രചന : അഡ്വ: അനൂപ് കുറ്റൂർ✍
പ്രണയമലരുകളകമേ ചൂടിയ
പവമാനനേപ്പോലാദ്രതയാൽ
പ്രേമവല്ലകി പാണിയിലേന്തി
പ്രണയദാഹിയാമനംഗനായി.
പാവനമായൊരുള്ളമെപ്പോഴും
പാല് പോലെയുറഞ്ഞുറഞ്ഞ്
പവിഴമഴയായുതിർന്നുതിർന്ന്
പരാർത്ഥസേവയിലാണ്ടുപ്പോം.
പഞ്ചബാണമാവനാഴിയിലേത്
പ്രേരണാപൂർവ്വമെയ്തിടുമ്പോൾ
പഞ്ചകന്യകകളലിഞ്ഞലിഞ്ഞുള്ളം
പ്രണയാമൃതമായൊപ്പമെത്തിടും.
പ്രവാഹമണിയുതിർന്നുക്തികൾ
പ്രേമശരങ്ങളായെയ്തിടുമ്പോൾ
പാണിയാലെമലരേകിടുമ്പോളൊ
പതിയുള്ളവളുമടിമയായിടുന്നു.
പടഹധ്വനിയായി ഹൃദയദുന്ദുഭി
പ്രപഞ്ചസൂര്യനക്ഷിയിലായിതാ
പ്രസാദമോടെജ്വലിച്ചിടുമ്പോൾ
പ്രകാശമാലകളണിയണിയായി.
പ്രപഞ്ചദേവതപക്ഷമായെന്നും
പ്രണയഭൂമികയിലാദ്രതയാലെ
പ്രണവമായിയലിഞ്ഞിടുമ്പോൾ
പ്രേമപൂർവ്വമജ്ഞലിയേകിടുന്നു.
പ്രേമവൃന്ദങ്ങളൊപ്പമൊത്തങ്ങു
പ്രണയലീലകളാലൂറ്റമോടവേ
പ്രതിദിനമേവരും കമനീയമായി
പ്രദേശമെങ്ങുമങ്ങലയുവാൻ.
പ്രതികൂലമല്ലൊരു കാമുകിയും
പോരിനില്ലിവിടൊരു കാണികളും
പ്രേമകാന്തശക്തിയോടെയെല്ലാം
പ്രണയദേവനുയടിമയായിടാൻ.
പ്രപഞ്ചഢമരുവായുടുക്കു കൊട്ടി
പടഹകാഹളമുൾത്തുടിപ്പായി
പരന്നുപ്പരന്നുപോകുന്നെങ്ങും
പതിരില്ലാതങ്ങനെയലിയുവാൻ.
പരാഗമായിടുന്നാമലരുകളോ
പരിമളമോടായുന്നാവാടിയിൽ
പുഞ്ചിരിച്ചതുപൂത്തുലയുമ്പോൾ
പരാഗണത്തിനായുണ്ട് ഭൃംഗങ്ങൾ.
പാവനമായ പ്രണയശലഭങ്ങൾ
പരിധിയില്ലാതെയൊഴുകുമ്പോൾ
പല്ലവമായിയവയാടിയാടിയങ്ങു
പല്ലക്കേറിയെങ്ങോപ്പോയിടുന്നു.
പാകമായൊരു ഇമ്പമേറുമ്പോൾ
പാഠമായതുതങ്ങളിലൊന്നുമാത്രം
പാലപൂത്തിതായിന്നിലഞ്ഞിയും
പ്രണയസുന്ദരമണ്ഡപങ്ങളായി.
പിന്നാലെയണയുമേവരുമേ
പാവപോലെന്നുമാടുവാനായി
പീലിക്കണ്ണിലായിതായുജ്ജ്വലം
പ്രഭയൊഴുകുന്നതിഭാവുകമായി.
പ്രണയമാരുമോതുമെങ്കിലോ
പ്രവേഗമാണെന്നോർക്കേണം
പ്രമോദമേറുന്നമാനസങ്ങളിൽ
പ്രണിധാനമായതുത്തീരുവാൻ.
പ്രേമരസമൂറിയൂറിയന്ത്യമായി
പ്രണയതരംഗിണിയൊഴുകിടും
പ്രേമസാഗരത്തീരത്തായിതാ
പ്രണുതസ്വർഗ്ഗമായിത്തീർനിടും.
.പ്രിയമേറിയവരുള്ളിലായന്ത്യം
പ്രാണേയ ചിത്രം വരയ്ക്കുവാൻ
പ്രണയാഗ്നിയായിജ്വലിക്കുമുജ്ജ്വലം
പതംഗനായുന്നത ദീപ്തിയായിടും.
വക്കീലിൻ്റെ കവിത നന്നായിരിക്കുന്നു
പ്രണായാഗ്നിയോളം നല്ല ഒരു മഹത്തായ കർമ്മം ഭൂമിയിൽ ഇല്ലായെന്നാണ് കവി പറയുന്നത് ഭൂമിയിൽ എന്തെങ്കിലും നമ്മുടെതായി ബാക്കിനിൽക്കുന്നെങ്കിൽ
പ്രണയം മാത്രം ‘