*ഭ്രാന്തൻ*

രചന : ചെറുകൂർ ഗോപി*✍ ആരെന്നു തിരയുന്നുഓരത്തിരുന്നു ഞാൻആരെന്നതറിയാത്തൊരപശകുനമായി …… ആരാണു ജന്മംനൽകിയെന്നറിയില്ലആരൊക്കെയന്നമേകിയെന്നറിയില്ല……. തെരുവിന്റെ ഓരംതേടുന്ന ചിന്തയിൽഅട്ടഹാസം മുഴുക്കുന്നുഞാനെന്തിനോ…… വേരറ്റു പോയ ബന്ധങ്ങളുണ്ടെവിടെയോവേദനിക്കാനെനിക്കറിയില്ലതന്നെ…….. വേർപെട്ട ദൂരത്തിൻഭാണ്ഡമുണ്ടെന്നിൽസത്യം വിഴുപ്പിൻജരാനരപോലവേ……… തെല്ലു മോഹിക്കുവാ,നറിയില്ലെനിക്കുചെന്നു ചോദിക്കുവാനറിയില്ലെനിക്കു……. ചെന്നിടമെല്ലാംചോർന്നു പോകുമ്പോൾവന്നിടം കാണാതെഓരത്തു ഞാനും…….. ആരെന്നു തിരയുവാനാരുമില്ലാതെആരെന്നുമറിയാത്തൊരപശകുനമായി……..!!

*പൂക്കളം*

രചന : ശ്രീലകം വിജയവർമ്മ✍ പൂക്കളം തീർക്കുവാൻ മുറ്റമൊരുക്കി ഞാൻ,പൂമുഖത്തൊരുവേദി തീർത്തുവച്ചൂ..പൂവിളിക്കൊപ്പമെൻ മാനസോല്ലാസത്താൽ,പൂക്കളിറുക്കുവാനായി നീങ്ങീ.. പൂവിന്റെഗന്ധം പരന്നുല്ലസിക്കുന്ന,പൂവാടികണ്ടെൻ മനംകുളിർത്തൂ..പൂക്കളിറുക്കുവാൻ കൈനീട്ടിയെങ്കിലും,പൂവിന്റെമാനസം ഞാനറിഞ്ഞൂ.. പൂവിനുമുണ്ടാവാമാഗ്രഹം വാടിയിൽ,പൂമണം വീശിത്തുടിച്ചുനിൽക്കാൻ..പൂവണ്ടിനോടൊപ്പമുന്മാദഭാവത്തിൽ,പൂന്തേൻ പകർന്നുല്ലസിച്ചുനിൽപ്പാൻ.. പൂമ്പൊടിയെങ്ങും പരാഗസ്സുഗന്ധമായ്,പൂരണജന്മമായാസ്വദിക്കാൻ..പൂവായ് വിരിഞ്ഞതിൻ കായായി മാറുവാൻ,പാരിന്റെ താളത്തിമിർപ്പിലാവാൻ.. പ്രകൃതിക്കു വരദാനമായുള്ള പ്രതലത്തിൽ,പ്രമദത്തിളക്കത്തിലാണ്ടു നിൽക്കാൻ..പ്രണയം…

ഓണപ്പൊട്ടൻ്റെ കല്ല്യാണം

രചന : വിഷ്ണു പകൽക്കുറി✍ ഉത്രാടപ്പെണ്ണിന്തിരുവോണനാളിൽഓണപ്പുടവ നൽകികൈകോർത്ത്വലം വയ്ക്കുമ്പോളന്ന്ചിങ്ങനിലാവുദിച്ചപോൽഅനേകം മിഴികൾസാക്ഷിയാകുന്നൊരു മുഹൂർത്തത്തിൽകരം ഗ്രഹിച്ചൂരിപ്പിടിച്ചവാളുമായ്സദ്യാലയം തേടുമ്പോൾഒരു ചിരി പൊതുചിരിയാകുന്നു.ഒടുവിൽസദ്യയ്ക്കിരിക്കുമ്പോൾഇലകൾ കീറുന്നു.ചട്ടികൾ നിരക്കുന്നുവികടപ്പിള്ളേർഉണക്കച്ചാള വിളമ്പുന്നു.പപ്പടം പൊടിയുന്നുഓണത്തല്ലിന്അരങ്ങൊരുങ്ങുന്നു.കതിനകൾ പൊട്ടുന്നുകലങ്ങിയ മിഴികൾഇടറുന്ന വാക്കുകൾനിശബ്ദംഉലയുന്ന സൗഹൃദത്തേരുകൾചലിക്കുന്നു.കലാശത്തിനൊടുവിൽതുണിയുരിഞ്ഞുഓണച്ചിത്രങ്ങൾ പകർത്തിലോകം കറക്കിവിട്ട്മസാലച്ചിരികളുമായ്ഓണപ്പുടവ തലയിൽ കെട്ടിനടന്നുരഞ്ഞചെരുപ്പുകൾകരയുന്നു.അനുരാഗ വീഥിയിൽവിപ്ലവകല്ലിട്ട്ഓണക്കിറ്റുംവാങ്ങിമണിയറയടയ്ക്കുമ്പോൾതിരുവോണപ്പൂരത്തിന്കൊടിയേറുന്നു.പിന്നെയുംഅഭിവാദ്യങ്ങളർപ്പിച്ച്ഇരുൾ പരക്കുമ്പോൾലളിതാസഹസ്രനാമംമുഴങ്ങുന്നു.

🌷 നഷ്ട സ്വപ്നങ്ങൾ🌷

രചന : ബേബി മാത്യു അടിമാലി✍ ഇടറുന്നു ഹൃത്തടം പിടയുന്നു നെഞ്ചകംകാലം നിശബ്ദമായ് തേങ്ങിടുന്നുഒരു തരി നെൻമണി തേടി അലയുന്നുചിങ്ങമാസത്തിൽ വയൽ പക്ഷികൾപൊന്നാര്യൻ പാടത്തെ കൊയ്തു പാട്ടിന്നില്ലസമ്പൽ സമൃദ്ധിയും ഓർമ്മകളായ്ഊഷ്മളമായുള്ള കാലവും മാറുന്നുഎങ്ങും നിറയുന്നലോസരങ്ങൾവയലുകൾ പൂക്കുന്ന ഗ്രാമങ്ങളാകവേനഗരങ്ങളാകുവാൻവെമ്പിടുന്നുഅതിലൂടെയൊഴുകുന്ന പുഴയിന്നു കരയുന്നുമാലിന്യ വാഹിയായ്…

അറുപത് ലക്ഷം ഡോളർ ചെലവാക്കി എൺപതിനായിരം ആടുകളെ കൊന്നുകളഞ്ഞു എന്ന് കേട്ടാൽ എന്ത് തോന്നും?

വൈശാഖൻ തമ്പി ✍ അറുപത് ലക്ഷം ഡോളർ ചെലവാക്കി എൺപതിനായിരം ആടുകളെ കൊന്നുകളഞ്ഞു എന്ന് കേട്ടാൽ എന്ത് തോന്നും? എന്തൊക്കെ തോന്നിയാലും, അതൊരു പരിസ്ഥിതിപ്രവർത്തനമാണെന്ന് തോന്നാൻ സാധ്യതയുണ്ടോ? ഗാലപ്പഗോസ് ദ്വീപസമൂഹത്തിലെ സാന്റിയാഗോ ദ്വീപിൽ നടന്ന ഇത്തരമൊരു കൂട്ടക്കൊല ശാസ്ത്രജ്ഞരും പരിസ്ഥിതിസ്നേഹികളും ചേർന്ന്…

വാഴട്ടെ മാവേലിയെന്നും.

രചന : രാജശേഖരൻ✍ ഓണം വന്നേഓണം വന്നേഇന്നോളം കാണാത്തൊരോണം വന്നേഎല്ലാർക്കുമുള്ളോരോണവും വന്നേദേശം മുഴുവനും ഓണം വന്നേദോഷമശ്ശേഷം ചൊൽവാനില്ലാത്തൊരൈ –ശ്വര്യ പൂർണ്ണമാം ഓണം വന്നേ.മാവേലി നാടുനീങ്ങിയ നാട്ടിൽപാവങ്ങൾക്കില്ലോണമിന്നോളവുംകാണം വിറ്റവർ കോടിയുടുത്തുകണ്ണീർ കുടിച്ചവർ ഓണമുണ്ടു.പരാശ്രിതകേരള ഭൂമിയിൽപാവങ്ങൾക്കോണം പേടിക്കിനാവായ്!മാവേലി പോലൊരു മുഖ്യൻ വന്നുപാവങ്ങൾക്കോണം കെങ്കേമമാക്കിവേലക്കൂലിയില്ലാത്ത വൃദ്ധർക്കുംകൂലിവേലയെടുക്കുന്നവർക്കുംകടമില്ലാത്തൊരോണം…

ഒരു നൈജീരീയൻ കുടുംബ വഞ്ചന❗️

രചന : ജോർജ് കക്കാട്ട് ✍ ഒരുപാട് ആളുകൾ ജീവിതത്തിൽ സ്തംഭനാവസ്ഥയിലാവുകയും സമയത്തിന് മുമ്പേ മരിക്കുകയും ചെയ്യുന്നു, കാരണം അവരെ അവരുടെ കുടുംബം അമിതമായി ഉപയോഗിക്കുന്നു. പല നൈജീരിയൻ മാതാപിതാക്കൾക്കും സ്വാർത്ഥ കാരണങ്ങളാൽ ധാരാളം കുട്ടികളുണ്ട്. ഞാൻ കൂടുതൽ വിശദീകരിക്കേണ്ടതില്ല. നൈജീരിയയിൽ…

പൂരാടം,

രചന : കൃഷ്ണമോഹൻ കെ പി ✍ പൂരാടം, പൂമരച്ചോട്ടിൽ പൂക്കളവുമായ്പൂർവികർ നമസ്തുഭ്യം ചൊല്ലിയ നാളാണെൻ്റെപൂർണ്ണമാം സ്വഭാവത്തെയാർക്കുമേയറിവീലപൂർവജന്മങ്ങൾ തൻ പുണ്യങ്ങൾ പേറുന്നവർപൂരാടത്തിരുനാളിൽ ജാതരാകുന്നൂ മണ്ണിൽപൂരങ്ങൾ മൂന്നുണ്ടതിൽ പൂരാടമെന്നെ മാത്രംപൂർണ്ണമായുൾക്കൊണ്ടിട്ടീ ഭൂവിതിലോണം കാണ്മൂപൂരവും പിന്നീടങ്ങാ പൂരുരുട്ടാതിയുമെന്തേപൂർണ്ണേന്ദുമുഖരേയീ ഓണത്തിനെത്തുന്നില്ലാ?!പഞ്ചമിത്തിങ്കൾതൻ്റെ തോഴിയായ് ചമഞ്ഞു ഞാൻപ്രാപഞ്ചികൈശ്വര്യത്തെ,യുണർത്തുമോണങ്ങളിൽപൂർണ്ണത തേടീട്ടങ്ങു…

പൂജ്യം മുതൽ നൂറുവരെ ഭയം

രചന : എം ബി ശ്രീകുമാർ ✍ വണ്ടിയിൽ, ഉച്ചത്തിൽ കേട്ടുകൊണ്ടിരുന്നപാലാപ്പള്ളി തിരുപ്പള്ളി പാട്ട് ….നേർത്ത് നേർത്തു നിശബ്ദതയിൽ ആയി.ഇനി കാട്ടിലേക്ക് പ്രവേശിക്കുകയാണ്,ഏതു നിമിഷവും ആക്രമണം ഒഴുകിയെത്താംമൃഗങ്ങളല്ലേ എന്ന്ചെറുതാക്കാനും വലുതാക്കാനും ഞാനില്ല.ഇങ്ങോട്ട് ആക്രമണം ഉണ്ടാകുന്നതിനുമുൻപ്അങ്ങോട്ട് തയ്യാറായിരിക്കുക.” നിങ്ങൾക്ക്‌ചെയ്യേണ്ടത് എന്തെങ്കിലുമുണ്ടെന്ന്നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ,അതിനോട് നിങ്ങൾക്ക്…

വിട്ടു പോരുമ്പോൾ

രചന : കല ഭാസ്‌കർ ✍ വിട്ടു പോരുമ്പോൾതേൻമധുരത്തിന്റെഓർമ്മയിൽതിരിഞ്ഞു നോക്കുമ്പോൾപൂവുകൾ ചിരിക്കുന്നുണ്ടായിരുന്നു.പൂത്തുമ്പിക്ക് അതിശയംതോന്നാതിരുന്നില്ല.പ്രണയത്തിന്റെമായാമുദ്രകവിളിലെ നഖമുറിവാകുന്നത്,കരളിലെ വിരഹാഗ്നിപടർന്നെരിയാതെ ,പൊള്ളലില്ലാതെഅമർന്നണയുന്നതുകൊണ്ടാവുമോ?കൊമ്പിലും വമ്പിലുംഅതിനാദ്യമായ്അവിശ്വാസം തോന്നി.തിരിച്ചു പറക്കാതിരിക്കാൻഅതൃപ്തിക്കായില്ല.ആദ്യത്തെപ്പോലെആത്മാർത്ഥതയ്ക്ക്ഇതളിലമരാനായില്ല :വെറുതെ മൂളിയുംമുറുമുറുത്തും സംശയംവട്ടം ചുറ്റിപ്പറന്നു നിന്നു .പ്രണയമില്ലേ നിനക്ക് …പ്രണയിയല്ലേ ഞാൻ …ജന്മാന്തര സംശയങ്ങളുടെമർമ്മരം കേട്ട്പൂവുകൾ പിന്നെയുംചിരിച്ചു കുഴഞ്ഞു.ചിരിച്ച്…