പാണൻ്റെപാട്ടിൽ
രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ പാണൻ്റെപാട്ടിൽകേട്ടേൻ പഴയകാലത്തിൻ്റെ-യീണംതുളുമ്പിനിൽക്കും ജീവിത യാഥാർഥ്യങ്ങൾശ്രാവണമാസംതോറും പാടുകയല്ലീ,പാണൻമാവേലിമന്നൻതൻ്റെ ഭരണനൈപുണ്യങ്ങൾ!ശിവനെപ്പോലും തുയിലുണർത്തി,പണ്ടേയിവർശിവൻ്റെ പ്രശംസയ്ക്കു പാത്രീഭൂതമായേവം!ഉറങ്ങിക്കിടപ്പോരെയുണർത്താം പാണാ,പക്ഷെഉറക്കംനടിപ്പോരെയുണർത്താൻ നിനക്കാമോ?പണ്ടത്തെക്കാലമല്ലിന്നെത്രയോമാറി ലോകം,വിണ്ടലംപോലും തൊണ്ടേലേറ്റുവോരത്രേ ചുറ്റും!നാണംകെട്ടുംപത്തുകാശെങ്ങനെയുണ്ടാക്കിടാംമാനവജന്മങ്ങൾക്കിന്നിതുമാത്രമേ വേണ്ടൂ!മറ്റുള്ളോർ ചത്തുമണ്ണടിഞ്ഞീടി,ലിവർക്കെന്തേ?മുറ്റിത്തഴച്ചീടണ,മായതൊന്നുംകാണാതെ!കാണക്കാണെയിക്കൂട്ടർ മദിച്ചാടുന്നു,മുന്നിൽചേണെഴുംപ്രകൃതിയെ,യികഴ്ത്തിക്കാട്ടിക്കൊണ്ടേ!ചൂതുകളിയിൽ ശിവൻ തോൽക്കുന്നുനിരന്തരം,വ്യാധൻമാർ വിജയശ്രീലാളിതരായിടുന്നു!പണ്ടുപറയിപെറ്റ പന്തിരുകുലംതന്നി-ലുണ്ടായ പാണനാർക്കിന്നെന്തുമാഹാത്മ്യം പാരിൽ?സത്യധർമ്മത്തെപ്പാടേ,മുറുകെപ്പിടിക്കുവാ-നെത്രപേരുണ്ടീലോക,ത്തെന്നതൊന്നോർത്തീടുവിൻഒക്കെയും സ്വാർത്ഥതത,ന്നന്ധതമസ്സിൽ മുങ്ങിചിക്കെന്നുനിഷ്പ്രഭമാകുന്നിതാ നിഷ്കരുണം!ജാതിചിന്തയെയൂട്ടിവളർത്തീടുന്നൂ,വേടൻ!പാതിമെയ്യിനെ…