ഒരു കാവ്യസഞ്ചാരം
രചന : ജോയ് പാലക്കമൂല ✍ തൂലിക മൺവെട്ടിയാക്കി,തോളത്തു വച്ചിറങ്ങിയതാണ്മഴയും മരണവും പ്രണയവുംഒഴുകിയെത്തിയ പാടത്തേയ്ക്ക്മലവെള്ളപ്പാച്ചിലിൽ നിന്ന്,കവിതയെ രക്ഷിക്കാൻ…എഴുത്തിൻ്റെ കനാലിലെ,മടയടക്കാനുള്ള പോക്കാണ്വാക്കുകൾ കൊണ്ടുവരമ്പു തീർത്തതിൻ്റെ,നിദ്ര മുറിഞ്ഞ ആലസ്യത്തിൻ്റെ,പരിഭവം പറഞ്ഞെന്നിരിക്കുംമല മറിച്ചവനേപ്പോലെ,മാറിലെ വിയർപ്പു തുടയ്ക്കുംഇടയ്ക്കൊന്നു തൂമ്പയുടെഇളക്കം മാറിയെന്നുറപ്പിക്കുംവിളഞ്ഞുതുടങ്ങിയ വരികൾ,വെള്ളത്തിലായെന്ന് മുറവിളിയിടുംനട്ടെല്ലുവളച്ചൊരു സാഷ്ടാംഗവീഴ്ചയും.പുരസ്ക്കാരപേക്ഷയാണത്.