Category: കവിതകൾ

തുറക്കപ്പെടാത്ത അക്ഷരം

രചന : പ്രസീദ .എം.എൻ. ദേവു✍️ യാചിപ്പിൻ,എന്നാൽനിങ്ങൾക്കു കിട്ടും,അന്വേഷിപ്പിൻ ,എന്നാൽനിങ്ങൾ കണ്ടെത്തും,മുട്ടുവിൻഎന്നാൽനിങ്ങൾക്ക് തുറക്കും,ഏഴാമദ്ധ്യായത്തിലെഏഴും വായിച്ചിട്ടുംയാചിച്ചിട്ടും,അന്വേഷിച്ചിട്ടും,മുട്ടിയിട്ടും,എൻ്റെയുള്ളിലെകവിതയ്ക്കുള്ളഭിക്ഷയെവിടെ?എൻ്റെയുള്ളിലെവാക്കുകളുടെഅന്വേഷിയെവിടെ?എൻ്റെയുള്ളിലെകവിയുടെവാതിലെവിടെ?തുറക്കപ്പെടാത്തൊരക്ഷത്തിൻ്റെഓടാമ്പൽ കൊളുത്തിലൂടെയാണ്എൻ്റെ എത്തി നോട്ടം,തുറന്നിടാത്തൊരുവാക്കിൻ്റെ തുഞ്ചത്താണ്എൻ്റെ ഊയലാട്ടം,തുറന്നു വെയ്ക്കാത്തൊരുഉടലിലാണ്എൻ്റെ ഏറുനോട്ടം,

ഓണഗ്രാമങ്ങൾ

രചന : അൻവർ ഷാ ഉമയനല്ലൂർ✍ ഓണത്തിൻ തേൻമധുരം നുകരാൻഓർമ്മകളിൽപ്പുതു വർണ്ണം വിടരാൻതഴുകി മറഞ്ഞൊരു ബാല്യമതോർക്കാൻതിരികെ നടന്നെത്തീടുക ഗ്രാമം;തേടുന്നോമനകൾ തൻ സ്നേഹം.ഉണർന്നൊരൂർജ്ജപ്പുഴപോലൊഴുകാൻചിങ്ങനിലാവ് നുകർന്നു രസിക്കാൻനിറഞ്ഞ മനസ്സോടൊത്തൊരുമിക്കാൻവരുന്നു; പൊന്നോണത്തിൻ നിരകൾതളിർത്തു; മനസ്സിൽ ഗ്രാമ സ്മൃതികൾ.തെളിഞ്ഞു കാലമൊരുദയമൊരുക്കാൻവിരുന്നൊരുക്കി മഹോത്സവമാക്കാൻകനവുകളിൽപ്പുതു കവിതകളെഴുതാൻപറന്നുയർന്നാമോദ പതംഗം;തിളങ്ങിനിൽപ്പൂ സ്നേഹവസന്തംമനസ്സിലൊരുത്സവ ഗാനമുണർത്തി,നഭസ്സിലുമുത്സാഹത്തെയുയർത്തികുസൃതികളോടൊത്താടിപ്പാടാൻവന്നണയുന്നുന്മേഷത്തിരകൾ;കൈരളിതൻ…

*ഗ്രാമീണയോണം

രചന : അൻവർ ഷാ ഉമയനല്ലൂർ✍ വർണ്ണ വസന്തമായ് നിറയുമെന്നോണമേ,നന്മയോതുന്നുദയ കാലംതാനേയുണരും മനസ്സുകൾക്കാർദ്രമാംഭംഗിയേകുന്നു പ്രഭാതം.പാടിയെത്തുന്നതാം ഗ്രാമീണ പറവതൻ-ചിറകടിയൊച്ചയാണെങ്ങുംഹൃത്തിലൂടൊഴുകുന്നു വർണ്ണാഭ സ്മരണയാ-യാ, നല്ല സൗഭാഗ്യമിന്നും.തൊടിയിലൂടോടി നടക്കുവാൻ നിർമ്മല-സ്നേഹം പകർന്നയെൻ ഗ്രാമംതുമ്പമലർസ്മിതം പങ്കുവച്ചാ ദിവ്യ-ചൈതന്യമേകി നന്മാർദ്രം.താനേ തളിർക്കു മുന്മേഷമോടാ, സ്നേഹ-ബാല്യം നുകർന്നതാം കാലംബാലാർക്കനെന്നപോലേവം തിളങ്ങുന്നു;ചേലിൽ…

അഴിക്കും തോറും

രചന : സജന മുസ്‌തഫാ ✍️. അഴിക്കും തോറുംമുറുകുന്ന കുരുക്കുകൾ പോലെകെട്ടുപിണഞ്ഞു കിടക്കുന്നമനസ്സിന്റെ ട്രാക്കുകൾഇടയ്ക്കിടെ ചൂളം വിളിച്ചുകുതിച്ചു പാഞ്ഞു പോകുന്നമുഷിഞ്ഞ ചിന്തകളുടെട്രെയിനുകൾ …ഓർമ്മകളുടെഏതോ ഒരു കംപാർട്മെന്റിൽനീയും ഞാനും ഇന്നുംമുഖത്തോടു മുഖം നോക്കി ഇരിപ്പുണ്ട്ഉള്ളിൽ നിന്നും ഇടയ്ക്കിടെവീശിയടിക്കുന്നനെടുവീർപ്പുകളുടെഉഷ്ണക്കാറ്റേറ്റ്ഹൃദയം പൊള്ളിപ്പിടയുന്നുണ്ട്ട്രാക്കിലെ അനാഥ ശവങ്ങൾക്ക്നമ്മുടെ മുഖഛായയുണ്ടോ…

മരണത്തിലെ മതം

രചന : പ്രസീദ.എം.എൻ ദേവു ✍️ നിൻ്റെ മരണമറിഞ്ഞ്എത്തുന്നവരിൽഏറ്റവുംഅവസാനത്തെആളായിരിക്കണംഞാൻ,നിന്നെ കുളിപ്പിച്ചുകിടത്തുന്നതും,മൈലാഞ്ചിലയിട്ട്ഒരുക്കുന്നതും,ഒന്നുമെനിക്ക്കാണാനാവരുത്,പളളിക്കാട്ടിലേയ്ക്ക്ആളുകൾആനയിക്കുമ്പോളും,മണ്ണിട്ടു മൂടുമ്പോളും,തസ്ബീഹ്നമസ്ക്കാരത്താൽഎല്ലാവരുംകണ്ണടയ്ക്കുമ്പോൾ,നിന്നെ പൊതിഞ്ഞവെള്ളതുണിയിൽനിന്ന് ഒരു മുഴം തുണ്ട്ഞാനാരും കാണാതെ കട്ടെടുക്കും,ശേഷം തുന്നൽക്കാരിയല്ലാത്തഞാനെനിക്കായ്അപ്പോൾ തന്നെഒരു മുലക്കച്ച തുന്നും,ആ തുണി കൊണ്ട്അവർ പൊതിഞ്ഞു കെട്ടീട്ടുംനിൻ്റെ സ്വേദമൊറ്റുന്നിടമൊക്കെയുംഞാൻ ഒപ്പി വെയ്ക്കും,കൺ പീളയും,ഉമിനീരും,വിയർപ്പുപ്പും,ശുക്ലവും,എല്ലാമെല്ലാംഅതിൽ നനയും,ശേഷംപള്ളി കോലായിലെആളൊഴിഞ്ഞമൂലയിൽമുട്ടു കുത്തിമെഴുകുതിരി…

ചിങ്ങപ്പുലരിയിൽ

രചന : എം പി ശ്രീകുമാർ✍️ ഇന്നു തിരുനാളീ മലയാളമണ്ണിൽചിങ്ങം പുലരുന്നു സിന്ദൂര ശോഭയിൽ !!ഇളനീർക്കുടങ്ങളേന്തി നൽ ചാമരമെങ്ങും നിറഞ്ഞാടും നാടുണരുന്നിതാ !.ഒരു വയൽപക്ഷി പാടുന്നു പിന്നെയുംതുമ്പപ്പൂ പുഞ്ചിരി തൂകുന്നു പിന്നെയുംപാണന്റെ പാട്ടുകൾ കേൾക്കുന്നു പിന്നെയുംപാരിജാതപ്പൂക്കൾ ചൂടി മലയാളംവയൽപ്പൂക്കൾ പൂത്തുലഞ്ഞീടുന്നു നീളെവാർതിങ്കൾ…

നദി.

രചന : രാജുവിജയൻ ✍ ആരുമേ, തമാശക്കു പോലുംഒരാളിലേക്കു മാത്രമായ്ഒഴുകി, പരന്നു –പടർന്നീട്വല്ലേ……കാത്തിരിപ്പിൻ ചെറുകണികകൾ പോലുംകൽപ്പാന്ത കാലത്തേക്കുകൈപിടിക്കും…..ഒരു ചെറു സങ്കടംതാങ്ങാൻ കഴിയാതെകാമിനിയാളവൾക്യാൻസറാകും….ആർക്കും പരിഹാരകർമ്മങ്ങൾ കാണുവാൻആവതില്ലാതുയിർകനല് പെയ്യും….ഉഷ്ണ കൊടുങ്കാട്ടി-ലുരുകുവാനായെന്നുംകൂരിരുൾ പാതയിൽഏകനാക്കും…..തിരി കെട്ട ജീവിതനോവു പാടങ്ങളിൽഗതി കെട്ട ജന്മമായ്അലഞ്ഞു തീരും……ഈ ഭൂമി ഗോളമോഅപമൃത്യുവെപ്പേറുംവെറുമൊരു ജഡമാ-യധപ്പതിക്കും….!വെറുമൊരു…

ആഗസ്റ്റ് പതിനഞ്ച്

രചന : മംഗളാനന്ദൻ ✍ വന്നെത്തി”ആഗസ്ററ് പതിനഞ്ചു” വീണ്ടുംഇന്നഭിമാന മുഹൂർത്തം!പാരതന്ത്ര്യത്തിന്റെ ഭികരമായൊരുഭാരം ചുമന്നു ജനങ്ങൾ.വർണ്ണ വെറിയുടെ ധാർഷ്ട്യമീനാടിന്റെമണ്ണിലടിയുറപ്പിച്ചു.തോക്കുകൾ ശക്തി പകർന്ന വിദേശികൾനാൾക്കുനാൾ ക്രൗര്യം തുടർന്നു.ഭിന്നിച്ചു തമ്മിലടിച്ച ദേശങ്ങളെഒന്നിച്ചു കാൽക്കീഴിലാക്കി.വന്നവർ കോളനി വാഴ്ച നടത്തവേനിന്നവർ കീഴാളരായി.നൂറ്റാണ്ടുകൾ കൊണ്ടു നാടിൻ്റെ ഭൂതിയെഊറ്റിയെടുത്തു കിരാതർ.സ്വത്വബോധത്താലുണർന്ന യുവതയീസത്യം…

അധീശ്വരൻ

രചന : അഡ്വ: അനൂപ് കുമാർ കുറ്റൂർ ✍️ അഭിജ്ഞാനമായരാജസിംഹാസനംഅരമനയിലായിയൊഴിഞ്ഞുകിടപ്പുഅധിപരായോരലയുന്നെവിടെയോഅങ്കണമാകെയും ശൂന്യതയാകുന്നു. അഷ്ടിക്കുപോലും വകയില്ലാതായിഅനന്തരാവകാശികളെല്ലാമപഥംഅഭയമില്ലാതേവരുമശരണരായിഅടയുന്നോരേടുകളടക്കമാകുന്നു. അനുകമ്പയേകുവാനൊരാളില്ലാതെഅലങ്കാരമായൊരാ കിരീടമില്ലാതെഅടുത്തായണികളാരുമില്ലാതെയുംഅടിവയറ്റിലവരുടെ തീ വീഴുവാനായി. അമൃതേത്തിനായി ഊട്ടുപുരയില്ലഅകത്തളത്തിലകമ്പടിക്കാളില്ലഅന്ധാളിച്ചൊരാനിശ്ശബ്ദതയിൽഅധികപ്പറ്റായൊരരപ്പണിയാശാൻ. അലങ്കാരദീപങ്ങൾഎല്ലാമൊഴിഞ്ഞുഅകത്തായാകെ മാറാല തൂങ്ങുന്നുഅങ്കം ചാർത്താനൊരാളില്ലാതായിഅറ്റകുറ്റപ്പണിക്കും മേൽപ്പടിതന്നെ. അങ്ങേയറ്റത്താകട്ടിലിലായൊരാൾഅങ്കിയില്ലാതെ മരണാസന്നനായിഅടകിടപ്പാണു ചുമച്ചുo തുപ്പിയുംഅടിച്ചുചൊല്ലാതെയാരാജാധിപൻ. അങ്കത്തിനായൊരു ബാല്യമില്ലാതെഅരങ്ങത്താളായ പ്രതാപവുമിന്നില്ലഅടി തൊട്ടുമുടി…

സഖി

രചന : സലൂജ ✍ കാലങ്ങൾ പലതും നടന്നു നീങ്ങാംസഖിഇനി നിൻറെ ചിത്തത്തിൽ ഞാനില്ലയോ ?ഒരു മാത്രെയെങ്കിലും കൂടെയായി കൂട്ടുവാൻഇനി നിനക്കായി ഞാനെന്തു ചെയ്യാൻ .ചീത്ത വിളിച്ചു ഞാൻ നിന്നെ ഉറക്കവേപുലഭ്യം പറഞ്ഞു ഞാൻ നിന്നെ ഉണർത്തവേവാടിക്കരിഞ്ഞു നീ വീർത്ത മുഖവുമായിഗതികെട്ടു…