പെണ്ണത്തം.
Sumod Parumala* അതീവസുന്ദരിയുംകടഞ്ഞെടുത്തതുപോലെ അവയവഭംഗിയൊത്തവളുമായഅവൾ …കുന്നുകൂടിയെത്തുന്നപ്രണയാഭ്യർത്ഥകളൊക്കെയുംപ്രണയമെന്നുവിശ്വസിയ്ക്കാൻതലയറ്റവളായിരുന്നില്ല .പൊടുന്നനെ ,താനൊരു ചൂണ്ടക്കൊളുത്തുപോലെകൂനിക്കൂടിപ്പോകുന്നതുംഅടിമുടി വസൂരിക്കുത്തുകൾ വീണപുറന്തൊലിയിൽത്തട്ടിആർത്തലച്ചുവന്ന പ്രണയങ്ങൾവഴിമാറിപ്പോകുന്നതുംതമാശകലർന്ന ഭാവനയാൽഅവൾ ഉള്ളിലെഴുതിയൂറിച്ചിരിച്ചു .അല്പമനുഭാവം കാട്ടിയആകർഷകത്വമേതുമില്ലാത്തപരുക്കൻ ആണിടങ്ങളുടെപുഞ്ചിരികളിലുംആദിചോദനകളുടെചുവപരന്നപ്പോഴാണ്പ്രണയമെന്നൊന്നില്ലെന്നും“മറ്റേത് “മാത്രമാണ് യാഥാർത്ഥ്യമെന്നുംഅറപ്പുതോന്നുന്ന ഭാഷയിലവൾആഞ്ഞറിഞ്ഞത് .പ്രണയനിരാസങ്ങളുടെപേറ്റിച്ചിയായിത്തീർന്നപ്പോഴും“ഗ്രഹ “പ്പിഴകളും” ഉപഗ്രഹപ്പിഴ”കളുംവിട്ടൊഴിയാതെചുറ്റിക്കറങ്ങവേമുടിമുറിച്ച്മുലമുറിച്ച്പലതുംമുറിച്ചെറിഞ്ഞ്പെണ്ണത്തമൊഴിയാൻഅവളാഗ്രഹിയ്ക്കാതിരുന്നില്ല .അവളിലെയവൾഒരിയ്ക്കലുംപ്രണയിയ്ക്കപ്പെടില്ലെന്ന്തീർച്ചപ്പെട്ടപ്പോഴാണ്ലോകത്തൊരുപെണ്ണുംഇന്നേവരെപ്രണയിയ്ക്കപ്പെട്ടിട്ടില്ലെന്നുംഇനിയൊരിയ്ക്കലുംപ്രണയിയ്ക്കപ്പെടുകയില്ലെന്നുംവേദനയോടെയവൾതിരിച്ചറിഞ്ഞത് .അനന്തരംകാലമേറെക്കഴിഞ്ഞ്മരണക്കിടയിൽപാതിയറ്റചലനങ്ങളുമായിതളർന്നുകിടക്കുമ്പോഴാണ്ഏറ്റം വിശുദ്ധിയോടെജീവിച്ചുമരിയ്ക്കാനായതിൽഅവൾ ..അളവറ്റാഹ്ലാദിച്ചതുംഅതിലേറെയഭിമാനിച്ചതുംപെണ്ണായി മാറിയതും .
