രചന : അൻവർ ഷാ ഉമയനല്ലൂർ✍
കൂടുമ്പോൾ ഇമ്പമുള്ളതീ,സ കുടുംബമെന്നതും
ഇടയുകിലു ഷ്ണപ്പെടുത്തുന്നന്തരംഗമേകുന്നതും
ഇടയിൽ നാം ചക്രശ്വാസംവലിക്കുമെന്നുള്ളതും
ആരോർക്കുന്നിതുഗ്രവും സുഖശീതളമായതും.
കണ്ടിരിക്കുവോർക്കറിയില്ല!യി ണ്ടലുമാധിയും
തണ്ടുകാട്ടാതിരിക്കുകിൽ താണ്ടി ടാമൊരുവിധം
പണ്ടുതൊട്ടേയി താണ് രീതിയും നിയമമായതും
വേണ്ടയീ ചെണ്ടകൊട്ടിക്കലെന്നറിയുക! സകലരും.
ചിന്തയിലൊരു മന്ദഹാസം നിറയ്ക്കാനൊരുങ്ങുക;
സന്ധിയാകാതിരിക്കലണയാത്ത തീയാണറിയുക,
സത്യവിശ്വാസ മണയാതെ കാത്തുസൂക്ഷിക്കുക;
ഹൃത്തിലൊരു പുലരിയോടിണങ്ങാനൊരുങ്ങുക.
തകരാതെയക്കരേക്കിങ്ങനെ തുഴഞ്ഞിടാമനുദിനം
തളരാതെയനുനയനത്തോടെ തുടർന്നിടാമീവിധം
തിരയാതിരിക്ക! പൂർവ്വകാല,മരുതാത്തതാണതും
സുഖകരമാക്കാം തിരയടങ്ങാത്തതാണെങ്കിലും.
ചിലരിതിലുരുകി വീണിടുന്നു താരാഗണങ്ങളായ്
ചിരിതൂകിനിൽക്കുന്നു ചിലരു ദയാർദ്ര താരമായ്
തരംപോൽ നിറം മാറുന്നവരുണ്ടവർക്കില്ല! ജീവിതം;
തിരിതെളിച്ചീടുക! തിളങ്ങട്ടെ ഹൃദയപ്രദീപകം.
നന്മാർദ്രരൂപമായൊരുമയോടേവം തുടരുകിൽ
സാമോദമാകുമോരോ കുടുംബവുമെന്നുമീയുലകിൽ
പരസ്പരസ്നേഹവിശ്വാസമോടനുദിനം തുടരാനൊരുങ്ങുകിൽ
തകരാതിരിക്കുമത് നിശ്ചയമൊന്നായ് തളിർക്കുമവനിയിൽ
—— – – – – – – —–🌈🌈
നന്നായി
നല്ല കവിത
ജീവിതസമരം തന്നെ
വസുദൈവ കുടുംബകം