Category: കവിതകൾ

നീ

രചന : ബിനു. ആർ.✍ ഇന്നീ ചാരുതയിൽ നമ്മുക്കലിഞ്ഞുചേരാംസ്വപ്‌നങ്ങൾ നിറഞ്ഞ പൂന്തോപ്പിൽ…നാളെയാസുന്ദരനിമിഷങ്ങൾനമ്മുക്കില്ലായെങ്കിൽ അടുത്ത ജന്മംവരെയുംകാത്തിരിക്കാം, ഇനിയുമൊരുജന്മംവരെയും കാത്തിരിക്കാം.ആ നിറച്ചാർത്തണഞ്ഞ സ്വപ്നഭൂവിൽപിന്നെയും മറക്കാതിരിക്കാനായ്നിന്നോടുകൂടി മറുവാക്കുതേടുന്നൂഞാൻയുഗയുഗാന്തരങ്ങളായുള്ള ചിന്തയുംഅതൊന്നുമാത്രമെന്നറിയുന്നുയിപ്പോൾനിന്റെയോർമ്മകളിൽ രമിക്കുമ്പോൾ.. !ചിന്തിച്ചുമറിഞ്ഞു ഞാൻ പിറകോട്ടൊന്നുചന്തമോടെ തിരിഞ്ഞുനോക്കിതിരക്കിനിടയിൽമറഞ്ഞൊരാസൂര്യകാന്തിപ്പൂവിൻനിറമോലുംകാന്തിയായവളൊരുമാത്രയൊന്നുചിരിച്ചുപിന്തിരിയവേ,യെൻഅകക്കോണുകളി-ലെവിടെയോ താഴിട്ടുപൂട്ടിവച്ചൊരനുരാഗംതിരശീലമാറ്റിയൊന്നു പുഞ്ചിരിച്ചുവോ!കാലം മറന്ന താളുകളാവുമത്അതിലെന്റെയുംനിന്റെയും പേരുകളുടെആദിയും അന്തവുമായ അക്ഷരങ്ങൾസ്വർണനിറമായ…

“പെരുമഴ കാഴ്ചകൾ”

രചന : നിസാർ റഹിം ✍ ആഘോഷങ്ങൾ പൊടിപാറിവേനൽമഴ മണിമുഴക്കിഉത്സവങ്ങൾ കണ്ടുതീർത്തുകരിമേഘങ്ങൾ വന്നുനിറഞ്ഞുഇരുൾപരന്നു ഭൂവിലാകെശീതകാറ്റും വീശിത്തുടങ്ങിവേനൽച്ചൂട് മാറിനിന്നുമഴയങ്ങനെ തുള്ളിവന്നുമഴയിവിടെ പെയ്തുടങ്ങികുളിർപെയ്‌ത്തും കൂടെയെത്തിതണുക്കുംദേഹം പൂവുതിർത്തുപുഴകളവിടെ നിറഞ്ഞുകവിഞ്ഞുകുടംനിറച്ചും കേടുതീർത്തുകിണ്ണത്തിലേക്കും മഴനിറച്ചുമണ്ണ്നനഞ്ഞു കുതിർന്നുവന്നുമണ്ണിൽകിടന്നു കിണർവലഞ്ഞുകാമിനിമാരിൽ കഥകൾവിരിഞ്ഞുകവിതകളായി പുറത്തുവന്നുകാന്തവീര്യങ്ങൾ പറന്നടുത്തുകവിതകളങ്ങനെയേറ്റു ചൊല്ലികാറ്റുംമഴയും മേളത്തിലായിഒളിഞ്ഞു നോക്കി മാമ്പഴങ്ങൾകാലുവഴുതി നിലത്തുവീണുനിഛലമായാ…

തപ്തസമൂഹം

രചന : ഉണ്ണികൃഷ്ണൻ ബാലരാമപുരം✍ കണ്ടോ ! ഉറുമ്പിൻ്റെയദ്ധ്വാനമെന്നച്ഛാ..കണ്ടു നിൽക്കാനെന്തൊരാശ്ചര്യം ഹാ !മണ്ടിക്കിത ,ച്ചെങ്ങോട്ടിത്ര തിടുക്കത്തിൽതെണ്ടി നടക്കാതെയിത്തരത്തിൽ . തന്നെക്കാളേറ്റം വലിപ്പിമുള്ളോരരിമുന്നിൽ വച്ചുന്തിപ്പയറ്റുന്നുണ്ടേ !സന്നതഗാത്രിയായ് തോന്നുന്നുണ്ടെങ്കിലുംസന്നധൈര്യവതിയല്ലേയല്ല. ചെറ്റിട വിശ്രമമില്ലാതെ,യിവ്വിധംമുറ്റുംതൻ തൃഷ്ണയിലർപ്പിതമായ്ഒറ്റലക്ഷ്യത്തിൻ്റെ സായൂജ്യമല്ലാതെമറ്റൊന്നിലും മനം പായുന്നില്ല . കല്ലൊന്നുയർന്നു നിൽക്കുന്നു മുന്നിൽക്കണ്ടുതെല്ലൊന്നു ശങ്കിച്ചവൾ…

മാർഗ്ഗദീപം

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ജീവനെയാകെ വരിഞ്ഞുമുറുക്കുന്നൊ-രാവിലചിന്തയെ മാറ്റിനിർത്തി,ഏകാഗ്രചിത്തനായ് പാടുന്നേൻ ഹൃത്തട-മാകാശത്തോളം വിശാലമാക്കി ഉത്തരംകിട്ടാത്ത ചോദ്യങ്ങളാണെൻ്റെ,മസ്തകംതന്നിൽ നിറഞ്ഞുനിൽപ്പൂ!എത്രവിചിത്രം വിചിത്രമീലോകവു-മത്രകണ്ടീസൃഷ്ടിജാലങ്ങളും! ആയിരംസംവൽസരങ്ങൾ താണ്ടീടിലു-മായതിൻസാരമൊരൽപ്പമോരാൻ,ആവില്ല,തത്രേനിയതിതൻ പാടവം!കേവലമീനമ്മളെത്ര ശുഷ്കം! കണ്ണടച്ചെല്ലാം മറന്നൊന്നിരിക്കുകിൽമണ്ണില്ല,വിണ്ണില്ലേതൊന്നുമില്ല!ബോധമേ,നിൻ നിഴലാട്ടമാണിക്കണ്ട-തേതുമെന്നേവ,മറിഞ്ഞിടുന്നേൻ ഏകാഗ്രചിത്തനായ് പാടുന്നതൊക്കെയുംശോകാർദ്രമാവതിനെന്തുഞായം!ശോകത്തിൽനിന്നേ കവിതമുളച്ചിടൂ,ശോകമാണേതിനും മാർഗ്ഗദീപം ഇന്നലെ നിദ്രയിൽ മിന്നിവന്നെത്തിയ,പൊന്നണിപ്പൂങ്കിനാവെങ്ങുപോയി!എന്നപോലീ,നമ്മളേവരുമങ്ങനെ;മന്നിലായ് വിസ്മൃതിപൂകുകില്ലേ! നല്ലവാക്കോതുവാനാവണമീനമു-ക്കെല്ലാർക്കുമെപ്പൊഴുമാത്തമോദംഇല്ലാത്ത…

പഴയ പാഠശാല.

രചന : ഗഫൂർ കൊടിഞ്ഞി.✍ പഠിച്ച പാഠശാലയുടെപടിപ്പുര കടന്നപ്പോൾപുതുമയെഴും ചിത്രങ്ങൾ..പുലർകാല പ്രഭയിൽ മിന്നുംപൂക്കൾ പൂമ്പാറ്റകൾ………ശിതീകരിച്ചകോൺഗ്രീറ്റ് കൂടുകൾക്കകത്ത്ഡിജിറ്റൽ ക്ലാസ് റൂമുകൾ..ചാവി കൊടുത്ത പമ്പരം പോലെയുംചുമടേറ്റുന്ന കാളകളെ പോലെയുംഭാരം വലിച്ച് കറങ്ങും ചെറുബാല്യങ്ങൾവെളുക്കെച്ചിരിക്കുമ്പോഴുംആകുലതയുടെ ചങ്ങലയിൽ ചാഞ്ചാടാൻ വിധിക്കപ്പെട്ടവർ.പുറമേ പുഞ്ചിരിയുടെ പൂവെറിഞ്ഞ്അകമേ അരക്ഷിതത്വം പേറുന്നവർആർക്കോ വേണ്ടി…

മീൻ പ്രപഞ്ചം

രചന : ജിബിൽ പെരേര✍ എന്തുകൊണ്ടോവളർത്തിയ മീൻ മുഴുവൻചത്തു തുടങ്ങിയ ദിവസമാണ്എന്റെ മീനുകൾക്കും ലോകാവസാനമുണ്ടെന്ന് ഞാനറിഞ്ഞത്.ടാങ്കിന്റെ അടിയിൽ ശിഷ്ടമായ ബാക്കിഭക്ഷണംആർത്തിമൂത്തവരുടെഅനധികൃതസമ്പാദ്യമാകാം.ജലനിരപ്പിലെ വെള്ളപ്പാടപത്രാസുകാരുടെ പൊങ്ങച്ചം പോലെവീർത്തുകിടക്കുന്നു.ചത്ത മീനുകളെ തിന്നാൻതാഴെ ഇഴഞ്ഞു നടക്കുന്ന ഞവണിക്കകൾ,അനന്തരാവകാശികളില്ലാത്തഅനാഥപ്രേതങ്ങളെ തേടിയെത്തിയകഴുകന്മാരെപ്പോലെ തോന്നിപ്പിച്ചു.മീനുകൾക്കുംനരകവും സ്വർഗ്ഗവുമുണ്ടെന്നത് പുതിയ അറിവായിരുന്നു.ഇല്ലേൽ ടാങ്കിൽ നിന്ന്…

ഉറവ

രചന : മംഗളാനന്ദൻ✍ ജീവിതം പോലെയീ മണ്ണിലൊഴുകുന്നജീവന്റെ ഭാവുകം പേറും നദികളീ-കാനനച്ചോലയിൽ നിന്നു കുളിരുമായ്വേനലിലെത്തി പുളിനങ്ങൾ പുൽകവേ,തൊട്ടറിയുന്നു തീരത്തെ ചൊരിമണൽ-ത്തിട്ടയിൽ പണ്ടു പതിഞ്ഞ കാല്പാടുകൾ.ഞാനെന്റെ കൗമാരകൗതൂഹലത്തിലീ-തീരങ്ങൾ തോറുമലഞ്ഞു നടന്നതുംകാട്ടരുവിതന്നുറവിടം തേടിയെൻകൂട്ടുകാരൊത്തു പിന്നോട്ടു നടന്നതുംഞാനറിഞ്ഞന്നു, പ്രകൃതിനിയമങ്ങൾമാനവകൗശലത്തിന്നുമുപരിയാം.മാമലകൾക്കുമേലെത്തിയ കാർമുകിൽ-ക്കാമനകൾ സ്വപ്നഭൂമി തിരഞ്ഞതുംമാരിവില്ലിന്റെ രഥമേറി ഭൂമിയിൽമാരിയായെത്തി…

ഞങ്ങടെ ‘കേരളവർമ്മ’.

രചന : ജയരാജ്‌ പുതുമഠം ✍ രാഗരശ്മികൾ തഴുകിയപഴയ കുളിർമണത്തേരേറിഅറിവിൻ അമൃതം നുകരാൻപിടഞ്ഞെത്തിയ ദിനങ്ങളിതാഉണർന്നെത്തുന്നു വീണ്ടും‘കേരളവർമ്മ’ നടയിൽ നിനച്ചിടാതെകൂട്ടുചേർന്നുല്ലസിയ്ക്കാം നമുക്ക്ജൂലൈമാസ പതിന്നാലിൻപകലന്തികൾ നിറയെപങ്കിടാം പുഴപോലൊഴുകിയമധുപുരണ്ട പുരാണവികൃതികൾകരളിൻ തളരാത്ത ജീവസ്വരങ്ങളുംകരുതേണമുള്ളിൽ സഹജരേവിളങ്ങും ഓർമ്മശൈലത്തിൻമടിയിലും തൊടിയിലും നിറഞ്ഞാടിമനംനിറയെ പെയ്തൊഴുകിയഅനർഘ നിമിഷത്തിൻമതിപ്പും കുതിപ്പും കുരവകളുംമലരമ്പൻ ഒരുങ്ങിയെത്തുംമയിൽ‌പ്പീലി…

കൊല്ലക്കാരനാണ്, ദേശിംഗനാട്ടിൽ പണ്ട്. ഒരു പൈങ്കിളിക്കവിത.

രചന : ദിജീഷ് കെ.എസ് പുരം.✍️ കൊല്ലത്തെമ്പാടുംകശുവണ്ടിക്കമ്പിനികൾപൂത്തും കായ്ച്ചുംനിന്നിരുന്നപഴയ പ്രതാപകാലം.മാനത്തെ വെള്ളമേഘങ്ങളെകരിയുണ്ടകളാൽ വെടിവയ്ക്കുന്നവലിയ പുകക്കുഴലുകൾഎങ്ങും ഞെളിഞ്ഞുനില്ക്കുന്നു.ഓരോ ശ്വാസത്തിലുമള്ളിപ്പിടിച്ചുകേറുന്നകശുവണ്ടിയുടെ വറവുമണം.കൊല്ലത്തെപ്പെണ്ണുങ്ങളുടെഅതുല്യമായ കരവിരുതിൽ,കാസ്രോട്ടെ, അങ്ങ് ആഫ്രിക്കേന്ന്കപ്പലിലെത്തിയ – തോട്ടണ്ടികൾതോടുപൊളിഞ്ഞ്,തൊലിയുരിയപ്പെട്ട്ഉടൽമുറിയാതെ നഗ്നമാക്കപ്പെട്ട്കോരിത്തരിച്ചിരുന്നരുചികളുടെ സുവർണ്ണകാലം.പൈങ്കിളി പ്രസിദ്ധീകരണങ്ങൾമൾട്ടി കളറിൽ അണിഞ്ഞൊരുങ്ങിയെത്തിയപുഷ്ക്കരകാലം.മലകളൊന്നും അബ്ദുള്ളമാരുടെഅടുത്തേക്കെത്തിയില്ലെങ്കിലും,‘പുനത്തിൽ കുഞ്ഞബ്ദുള്ള’‘മ’ വാരികകളെ തേടിയെത്തിയവേറിട്ട എഴുത്തുകാലം.ആ സമയത്താണ്രമണി…

കുലപതികൾ

രചന :മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍ അച്ഛനുമുണ്ടൊരു ഹൃദയംഅച്ചുതണ്ടാമൊരു ഹൃദയംഇരുചെവി മറുചെവിയറിയാതെഉള്ളിലൊതുക്കുന്നു വിവശതകൾ അച്ഛനുമുണ്ടൊരു ജീവിതംഅച്നോർമ്മിക്കാത്ത ജീവിതംഅച്ഛന്റെ ഉള്ളം തുറക്കാതെകൊണ്ടുനടക്കുന്ന ജീവിതം സ്വന്തം കാര്യങ്ങൾ പിന്നെ മതിസ്വന്തക്കാർക്കെല്ലാം ആദ്യ പടിമക്കളെയുള്ളിൽ ലാളിക്കുമ്പോൾമുഖത്തുള്ള ഗൗരവം ആരറിയാൻ ചിരിക്കാത്ത മുഖത്തുള്ള നീർച്ചാലുകൾചിരിച്ചാലും കരയുന്ന ഉൾക്കാമ്പുകൾനിമിഷങ്ങൾ വർഷങ്ങൾ…