ഒരു നുള്ളുപ്പു പോൽ പൊടിഞ്ഞു
നീ യൊരു വേർപ്പുതുളളിയായി
പടർന്നു ഊർജ്ജമായിഭൂമിയെ നമിക്കുന്നു
കർഷകർ വിത്തിട്ടു നവമുകുളങ്ങളെ നമിക്കുന്നു.
കറുത്ത കൊറ്റികൾ നിറയുന്നു
വരണ്ട ഭൂമി രജസ്വലയായി
മയിൽ പീലി വിടർത്തി
നടനമാടി പാരിലാകെ
തുകിലുണർത്തു പാട്ടുമായി
മലമുഴക്കി വേഴാമ്പൽ പ്രാണേശ്വരനെ
പുണർന്നു.
കൂടുപിളർന്നു പുതിയൊരു മലമുഴക്കി
തലയുയർത്തി വൻമരങ്ങൾ
വൻമര കൊമ്പുകൾ ചില്ലകൾ
പൂത്തു തളിർത്തു കാലം പുണർന്നു
കായ്ചു
പറവകൾ ചില്ലകൾ തേടി
കൂടുകെട്ടി കാറ്റു കേറാത്ത കൊമ്പിൽ
ഫലങ്ങൾ കവർന്നു മത്തരായി
കാറ്റിനെ വരവേറ്റു.
വേരു തേടിയ വൻമരങ്ങൾ
കാടിനെ കാട്ടാറിനെ വരിഞ്ഞു കെട്ടി
ഭൂമിയിൽ പ്രളയം നിറച്ചു കുളങ്ങൾ
തടാകങ്ങൾ ആറുകൾ
കാട്ടാറുകൾ
മനസ്സു തുറന്നൊരു സ്ഫടികമായി
വെള്ളിയരഞ്ഞാണചാർത്തായി മാമലകൾ.
വേരുപടർന്നു ർവ്വരത തേടി വയലുകൾ.
വിത്തു നിറഞ്ഞു അന്നത്തെ പോലെ
കൊയ്ത്തുപാടം നിറഞ്ഞു
വിത്തു വിതറി കർഷകർ മനസ്സു നിറഞ്ഞു
ചെറുതിരിനാളം തെളിഞ്ഞു കുടിലിൽ
ഓലകുടകൾ കെട്ടി
ഇരുതലചൂട്ടൊന്നുമിന്നി
ചുറ്റിലും മിന്നി മിന്നി മിന്നാമിനുങ്ങുകൾ.
ചേനയും ചേമ്പും കിഴങ്ങും
വിളയും വയലിൽ പച്ചപട്ടുറുമാൽ പോൽ
തല കുലുക്കി നെൽവയലുകൾ.
കൊറ്റികൾ നിരന്ന വയലിൽ
വിയർപ്പാറ്റിയ കർഷകന്റെ ഉളുമ്പു
മണം മാററി വീശി സുഗന്ധമായി
ഇലഞ്ഞികൾ’ വാകകൾ’
കാറ്റിൽ ഗന്ധർവ്വ കന്യകപോൽ
ഗുൽമോഹർ വയൽ വരമ്പിൽ കാറ്റിനെ
താരാട്ടു പാട്ടുകൾ പാടിയുറക്കുന്നു.
വിയർപ്പു കണങ്ങൾ വിത്തായി
പൊൻകതിരായി മാറി വെയിൽ വെട്ടത്തിൽ
പൊൻവെളിച്ചമായി
പനന്തത്തകൾ കതിരുകൾ കൊത്തി
പറക്കവെ തകരപാട്ടകൾ കരയുന്നകലങ്ങളിൽ….
കുടിലുകൾ തകരവിളക്കിൽ
പുത്തൻ പുലരി തേടുന്നു
ലോകം ഒരുശില്പിയായി നിറയ്ക്കുന്നു
പുതിയ വെളിച്ചം.

ശിവദാസൻ മുക്കം

By ivayana

Leave a Reply

Your email address will not be published. Required fields are marked *