Category: ജീവിതം

🌹മനുഷ്യ കോലം🌹

രചന : ജി .വിജയൻ തോന്നയ്ക്കൽ ✍. കോലങ്ങൾ കെട്ടും മനുഷ്യരല്ലൊ നമ്മൾ…കോലങ്ങളാടും ജീവിതങ്ങൾ…കണ്ണുനീർ കോരി അളന്നു നോക്കി….ആകാശം മുട്ടെ സ്നേഹമുണ്ടെ…ഉള്ളുനിറച്ചും കരുണയുണ്ടെ…ഹൃദയം നിറച്ചും കനിവാണല്ലോ..!കണ്ണുനീർ പാഠങ്ങൾ തണലായുണ്ടെ …കാൽപാദം താങ്ങുവാൻ ആരുണ്ടെ… ?ഹൃദയം നിറച്ചും ദുഃഖമുണ്ടെ…. !ചാരത്തു വീണതു തമ്പ്രാനാണോ…

കൂട്ട്

രചന : രാജേഷ് ദീപകം. ✍ പഴമക്കാര് പറയുംകഥകളിൽപഴഞ്ചൊല്ലുകളിൽചിരിയും ചിന്തയുമുണ്ടാകും.ഒന്നിച്ചുണ്ടുകളിച്ചുരസിച്ചൊരുകാലം,കൗമാരം.അവനില്ലെങ്കിൽഞാനില്ലവാക്കുംപൊരുളുംഒന്നല്ല.മെല്ലെവളർന്നുകൗമാരംചിന്തകൾപലവഴിമാറിപ്പോയി.ഉള്ളുതുറന്നുപറഞ്ഞകഥകൾപലതുംവാളായിശിരസ്സിൻമുകളിൽ നിൽക്കുന്നു.സ്വർണ്ണംകായ്ക്കുംമരമുണ്ടെങ്കിൽ,പുരയ്ക്ക്മുകളിൽവളർന്നെങ്കിൽ“വെട്ടീടേണംപുരയുംകൊണ്ടത്പോയേക്കാം.”ലഹരിനുരഞ്ഞസദസ്സുകളിൽഅറിയാതൊരുനാൾപറഞ്ഞകഥഗ്രാമംമുഴുവൻപാടുന്നു.‘കുടി’യുണ്ടെങ്കിൽപെണ്ണില്ലപെണ്ണിന്റച്ഛൻകട്ടായം.ഒരുനാളവനുംപെണ്ണുംപോകുന്നുമുട്ടിയുരുമ്മിനടക്കുന്നു.ഒളികണ്ണിട്ട്നോക്കുന്നുചുണ്ടിൽകള്ളപുഞ്ചിരികാണുന്നു.ആകള്ളന്റെനോട്ടവുംഭാവവുംകണ്ടുഞാൻആ കൂട്ട്വേണ്ടന്നങ്ങ്വെച്ചു.നന്നായകണ്ണാടിപൊട്ടിച്ചിതറിതകർന്നല്ലോ!!!

എൻ്റെ ആണുങ്ങൾ

രചന : ജനീഷ പ്രസാദ്.✍ വേലി ചുറ്റിപ്പിടിച്ചവള്ളി പോലൊരാളുണ്ടായിരുന്നു.വിത്തുറക്കും മുൻപെഎന്നെ കളഞ്ഞിട്ടു പോയവൻ.പക്ഷേ എൻ്റെനെഞ്ചിലൊരു വേര് ബാക്കി വച്ചു.അവനൊന്നാമൻ.കൂട്ടത്തിൽ,ഞങ്ങൾ പ്രേമത്തിലാണെന്നഖ്യാതി പരത്തി,അവൻ്റേതാണെന്ന് വരുത്തിബെഞ്ചിൽ പേരു കോറിയിട്ട്ഇടക്കെന്നെ ഒളിഞ്ഞു നോക്കിപ്രണയം പറയാതെ പോയരണ്ടാമൻ.നിന്നെയെനിക്കു വേണമെന്ന്ആണയിട്ടു പറഞ്ഞെന്നെവിട്ടു പോവാതെ,കാൻ്റീനിലെ ചായയുംവാകത്തണലുംപകുത്തു തന്നവൻമൂന്നാമൻ.നാലാമനെ ഞാനിന്നേ വരെകണ്ടിട്ടില്ല,ശീതക്കാറ്റു…

വന്ദനം🌹🌺

രചന : ശോഭ വി എൻ.പിലാക്കാവ് ✍ നന്ദി പറയുകയെന്നുമെല്ലാവരുംവന്ദിച്ചീടുകയദൃശ്യമാംശക്തിയെ….രാവിലുറങ്ങിയെണീക്കുകയെന്നതാരുടെയാഗ്രഹം നമ്മിൽ ഭവിപ്പതൂ….ഏതൊരു ശക്തിയാൽ ജീവനും തന്നിട്ടുഭൂമിയിൽ വന്നു പിറന്ന തല്ലേ നമ്മൾ…..എല്ലാം മറന്നിട്ട് ഹുങ്കു കാണിക്കാമെന്നഹങ്കാരംമർത്യർക്കിതെല്ലാമേ……ധർമ്മ ദേശത്തിൽ പിറന്നത് നമ്മളുംധർമ്മം മറന്നുള്ള കർമ്മങ്ങൾ ചെയ്കയോ……പാലിക്ക ധർമ്മ മനുഷ്ഠാനമെന്ന പോൽപാഴായ് പോവില്ല…

നിലയ്ക്കാത്ത ചൂളംവിളികൾ.

രചന : ബിനു. ആർ.✍ കാണാകാഴ്ചകളിൽ അകലെ കാണാംകേൾവികളിൽ കാതങ്ങൾക്കലെകേൾക്കാം, കാലംപോൽ നീണ്ടുകിടക്കുംജീവിതവണ്ടിതൻ നിലയ്ക്കാ ശബ്ദ-മുഖരിതമാം ചൂളംവിളികൾ, പ്രതിരോധമില്ലാ ,പ്രതിരോധംതീർക്കും ആരോഗ്യകുന്നായ്മകൾ മാറ്റി വളഞ്ഞുപുളഞ്ഞവഴികൾ നേർരേഖയാക്കുവാൻ.എന്തിനോവേണ്ടിയലഞ്ഞയറംപറ്റിയജീവിതക്ലേശങ്ങൾ,പൊട്ടിച്ചിരി പൊട്ടിക്കരച്ചിൽ കലമ്പൽവഴിയിൽ കളഞ്ഞീടാൻ ചിന്തകളിൽതന്മയത്വ സമാധാനം ഇനിയെങ്കിലുംചന്തമോടെപുലർന്നീടാനീഘോഷഘോഷം.അനന്തമജ്ഞാതമവർണനിയമാംപദസഞ്ചയങ്ങളിലറിവിൻ മൂർത്തീദമാംതൂലികസഞ്ചരിച്ചീടവേ,ദൈവികസങ്കല്പംമനസ്സിൽ വിരിയവേ, കാലാതിർത്തികൾവഴിയേപിന്നിട്ടുപുറകോട്ടു പോകുന്നു.നിന്റെ പേരിന്നാശയ…

ഈറ്റക്കുന്ന്

രചന : രമ്യ തുറവൂര്‍ ✍ വീടിൻ്റെ പിറകുവശത്ത്ഒരുകാലത്തൊരുമണൽക്കുന്നുണ്ടായിരുന്നു.,അതിൻ്റെ ഓരത്തായി ഒരീറ്റക്കാടും.മരിച്ചതിൻ്റെ പിറ്റേദിവസംഅമ്മൂമ്മ ഈറ്റ വെട്ടാൻ പോയപ്പോൾഈറ്റക്കാട്ടിൽ നിന്ന്ഒരുവൾ കുട്ടയും മുറവുമായി ഇറങ്ങിവന്നു.അവരിരുവരുംജീവിതവും മരണവുമെന്ന് പേരിട്ട്ആ കാടിനു ചുറ്റുംപകലും രാത്രിയുമായി.ജീവിതത്തിന് മൂന്നുംമരണത്തിന് മുപ്പതുമെന്ന കണക്ക്അവരുടെ സ്വപ്നങ്ങളെയെണ്ണി.പകൽ മുഴുവനും ഈറ്റക്കാടിന് ചുറ്റുംഅവർ പല…

സൂര്യസ്മിതം

രചന : എം പി ശ്രീകുമാർ✍. മഞ്ഞണിഞ്ഞ പൂവിതളിൽസൂര്യസ്മിതം പോലെകുഞ്ഞുമുഖത്തെന്തു ശോഭദൈവസ്മിതത്താലെ !ഏഴുനിറം പീലിനീർത്തുമിന്ദ്രചാപമൊന്നാമാനസമാം നീലവിണ്ണിൽനൃത്തമാടിടുന്നൊ !പൊന്നണിഞ്ഞ ചന്ദ്രികയാചൊടികളിൽ നില്ക്കെപൊന്നിൻകുടമിന്നു നല്ലതങ്കക്കുടമായിതങ്കക്കുടത്തിന്റെ കുഞ്ഞുനെറ്റിമേലെ ചേലിൽതങ്കഭസ്മത്താലെയൊരുപൊട്ടുകുത്തിയപ്പോൾതങ്കമനംതുടിച്ചൊരുതുമ്പിതുള്ളും പോലെ !വിണ്ണിലേയ്ക്കു പറക്കുവാൻവെമ്പൽ കൊള്ളും പോലെ !

തുലാവർഷം ✍️

രചന : അനൂബ് ഉണ്ണിത്താൻ ✍ ആർത്തലച്ചു പെയ്യുംതുലാവർഷ മഴ…..ആർത്തിരമ്പിയൊഴുകുന്നുതുലാവർഷവും.. .വൈകിയെത്തിയൊരു പ്രഹരമേ !വസുധവീർപ്പുമുട്ടുന്നു നിറയുംജലത്താൽ…പ്രളയമൊരു പ്രഹരമായ്ഇരമ്പിക്കയറും നീരിനാൽഗതികിട്ടാതലയും ആത്‍മാക്കൾഎങ്ങോട്ടെന്നില്ലാത്തമിഴിനീർക്കാഴ്ച്ച വിങ്ങുംമാനസമോടെ നോക്കിനിൽപ്പു മാനവർ .മാളികമുകളിലെ പ്രണയവും നൃത്തവുംഅനാഥർക്കല്ലൊ പ്രാണൻ്റെ വേദനമഴയേ നീ ഒരു മിതമായി പെയ്യട്ടെ…മാനവർ എന്നും സമത്വമായി വാഴട്ടെ…

മരിച്ചതിനു ശേഷം

രചന : ജിസ ജോസ് ✍ മരിച്ചതിനു ശേഷംഎൻ്റെ പുടവകൾനീയെന്തു ചെയ്യും?ഓരോന്നിനുംഹൃദയമുണ്ടെന്നുംപ്രത്യേക താളത്തിൽഅവ മിടിക്കുന്നുണ്ടെന്നുംനിനക്കെങ്ങനെമനസ്സിലാവാനാണ്!പണ്ടു പണ്ടുതുണിക്കെട്ടുമായെത്തുന്നബംഗാളി പയ്യനിൽ നിന്നുഇൻസ്റ്റാൾമെൻ്റിൽ വാങ്ങിയചോപ്പുകരയൻവെള്ളസാരികൾദേബ്ദാസെന്നു പേരുള്ളഅവൻ്റെ തുടുത്ത മുഖം!കൈപ്പണിത്തരംചന്തംകൂട്ടിയകൈത്തറിസാരികൾ,സാരിക്കെട്ടുമായെത്തുന്നതമിഴൻ വിടർത്തിയിട്ടുകൊതിപ്പിച്ചിരുന്നകള്ളപ്പട്ടുകൾ ,ചെട്ടിനാടൻ കോട്ടൺ…മോഹിച്ചു വാങ്ങിയകാഞ്ചീപുരംകട്ടിക്കസവിഴ പാകിയബനാറസി സിൽക്ക് ..ഉച്ചയിടവേളകളിൽഓഫീസിൽ നിന്നു മുങ്ങിസെക്കൻ്റ് സെയിലുനടക്കുന്നഗാന്ധിമന്ദിരത്തിൽ ചെന്നുനീയറിയാതെവാങ്ങിക്കൂട്ടിയഒഴുക്കൻ സാരികൾ…

ടാറ്റു.

രചന : അഹ്‌മദ് മുഈനുദ്ദീൻ. ✍ ടാറ്റുഒരു തുറന്നു പറച്ചിലാണ്പ്രഖ്യാപനമാണ്തോളെല്ലിലൊരുപൂമൊട്ട്ചെവിക്ക് താഴെപായക്കപ്പലിൻ്റെനങ്കൂരംകീഴ്ച്ചുണ്ടിൽകലമാൻകൊമ്പുകൾതോളിലേക്ക് ചായ്ഞ്ഞ്*പിയോണികൾഷർട്ടിൻ്റെ വിടവിലൂടെതല നീട്ടുന്നൊരുമയിൽപ്പീലിപിൻ കഴുത്തിൽമുടിക്കിടയിൽമൂന്നാം കണ്ണ്കഴുത്തിൽ ചുറ്റിമാറിലേക്കിറങ്ങുന്നപൂവള്ളിമുലകൾക്കിടയിൽചിറകുവിരിച്ചൊരുഫാൽക്കൻമോതിരവിരലിനുംചൂണ്ടുവിരലിനുമിടയിൽഒളിപ്പിച്ച കുരിശ്.കൈത്തണ്ടയിൽചിത്രശലഭംമുട്ടുകാലിൽ നിന്ന്മേലോട്ടരിക്കുന്നകരിന്തേൾപൊക്കിൾ കരയിൽതുന്നലിട്ട ചുണ്ടുകൾവാരിയെല്ലിൽനിൻ്റെ പേര്.പാദങ്ങളിൽചുറ്റിപ്പിടിച്ച വലയുംചിലന്തിയും.ഇനി നിന്നെയൊന്ന്കാണട്ടെ.ഒറ്റക്കാഴ്ചയിൽചിഹ്നങ്ങൾ ഒന്നുമില്ലഇടങ്കൈയിൽ നക്ഷത്രംഇടനെഞ്ചിൽചെ’യുംചെമ്പതാകയും.