Category: കവിതകൾ

അരുന്ധതി നക്ഷത്രം.

കവിത : പ്രകാശ് പോളശ്ശേരി* അന്നൊരുദിനമെൻകൺമുന്നിലായെത്തിയൊരു വെള്ളിനക്ഷത്രം,കാതരയായി മൊഴിഞ്ഞവളെന്നോട്. നിന്നിൽ നിന്നൊരുകവിതയെനിക്കായി കേൾക്കണംഏറെനാൾ കാത്തിരുന്നോരെൻ താരമേനിന്നെക്കുറിച്ചേറെ ഞാൻ രചിച്ചതുംനീ തന്നെയെൻ്റെ കവിതയാണല്ലോപിന്നെന്തു ഞാൻ വേറിട്ടു ചൊല്ലിടാൻഎന്നാലുമെന്നിലുണരുന്ന സത്യങ്ങൾമെല്ലെ മൊഴിഞ്ഞു നമ്മളൊന്നായ പോൽപണ്ടേതോ പുരാതന രാജ്യത്തിലന്നത്തെരാജനും റാണിയും പോലെ നാംനിന്നതുംമെല്ലെ രാഗങ്ങണുണർത്തിച്ചു ,നാമൊട്ടുമാശങ്കയിലാതെ,…

കാസ.

കവിത : ബിജു കാരമൂട് * കടലുകളിൽ നിന്ന്കാടുകളിലേക്ക്കയറിപ്പോയവൻഅരക്കെട്ടിലെഅംശവടിപിഴുതെടുത്ത്അജപാലനായുധമാക്കിഇടയനായി.കൂട്ടം തെറ്റിപ്പോയകുഞ്ഞാടിനെത്തേടി അലഞ്ഞലഞ്ഞ്കണ്ടുപിടിച്ച്ഒടുവിൽപിൻകാലുയർത്തിപെണ്ണെന്ന് കണ്ട്അതിനെമലഞ്ചരുവിലുപേക്ഷിച്ചുഅന്നുമുതലത്രേഅൾത്താരയാടുകളുടെകുലം പിറന്നത്.പെണ്ണാടുകളെമോഷ്ടിക്കുന്നദൈവമായിരുന്നുഇടയന്റെ ശത്രുഅഞ്ച്പെണ്ണാടുകളെക്കൊണ്ട്അവൻഅയ്യായിരംനിലങ്ങൾക്ക്പാലൂട്ടി.ഒരു പുരുഷാരത്തിന്ഒരു പെണ്ണുടൽഒരു മറി(മാ)യത്തിന്ഒരു കുരിശ്എന്നിങ്ങനെഅവൻഭൂമിയെ വിഭജിച്ചു.മലയും മരവുംമുള്ളും ആണിയുംഅലിയിക്കുന്നതെന്താണെന്ന്ഇടയനൊരിക്കലുമറിഞ്ഞില്ലആയതിനാലിന്നുംദൈവംസുരക്ഷിതൻദേവാലയൻ.

അവൻ.

കവിത : ശ്രീജ സുനിൽ* ആർക്കാർക്കും വേണ്ടാത്ത ജന്മങ്ങളായവർക്കാശ്വാസമായി തേടിയെത്തുന്നവൻ….തീവ്രപ്രണയത്താൽ പുൽകാൻ ശ്രമിച്ചോരെ തീർത്തുമവഗണിച്ചൂറിച്ചിരിപ്പവൻ…അരുതേ വരല്ലേയെന്നോതുന്നോർക്കരികിലായ്അതിവേഗമാർജിച്ചങ്ങോടിയെത്തുന്നവൻ…ആശ്രയമാറ്റോർ തൻ സ്വപ്‌നങ്ങൾ ആശകൾ, ഒക്കെത്തകർത്തു തരിപ്പണമാക്കുവോൻ….തിഥി നോക്കാതെത്തുന്നോരതിഥിയായ് വന്നെത്തിപല ജീവിതത്തിലും തിരി കെടുത്തുന്നവൻ…തീരാവ്യഥകളിൽ നിന്നു ചിലർക്കൊക്കെമോചനമേകിയാശ്വാസമായ്‌ മാറുവോൻ…അമ്മതൻ കണ്ണീരിന്നാഴം പെരുപ്പിച്ച്പൊന്നിൻകുടങ്ങളെ തട്ടിയെടുപ്പവൻ..ഊഴിയിൽക്കാണുന്നോരീ ജീവനൊക്കെയുംഉയിരിടും നേരത്ത്…

അനന്തര സംഗമം.

കവിത : എം ബി ശ്രീകുമാർ* വസന്തത്തിൻ്റെ നീരാവിആശുപത്രി മുറിയിൽഒരു വസന്തം പോലെഅവൾ ഒഴുകിവന്നു.കാലടികളിൽ പൂക്കൾവിരിഞ്ഞു തുടങ്ങുന്ന സംഗീതം.അവളുടെ സു:ഖമില്ലായ്മയിൽഇളം മഞ്ഞ്.എൻ്റെ കൈവിരലുകളിൽഅവളുടെ കൈവിരലുകളാൽകോർത്തിണക്കിറൂമിനു വെളിയിൽഎന്നെയും ചാരിഒഴുകി നടന്നു.ഒഴുകി വരുന്നവസന്തത്തിൻ്റെ ഗന്ധം.അവളുടെ ഉള്ളിൽ നിന്നും ഞാനുംഎൻ്റെ ഉള്ളിൽ നിന്നും അവളുംപുറത്ത് ബൊഗൈൻ…

നേരം.

കവിത : ഹരിദാസ് കൊടകര* നേരം..നീയൊരു നിഴൽമന്ത്രംസാമാന്യം ദേവതസ്വകാര്യം ഋഷിമൗനമായ് ഛന്ദസ്സുംഅക്ഷരസമൂഹത്തിൻനിഗൂഡമാം ശ്രേണിഓലക്കണ്ണിലെത്തിയലജ്ജാനഗ്നതനിഗൂഡയൗവ്വനംമദ്യപാനത്തിൻപിൻഫലമന്ദിപ്പുപോൽകൂട്ടിരുപ്പിൻപിൻദൂരങ്ങൾഉണ്ണിത്തണ്ടുകാലിൽപതിഞ്ഞ പുളിവാറൽഭൂപടം നീറ്റൽ വേദനരക്ഷാകൃതം ബാല്യംസ്നേഹവശ്യതപിൻദൂരമത്രയും വ്യർത്ഥംഎന്നും നിഴലായിരുന്നവർഇനിയില്ലിത്രയുംദൂരമരികിലേയ്ക്ക്നിരർത്ഥകം ദിശാന്ത്യംസഞ്ചരീഭാവംചലിത ജഡത്വം യാത്രവരവേല്ക്കുകപ്രജ്ഞാവധൂതനെപൂവിളം തുമ്പിയെഉള്ളകമേറ്റുകപ്രാജ്ഞം ഹിമരസംപുണരട്ടെ ദേഹിയെവാചസ്മൃതികളെചൊല്ലിത്തിരഞ്ഞസഹസ്രനിത്യങ്ങളെനേരം..നിസ്സംഗമായ് പൂങ്കാറ്റിലുംഉത്സവക്കൊടി നാളിലുംശ്വസിയ്ക്കാമിനിവ്രണിത യൗവ്വനംപിണർബാല്യത്തെളിവൃദ്ധസായാഹ്നങ്ങൾആദിഭാഷപോൽകാതിലൂടേറുന്നകാനനനിസ്വനംപറവക്കുറുങ്ങലിൽശുദ്ധിനേരം പച്ചമറവിരോഗവുംമറക്കില്ല മാസ്ക്കുകൾസത്യവാങ്മൂലവുംമുപ്പൂട്ടും തലവരി.

റൂമി 2

കവിത : സുദേവ്.ബി* എല്ലാം ത്യജിച്ചു വരവായി പലായനത്തിൻനീൾ രേഖയിൽ കവിത കോറിയവൻ നടന്നു“കാണാം! വരാം തിരികെ നാമിവിടുത്തെ മണ്ണിൽവീണ്ടും കിനാവു വിളയിച്ചിളവേറ്റിരിക്കും “ഹക്കീം സനായി* വിരചിച്ചപദങ്ങൾ റൂമിപാടുന്നു “ഹേ പ്രിയതമേ വിഷമിക്കയോ നീപാദങ്ങളില്ലെവിടെപാത ? മനോജ്ഞ ബിംബം ?എങ്ങാണതെന്നറിയുകില്ലതുകണ്ടുകിട്ടാൻചൊല്ലുന്നുവോ പലതരം…

റൂമി 1

സുദേവ് ബി* ബാൾക്കിൻ വിശാല ഭുവി, നീല നഭസ്സു ദൂരേ മഞ്ഞിൽ പുതഞ്ഞ ഗിരി സാന്ദ്രതപസ്സു പോലെ ! പാടത്തു പൂത്തു നിറയേ നറുകുങ്കുമങ്ങൾ ആരോരുമില്ലയവിടം വിജനം ! വിഭാതം ! സിൽക്കിൻ്റെ പാത കമനീയവിഹാരമെങ്ങും സ്തൂപങ്ങൾ ബുദ്ധ ഗുഹകൾ സരതുഷ്ട്രവേദി*ആളുന്നൊരഗ്നി…

കരിനിയമം തുള്ളൽ.

സജി കണ്ണമംഗലം* രാവണ നിഗ്രഹകാര്യർത്ഥം ജഗദീശ്വ-രനാകിയൊരുത്തമ പുരുഷൻകാനനവാസം ജഗദീശ്വരിയാംജാനകി തന്നൊടു കൂടെനടത്തി,മാനുകളെക്കൊല ചെയ്തുമശിച്ചുംദാനവഹത്യ നടത്തി മഹാജന-ഭീതിയൊടുക്കിയൊടുക്കം സരയുവി-ലത്ഭുതമായി മറഞ്ഞ ജഗത്ഗുരുശ്രീരാമാ തവ നാമമതിന്നു സ്മരിച്ചുശ്രമിക്കുകയാണൊരു തുള്ളൽവീണാപാണി ഹൃദത്തിൽ വസിക്കാൻതാണുതൊഴുന്നേനടിയനിദാനീംലക്ഷദ്വീപസമൂഹത്തിങ്കൽലക്ഷണഹീനമതാകിയ നിയമംലക്ഷ്യം കണാൻ മാനവദുർഗ്ഗതിലക്ഷ്യം വച്ചൊരു വിദ്വാൻ വന്നു!മത്സ്യവുമല്പം മാംസവുമാണവി-ടുത്തെ മനുഷ്യർക്കെല്ലാം പഥ്യം!സന്തതമങ്ങനെ…

വെള്ളിനൂലിഴകൾ.

ബീഗം കവിതകൾ* വെള്ളിനൂലിഴകൾപിന്തിരിപ്പിച്ചില്ല..ശൂന്യമാം മോണയുംചിരി നിർത്തിയില്ല…..കാലം തീർത്തകാഴ്ച മങ്ങൽകരുണക്കായ് നീങ്ങവേ……ഒരു തുടം വെള്ളംനിറയും കഴുത്തുംഒരു തുള്ളി വെള്ളമിറ-ക്കാത്ത പകലുംകോട്ടുവായിട്ടയൊരു‘കെട്ടു ചൂലും……കത്തിയെരിയുംവിശപ്പാമഗ്നിയുംകനിവിൻ തേടികവലകൾ തോറും….ജീവിത തോണി തുഴയുന്നുവിറയാർന്നപാണിയാൽനീരു വീർത്ത പാദങ്ങൾനിശ്ചലമാക്കിയില്ലകാൽവെയ്പിനെ….ഉമ്മറത്തെ പടിയിലിരുപ്പുണ്ട്ഉരുകിത്തീർന്നൊരുപട്ടിണിക്കോലം…..അവിടെയാണെൻ്റ പ്രാണൻഅരികത്തണഞ്ഞാളിക്കത്തും വിശപ്പിനെയണക്കണം…..പ്രണയനദി തന്നൊഴുക്കിനുവിഘാതങ്ങളില്ലിതുവരെജീവിതഘടികാരംനിലക്കുന്ന നാൾ വരെ…’ജീവൻ തുടിക്കുംസൂചിയായ് മാറും….ഇനിയുമുണ്ടാശയൊ –രുമിച്ചു…

ഓർമ്മകളെ അലാറംവെച്ച്മയങ്ങാൻകിടക്കും പ്രണയങ്ങൾ.

കവിത : അശോകൻ പുത്തൂർ * രാത്രിസൂര്യനെ അലാറം വെയ്ക്കുംപോലെ.ചില മണങ്ങൾ അലാറംവെച്ച്കാറ്റ് ഉറങ്ങാൻ കിടക്കുമ്പോലെ.സ്വപ്‌നങ്ങൾ അലാറം വെച്ചുതന്നെയാണ്ജീവിതവുംനാളെയെ ഉറക്കികിടത്തുന്നത്പുഴമഴ അലാറം വെയ്ക്കുംപോലെമേഘംമിന്നൽ അലാറം വെയ്ക്കുമ്പോലെകാട്കിളിയൊച്ചകൾ അലാറം വെയ്ക്കുംപോലെഅടുപ്പ്തീ അലാറം വെയ്ക്കുംപോലെസങ്കടംതേങ്ങലുകളെ അലാറം വയ്ക്കുമ്പോലെ.ചില ജീവിതങ്ങൾമരണം അലാറം വെയ്ക്കുംപോലെ.ഞാൻ എത്ര കാലമാണ്നിന്റെ…