Category: കവിതകൾ

സ്ത്രീധനം

രചന : അഡ്വ: അനൂപ് കുറ്റൂർ ✍️ സ്നാതനായൊരുത്തമപ്പുരുഷന്സ്വാധീനയായൊരുയംഗനയുംസാക്ഷിയായൊരു സൂര്യഹൃദയംസമാഗതമാക്കിയ സംയോജനം. സുരഭിലമാകിയ ദാമ്പത്യവല്ലരിസൂര്യാംശമോടെ സുകൃതമാകാൻസിന്ദൂരകാന്തീലലാടത്തിലകത്തിൽസൂരപ്രഭാഞ്ചിതമാരാധനാലയം. സൃഷ്ടിയൊന്നിച്ചാഘോഷമോടെസുമുഖിയേ കതിർമണ്ഡപത്തിൽസുത്ഥാനനായവനേ വരിക്കുവാൻസാധ്യമായൊരാധന്യമുഹൂർത്തം. സത്യമാകിയ സദസ്സിലനുചിതംസഭ്യമായൊരലങ്കാരവേളയിൽസുമംഗലീ മണ്ഡപസഞ്ചയത്തിൽസ്നേഹമാർന്നവരനുഗ്രഹിപ്പു . സാമിപ്യമായോരിണകളൂഴിയിൽസമ്മോദമോടെ വാഴുവാനായിസന്താനസൗഭാഗ്യക്കേളിരംഗംസായൂജ്യമാകിയധന്യജീവിതം. സന്താപമേറെയുണ്ടെന്നാകിലുംസേവിതരായിപ്പരസ് പ്പരമാശ്രയംസ്വഭാവമഹിമയാലൊരുമയോടെസഹാനുവർത്തിത്തോത്തമരായി. സഹവസിച്ചൊരു കാലമെല്ലാംസാമിപ്യമേറെ ആസ്വദിച്ചവർസൗഹാർദ്ദസഞ്ചാരരഥ്യയിലായിസദുപദേശമോടെയുല്ലാസഭരിതം. സത്രശാലയിലേ പന്ഥാവിലായിസമജ്ഞരായി അനുവർത്തികൾസതതമൊന്നായി ദുന്ദുദിയിൽസംവനനമാനന്ദനിവാസിതമായി.…

വിവേകാനന്ദാ മൃതം

രചന : പ്രിയ ബിജു ശിവകൃപ .✍️ വിശ്വവിജയി വചനാമൃതധാരിധരണീതലേ കേൾവികേട്ടോൻഅമരത്വമാർന്നൊരാ സ്മരണാവലിഭാരതഖണ്ഡത്തിങ്കൽ മുഴങ്ങീടുന്നുവിശ്വപ്രപഞ്ചമാകെയലയടിക്കുമാദീപ്തവചനങ്ങൾ തൻ മാറ്റൊലിഇനിവരും തലമുറകൾ പോലുംകേട്ടുവളരുന്ന സംസ്കൃതിഭയമെന്ന ചിന്തയെ വെടിയുവാ –നാഹ്വാനം നൽകിയഭാരതപുത്രൻനാമമന്വർത്ഥമാക്കുന്ന സ്വാമിജിജനസഞ്ചയത്തിനു മാർഗ്ഗദീപംകഠിനതര ഹൃദയ വ്യഥ ചടുലചലനങ്ങളിൽ വിടുതലായിടുവാനായിനിനവുകൾ പൂവിതളുകളാക്കുന്നശ്രീ വിവേകാനന്ദ വചനങ്ങൾകേരളം ഭ്രാന്താലയമെന്നു…

ഹരിതസമൃദ്ധിയാൽ*

രചന : അൻവർ ഷാ ഉമയനല്ലൂർ ✍️ ഹതോത്സാഹനാകരുത്, നാം സദായുന്മേഷ-ഹരികേശ ഹൃദയംകണക്കുദയമേകണംഹരിനാഥനെന്നപോലുയർത്തി ല്ലയെങ്കിലുംഹർഷാശ്രുവോടൊന്നുയർത്തിടാം നന്മകം. ഹസ്തകമലത്താൽത്തഴയ്ക്കില്ല; ഹൃത്തിലുംഹർഷമോടുണരേണമാർജ്ജവം, സ്തുത്യകംഹാലികനാകിലും സേവനോത്സാഹമായ്ഹാർദ്ദമായ് ചെയ്തുണർത്തീടണം ഭൂതലം. ഹരിതസമൃദ്ധിയാലുദയം പകർന്നിടാംഹർമ്മ്യാങ്കണത്തിലിരുന്നുമതു ചെയ്തിടാംഹർഷനാം പ്രിയ സർക്കാർ സേവകനാകിലുംഹസ്തിവാഹൻ തന്നെയായീടിലും തഥാ. ഹരിവല്ലഭയെന്നുമുള്ളിൽ വിളങ്ങുവാൻഹാരിതനാകാതിരിക്ക,നാം സാദരംഹാരികണ്ഠംപോലുണർന്നു പ്രാർത്ഥിക്കണംഹാനികരമാക്കാതിരിക്കേണമാർദ്രകം.…

✦ അരുത്… മറക്കരുത് ✦

രചന : നിധിൻ ചാക്കോച്ചി .✍ പ്രസവിച്ച അമ്മവയറും…കുടിച്ച പാലും മറക്കരുത്.അച്ഛന്റെ കഷ്ടപ്പാടുംവഴികാട്ടലും നടന്ന വഴിയുംമറക്കരുത്.ജനിച്ച വീടും…പഠിച്ച സ്കൂളും മറക്കരുത്.തിന്ന ചോറും…തന്ന കൈയ്യും മറക്കരുത്.കുളിച്ച പുഴയും…കളിച്ച കൂട്ടും മറക്കരുത്.ചിരിച്ച മുഖവും…നമിച്ച ശിരസ്സും മറക്കരുത്.കൊടുത്ത സ്നേഹം…തിരിച്ചു വാങ്ങരുത്.അടച്ച വാതിലിൽ…ഒളിച്ചു നോക്കരുത്.പശിച്ച വയറിന്…പിശുക്കി നൽകരുത്.ശഠിച്ചതെല്ലാം…പിടിച്ച്…

🌝തിരുവാതിര🌝

രചന : ചന്ദ്രിക രാമൻ പാത്രമംഗലം ✍ വാനിൻ കിഴക്കായ് തെളിഞ്ഞ പ്രഭാകരൻപശ്ചിമതീരമണഞ്ഞിന്നു സന്ധ്യയായ്!തീറ്റയും തേടിപ്പറന്ന പറവകൾതിരികെ തൻ കൂടണയുന്നൊരു വേളയായ് ! വെൺമേഘജാലങ്ങൾ, തീജ്വാലയേറ്റപോൽചെമ്മാനമാറിലൂടോടിമറകയായ്സന്ധ്യതൻ മാറിലെ വെൺസൂനജാലവുംഅന്തിപ്പരിമളവാതിൽ തുറക്കയായ് ! പാതിരാപൂക്കളും വാനിൽ വിതറിയാസൂര്യനും സാഗരച്ചോപ്പിൽ മറഞ്ഞിതാ ,ആയിരമായിരം പൊൻതാരകപ്പൂക്കളാ-കാശവാടിയിൽ…

നിറക്കുനീയീ പാനപാത്രത്തിലാന്ധ്യം!

രചന : ഉണ്ണി കെ ടി ✍ വെറുംവാക്കിന്‍റെ വ്യയമെന്നുതോന്നിയോവിശുദ്ധിയില്ലാത്ത വിടനെന്നു നിനച്ചുവോചപലങ്ങളീ ചൊല്ലുകളെന്നെണ്ണിയോശാരദേന്ദുപൂക്കും രാവിലുച്ചസ്ഥായിതേടുമുന്മാദമല്ലെന്‍റെ നേരല്ലേ പകുത്തേകിഞാനയ്യോ,നീയിതറിയാതെപോകയോ…?അനുനിമിഷമുരുകുന്നു നൊമ്പരത്തീയില്‍,ആദിമസ്മൃതികളില്‍നിന്നുമടയാളംതേടന്നു…,ചൊല്ലിമറന്ന വാക്കിന്‍ പൊരുളുതിരയുന്നു,പിന്നെപ്പതിയെ മതിയില്‍നിന്നുമാഞ്ഞുപോയതായ്ക്കരുതുന്നു…!!!ഭ്രമങ്ങളില്‍ ഞാനെന്തോ നിനച്ചുപോയ്ഭ്രമിപ്പിച്ചു നീ ചിരിച്ചകന്നുപോയ്ഭദ്രമൊരുവാക്കിന്‍ നേരുവീണുടയവേഭദ്രേയീവാഴ്വിതെത്രവിരസം…?സങ്കോചംപൂണ്ടുനിന്ന പകലുംപടിയിറങ്ങയായ്…!സരസവചനസുഗന്ധിയാം സന്ധ്യകള്‍സങ്കടംചൊല്ലിപിരിഞ്ഞുപോയി ..,സാകൂതമൊരു സ്വപ്നം കണ്‍പീലികളിലൂഴമിട്ടുനില്പാണകന്നുപോയനിദ്രയൊന്നണഞ്ഞെങ്കിലെ-ന്നെപ്പുല്കിയെങ്കിലീനിറമറ്റോരിരുള്‍മറന്നീനിറമുള്ളകിനാവിന്റെ കളിത്തൊട്ടിലില്‍വിശ്രാന്തിയറിഞ്ഞേനെയെന്‍ ക്ഷീണചേതന…..!!ഇരുളുമാത്രംബാക്കിയീനീഡത്തിലിനി,തുനിഞ്ഞുനില്ക്കും…

പുതുവത്സരം.

രചന : മംഗളാനന്ദൻ ✍ ഇരുപത്തിയൊന്നാം ശതകത്തിൽ നിന്നുംഒരു വർഷം കൂടി കൊഴിഞ്ഞു പോകവേ,പടിയിറങ്ങുന്ന ‘ഡിസംബറിന്നു’ നാംവിടചൊല്ലാൻ രാവിൻ കുളിരിൽ നില്ക്കവേ,അകലെ നിന്നാഴിത്തിര മുറിച്ചെത്തുംഅശുഭവാർത്തകൾ ഭയം പകരുന്നു.കടൽ കടന്നെത്തും പുലരിക്കാറ്റിനുവെടിമരുന്നിന്റെ മണമുണ്ടിപ്പൊഴും.പകയൊടുങ്ങാത്ത ഡിസംബറിൻ മുന്നിൽചകിതചിത്തയായ് ‘ജനുവരി’ നില്പു.നിരന്തരം നാശം വിതയ്ക്കുവാൻ മിസ്സൈൽപരസ്പരം…

വിലയില്ലാതായവർ

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍ വേദനയെല്ലാമുള്ളിലൊതുക്കിവാതോരാതെ ഉരിയാടുന്നവർവിനയമേറിയ എളിമകളെല്ലാംവിടരുന്നൊരു പുഞ്ചിരിയോടെ. വെട്ടൊന്നെന്നും മുറിരണ്ടെന്നുംവാദിക്കുന്നവരോ ‘നന്മക്കായിവൈരികളേറെഉണ്ടെന്നാകിലുംവിഷമല്ലവറ്റകളെന്നറിയമല്ലോ! വളയാത്തൊരു നട്ടെല്ലോടെന്നുംവകവെപ്പില്ലാ അരിശവുമായിവാളായുള്ളതു നാവായിയുന്നിവീഴുന്നവരെ താങ്ങാനെന്നും. വരും വരായ്മകളോർക്കാതെവരുത്തി വച്ച വിനകളനേകംവടികൊടുത്തവരടിയുംവാങ്ങിവിയർത്തുരുകിയ നെഞ്ചുമായി. വിശാലതയേറിയ അന്തരംഗംവില്ലാളികളായി പാരിതിലെല്ലാംവിശക്കുന്നവർക്കന്നവുമായിവ്യാധിയുള്ളോർക്കാശ്രയമല്ലോ! വിടനല്ലെന്നാൽ അലിവോടെവായിലൂറിയ പഞ്ചാരയുമായിവാലാട്ടുന്നോരു…

സ്നേഹത്തിൻ നക്ഷത്രവിളക്ക്

രചന : മഞ്ജുഷ മുരളി ✍ നിലാപ്പൂമഴ പൊഴിയുമീ ധനുമാസരാവിൽ,ഇരുളിലേക്ക് ജനാലകൾ തുറന്നിട്ട്,പാലപ്പൂവിൻ പരിമളം നുകർന്ന്,പാതിരാക്കാറ്റിൽ ഇളകിയുല്ലസിക്കുമെൻ്റെകുറുനിരകൾ മാടിയൊതുക്കി നിന്നഎന്നരികിലേക്ക് പറന്നെത്തിയ ആ തിത്തിരിപ്പക്ഷിയുംരാവേറെയായി എന്നെന്നെ ഓർമ്മിപ്പിച്ചു❕ഇന്നലെകളിൽ പൂത്തുവിടർന്നതും,പൂക്കാൻമറന്നതുമായ സ്വപ്നങ്ങളുടെനിറക്കൂട്ടുകൾ ചാലിച്ച്,എന്നിലെ പ്രണയവർണ്ണങ്ങളെല്ലാംതൂലികത്തുമ്പിലേക്കാവാഹിച്ച്,നോവിൻ്റെ അവസാനതുള്ളിയുംഊറ്റി ഞാനെഴുതുകയാണെൻ അവസാനവരികൾ…❕ഈ മഞ്ഞുകാലം എനിക്കേറെ പ്രിയപ്പെട്ടതായിരുന്നു.കൊഴിഞ്ഞുവീണ…

വീട് വാടകക്ക്

രചന : രാജേഷ് കോടനാട്✍ തുറന്ന് കാണും വരെകരാറെഴുതും വരെഅഡ്വാൻസ് കൊടുക്കും വരെവീട് മാത്രം വാടകക്കാണ്പിന്നെപ്പോഴാണ്ശ്വസിക്കുന്ന ജീവന് വരെനമ്മൾവാടകക്കാരനാവുന്നത്….ചവിട്ടിക്കയറുന്നപടികളിൽ നിന്ന്അച്ഛന്വാടകക്കാരനാവുന്നുഅശയിലഴിച്ചിട്ടവിയർപ്പിൽ നിന്ന്അമ്മക്ക്വാടകക്കാരനാവുന്നുഒഴിഞ്ഞു പോയവാടകക്കാരൻ്റെചുമരടയാളത്തിൽ നിന്ന്ബന്ധങ്ങൾക്ക്വാടകക്കാരനാവുന്നുതീർത്തുംഅസാന്നിദ്ധ്യമായഫോൺ കോളുകളിൽസുഹൃത്തുക്കൾക്ക്വാടകക്കാരനാവുന്നുകടമകളുടെ നെറുകയിൽവിഷാദം പൂക്കുമ്പോൾകരുതലുകൾക്ക്വാടകക്കാരനാവുന്നുഒന്ന്കരയാൻ പോലുമാവാതെസങ്കടങ്ങൾക്ക്വാടക കൊടുത്ത് മുടിഞ്ഞജീവിതങ്ങളാണ്ആറടി താഴ്ചയിലുംമണ്ണിന്വാടകക്കാരാവുന്നത്ഓരടി മണ്ണുംവാടകക്കെടുക്കുമ്പോൾനോക്കുക….അവിടെനിങ്ങളുടെശ്വാസങ്ങൾക്ക്ഇറങ്ങിപ്പോയ വാടകക്കാരൻബാക്കി വെച്ച കുടിശ്ശികയുടെവിറയലുകളുണ്ടായിരിക്കും.