Category: കവിതകൾ

കടൽക്കൊള്ളക്കാരന്റെ കവിതകൾ.

രചന : ദിജീഷ് കെ.എസ് പുരം. തികച്ചുമവിചാരിതമായാണ്അഴീക്കൽ കടൽത്തീരത്തുനിന്നുമൊരുപഴയകാലത്തെ കുപ്പികിട്ടിയത്,മോക്ഷംകാത്തുകിടക്കുന്ന ഭൂതങ്ങളെപ്പോലെനിറയെ കടലാസുചുരുളുകളുള്ളത്!കോർക്കുബന്ധനംമുറിച്ചപ്പോൾകാണാത്തൊരുൾക്കടൽഗന്ധത്തിൽ,അറിയാത്ത കാലത്തൊരു മനംപൂത്തപോൽകുറേ ദിനസരിക്കുറിപ്പുകളെന്നെത്തൊടുന്നു!കടലാസുകളോരോന്നായി നിവർത്തിവായിക്കാം.താൾ – 1.💀 സമയം : സുമാർ നട്ടുച്ച.⚔ തീയതി : അറിയില്ല.➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖കപ്പലിപ്പോൾ നങ്കൂരത്തിന്റേതാണ്,വെളുത്ത തലയോട്ടിപ്പടമുള്ളകറുത്ത കൊടിയിപ്പോൾ,കടൽക്കൊള്ളക്കാരുടേതു മാത്രമായതന്ത്രങ്ങളിലൊന്നിനാൽതാഴോട്ടിറങ്ങി തലകുമ്പിട്ടിരിക്കുന്നു.ദൂരദർശിനിയിലിനിയുംപെടാത്ത,വയനാടൻ സുഗന്ധദ്രവ്യങ്ങളുള്ളഒരു പത്തേമാരിയുടെനിറവയർഗന്ധവുമായികടൽക്കാറ്റുകൾ…

വാഗ്ദാനങ്ങൾ.

രചന : ബിജുകുമാർ മിതൃമ്മല: ഈ വരുന്നതിരഞ്ഞെടുപ്പിൽഞാൻ ജയിച്ചാൽഎന്റെ വാഗ്ദാനങ്ങൾനിങ്ങൾക്കായിസമർപ്പിക്കുന്നു കിഴക്കുദിക്കുന്നസൂര്യനെ കുറച്ച്സ്ഥാനം മാറ്റി പ്രതിഷ്ഠിക്കുംഎന്നും സഞ്ചരിക്കുന്നപാതയിൽ നിന്നുംതെല്ല് മാറി സഞ്ചരിക്കാൻ പറയും.ഇത്രയുംനാൾ ഭൂമിസൂര്യനെ വലം വച്ചത്നിർത്തി സൂര്യനോട് പറയുംഭൂമിയേ ചുറ്റാൻ പിന്നെ കാക്കകൾമലന്നു പറക്കുംഅതിൽ എല്ലാ കാക്കകൾക്കുംഓഫറും കൊടുക്കുംവേഗം കുളിച്ച്കൊക്കായി…

നാമകരണം.

രചന : ലത അനിൽ. അമ്പേറ്റു വീഴും മുൻപ് ഒരു ഗജം പുനർനാമകരണം ചെയ്യപ്പട്ടു.“അശ്വത്ഥാമാവ് ,അശ്വത്ഥാമാവ് “സത്യപാലകൻ വിളിച്ചു പറഞ്ഞു.“അശ്വത്ഥാമാവ് കൊല്ലപ്പെട്ടു.പ്രതിഷേധിക്കാനറിയാത്ത ശില്പങ്ങൾക്കു മുന്നിൽകുന്നുകൂടുന്ന ധന, ധാന്യാദികൾ നോക്കിആരൊക്കെയോ പേരിടീൽ കർമ്മം നടത്തുന്നു.“ശക്തിയുള്ള ദൈവം, ശക്തിയുള്ള ദൈവം “ഉറക്കെ പ്രാർത്ഥിക്കുന്നു ഭക്തർ“എല്ലാം…

ഇരുണ്ട ആത്‌മാവ്.

രചന : ജോർജ് കക്കാട്ട്. തകർന്ന കഷണങ്ങളിലൂടെ മാത്രമേ ഞാൻ വെളിച്ചം കാണൂഎന്റെ കൈകളിൽ അവശിഷ്ടങ്ങൾ നിറഞ്ഞുഇരുട്ടുനിറഞ്ഞ ലോകത്തേക്ക് പോകുകപ്രതീക്ഷയുടെ തിളക്കം മാത്രംഒരു ശക്തി എന്നെ മുകളിലേക്ക് നയിക്കുന്നുകാരണം ലോകം താഴെ വീഴുന്നുഇത് ഒരു അവസാന നിമിഷം പോലെയാണ്ഇത് ഒരു ലോകവിധി…

മാവോയിസ്റ്റ്.

രചന : പവിത്രൻ തീക്കുനി. അതിസാഹസികമായികുറച്ച് മീനുകൾകരയിലേക്ക്നുഴഞ്ഞു കയറി;മണ്ണിരകളുടെമുറ്റത്തെത്തി.ഭയന്നു വിറച്ച മണ്ണിരകളുടെകണ്ണുകളിൽ നോക്കിമീനുകൾ പറഞ്ഞു;“കൊത്തി വിഴുങ്ങാൻ വന്നതല്ലഉന്മൂലനം ചെയ്യാനും വന്നതല്ലനമ്മൾ രണ്ടുകൂട്ടരുംഇരകളാണ് “അപ്പോൾരാത്രി ഏറേ വൈകിയിരുന്നുമണ്ണിരകളുടെ ശ്വാസകോശങ്ങളിൽചെറിയ വെളിച്ചം പടർന്നുമീനുകൾ തുടർന്നു;“നിങ്ങൾ കോർക്കപ്പെടുന്നവർഞങ്ങൾ കുരുക്കപ്പെടുന്നവർഇരകൾ പരസ്പരം തിരിച്ചറിയണംഒരുമിക്കണംപക്ഷെനിങ്ങൾ എന്നും വേട്ടക്കാരുടെ സഹായികളാവുന്നുഅങ്ങനെയാവരുത്ഈ…

“മകളേ”

രചന : ബീഗം അലമുറയിട്ട സ്വപ്നങ്ങളിൽഅരുമ മകളിൻ അലറിക്കരച്ചിൽഒരു നനു സ്പർശമായുള്ളിൽ കിടക്കവെഒരു നറുപുഞ്ചിരിയേകിയമ്മ തൻ താരാട്ടുംഈ മകൾ വേണ്ടെന്നു വിധിക്കുന്നു നിർദയംഇരന്നു കേഴുന്നു പാലൂട്ടാൻ മാനസംഅമ്മതൻ നേത്രമൊഴുക്കുന്ന ചുടുകണ്ണീർആറിത്തണുക്കാതെ ഉദരത്തിലുംപിച്ചവെച്ചമ്മക്കരികിലായെത്തുന്നപച്ച പിടിച്ച കിനാക്കൾ മയങ്ങവേചുട്ടുപഴുപ്പിച്ച ലോഹത്തിൻ വീണപോൽചുട്ടെരിച്ചു മമ മോഹത്തിൻ…

തലമുറകൾ.

രചന :- ബിനു. ആർ. തറവാട്ടിൻമുറ്റത്തമ്പരചുബിയായ്തലയുയർത്തിനിന്നൊരരയാൽമരത്തിൻ,തലങ്ങുംവിലങ്ങും നിന്ന കൊമ്പുകളിൽചിലതെല്ലാം ദ്രവിച്ചുവീണുടഞ്ഞുപോയ് !ചിരിക്കാതേയുംകരയാതെയുംമാനവും നോക്കി ചിന്തിച്ചിരിക്കുന്ന പലർ,ബുദ്ധിജീവികളെയെന്ന പോൽകുറേയെറെക്കൊമ്പുകളെനന്മകവരങ്ങളെന്നു നിനച്ചുകമ്പിയുംപട്ടയുമിട്ടുബലപ്പെടുത്തിയിരുന്നു… !മാനത്തിരുന്നുചിരിച്ചൂ കതിരവൻ,ഇളകിയാടുന്ന ചെറുചില്ലകളിലെ കുഞ്ഞിലകളെക്കണ്ടിട്ട്.പൊട്ടിവിടരുന്നുണ്ട്കരുത്തുറ്റകുഞ്ഞിച്ചില്ലകൾപോൽ പലർ,ഭുവനത്തിൽക്കൂടുതൽതണൽ വിരിച്ചീടുവാൻ !സ്വർഗത്തിലിരുന്നൂ പ്രതിവചിച്ചൂ കാരണവർ,സ്വപ്നങ്ങളെല്ലാം തകർത്തെറിഞ്ഞവർ പലർ തലമുറകൾ,മുരടൻ കൊമ്പുകളായ് കുരുടിച്ചുപോയവർ,നിനച്ചിരിപ്പതെല്ലാം നൽക്കിനാവുകൾ പോൽപൊട്ടിയടർന്നേ…

കാഴ്ചകൾ!

രചന : മാധവി ടീച്ചർ, ചാത്തനാത്ത്! പാരിന്റെ ചാരുതയാം നല്ല കാഴ്ചകൾഉള്ളം കുളിർപ്പിക്കും കൗതുകങ്ങൾ! …ഇത്തിരി നാൾ നമുക്കീശ്വരൻ നല്കിയസ്വപ്നസമാനമാമീ ജീവിതം!ഇനി ബാക്കി നീക്കിയിരിപ്പെത്രനാളാണ-തെന്നതും നമ്മളറിവതില്ല.ആയതാൽ നമ്മൾക്കായ് കാലമൊരുക്കിയകാഴ്ചകൾ, സാമോദമാസ്വദിക്കാം.!പാടുപെട്ടൊട്ടേറെ നാളും തുലച്ചു നാംനമ്മൾക്കായ്, സ്വന്തമായ് നേടിയില്ല!മണ്ണിൽ നാമെന്തൊക്കെ സമ്പാദിച്ചീടിലുംഎല്ലാമുപേക്ഷിച്ചു പോകണം…

ചേരാത്തോൻ.

രചന : ജയൻ മണ്ണൂർകോഡ് അതിമോഹികളുടെ ആർത്തിക്കണ്ണുകളെത്രധനദാഹികളുടെ ധാർഷ്ട്യച്ചെയ്ത്തുകളെത്രഒതുങ്ങിപ്പോയ പണിപ്പകലുകളെത്രഉറക്കം ചീർത്ത കൺവീക്കങ്ങളെത്രമടുപ്പിന്റെ മലമുകളിൽ നിന്നും മറിഞ്ഞുവീണെത്രസഹനപരുവത്തിന്റെ പരിണാമരൂപംനിഷേധങ്ങളിൽ ഉഗ്രപ്പെട്ടെത്ര‘ചേരാത്തോൻ’ കൂട്ടവിളിപ്പെട്ടെത്ര.. കേൾക്കാറേയില്ലവൻ അധികാരവിളികൾകാക്കാറേയില്ലവൻ സഹതാപനോട്ടങ്ങൾനോക്കാറേയില്ലവൻ വെറുംപുച്ഛങ്ങൾകൂട്ടുണ്ട് ധീരത, വാക്കിന്റെ ഉഗ്രതചേരാത്തോനിൽ ചെയ്ത്തിന്റെ കൃത്യത.. ഇവ്വിധം എത്രെത്ര ഭിന്നപ്പകർച്ചകൾഇനിയെത്ര കാലം ഇതേത്തുടർച്ചകൾചേരാത്തോനിൻ…

നീയെന്ന കാവ്യം.

രചന : ജീ ആർ കവിയൂർ. നിന്നോര്‍മ്മകള്‍ പൂക്കുന്നിടത്തുമൗനത്തിനു ഗന്ധമേറെ ..നിന്നിലായി മിടിക്കുംഹൃദയ താളത്തിനു ഹൃദന്തം ..നിന്‍ കരവലയത്തിന്റെചൂടെറ്റു മയങ്ങുന്ന രാവും ..നീ ഉള്ളപ്പോള്‍ അറിഞ്ഞില്ലഊരുവിലക്കുകളുടെ നൊമ്പരം ..നീയൊരു തണല്‍ മരംഅതില്‍ പൂക്കും പുഷ്പം ഞാനും ..ആകാശക്കുടക്കീഴിൽ നാം ഇരുവരുംസഞ്ചരിക്കുന്നു മറിയതെ…