ഗൃഹാതുരം

രചന : ജയശങ്കരൻ ഒ.ടി.✍ മാപ്പു നൽകുക മങ്ങിപ്പോയൊരീ ചുവരിൻ്റെകോണിലീ ചിത്രം പൂക്കൾവിതറിപ്പതിക്കട്ടെ.കാലമീ ശുഭ്രാംബരഭിത്തിയിൽ കരിപൂശിമേഘവർണ്ണമായെങ്ങും.കണ്ണുനീർ മഴകളിൽനാമെഴുതിയ മയിൽപീലി തൻ നടനങ്ങൾസ്വപ്നമായകന്നു പോയ്.മാപ്പുനൽകുക മങ്ങുംചിത്രമിച്ചുവരിൻ്റെകോണിലായ് പതിച്ചിടാംപുഷ്പമാല്യങ്ങൾ കൊരുത്തണിയിച്ചിടാമെന്നുംവാടി വീഴാതേ മാറ്റാൻപൊൻവെളിച്ചത്തിൽ നൂലിൽപുഞ്ചിരിക്കുമ്പോൾ കാറ്റിൽഗന്ധമായ് നിറഞ്ഞിടാൻ.നീയുറങ്ങുക ശാന്തംനീയുറങ്ങുക ,വരുംകാലമെൻ സങ്കല്പങ്ങൾവ്യഥ തൻ കരിമഷിപൂശി…

വഴി

രചന : തോമസ് കാവാലം.✍ വഴിതേടി പോയവരെല്ലാംവഴികണ്ടു മടങ്ങുന്നുണ്ടോ?വഴിതെറ്റി വന്നവരെല്ലാംനിരതെറ്റി നിന്നവരാണോ? കര തേടിയലഞ്ഞോരെല്ലാംനിരനിരയായ് മാഞ്ഞേപോയികടലലയിൽ താന്നേപോയിമലമുകളിൽ നിന്നോർ പോലും. ധരയിനിയും തുടരുന്നിവിടെമരമെല്ലാം തകരുമ്പോഴുംകരയെല്ലാം മരുവായ് തീരുംവരളുമ്പോൾ കരളുകൾ പോലും. വഴിതേടി പോയവരെന്തേവഴിയൊന്നും കണ്ടതുമില്ലേ?വഴിയാവാൻ വഴിവെട്ടേണംവഴിയേപോയ് വഴിയാവേണം. വഴിമുന്നേ പോയവരെല്ലാംവഴികാട്ടികളല്ലേയല്ലവഴികാട്ടി നിന്നവരെല്ലാംവഴികണ്ടുപിടിച്ചവരല്ല.…

വേഴാമ്പൽ

രചന : സതി സുധാകരൻ പൊന്നുരുന്നി.✍ ഒരു തുള്ളി നീരിനായ് കേഴുന്നു വാനമേദാഹാർത്തയായൊരു വേഴാമ്പൽ ഞാൻതൊണ്ടയും വറ്റിവരണ്ടു പോയിപാറിപ്പറക്കുവാനാകതില്ല.ചന്ദനക്കാട്ടിലെ പൊത്തിനുള്ളിൽതന്റെ ഇണക്കിളി കൂടെയുണ്ട്ചുട്ടുപൊള്ളുന്നൊരു ചൂടും സഹിച്ചെന്റെകൂട്ടികൾ കൂട്ടിൽ മയക്കമായി.കാട്ടാറു വറ്റിവരണ്ടു പോയിപൂമരം വാടിത്തളർന്നു പോയിനീലാംബരത്തിലെ, കാർമുകിലേആകാശം നോക്കിയിരിപ്പാണു ഞാൻ.കൂട്ടിലെ മക്കളെ ഓർത്ത…

അന്താരാഷ്ട്ര പത്രസ്വാതന്ത്ര്യ ദിനം

രചന : അഫ്‌സൽ ബഷീർ തൃക്കോമല✍ ഐക്യരാഷ്ട്രസഭയുടെ നിർദ്ദേശപ്രകാരം 1993 മുതൽ മേയ് 3 ലോക പത്രസ്വാതന്ത്ര്യ ദിനമായി ആചരിക്കുന്നു. വാർത്തകൾ അന്വഷിക്കുന്നതിനിടയിൽ വിവിധ കാരണങ്ങളിൽ ജീവൻ നഷ്ടപെട്ടവർക്കും ജയിൽവാസം അനുഭവിക്കുന്നതുമായ പത്ര പ്രവർത്തകർക്ക് അഭിവാദ്യങ്ങൾ അർപ്പിക്കുന്നതിനായാണ് ഇങ്ങനെയൊരു ദിനാചരണം നടത്തുന്നത്.…

കുഴിച്ചുകൊണ്ടിരിക്കുന്നു

രചന : രാജു കാഞ്ഞിരങ്ങാട്✍ കാലംജീവിതത്തെകുഴിച്ചു കൊണ്ടിരിക്കുന്നുആയുസ്സിന്റെ അടരുകൾഅടർന്നു വീണുകൊണ്ടിരിക്കുന്നു പഴകിയ പത്രം പോലെഓർമ്മകൾ കീറി മുറിഞ്ഞിരിക്കുന്നുഓരോ അടരിലുംഅടക്കാനാവാത്ത ജിജ്ഞാസകവിത പോലെ കതിരിട്ടു നിൽക്കുംപിന്നെ , കരിഞ്ഞ്കുഴിമാടത്തെപ്പോലെ ഭയക്കും ആയിരം ചീവീടുകളുടെആർത്തനാദമായിഅസ്വസ്ഥതപ്പെടുത്തുംവീണ്ടുമൊരടരിൽ പുഞ്ചിരിയുടെപൂവിരിയുംനിലയ്ക്കാത്ത സ്വപ്നം ഉറവയിടും പിന്നെപ്പിന്നെകണ്ണുണങ്ങികരിഞ്ഞുണങ്ങിപിഞ്ഞിക്കീറിജീർണ്ണ വസ്ത്രമാകും പിന്നെയുംകാലം കുഴിച്ചു…

മെയ് ദിനം

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ. ✍ വിയർപ്പുതുള്ളികൾ വിതച്ചുകൊയ്യുംതൊഴിലാളികളുടെ ദിവസംഅദ്ധ്വാനത്തിൻ അവകാശങ്ങൾനേടിയെടുത്തൊരു ദിവസംമെയ്ദിനം ജയ് ജയ് മെയ്ദിനംകൊണ്ടാടുക ജയ് ജയ് മെയ് ദിനംസർവ്വരാജ്യത്തൊഴിലാളികളുടെത്യാഗസ്മരണകളുണരട്ടെസംഘടിച്ച് നേടിയെടുത്തൊരുവീര ഗാഥകളുയരട്ടെമെയ്ദിനം ജയ്ജയ് മെയ്ദിനംകൊണ്ടാടുക ജയ്ജയ് മെയ്ദിനംഅടിമത്വത്തിൻ ചങ്ങലപൊട്ടിമുറിഞ്ഞുവീണൊരു ദിവസംഅടിച്ചമർത്തൽ തടഞ്ഞുനിർത്തിയവീരസ്മരണതൻ ദിവസംമെയ്ദിനം ജയ്ജയ് മെയ്ദിനംകൊണ്ടാടുക…

മെയ്‌ദിനം

രചന : ജയന്തി അരുൺ ✍ തിരക്കൊഴിഞ്ഞിട്ടൊന്നുചിരിക്കണമെന്ന്,യാത്രപോകണമെന്ന്,കണ്ണുതെളിയുന്നതുവരെഉറങ്ങിയുണരണമെന്നെങ്കിലുംകൊതിച്ചു കൊതിച്ചുവലുതുകാലിനെഗ്യാസുകുറ്റിയിലേക്കുംഇടതുകാലിനെവാഷിംഗ്‌ മെഷീനിലേക്കുംകൊളുത്തിയിട്ട്കൊച്ചുമക്കളുടെ കയ്യും പിടിച്ചുവഴിയിലേക്കുകണ്ണും നട്ട്കാലും നടുവും തിരുമ്മിവിശ്രമം സ്വപ്നംകാണുന്നവരെനിങ്ങൾ കാണാറുണ്ടോ കൂട്ടരേ,വാത്സല്യപ്പെരുക്കക്കണക്കിൽഅകത്തളത്തിലുറഞ്ഞുപോകുന്നവരെകാണുന്നില്ലെങ്കിൽസ്‌ക്രീനിൽനിന്നൊന്നുകണ്ണുതെറ്റിക്കൂ,മെയ്ദിനമല്ലേആശംസകളറിയിക്കണ്ടേ?

ഉഷ്ണതരംഗം

രചന : മംഗളൻ. എസ് ✍ പ്രകൃതിയോടെന്തിനീ പാപങ്ങൾ ചെയ്തുപ്രകൃതീടെ പ്രതിക്ഷേധമുഷ്ണതരംഗംപ്രകൃതിയെ നോവിച്ച മനുഷ്യജന്മത്തോട്പ്രതികാര ദാഹിയായ് പ്രകൃതി മാറി!! ഋതുക്കൾ മാറി ഋതുഭേദംമാഞ്ഞുപോയ്ഋഷിമാരോ തപസ്യ വിട്ടോടിപ്പോയി!കാട്ടുമൃഗങ്ങൾ പരിഭ്രാന്തരായിപ്പോയ്കാടുവിട്ടവയോടി നാട്ടിൽക്കേറി! ഞാറ്റുവേലക്കിളി പാട്ടുപാടുന്നില്ലഞാറുനടാൻ കൃഷിപ്പാടം നനഞ്ഞില്ലഞാനെന്ന ഭാവം മനുഷ്യൻ വെടിഞ്ഞില്ലഞാണിന്മേൽക്കളിയൊട്ടു മാറ്റുന്നുമില്ല! വേനൽ…

ഓപ്പൺ വോട്ട്

രചന : ഷൈന അത്താഴക്കുന്ന് ✍ വോട്ടിനെക്കുറിച്ചുള്ള എൻ്റെ ആദ്യത്തെ ഓർമ്മ ഞാൻ അമ്മമ്മയുടെ വീട്ടിലായിരുന്നപ്പോഴാണ് ‘അന്ന് ഞാൻ കുട്ടിയായിരുന്നു.അമ്മയുടെ കൂടെ ഞാൻ അമ്മമ്മയുടെ വീട്ടിൽ വന്നതായിരുന്നു.അമ്മമ്മയുടെ വീട്ട്മുറ്റത്തുള്ള വലിയ എക്സോറ മരത്തിൻ്റെ ചുവട്ടിലിരുന്ന് ഞാനും വല്യമ്മാവന്റെ മകളായ സീമയും കളിച്ചു…

ഒറ്റമരത്തണൽ.

രചന : ബിനു. ആർ.✍ അക്ഷരക്കൂട്ടുകളിൽനിറഞ്ഞഅമ്മിഞ്ഞപ്പാൽമണംഅറിയാതെയൂറിവന്ന്അലിഞ്ഞില്ലാതായ രാവിൽഅല്പമാംചിന്തകളെന്നിൽനിറഞ്ഞുനിൽക്കവേ,അടിപതറിയയെൻ മനംഅല്പമായ് തേങ്ങിയില്ലേ!അച്ഛനെന്നവാക്കിൽ സർവ്വതുംചന്ദനംപോൽ വാരിയണിഞ്ഞുഅമ്പോറ്റിയെ കൈക്കുമ്പിളാൽനമിക്കുന്നപോൽ ഹൃത്തിൽപൂജ്യമായ് കൊണ്ടുനടക്കവേ,അസുരന്മാർവന്നു വായ്ക്കുരവയിട്ടുഅക്കഥയിക്കഥയെല്ലാം മാറ്റിയില്ലേ!ഇഷ്ടസ്നേഹം നടവരമ്പിൽനഷ്ടമായതും ഇടമുറിയാതെകതിരുകാണാപക്ഷികൾ തൻകൂജനങ്ങളിൽകളിയാക്കി-ക്കൊണ്ടൂയലിട്ടതുംഇന്നലെ-ക്കഴിഞ്ഞതുപോലെയെന്മനമിടിക്കുന്നു.കാലമെന്നോടുമൊഴിഞ്ഞു,നഷ്‌ടമായസ്നേഹംകാണാ കതിർനിറയും വയലിൽ,കാണാത്തകാറ്റിന്റെ മർമ്മരം പോൽനിന്നിൽ ചുറ്റിവലയുന്നുണ്ടിപ്പോഴും!ആത്മാവുപൂക്കുന്ന നേരമല്ലേ,ഈദിനം അച്ഛനെന്നയൊറ്റമരത്തണൽഓർമയായ് ഒടിഞ്ഞുവീണതിന്നല്ലേ,ആകാശത്തിൻ അതിർവരമ്പുകൾകൂടിക്കുഴഞ്ഞതുമിന്നല്ലേ!