രചന : അലി ചിറ്റായിൽ ✍
മുറ്റത്തെമുല്ല മൊട്ടിട്ട പ്പൂനിലാവിൽ.
പൂ വിരിഞ്ഞു ഗന്ധം പരന്നു പാരിലാകെ
മറന്നില്ല ഞാൻ പണ്ട് പറഞ്ഞൊരു വാക്ക്
ഒരുപിടി മുല്ലപൂവ് നിനക്കായ് മാറ്റിവെച്ചു ഞാൻ
നിൻ വാർമുടിയിൽ ചാർത്താൻ ഒരുപിടിമുല്ലപ്പൂ..
നിൻചന്തം കാണാൻമോഹമോത്തിരിയുണ്ടെ..
കണ്ടു ഞാൻ നിന്നെ ഒരുദിവസം..
വീടിൻ്റെ പടിഞ്ഞാറ് ഭാഗത്ത്.
മുറ്റം ത്തൂത്ത് വാരുന്ന സമയത്ത്…
എത്തിനോക്കി ഞാൻ മതിലിനിപ്പുറത്ത് നിന്നും.
വിളിക്കാൻ ശ്രമം നടത്തി ഞാൻ …കഴിഞ്ഞില്ല ഭയപ്പാടിൽ
വന്നു നിന്നെ ഞാൻ ചോദിച്ച് വീട്ടിലേക്ക്..
കിട്ടിയെനിക്ക് മൗനാനുവാദം മാതാ പിതാക്കളെ…
നിൻസമ്മതമറിയാൻ കാത്തിരിക്കുന്നു . ഞാൻ….
പോരുന്നോ നീ എൻ്റെ കൂടെ.
ചോദിച്ചു വീണ്ടും പോരുന്നോ… നീ എൻ്റെ കൂടെ .
ഉത്തരം തന്നു നീ
വരുന്നു.. ഞാനും… കൂടെ.. പോരുന്നു ഞാൻ..
❤️
