അവൾ ചെന്നെത്തുന്നഇടങ്ങൾ
രചന : ബീഗം✍ അവൾ ചെന്നെത്തുന്നഇടങ്ങൾമഴ കാത്ത വേഴാമ്പലുകൾകൂട്ടം കൂടിയിട്ടുണ്ടാവുംഅകത്തളത്തിൽ നിന്നുംഅത്താഴ പട്ടിണിക്കാരുടെപതിഞ്ഞ ശബ്ദത്തിൻ്റെമൂളൽ കാതിൽമുഴങ്ങുന്നുണ്ടാവുംനിസ്സഹായതയുടെ നീരിറ്റുവീണ കണ്ണുകൾഅവൾക്കു ചുറ്റുംവലയം ചെയ്തിട്ടുണ്ടാവുംകീറി പറിഞ്ഞകുപ്പായത്തിൻ്റെദൈന്യതകൾകണ്ണിലൊരു പുഴഒഴുക്കുന്നുണ്ടാവുംരാവിൻ്റെ പാതി മയക്കത്തിൽ അട്ടഹാസങ്ങളുടെഇടിമിന്നലേറ്റതിനാൽഉറക്കം തൂങ്ങുന്ന പകലുകൾകഥ പറയാൻകാത്തിരിക്കുന്നുണ്ടാവുംകടം പറഞ്ഞ പ്രഭാതങ്ങളിൽവീട്ടാക്കടങ്ങളുടെ ദൈന്യതശിരസ്സ് കുനിച്ച്നില്ക്കുന്നുണ്ടാവുംലഹരിത്തീ പടർന്നു പിടിച്ചുപൊള്ളലേറ്റ…
പ്രായവും പ്രണയവും
രചന : സിന്ധു മനോജ് സിന്ധുഭദ്ര ✍ പ്രണയത്തെ കുറിച്ച്ഏഴാം ക്ലാസുകാരികവിത എഴുതിയത്കണ്ടപ്പോഴാണ്അവർക്കാശ്ചര്യം ഉണ്ടായത്എന്നാൽപ്രണയത്തിൽ മുങ്ങി നിവർന്നനാല്പതിനോടടുത്തവളുടെവരികൾ വായിച്ചപ്പോൾഅവരതിൽ അവിഹിതം കണ്ടെത്തിപിന്നെ അടക്കം പറച്ചിലായിവിചാരണയായിവക്കീലും കോടതിയുമില്ലാതെപ്രതിയെ കണ്ടെത്തിസദാചാര കമ്മറ്റിക്കാർതാക്കീതും നല്കിപ്രണയമെന്നത് കേവലംഅവിവാഹിതർ തമ്മിൽഉണ്ടാവേണ്ട വികാരമാണെന്നുംമറ്റുള്ളതൊന്നും ശരിയല്ലെന്നുംവിധിയെഴുതിഅവരുടെ പ്രണയം പാതിവഴിയിൽപിരിഞ്ഞപ്പോൾ പിന്നെയവൾമരണത്തെ കുറിച്ചെഴുതിത്തുടങ്ങിവായിച്ചവർ…
ഒരു കാവ്യസഞ്ചാരം
രചന : ജോയ് പാലക്കമൂല ✍ തൂലിക മൺവെട്ടിയാക്കി,തോളത്തു വച്ചിറങ്ങിയതാണ്മഴയും മരണവും പ്രണയവുംഒഴുകിയെത്തിയ പാടത്തേയ്ക്ക്മലവെള്ളപ്പാച്ചിലിൽ നിന്ന്,കവിതയെ രക്ഷിക്കാൻ…എഴുത്തിൻ്റെ കനാലിലെ,മടയടക്കാനുള്ള പോക്കാണ്വാക്കുകൾ കൊണ്ടുവരമ്പു തീർത്തതിൻ്റെ,നിദ്ര മുറിഞ്ഞ ആലസ്യത്തിൻ്റെ,പരിഭവം പറഞ്ഞെന്നിരിക്കുംമല മറിച്ചവനേപ്പോലെ,മാറിലെ വിയർപ്പു തുടയ്ക്കുംഇടയ്ക്കൊന്നു തൂമ്പയുടെഇളക്കം മാറിയെന്നുറപ്പിക്കുംവിളഞ്ഞുതുടങ്ങിയ വരികൾ,വെള്ളത്തിലായെന്ന് മുറവിളിയിടുംനട്ടെല്ലുവളച്ചൊരു സാഷ്ടാംഗവീഴ്ചയും.പുരസ്ക്കാരപേക്ഷയാണത്.
കടലാഴങ്ങൾ
രചന : ജ്യോതിശ്രീ. പി. ✍ നോക്കൂ,തോരാത്ത മഴയുടെഅലിയാത്തമഴവില്ലിൽ തൊട്ടാണ്നീയെന്നിലേക്കൊരുകടൽവരച്ചുവെച്ചത്!തീരാത്ത മഷിയുടെഅവസാനത്തെതുള്ളികളെയുംകോരിയെടുത്താണ് ഓരോ മണൽത്തരികളിലുംഎന്റെ പേരെഴുതിയത്!കാത്തിരിപ്പുകൾഎത്ര വന്നു മുട്ടിവിളിച്ചാലുംതുറക്കാനാകാത്തപാകത്തിൽഎന്നെ വെൺശംഖിലൊളിപ്പിച്ചുനെഞ്ചോടു ചേർത്തത് !വെയിൽച്ചീളുകളെകണ്ണിലെതൂവൽമേഘങ്ങളാക്കികാറ്റിന്റെ വിരലുകളിലേയ്ക്ക്പതിയേ..പകലിരമ്പങ്ങളെആകാശത്തിന്റെ ഇടുങ്ങിയവളവുകളിലേക്ക്തൊടുത്തുവിട്ടുനീയെന്റെ മുടിയിഴകളിലേക്കടർന്നങ്ങനെ..തിരകളുടെ വേരുകളിൽനാം പൂവിടുന്നു..ഉച്ചവെയിലിന്റെപകൽച്ചിത്രങ്ങളിൽവാടാതെരണ്ടു പുഞ്ചിരികൾതളിർക്കുന്നു.സന്ധ്യകളുടെ കവിളുകളിൽനമ്മുടെ വിരൽപ്പാടുകൾ!!ആയിരം തവണ ചുംബിച്ചിട്ടുംമതിവരാതെ നീ വീണ്ടുമെന്നേ ജലകണികകളാൽ…
പൂനിലാവ്
രചന : എസ്കെകൊപ്രാപുര.✍ പൂനിലാവേ പൂനിലാവേ..ഒളി തൂകി നീയണയൂ..ചിരിതൂകി ചന്തം പകർന്നു തരൂ..പൂനിലാവേ പൂനിലാവേ..ഒളി തൂകി ഭൂമാറിൽ നീയണയൂ…പൂനിലാവേ.. പൂനിലാവേ.. ഹിമമണിമാല കോർത്തിട്ടൊരുങ്ങികാത്തിരിക്കും കാമിനിക്കരികിൽ…ഹിമമണിമാല കോർത്തിട്ടൊരുങ്ങികാത്തിരിക്കും കാമിനിക്കരികിൽ…ദൂതുമായയക്കും മാരുതനോടൊത്ത്എത്തിടുമോ നീ പൂനിലാവേ…പൂനിലാവേ പൂനിലാവേ… ഒളിതൂകി നീയണയൂ…ചിരിതൂകി ചന്തം പകർന്നു തരൂ..പൂനിലാവേ പൂനിലാവേ..ഒളിതൂകി…
കാർഗിൽ ഓർമ്മകൾ
രചന : മംഗളൻ കുണ്ടറ ✍ കാശ്മീരിലെ ഇന്ത്യാ – പാക് നിയന്ത്രണ രേഖയ്ക്കിപ്പുറം ഇപ്പോഴത്തെ ലഡാക്കിൽ സ്ഥിതി ചെയ്യുന്ന കാർഗിൽ ജില്ലയിലെ തന്ത്ര പ്രധാന പർവത മേഖലയിലേയ്ക്ക് കാഷ്മീരി തീവ്രവാദികളെപ്പോലെ വേഷംമാറി വന്ന പാക് സൈന്യം നുഴഞ്ഞുകയറി തമ്പടിച്ചതാണ് കാർഗിൽ…
പെൺതപസ്സ്
രചന : ബി.സുരേഷ് കുറിച്ചിമുട്ടം✍ മാനത്തുചന്ദ്രിക മിഴിതുറന്നുമലർമണംതെന്നലിൽപരന്നുനീളെമാസവും വർഷവും കടന്നുപോയിമാരനണഞ്ഞില്ലയിന്നുവരെ മംഗല്യനാളിതിൻ പൂമണംമാഞ്ഞിടും മുമ്പേയവൻമധുരസ്വപ്നങ്ങളേകിമറുകര താണ്ടിയോൻ മഞ്ഞിൽ കുളിർന്നവളോർത്തുനിന്നുമണിമന്ദിരത്തിലിന്നൊറ്റക്കു ഞാൻമഹാസമുദ്രങ്ങൾ താണ്ടിയവൻമാറിലുറക്കുവാൻ വരുവതെന്ന് മഞ്ഞമന്ദാരങ്ങൾ പൂത്തുനിന്നുമാരിവില്ലഴകുപോൽ തെളിഞ്ഞു നിന്നുമനതാരിൽ സ്വപ്നം പൂത്തിടുന്നുമാനസം തുടികൊട്ടിപാടിടുന്നു മാറിലടക്കികൊഞ്ചിച്ചിടാനൊരുമണിമുത്തിനായ് കൊതിക്കുന്നുമാർദ്ദവമേറും ആ പൂവദനംമറുകുതൊടീച്ച് ഇങ്കൂട്ടിയുറക്കാൻ മറ്റുകുരുന്നുകളമ്മതൻമാറിലുറങ്ങവതു…
ഫോമാ ടീം യുണൈറ്റഡ് “കലാശക്കൊട്ട്” ഞായറാഴ്ച 4 മണിക്ക് കേരളാ സെൻററിൽ
മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: ഫോമായുടെ 2024-2026 വർഷത്തേക്കുള്ള ചുമതലക്കാരുടെ തെരഞ്ഞെടുപ്പിലേക്ക് ബേബി മണക്കുന്നേലിന്റെ നേതൃത്വത്തിൽ മത്സരിക്കുന്ന ടീം യുണൈറ്റഡ് വിജയമുറപ്പിച്ചുകൊണ്ടുള്ള തങ്ങളുടെ പ്രചാരണത്തിന്റെ കലാശക്കൊട്ട് 28 ഞായറാഴ്ച 4 മണി മുതൽ ന്യൂയോർക്ക് എൽമോണ്ടിലുള്ള കേരളാ സെന്ററിൽ (Kerala Center, 1824…
അവസാനത്തെ കാമുകിയും ഉപേക്ഷിച്ച ശേഷം
രചന : കുട്ടുറവൻ ഇലപ്പച്ച ✍ അവസാനത്തെ കാമുകിയുംഉപേക്ഷിച്ച ശേഷംആകാശം കാണാതായിരിക്കുന്നു.കിളികളെകേൾക്കാതായിരിക്കുന്നു.വാസന സോപ്പിൻ്റെ മണമോചേനപ്പൂവുപ്പേരിയുടെ രുചിയോഅറിയാതായിരിക്കുന്നു.അവസാനത്തെ കാമുകിയും ഉപേക്ഷിച്ച ശേഷംപെട്ടെന്ന് വയസ്സായിമുടിയിഴകൾ അതിവേഗം കൊഴിഞ്ഞുഅവശേഷിക്കുന്നവ നരച്ചുപല്ലുകൾ ഇളകിതൊലി ചുളിഞ്ഞുഒളിച്ചിരുന്ന രോഗങ്ങൾഓരോന്നോരോന്നായി പുറത്തുവന്നുഉറങ്ങിക്കിടക്കുമ്പോൾമരണം ജനലരികിൽ വന്ന്പുറത്തു നിന്ന്പാളി നോക്കിപ്പോയിഒരു സ്വപ്നവും ഇപ്പോൾ കാണുന്നില്ലശുദ്ധമായ…