രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ ആഴത്തിലാഴത്തിലൊന്നു ചിന്തിക്കുകിൽപാഴിരുളല്ലോ,പ്രപഞ്ചംഏതോ കുതന്ത്രത്തിനാധാരമായഹംബോധമായെത്തുംപ്രപഞ്ചം!ഞാനെന്ന തത്ത്വത്തിൽ നിന്നുരുക്കൊള്ളുന്നു,വാനവും ഭൂമിയുമെല്ലാം!ആവോ,യീഞാനൊന്നതില്ലെങ്കിലൊക്കെയുംകേവലം ശൂന്യമെന്നോർപ്പൂആയതിനാൽ സ്വയംദൈവമായ് മാറുവാ-നാവണമീനമുക്കെന്നുംദൈവമായ് മാറുകിൽപിന്നെ മറ്റൊന്നുമി-ല്ലേവമൊരിറ്റു ചിന്തിക്കാൻ!സത്യവും ധർമ്മവും നീതിയുംനമ്മളിൽനിത്യവുമുണ്ടാകുമെങ്കിൽഹൃത്തിലഭംഗുരമുജ്ജ്വലിച്ചേറിടുംസദ്രസമാ മഹത്ശക്തിആയതിന്നത്ഭുത സിദ്ധികൊണ്ടല്ലോനാ-മീയുലകത്തെ ദർശിപ്പൂആരബ്ധഭാവ സമസ്യകളോരോന്നു-മോരോന്നുമാഹാ രചിപ്പൂ!ഞാനൊന്നതില്ലെങ്കിലാ ദൈവവുംവ്യർത്ഥ-മീനാമറിയുകൊട്ടെന്നുംമായകൊണ്ടല്ലോ സമസ്തവുമങ്ങനെ,മായാതെ നിൽക്കുന്നിതുള്ളിൽഒന്നിൽനിന്നന്യമായൊന്നുമില്ലെന്നോരാ-നെന്നും നമുക്കായിടേണംഒന്നിൽനിന്നല്ലോപിറക്കുന്നനന്തമാ-മൊന്നിന്നനന്യതേജസ്സുംഒന്നുമില്ലൊന്നുമില്ലീവിശ്വവും നമ്മിൽമിന്നിമറയുമൊരിക്കൽ!ബോധമേ,യാമാസ്മരശക്തിയിങ്കൽ ഞാൻസാദരം കൈകൂപ്പിനിൽപ്പൂ!