ഖണ്ഡനഭീതി പകർ,ന്നാടി; സീസറിൻ
ഖചനംപതിച്ച വാൾ ശിരസ്സിൻ മുകളിലായ്;
ഖണ്ഡിക്കുവാനല്‌പസമയമേ വേണ്ടതിൻ
ഖദ്യോതരശ്മിത്തിളക്കമേനറിയുന്നു

ഖനകംകണക്കെ,ക്കരണ്ടുതീർക്കും വിധി
ഖണ്ഡമൃത്യുവിൻ ശീത മണംപരത്തീടുന്നു
ഖനിജമൂല്യത്തിൻ പ്രിയകാവ്യ ഹൃദയമേ;
ഖപോതമാ;യിരുളും മനസ്സിൽ ത്തിളങ്ങണേ

ഖണ്ഡകാവ്യങ്ങൾ രചിച്ചയീ,കരളകം
ഖരപ്രിയംപോലെതേങ്ങുന്നതാരറിയുന്നു
ഖർജുരപ്പണക്കിലുക്കത്തിന്റെയൊറ്റൽപോൽ
ഖരഗൃഹമൊരുക്കുന്നതറിയുന്നു; മരണവും.

ഖൽബിലൊരുൾ ക്കിടിലത്തിന്റെ മിന്നലും
ഖണ്ഡശിലയേറ്റിവച്ചതിൻ ഭാരവും
ഖരകരനുണരുന്നചിന്താപുലരികൾ
ഖജലസമകാവ്യമായ് പൊഴിക്കുന്നു; കണ്ണുനീർ

ഖാദനമല്പമായ്; ഖേദമോയധികമായ്
ഖാതകത്തിൽ വീണവസ്ഥയായ് ജീവിതം.
ഖാതകനെത്തുന്ന സമയമോർക്കുന്നുഞാൻ
ഖാസിതൻ പ്രാർത്ഥനാ മന്ത്രമോർക്കുന്നുഞാൻ
ഖാജികംപോൽ ചൂടറിഞ്ഞുഞാനുളളിലും;
ഖാതയുദ്ധത്തിൽത്തളർന്നുനിൽക്കില്ല!ഞാൻ.

ഖഗവാസകംപോലെ; മിന്നൽപ്പിണരിനേം
ഖജ്യോതിസ്സെന്നപോൽമാത്രംകണക്കാക്കി,
ഖഡ്ഗപത്രംതകർത്തെറിയുവാൻകഴിയുന്ന
ഖണ്ഡാധിപതി തൻ മനസ്സേകിയുടയവൻ.
ഖണ്ഡകാവ്യങ്ങളെഴുതും കരളിനാൽ
ഖണ്ഡിച്ചെറിയുവാനും കരുത്തേകിയോൻ
ഖർബുജത്തിന്നുള്ളിൽ നീരുനിറച്ചപോൽ
ഖർമകാവ്യത്തെളിനീർ നിറച്ചഭയ ശക്തിയായ്.

ഖബറിലേക്കെത്തുന്ന നാൾവരെപ്പൊരുതുവാൻ
ഖഗേന്ദ്രനായെത്തിടും വിധിയെത്തടുക്കുവാൻ
ഖചമസപൂർണ്ണ മനസ്സിൻ വെളിച്ചത്താൽ
ഖണ്ഡിച്ചിടുമേതിരുളിൻ ചിറകുമേൻ.

ഖജനാവിനുടയ വനേകുന്നയായുസ്സിൽ
ഖഡ്ഗികനായെത്തും വിധിയെബ്ഭയന്നു,നാം
ഖനകനെപ്പോലെയിന്നോടിയൊളിക്കാതെ,
ഖപരാഗമെങ്കിലും പുലിപോൽത്തടുക്കണം.

ഖർവരമേൽക്കാതെ,തിളങ്ങും സചിന്തയാൽ
ഖരാളികംപോൽ തുണയേകുന്നു കവിമനം;
ഖഗാസനൻ സർവ്വലോകത്തെത്തുണയ്‌പ്പവൻ
ഖണ്ഡകാവ്യത്തിൻ തുടർച്ചയേകീടുന്നു..

അൻവർഷാ

By ivayana

Leave a Reply

Your email address will not be published. Required fields are marked *