ഉഭയജീവി
രചന : രേഖ ആര്‍ താങ്കള്‍ ✍ ഓരോ നിമിഷവുംഞാനെവിടെയാണെന്ന്പണ്ടെനിക്ക് നന്നായറിയാമായിരുന്നു.ഒന്നുകിൽ ഒരു നദിക്കരയിൽഓളത്തിലേക്ക് കണ്ണുംനട്ടിരിക്കുകയാവുംഒരു സ്വപ്നാടകയെപ്പോലെ.അല്ലെങ്കിൽ കടൽക്കരയിലിരുന്ന്ഓളക്കുത്തിൽപുളച്ചുരസിക്കുകയാവുംപൂങ്കണ്ണിയെപ്പോലെ.കിഴക്കെങ്ങാണ്ടൊരുഅരുണോദയവുംഅങ്ങ് പടിഞ്ഞാറ്പ്രണയലീലയിൽചുവന്നുപോയ രാപകലുകളുംകണ്ണിലിടയ്ക്കിടെ പ്രതിബിംബിക്കുന്നുണ്ടാവും.വിദൂരതയിലെങ്ങോകടൽശംഖിൻ്റെഇരമ്പലിന് കാതോർക്കുന്നുണ്ടാവും.ഓളങ്ങൾ വകഞ്ഞുമാറ്റിഇറങ്ങിയിറങ്ങിപ്പോയികഴുത്തറ്റംമുങ്ങിപറന്നുനിൽക്കുന്ന നിമിഷങ്ങളിൽമുങ്ങാംകുഴിയിട്ടുലയിച്ചുചേരുന്നതായിരുന്നുസ്വപ്നത്തിലെല്ലാം.വഴുക്കലുകളെ ഭയമുണ്ടായിട്ടല്ലഒരിക്കലുംഇറങ്ങാൻ ശ്രമിക്കാഞ്ഞത്.ഒരിക്കലിറങ്ങിയാൽതിരിച്ചുകയറരുതെന്ന്ഉറപ്പിച്ചിരുന്നതുകൊണ്ടാണ്.കരയിൽ ശ്വാസം കിട്ടാത്തവണ്ണംകടലുള്ളിൽപ്പിടഞ്ഞ ഒരുദിനംമറ്റു മാർഗ്ഗമില്ലാതെയാണ്ഇറങ്ങിയത്.എത്രമുങ്ങിക്കിടന്നാലുംഒരിക്കലും മീനാവാനാവില്ലെന്നറിഞ്ഞപ്പോതിരികെ കരയ്ക്കുകയറി.കരയ്ക്കിരുന്നറിഞ്ഞകടലിൻ്റെ തിരുശേഷിപ്പുകളൊക്കെഅപ്പോഴേക്കും മാഞ്ഞുപോയിരുന്നു.അങ്ങനൊരു…