Category: ലോകം

മറന്നുപോകുമ്പോൾ

രചന : ശിവദാസൻ മുക്കം✍️. ഇതാ ഇപ്പൊൾ വരെഎന്നോടൊപ്പം കളിച്ചു ചിരിച്ചുകൂട്ടുകാരൊടൊപ്പം പന്തുകളിച്ചവനെന്റെആരോമൽആറ്റു നോറ്റുണ്ടായതാണെന്റെ മടിയിൽചോറുണ്ടുതാരാട്ടു പാട്ടുകൾ പാടിയുറക്കിയോൻഎങ്ങോട്ട് എങ്ങോട്ടാണവൻ ഓടുന്നതേഎത്ര വിളിച്ചു ഞാൻ എൻ്റെ പൊന്നിനെതിരികെ വരാതെ പരിചയം ഭാവിക്കാതെഓടി അകലുന്നുവോഎത്ര ഇഷ്ടമായിരുന്നവനു പന്തുകൾകളിപ്പാട്ടങ്ങൾ ഇന്നവനറിയുന്നില്ലഭക്ഷണം പോലും കഴിക്കാതെഓടുന്നുഅമ്മയെ മുത്തശ്ശിയെ…

ശബ്ബത്ത് മെഴുക്തിരികൾ

രചന : അനിൽ ശിവശക്തി✍ ജോർദാൻ നദിയുടെമിഴിയരികിൽജൻമാന്തരങ്ങളായ്പ്രണയംമൊഴിഞ്ഞുംപ്രണയത്തിൻ ദനഹാ *തേടിയുംദിവ്യമായ് ഹൃത്തിൽപ്രപഞ്ച സാക്ഷ്യംപറഞ്ഞു നാംഒന്നല്ലോ.ഗോലാൻകുന്നിൻതാഴ്‌വരയിൽആത്മ രാഗങ്ങളായ്അംശം തേടിയലഞ്ഞുംതളർന്നും പുണർന്നും നാംഎന്നോ ഒന്നായ് രണ്ടല്ലഎന്നു പറഞ്ഞവർ നാം.നിൻ നയനങ്ങൾ പെയ്തആത്മ കാമ്യംനുകർന്നു ഞാൻ.നവ്യ മോഹങ്ങൾ ഉതിർക്കുംഅധരാരുണിമമൊഴിയും മണിനാദംഎൻ കർണ്ണയുഗ്മംശ്രവിച്ചുംമനമുതിർക്കുംവസന്ത ചാരുതയായ്ഞാനൊരു ഭ്രമരമായ്നീ ഞാനാണ്നീയും…

വാല്മീകി

രചന : മേരിക്കുഞ്ഞ്✍️. 1കാലം മൗനമായ് വിരൽത്തുമ്പിൽമുദ്രകൾ വിരിയിച്ച് നൃത്ത-ലോലമായ് മണ്ണിൽ പദമൂന്നിനടന്നുനീങ്ങി….. അറിഞ്ഞില്ലഅറിയണമെന്നുമില്ലൊട്ടുംനൊന്തു വെന്ത കാട്ടാള ചേതനമൺപുറ്റിനുള്ളിലായിരുന്നുഉണർച്ചക്കു താളംഏതു വിധത്തിലാവും…..!തുനിഞ്ഞില്ല ചികയാൻ തരിമ്പും .കത്തുന്നചിന്തയിൽപിന്നെനോവടങ്ങിതിര ശാന്തമായ കടൽ…..വെള്ളിനൂപുരം പോൽ അല !നിനവിൽ വല്മീകംവിണ്ടടർന്നു.ഉണർച്ചയിലേക്ക് മിഴി തുറന്നുമാമുനി,കാണുന്നു….. സർവ്വംമണ്ണിൽ മുടന്തി നടന്നുപോകുന്നു…

കര്‍ണ്ണന്‍.

രചന : പ്രശോഭന്‍ ചെറുന്നിയൂര്‍ ✍ ഹേ…പൃഥേ…നിന്‍റെ കൗമാരചാപല്യത്തില്‍പിറന്ന അവിഹിതപുത്രനെന്നഅശനിപാതം ഇനിയും സഹിക്കവയ്യ..!!പെറ്ററിഞ്ഞപ്പോള്‍ അറ്റുപോയത്,എന്‍റെവംശമഹിമയുടെ ശ്രേഷ്ഠതയത്രെ..!!വിശ്വപ്രകൃതിയ്ക്ക് ജീവാംശുവായിവര്‍ത്തിക്കുന്ന ശ്രേഷ്ഠപിതാവിന്‍റെമുഖത്ത് വിഷാദത്തിന്‍റെ കറുപ്പ്പടര്‍ന്നത് നീ കണ്ടുവോ ആവോ..?അതിരഥന്‍റെ സൂതാലയത്തില്‍വളര്‍ന്നതില്‍ തെല്ലും അപമാനമില്ലെനിക്ക്.സ്നേഹത്തിന്‍റെ ഗിരിശൃംഗമായആ സാധുവിന്‍റെ കരുതല്‍ഒന്നുപോരുമായിരുന്നുകര്‍ണ്ണന് ജ്വലിച്ചുയരാന്‍..ഹസ്തിനപുരിയിലെപുരുഷാരവത്തിനുമുന്നില്‍ഞാന്‍ തീര്‍ത്ത വിസ്മയം കണ്ട്ചകിതയായി നിന്‍റെ…

മനസ്സ്

രചന : ലാൽച്ചന്ദ് മക്രേരി ✍ മനസ്സ് സഞ്ചരിക്കുന്ന ദൂരമളക്കുവാൻമനുഷ്യരാം നമ്മൾ ഇതുവരെ ശ്രമിച്ചുവോ?മനസ്സെന്ന മായാപ്രപഞ്ചത്തിലൂടെ നാംയാത്രകൾ ഒരുപാട് പോയിക്കഴിഞ്ഞല്ലോ….. പ്രണയത്തിലൂടെ മനസ്സു പോയൊരാക്കാലം….മധുരമായ് നമ്മൾക്ക് മാറിയിരുന്നെങ്കിൽ,വിരഹത്തിലൂടെ മനസ്സു പോയൊരാക്കാലംദുഃഖമായ് നമ്മൾക്കു മാറിയില്ലേ? മുഖങ്ങൾ മനസ്സിൻ്റെ കണ്ണാടിയെങ്കിൽഹൃദയം മനസ്സിൻ്റെ കാവൽക്കാരൻഹൃദയത്തിനിഷ്ടങ്ങൾ മനസ്സിലൂടെ…

ഞാനെന്ന കാറ്റ്

രചന : ശിവദാസൻ മുക്കം ✍ ഞാനെന്ന കാറ്റ്മേഘങ്ങൾ പറക്കുന്നുണ്ടു.കാറ്റിനെ ഭയന്നൊളിക്കാനൊരിടംകാണുന്നില്ല.ചില്ലകൾ ഒടിക്കുന്ന കാറ്റ്.മരം കടപുഴകി നിലം പറ്റികിളി കുഞ്ഞുങ്ങൾ കാറ്റിലേറി മരണംവരിച്ചു.ചിറകുകൾ ഒടിഞ്ഞവപറക്കുന്നതെങ്ങനെ.കാറ്റിനെ തടയാൻ കഴിയില്ലെന്ന് മലകൾ.മലകൾ തീർത്തും മൊട്ടയടിച്ചിരിക്കുന്നു.ഞാനെവിടെ തങ്ങും.കരിമേഘങ്ങൾ വഴിമാറി ഒഴുകിഒരു വിദ്യുത് പ്രഭ കരിക്കുന്നതാരുടെ കുടിലാവാം.ആലിപ്പഴം…

സുകൃതം💐💐

രചന : സജീവൻ.പി. തട്ടയ്ക്കാട്ട്✍ എനിക്ക് ആദ്യമായ്ഒരുഉണ്ണിപിറന്നപ്പോൾമുത്തച്ഛൻഎന്നെവാരിപ്പുണർന്നുനീയെത്രസുകൃതംചെയ്തവൾ !പഠനത്തിൽമികവ്കാട്ടിയവൻമുന്നേറവെയെൻപതിയുംഎന്നെവാരിപ്പുണരവെകേട്ടുനമ്മളെത്രസുകൃതംചെയ്തവർ!വൈവാഹികംവന്ന്കെട്ട്മുറുക്കവെഎന്റെ ചേട്ടന്മാരുമെന്നെയൊരുതലോടലാൽപറയാതെപറഞ്ഞുനമ്മുടെ കുടുംബംഎത്ര സുകൃതംചെയ്തവർ !അംബരചുംബിയാംഹർമ്യംതീർക്കവെഅയൽപക്കകാരുംഒരു കൂട്ടസ്വരത്തിൽപറഞ്ഞുനിങ്ങളെത്രസുകൃതംചെയ്തവർ !ഒടുവിൽ പത്രത്താളിലെകറുത്തയക്ഷരങ്ങളിൽപരുക്കവാക്കിനാൽ, ഒരുഫോട്ടോക്ക് താഴെ ഇങ്ങനെ.,.യുവ എഞ്ചിനീയർ ഒരു കിലോരാസലഹരിയുമായി പിടിയിൽ..സുകൃതത്തിന്റെ പുണ്യംഇത്രയും വലിയ പുണ്യമോ….ജയിൽ കവാടത്തിന്റെമുന്നിൽരണ്ട് ദൈന്യ മുഖങ്ങൾ…സുകൃതത്തിന്റെപായസംവിളമ്പിയആ പഴയ മുഖങ്ങളെ തേടിപുരുഷാരത്തിന്റെയിടയിലെപരിചിത…

പ്രഫുല്ലചിന്തകൾ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍️ സമസ്തജീവനും സുഖംഭവിച്ചിടാൻ,നമുക്കൊരുമിച്ചൊന്നുറക്കനെപ്പാടാംഒരു പുതുയുഗം പുലർന്നിടുംവരെ,നിരന്തരം ശ്രുതിപിഴയ്ക്കാതെപാടാംഅഹന്തയറ്റമാനവജന്മങ്ങളായ്സഹനതയുള്ളിലുറപ്പിച്ചുനിർത്തി,പരിഭവിച്ചിടാതതിവിനീതമായ്പരോപകാരംചെയ്തചഞ്ചലംപാടാംകരളിലായെഴും പ്രണയസൂനങ്ങൾനിരുപമഗന്ധം ചൊരിഞ്ഞുനിന്നിടാൻമനുഷ്യരക്തത്തിൻ കറപുരളാത്തവനിയിലൂടേവം നടന്നുനീങ്ങിടാൻദരിദ്രജന്മങ്ങൾക്കൊരു തെല്ലാശ്വാസംപരിചൊടങ്ങനെ പരക്കെയേകിടാൻ,ഇടനെഞ്ചിൽനിന്നും പരിമളസ്നേഹംഇടതടവില്ലാ,തുയർന്നുപൊങ്ങിടാൻപരൻ്റെ നൊമ്പരമറിയുമുത്തമനരനായ് ജീവിതംകരുപ്പിടിപ്പിക്കാൻചിരപുരാതന നിഗമശാസ്ത്രങ്ങൾഗുരുത്വംകൈവിടാതപഗ്രഥിച്ചിടാൻദുരാചാരങ്ങളെത്തകർത്തെറിഞ്ഞിടാൻദുരന്തഭൂമിക്കുർവരതയാർന്നിടാൻപകലിരവില്ലാതനുസ്യൂതംനമു-ക്കകിലുപോലെരിഞ്ഞെരിഞ്ഞു പാടിടാംസനാതനധർമ്മം പുലർത്തിസദ്രസ-മനാഥത്വത്തെ സംത്യജിച്ചുപാടിടാംജനിമൃതിതത്ത്വപ്പൊരുൾ ചികഞ്ഞാർദ്ര-മിനിയഭാവന പൊഴിച്ചുപാടിടാംമതങ്ങൾ,ജാതികൾ മറന്നുമാനവ-ഹിതങ്ങളെന്തെന്നൊ,ട്ടറിഞ്ഞുപാടിടാംപുലർന്നിടുംസൂര്യ മഹിതരശ്മിപോൽ,നലമാർന്നാരെയും പുണർന്നുപാടിടാംഅഖിലവുമൊന്നിൻ പ്രഭാവമെന്നറി-ഞ്ഞഹിതങ്ങളേതു,മകറ്റിനിർത്തിടാൻനിശാന്തസുന്ദര സമസ്യയായ്…

ഉടഞ്ഞ മൺപാത്രങ്ങൾ പോലെ..

രചന : സ്നേഹചന്ദ്രൻ ഏഴിക്കര ✍️ മൺപാത്രങ്ങൾ പോലെയാണ് ബന്ധങ്ങൾഅത് രക്തബന്ധങ്ങളായാലും സൗഹൃദങ്ങളായാലുംഒരിക്കലുടഞ്ഞാൽകൂട്ടി ചേർക്കുകസാദ്ധ്യമല്ല തന്നെധാരാളിത്തങ്ങൾ കോരിക്കൊടുത്താലും……അത് വിത്തമോസ്നേഹമോആത്മാർത്ഥതയോ എന്തായാലുംപകരുന്നതിന് കുറവുഭവിച്ചാൽഅവിടെയും മൺപാത്രങ്ങളുടയുകയായിഉള്ളം തുറന്നുകാട്ടിയാലുംഉള്ളം തെളിയാതെകാളിമ പൂശിയ മുഖവുംഅകലം നെയ്യുന്ന മനസ്സും ബാക്കിപത്രങ്ങളാകുമ്പോൾചങ്കു കത്തിച്ചു കാട്ടിയാലുംആ വെളിച്ചം അവരുടെദൃഷ്ടി പഥങ്ങളിൽ ഗോചരമാകുകയേയില്ലെങ്കിൽകരണീയമെന്തെന്നാൽവെറുപ്പിൻ്റെ…

അദ്ധ്യാപകസൂക്തങ്ങൾ

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️. ആഴിയോളമറിവിന്നലിവോടേകിയഅറിവിന്നുപാസകരാമദ്ധ്യാപകരെഅനന്തമുദിച്ചൊരുപ്പൂർണ്ണേന്ദുവായിഅറിഞ്ഞടിമലരിലശ്രുപൂജയാലടിയൻ . ശബ്ദരേണുവാലിമ്പമാർന്നറിവ്ശാകംബരീ നിനാദനിർഝരിയാൽശാരീരമാകെശാരികപൈങ്കിളിയായിശരത്പൂർണ്ണിമയിലമലതയാർന്നു. ജയഭേരിയിലായിയാമയൂഖനാദംജന്മനാടിന്നഭിമാനമായുണർന്ന്ജീവാതുവായിയുത്തമരായോർജനിച്ചുജീവിച്ചനശ്വരമായിവിടെ. പഞ്ചമം പാടുന്ന കോകിലനാദംപ്രണവതാളത്തിലലിയുമ്പോൾപ്രണതോസ്മിസന്തതമകമേവപ്രമോദമുണരുംധവളനാദമായി. പാഠശാലയിലോതുന്നറിവുകൾപാകമാകാൻശിക്ഷ്യഗണങ്ങളെപാഠങ്ങളാവർത്തിച്ചുച്ചരിച്ചുച്ചരിച്ച്പകർന്നോരുശിക്ഷണദീക്ഷകൾ. പാഠങ്ങൾകേട്ടുംപ്പഠിച്ചുമാലോചിച്ചുംപഠിപ്പിക്കാനുദകുന്നുപാധ്യായകർപാശാലയിലഗ്രതാംബൂലമാകുന്നുപണ്ഡിതമന്യമാരാണിന്നേറെയും. പഠിച്ചോരുപ്പാഠങ്ങളനുഭവമാക്കണംപകർത്തുന്നോരുൾക്കാഴ്കളേറുമ്പോൾപുസ്തകരൂപത്തിലേവർക്കുമേകണംപുകൾപ്പെറ്റതുഭാരതിക്കഭിമാകേണം. പേരിനായൊരിക്കലുമേകരുതൊന്നുംപണത്തിനത്യാഗ്രഹവുമരുതെന്നുറച്ച്പലരിലായതുപ്പകരേണമെന്നെന്നുംപ്രപഞ്ചത്തോടുള്ളപ്രേമമുണ്ടാകണം. പ്രണവധ്വനിനിദാനശ്രുതിയാകേണംപകരമാകാനൊന്നില്ലതിനുതുല്യമായിപ്രപഞ്ചമേവർക്കുമടയാളഗുരുവായിപ്രണുതമോടേവരുമഞ്ജലിയേകുന്നു. അറിവാരുപ്പകർന്നാലുംഗുരുവാണ്അതാദ്യമേകുന്നതുയച്ഛനുമമ്മയുംഅറിയുന്നീച്ചുറ്റിലുമുള്ളതിൽ നിന്ന്അറിവേകുവാനായി പാന്ഥരുമുണ്ട്. അന്ധകാരമൊഴിയാൻ കനിയേണംഅറിയേണ്ടറിവുദാനമായിയേകണംഅറിവനസ്യൂതമകതാരിലൊഴുകണംഅദ്ധ്യയനമേകണം ചിട്ടപ്പാലിച്ചവർ. അംബുവായതുയമലമുതിരുമ്പോൾഅരങ്ങിലുണ്ടാവുമേതർഥിയുമപ്പോൾഅറിയാൻപ്പരസ് പ്പരമുത്സാഹിച്ചേവരുംഅറിഞ്ഞതങ്ങോട്ടുമിങ്ങോട്ടുംപ്പകരണം. പുസ്തകമേകുന്നതിനളവുണ്ടെന്നാൽപലവുരുപ്പലരിൽനിന്നാശയമറിഞ്ഞ്പഠിപ്പിക്കേണ്ടമാത്രമദ്ധ്യയനമാക്കിയുംപഠിക്കേണ്ടാത്തതുയോർമ്മയിലരുത്. പറഞ്ഞും ;…