Category: ജീവിതം

ഞാൻ ജീവിച്ചിരിക്കുന്നു…ഈ ജന്മദിനം…..

രചന : RJ ജിഷ അനിൽ ✍️ ആരുടെയൊക്കെയോ ഓർമ്മപ്പെടുത്തലുകൾ തൊട്ടറിയുന്നുണ്ട്.കണ്ണുകളിലേക്ക്ഒളിയെറിഞ്ഞ സൂര്യനെ കണ്ടറിയുന്നു.നാവിലിറ്റിച്ച മുലപ്പാലിന്റെ മാധുര്യത്തിൽജന്മബന്ധങ്ങളുടെ വേരിറക്കമറിഞ്ഞതും,ഒരുപുഴയുടെ പലകൈവഴികളിലുംജനിമൃതികളുടെ ഓളപ്പരപ്പിലുംനീന്തിത്തുടിച്ചകാലമിത്രയും കടന്നത്രെ!!ഒഴുക്കിൽ തനിച്ചും വഴുക്കിൽ പിടിച്ചുംഇരുകരയുടെ ദൂരമളന്നും കാലം കടന്നതറിഞ്ഞില്ല.ജീവിതമേ…നിന്നോടെന്നപോൽ മറ്റൊന്നിനോടുംഇത്രമേൽ സമരസപ്പെട്ടിട്ടില്ലിവൾ.നമുക്കിടയിലെത്രയെത്ര അസ്വാരസ്യങ്ങളെങ്കിലും,ഗമിക്കുന്നുഞാനീദിക്കറിയാതുഴലുമീ പായ്ക്കപ്പലിൽ.സമ്മർദ്ദങ്ങളുടെ വേലിയേറ്റങ്ങളിലും,പരാജയത്തിന്റെ ചക്രവാതത്തിലും,ഘനീഭവിച്ചുറയുമീ ഏകാന്തതയിലും,നടുക്കടലിലാക്കി…

നിശ്ശബ്ദ കൂട്ടുകാരൻ

രചന : യൂനസ് മണത്തല ✍️ ഞാൻ ഒരു ചെരിപ്പ് മാത്രമല്ലനിൻ്റെ കാലുകൾക്കടിയിൽനിശ്ശബ്ദമായി ജീവിച്ചഒരു കൂട്ടുകാരൻചൂടേറ്റ വഴികളിൽനീ പൊള്ളാതിരിക്കാൻകരിഞ്ഞത് പലപ്പോഴും ഞാനായിരുന്നുനിൻ്റെ വിശപ്പും ക്ഷീണവുംനിന്നോടൊപ്പം അറിഞ്ഞത്ഞാനാണ്മഴ നനഞ്ഞ രാത്രികളിലുംതളർന്ന യാത്രകളിലുംവീഴാതെ നിന്നെ പിടിച്ചു നിർത്താൻശ്രമിച്ചത് ഞാനായിരുന്നുപലരും വഴിമാറിപ്പോയപ്പോഴുംപൊട്ടിയ തുന്നലുകളോടെ പോലുംനിന്നെ വിട്ടുപോകാതെകൂടെ…

ഭംഗി

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ കണ്ടിട്ടും കണ്ടിട്ടുംകൊതിതീരാത്തൊരുഭംഗി പ്രകൃതിഭംഗികണ്ണിനും കാതിനുംനിർവൃതിയേകുന്നഭംഗി പ്രപഞ്ചഭംഗിഅന്തിച്ചുവപ്പുംമധുചന്ദ്രികയുംഭംഗി എന്തൊരുഭംഗിമേലെയാകാശപന്തലിനുള്ളിലെമിന്നും നക്ഷത്രങ്ങൾ ഭംഗിനീലക്കടലിന്റെഅനന്തതയെ നോക്കിനിൽക്കുവാനെന്തൊരു ഭംഗിതീരകൾ തിരയുന്നതീരത്തു നിൽക്കുമ്പോൾതിരമാലകൾക്കെന്തു ഭംഗിതിരയണയുമ്പോൾപുണരാൻ വെമ്പുന്നതീരത്തിനെപ്പോഴും ഭംഗിപൂക്കളും വസന്തവുംഭൂമിയെയൊരുക്കുമ്പോൾപറയാൻ കഴിയാത്ത ഭംഗിപൂക്കളെത്തേടിപൂമ്പാറ്റയെത്തുമ്പോൾവർണച്ചിറകുകൾ ഭംഗികണ്ടിട്ടും കണ്ടിട്ടുംകൊതി തീരാത്തൊരുഭംഗി പ്രകൃതിഭംഗിഇവിടെ പ്രണയിച്ചുഒരായുസ്സു തീർന്നാലുംപ്രണയം…

വള്ളിച്ചെരുപ്പ്

രചന : തോമസ് കാവാലം..✍️ സ്നേഹിച്ചു ഞാൻ നിന്നെ എങ്കിലും, സ്നേഹിതാസ്നേഹ വഴികളിൽ ഓർത്തില്ല നീഇഹത്തിലെത്രയോ പാതകൾ താണ്ടി ഞാൻമഹത്വജീവിതം സ്വപ്നം കണ്ടു. പാദങ്ങൾ മുത്തി ഞാൻ കല്ലിലും മുള്ളിലുംപാദത്തിനൊത്തിരി രക്ഷയേകിൽപാതയിൽ പാതിവഴികൾ താണ്ടീടവേപാതയോരെത്തേയ്ക്കെറിഞ്ഞുവല്ലേ? പാദഭംഗി ഞാൻ നൽകിയ കാലത്തുംപാദങ്ങൾക്കല്ലയോ മുൻഗണനപാദാരവിന്ദങ്ങൾ…

‘ എന്നെത്തിരഞ്ഞു വരുന്നവരോട്….❤️ഒരു സംസാര (ഗദ്യ കവിത)❤️

രചന : ബിന്ദു കുറ്റിപ്പാല ✍️ എന്നെ തിരഞ്ഞു വരുന്നവരോട്നിങ്ങൾ കല്ലുപാലത്തിനിപ്പുറംകൈതക്കൂട്ടങ്ങൾ കവച്ചുകടന്ന്പച്ചവയൽ ഞൊറിയിട്ട പാവാട തെന്നിത്തടയാതെവല്യരമ്പ് കേറണം …..തെക്കോട്ട് നേരെ പോയിഒരു വശം പറമ്പുമാടിക്കുത്തിയനീരോലിയുടെ വേലിപ്പടർപ്പുകൾചാഞ്ഞത്ഉടുപ്പിൽ കുരുങ്ങാതെഊർന്നുലഞ്ഞു നടക്കണംതൂക്കണാം കുരുവികൾ കെട്ടിയകൂടുകൾ ഊയലാടുന്നത് നോക്കണ്ടവെള്ളച്ചാലിൻ്റെ ഇടവെട്ടിൽ കാലുടക്കി വീണുപോകാനിടയുണ്ടേ…വെള്ളച്ചാലിൽ നീരൊഴുക്കിനെതിരെനീന്തുന്നപൂവാലനെ…

തടവറ

രചന : ഷാനാവാസ് അമ്പാട്ട് ✍️ അന്തമില്ലാത്ത ലോകംബന്ധമില്ലാത്ത ലോകംബന്ധുരമാണീ ലോകംബന്ധനങ്ങളുടെ ലോകം.നിൻ്റെ പാപങ്ങൾ നിന്നിലേക്ക്തന്നെ മടങ്ങി വരുംഇന്നല്ലെങ്കിൽ നാളെ നിർണ്ണയം.നിൻ്റെ ദ്രോഹങ്ങൾ നിന്നിലേക്ക്തന്നെ മടങ്ങി വരുംഇന്നല്ലെങ്കിൽ നാളെ നിശ്ചയം.കീശയറിയാതെ ചെലവരുത്കാശുകൊണ്ടമ്മാനമാടരുത്.വരവറിയാതെ ചെലവാക്കുന്നവർപെടുത്തുന്നു നിന്നെ കടക്കുരുക്കിൽ.കഴുത്തോളം മുങ്ങുന്ന നേരം വീണ്ടുംചവിട്ടി താഴ്ത്തുമാ…

നിഴൽപ്പാതകൾ

രചന : ദിവാകരൻ പികെ ✍️ ​ഇരുട്ട് വെളിച്ചത്തെ പുണർന്നു നിന്നൊരു-നിമിഷത്തിൽ നിന്നുമാദ്യകിരണമുദിച്ചു…അനന്തരം നിഷ്‌ക്കളങ്കമാർന്നൊരുപുഞ്ചിരി വിതറി പുലരി പിറന്നു;അന്നറിയില്ലായിരുന്നു, ഈ വെളിച്ചംനാളെ പൊള്ളുന്ന കനലായി മാറുമെന്ന്.​ഉത്തരവാദിത്വത്തിൻ നുകം ഏറും മുൻപേഉല്ലാസത്തോപ്പിലെ പക്ഷിയായിരുന്നു ഞാൻ.ഭാരമില്ലാത്ത ചിറകുകൾ വീശിയാ-പ്രയാസമറിയാത്ത കാലം കരിഞ്ഞു പോയി;ഇന്നത്തെ വേവുകൾക്കന്നു…

ഉണ്ണികുട്ടൻ

രചന : കലാരത്നംഗോപിക ✍ ഉണ്ണികുട്ടൻ പമ്മിപമ്മിമുറ്റത്തൂടെ നടക്കുമ്പോൾചായ്പിൽ നിന്നൊരു വിളികേട്ടിട്ടവൻഞെട്ടിവിറച്ചു നിൽക്കുന്നുസ്കൂളില്ലാത്തൊരു ദിനമല്ലേകൂട്ടരുമൊത്തു കളിച്ചീടാൻകൊതിപൂണ്ടങ്ങനെ നിൽക്കുംനേരംകൂട്ടുകാരുവിളിക്കുന്നുഅമ്മയറിയാതവരോടൊപ്പംസാറ്റുകളിക്കാൻ പോകാനായിഎന്തെങ്കിലുമൊരു തന്ത്രംമെനയണമെന്നു നിനച്ചവൻനിൽക്കുന്നൂപത്തുമണിക്ക് അച്ഛനു വേണ്ടികാപ്പി കൊടുക്കാൻ പോകാനായ്വട്ടപാത്രമെടുത്തതുകൊണ്ട്അമ്മയതെന്നെ വിളിക്കുന്നുമോനേഅച്ഛനുകാപ്പി കൊടുത്തിട്ടുടനേതന്നെഎത്തീടാംപിള്ളാർകൊപ്പം കളിച്ചീടാതെഇവിടെ തന്നെയിരിക്കേണംഅമ്മപതുക്കെകാപ്പീം കൊണ്ടുമുറ്റത്തൂന്ന് പോയപ്പോൾഉണ്ണീടുളളിൽലഡ്ഡതുപൊട്ടികൂട്ടർക്കൊപ്പം പോയല്ലോ

ഉയിർത്തെഴുന്നേല്പിന്റെ രാവുകൾ …

രചന : പ്രസീത. കെ ✍️ തനിച്ചുള്ള ഒരു രാത്രി എന്റെ സ്വപ്നമാണ്.നിലാവും നക്ഷത്രങ്ങളും അമ്പിളിയുമില്ലാതെ,ചീവീടും ചിലങ്ക കെട്ടിയ ജീവികളുമില്ലാതെഞാന്‍ മാത്രമാവുന്ന രാത്രി.പൂര്‍ണ്ണാന്ധകാരത്തില്‍ പ്രൗഢയായ രാവ് .കൂരിരുട്ടിലേക്ക് മിഴിപായിച്ചുകറുത്ത കൂര്‍ത്ത ഇരുള്‍ സൂചിമുനകൊണ്ട്ചോര പൊടിയണം കണ്ണില്‍..നിശബ്ദതയുടെ നിലവിളികേട്ട് ബധിരയവണംഅനന്തതയിലേക്ക് അലറി വിളിച്ചു…

ശവം തീനികൾ.

രചന : തോമസ് കാവാലം ✍️ മാനത്തു കഴുകന്മാർകണ്ണുനട്ടീടും പോലെകാലത്തെവെല്ലുന്നവർ,ഭൂമിതൻരാജാക്കന്മാർപാവങ്ങൾ ജനങ്ങളെഇരയാക്കീടുന്നവർശവങ്ങളെന്നപോലെതിന്നുരസിച്ചീടുന്നു.ജയമാണഖിലർക്കുംവേണ്ടതുലകിലാകെജയിക്കാൻ മാർഗമൊന്നേ,ശിക്ഷിക്കസോദരനെ.ഈച്ചയെപോലെയവർകൂട്ടമായ് ചേർന്നീടുന്നുപച്ചമാംസത്തിലവർകൊത്തിവലിച്ചീടുന്നു.പലലം ഭുജിക്കില്ലവലീമുഖങ്ങൾ പോലുംസകലമനുഷ്യരോഘടകവിരുദ്ധരാം.മൃഗങ്ങളെന്നപോലെഅശിക്കുന്നകങ്ങളിൽമുഖങ്ങളില്ലാത്തവർപതിതർ അശുക്കളെ.ശാശ്വത സംഹാരത്താൽശവംതീനികൾ മർത്യർഅശിക്കുന്നെന്തിനേയുംവിശ്വത്തിലങ്ങോളവും.വല്ലാതെ ദാഹിക്കുന്നുവിശ്വത്തിൻ നാശത്തിന്ഇല്ലായ്മ ചെയ്തിടുവാൻമാർഗ്ഗങ്ങളാരായുന്നു .ആർത്തിപൂണ്ടുള്ള മർത്യൻകത്തിച്ചമർത്തീടുന്നുരക്തദാഹിയായവൻചങ്കുപറിച്ചീടുന്നു.സോദരൻ, സ്നേഹിതനോആരാകിലുമെന്തേസ്വാദോടെ ഭക്ഷിക്കുന്നുപച്ചമാംസമവൻ.