Month: May 2020

കൊഴിഞ്ഞ ദളങ്ങൾ ….. ശ്രീരേഖ എസ്

പെയ്തുതീരാത്ത മേഘക്കൂട്ടിലേക്ക്‌ആഴ്ന്നിറങ്ങിയ നൊമ്പരശീലുകൾകാത്തിരിക്കുന്ന സ്വപ്നത്തേരിൽദളങ്ങൾക്കൊഴിഞ്ഞ പൂക്കളായിവീഴുന്നു. നിർത്താതെ പെയ്തൊരാ പേമാരിയിൽനനഞ്ഞവളെന്നോടൊട്ടി നിൽക്കവേആരോരും കേൾക്കാതെയടക്കിയഗദ്ഗദമെന്നുടെ തൂലികയിൽവരികളായി. ചിലതു പൂക്കളായി വിരിഞ്ഞുനിന്നുചിലതുമൊട്ടിലേ കരിഞ്ഞുപോയിമറ്റാരുമറിയാതെയുള്ളിന്റെയുള്ളിൽപാകാൻ പാകത്തിനൊളിച്ചവ വേറെ. വിതുമ്പിലിനിയുമീ ചുണ്ടുകൾതുളുമ്പില്ലിനിയുമീ മിഴികളുംഇനിയെത്രനാളുണ്ടെന്നറിയാതെഒരുനാൾ മൗനയാത്രയിലായീടും. ശാശ്വതമല്ലാത്തയീ ലോകത്തെ നാംസ്വർഗ്ഗമെന്നു കരുതുന്നതല്ലോ തെറ്റ്പ്രതീക്ഷയിൽ മാത്രം തീരുന്ന ജന്മങ്ങൾഒടുങ്ങുന്നതുമീ ഭൂമിയിൽ…

സന്ധിനിയമങ്ങൾ ….. Hari Chandra

സന്ധിനിയമങ്ങൾ പാലിച്ചില്ലെങ്കിൽ അർത്ഥവ്യത്യാസങ്ങൾ ഉണ്ടാവുന്ന കുറച്ചു വാചകങ്ങൾ നോക്കാം. പട്ടി കുട്ടിയെ കൊന്നുപട്ടിക്കുട്ടിയെ കൊന്നു നിനക്ക് ഇന്ന് മുതൽ കിട്ടുമോ?നിനക്ക് ഇന്നുമുതൽ കിട്ടുമോ? തുഞ്ചന്റെ കിളി പാട്ട് പാടി!തുഞ്ചന്റെ കിളിപ്പാട്ടു് പാടി! ഇപ്പോൾ പനി മതിയായി!ഇപ്പോൾ പനിമതിയായി!(പനിമതി=ചന്ദ്രൻ,കർപ്പൂരം) കത്തി കരിഞ്ഞ അടുക്കള!കത്തിക്കരിഞ്ഞ…

അകമറിവ് ……… Aneesh Kairaly

ഒരു മുറിക്കുള്ളിൽനാം ലോകം ചുറ്റുമ്പോൾ, തിളക്കമാർന്നിടങ്ങളെപകലെന്നും,ഇരുളാർന്നിടങ്ങളെരാത്രിയെന്നുമെഴുതുന്നു. സൂഷ്മത്തിൽ സൂഷ്മമായൊരുനിഴൽകണം പെറ്റ് പെരുകുന്നു.അതിർത്തികൾ മറഞ്ഞു പോകുന്നു, മത വർഗ്ഗ ജാതികൾ‘മനുഷ്യ ‘നെന്നൊന്നൊറ്റ വാക്കായി മാറുന്നു.തിരിച്ചറിവുകളിലവനൊറ്റയെന്നറിയുന്നു.‘ഒറ്റ’ യെന്നതൊരൊറ്റ സത്യമെന്നറിയുന്നു. തിരക്കെന്നൊരു വാക്ക് –തിരക്കിയിറങ്ങുന്നു.തിരകൾക്കപ്പുറവുമതില്ലാതെയാകുന്നു. തിരിച്ചറിവുകളിൽ, ഒരു പകൽ പക്ഷിയുടെ പാട്ട്.രണ്ടിലപല്ലു മുളച്ചൊരു –പയർ വിത്തിൻ്റെ…

ദ്രവിക്കാത്ത ചിത്തം *** *** ** Renjini Pradeep

മഹാമേരുപോലേവളർന്നാനഭസ്സിൽതളിർത്തൂ ദലങ്ങൾ തുടുത്തൂ ഫലങ്ങൾകളിച്ചും ചിരിച്ചും മലർത്തേൻ നുകർന്നുംഇളംചില്ലമേലങ്ങൊരുക്കീ വസന്തം തുടുത്തോരുവാനം നിറംചാർത്തിഭൂമീഇളം തെന്നലാലോലമാടിക്കളിച്ചുംനിറക്കൂട്ടുചാർത്തീട്ടൊരുങ്ങീ സുമങ്ങൾവിടർന്നാപ്പുലരിക്കൊരുന്മേഷമായീ… മിഴിച്ചെപ്പിലെത്തും മണിപ്പൊൻ വെളിച്ചംപരന്നാകെ ഭൂവിൽ പ്രകാശം പരത്തിവിടർന്നോരു പൂവിന്റെ ചന്തം കണക്കേതെളിഞ്ഞെന്നുമെന്നിൽ തുടിയ്ക്കുന്ന രൂപം. കുളിർത്തെന്നലാലോലമാട്ടും കരങ്ങൾ മലർത്തേൻ നുകർന്നിട്ടു മൂളും പതംഗംകിളിത്തേൻ മൊഴിപ്പാട്ടിലൂറും…

നഴ്‌സമ്മെ സലാം…. Anilkumar Sivasakthi

ഉന്നതികളിൽ ഉറവിടങ്ങൾ ജനിക്കുന്നുഔന്നത്യങ്ങളിൽ ഭവ്യത പിറക്കുന്നുഒരു പിച്ചളപ്പൂട്ട് അകലം വരുത്തുന്നുഒരു കീറത്തുണി തീണ്ടൽ തുപ്പൽ മറയ്ക്കുന്നു. മദിച്ചുന്മത്തരായവർ ചത തിന്ന് കൊഴുത്തുമഞ്ഞിൻ കുളിർ പുതച്ച പ്രഭാതത്തിൽ കൊഴുപ്പ്വിയർപ്പിക്കാൻ ചതകുലുക്കി ഓടിയൊരിന്നെവിടെവിയർപ്പിൻ സാഗര തിരയെടുത്തോ. കൊതിച്ചുകേറുന്നു സൗഹൃദം പുണരാൻലിപ്‌ലോക്കിൽ ക്ഷോഭിച്ച തെരുവുകൾ വിജനംലോക്…

അടിമയായ യസീദി പെൺകുട്ടി ….Sunu Vijayan

കുർദുകൾ തട്ടിക്കൊണ്ടുപോയി ക്രൂരമായി പീഢിപ്പിച്ച 14 കാരി യസീദി പെൺകുട്ടി 5 വര്ഷങ്ങള്ക്കു ശേഷം ഇരുപതാം വയസിൽ മോചിതയായപ്പോൾ പറഞ്ഞ അനുഭവങ്ങളുടെ ഒരു ചെറിയ ആവിഷ്ക്കാരം കവിതയായി നിങ്ങൾക്ക് മുൻപിൽ സമർപ്പിക്കുന്നു.===========================ഭാഗം ഒന്ന്=========മഞ്ഞുമ്മവക്കുന്ന, പൂക്കൾ ചിരിക്കുന്നസുന്ദരമായൊരു ഗ്രാമംലില്ലികൾ പൂത്തു സുഗന്ധം പരത്തുന്നനന്മ…

രാജ്യത്തെ 57 കോടീശ്വരന്മാരുടെ സമ്പത്ത് … Jaison C. Cooper

എത്ര മുതലാളിമാർ തങ്ങളുടെ വരുമാനത്തിന്റെ ഒരു ചെറിയ ശതമാനമെങ്കിലും സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാൻ സംഭാവന ചെയ്തിട്ടുണ്ട്? കേരളമോ അതല്ലെങ്കിൽ മറ്റേതെങ്കിലും സംസ്ഥാനമോ കേന്ദ്ര ഗവൺമെന്റോ മുതലാളിമാരുടെ അല്ലെങ്കിൽ അതിസമ്പന്നരുടെ സമ്പത്തിൽ ചെറിയൊരു ശതമാനമെങ്കിലും പിടിച്ചെടുക്കാൻ നിയമം പാസ്സാക്കുകയോ ഓർഡിനൻസ് ഇറക്കുകയോ ചെയ്തിട്ടുണ്ടോ?…

വിഷാദാർദ്രം. …. Madhavi Bhaskaran

ചിതറുന്ന ചിന്തകൾ കരിവളപ്പൊട്ടു പോൽകാർമേഘമാലകൾ തീർക്കെഹൃദയാംബരത്തിലെ വർണ്ണവിതാനങ്ങൾഒന്നൊഴിയാതെ മറഞ്ഞോ? കൂടു തേടും പൂങ്കുയിലിൻ വിഷാദാർദ്രമാനസം നീറിപ്പുകഞ്ഞോ?തേങ്ങും മനസ്സിൻ്റെയേകാന്തതീരങ്ങൾവൻതിരമാല കവർന്നോ? മാണിക്യവീണയിൽസപ്തസ്വരങ്ങളുംമീട്ടവേ രാഗം നിലച്ചോ?ഏതോ മിഴിചോർന്ന നീർക്കുമിളയ്ക്കുള്ളിൽനൊമ്പരമെല്ലാമലിഞ്ഞോ?