മലർന്നുകിടക്കുന്നു.
രചന : ഠ ഹരിശങ്കരനശോകൻ✍ ഊതിക്കാച്ചിയ നീലിമയുടെ നെടുകെവിരിഞ്ഞുവമിക്കുന്ന പക്ഷികൾ.കുമിഞ്ഞുകൂടിയഴിഞ്ഞുനടക്കുന്നവെളുത്ത മേഘങ്ങൾ. തനിയെമിനുക്കിയെടുത്ത ശിലകളുടെ വരിയെതെളിഞ്ഞിറങ്ങുന്ന കുളിർത്ത അരുവി.മഞ്ഞൊഴിഞ്ഞെമ്പാടുംവളർന്നുപൊന്തിയപുൽത്തിരകൾ. പുൽ-ത്തിരകളിലെമ്പാടുംപൂവുകൾ. പൂ-വാടും വാടികളിലൂടെകഴിയുന്നിടംവരെപ്പോയ്-ക്കഴിഞ്ഞെന്നുറപ്പാക്കിമലർന്നുകിടക്കുന്നു.2കൊഴിഞ്ഞുവീഴുന്ന ഉൽക്കകളെനഗ്നനേത്രങ്ങളുടെ കാഴ്ചക്കയ്യിന്പെറുക്കിക്കൂട്ടാമെന്നസമവാക്യാധിഷ്ഠിതമായശാസ്ത്രീയപ്രവചനം കേട്ടപാടെകണ്ണ് കഴിയാത്തൊരാൾകാത് കഴിയാത്തൊരാളോട്എന്തായീയെന്തായീയെന്ന്ചോദിച്ചുതുടങ്ങുന്നു. ഉൽക്കകൾഅവരുടെയന്തരീക്ഷത്തിലെങ്ങുമേഅക്ഷിഗോചരനിലയിൽസംഭവിക്കുന്നില്ല.കാത് കഴിയാത്തയാൾകണ്ണ് കഴിയാത്തയാളോ-ടയാൾ ചോദിപ്പതെന്താചോദിപ്പതെന്തായെന്ന്ചോദിച്ചുകൊണ്ടെയിരിക്കെഅവരിരുവടെയും വർഷങ്ങൾമണിക്കൂർനിമിഷങ്ങൾ നിമിഷാ-ന്തർഗതങ്ങളായ ജീവിതവർഷങ്ങൾവേറെയേതൊക്കെയൊഅന്തരീക്ഷങ്ങളിലേക്ക്കൊഴിഞ്ഞുവീഴുന്നു. കാത്കഴിയാത്തയാൾ.…