Category: ടെക്നോളജി

കണ്‍മുന്നിലൊരു മരണം

രചന : സുബിൻ അമ്പിത്തറയിൽ✍ രാത്രിയില്‍മുറിക്കുളളില്‍തനിച്ചിരിക്കെകണ്‍മുന്നിലൊരു മരണം.മിന്നി മിന്നിഅവസാന വെട്ടവുംവെടിയുകയാണ്ചുവരിലെ ബള്‍ബ്.ഏറെക്കാലമൊരേ മുറിയില്‍വായിച്ചും, ഏകാന്തതപകുത്തും ജീവിച്ചതാണ്.പുസ്തകങ്ങളിലുദിച്ചുനിദ്രയില്‍ നിലാവ് പൊഴിച്ചു.കരഞ്ഞപ്പോള്‍, ലോകത്തെകണ്ണടച്ചിരുട്ടാക്കി തന്നു.സമയം വന്നപ്പോള്‍മരണംഅതിനെ കൊണ്ടുപോയി.ഹോള്‍ഡറില്‍ നിന്നുമഴിച്ച്മേശമേല്‍ കിടത്തി..ഉടലിലിപ്പൊഴും ജീവന്റെ ചൂട്.വേണ്ടപ്പെട്ടവരുടെ മരണംവേണ്ടപ്പെട്ട പ്രവൃത്തികളെനിശ്ചലമാക്കുമ്പോലെ,ഏകാന്തതയിലുണരുംതൃഷ്ണകളെ തടഞ്ഞ്ഇരുട്ടുമുറിയില്‍ഒരു ബള്‍ബിന്റെശവശരീരത്തിന്കൂട്ടിരിക്കുന്നു ഞാന്‍.ബള്‍ബിനൊക്കെഎന്തുജീവന്‍ എന്ന്തോന്നിയേക്കാം..പക്ഷേ,ഈ രാത്രിഈ മരണംഅക്ഷരാര്‍ത്ഥത്തില്‍ഇരുട്ടിലാഴ്ത്തിക്കളഞ്ഞു…എന്നെ.…

എന്നാപ്പിന്നെ
ഞാനങ്ങോട്ട്

രചന : താഹാ ജമാൽ✍ എന്നാപ്പിന്നെഞാനങ്ങോട്ട്ശരികാണാംദിവസവുംചില വാക്കുകൾഎടുത്തുന്നയിക്കുന്നതിനാൽമടുപ്പ്ഒരു വൻകരയായ്കതകിന് പുറത്ത്എന്നെക്കാത്തു നില്ക്കുന്നുപാറാവുകാരില്ലാത്തവീടിനു മുൻപിൽനിന്നുംജീവപര്യന്തംതടവിലാക്കപ്പെട്ടകട്ടിൽഎന്നെക്കാത്തിരിക്കുന്നുഎൻ്റെ മണം പുതച്ചുനില്ക്കുന്നപുതപ്പിൽ കയറിക്കൂടാൻമൂട്ടകൾമത്സരയോട്ടം നടത്തുന്നുഒഴിവുദിവസത്തെമഴഉമ്മറംകടക്കാനാവാതെകരയുന്നു.പിരിവുകാർ വന്നുകടക്കാരൻ വന്നുഅയൽവാസി വന്നുകൂട്ടുകാരൻ വന്നുപാൽക്കാരൻ വന്നുപത്രക്കാരനും വന്നുഎല്ലാവരുംഒരേ ശബ്ദത്തിൽ പറഞ്ഞു.എന്നാപ്പിന്നെഞാനങ്ങോട്ട്ഭാഷയിൽ മുഴുമിപ്പിക്കാത്തവാക്കിൻ്റെ അപ്പുറത്ത്പൂർണ്ണത തേടിഒരാൽമരംകാറ്റത്ത് ചില്ലകളനക്കുന്നു.വിശക്കുമ്പോൾഭരിയ്ക്കുന്നവരെവിമർശിക്കുന്നതുംവിലയിരുത്തുമ്പോൾവില കുറച്ച് കാട്ടുന്നതുമാണിപ്പോൾട്രെൻ്റ്എന്നാപ്പിന്നെഞാനങ്ങോട്ട്

കവിയും ഭ്രാന്തനും

രചന : ഗഫൂർ കൊടിഞ്ഞി✍ കാഞ്ഞിരം കൈയ്ക്കുന്നഓരോ കവിതയുംകൊടുങ്കാറ്റുണരുന്ന ഗിരികൂടങ്ങളാണ്.കാളിമയുടെ സർപ്പദംശത്താൽകരൾ ചുരന്നുയരുന്ന വെളിപാടുകൾ,കവിഹൃദയത്തിൽ ഒരഗ്നിപർവ്വതം.മിനുമിനുപ്പാർന്ന കടലാസുകളുംഅച്ചിൽ തിളങ്ങുന്ന അക്ഷരപ്പൊലിമയുംകാലത്തിന്പുറംതിരിഞ്ഞാണിരിക്കുന്നത്.കടലാസ് ഗാന്ധാരിയെപ്പോലെ,കേവലം അസ്വസ്ഥമനസ്സിൻ്റെനൊമ്പരങ്ങളാവാഹിക്കാൻവിധിക്കപ്പെട്ട ഗർഭപാത്രം.പ്രസാദമായ കവിത കുറിക്കാൻപറന്നകന്നപ്രഭാതങ്ങളിലകംപൂഴ്ത്തികവി മൗനത്തിൻറ വാൽമീകങ്ങളിലൂടെതീർത്ഥായനം ചെയ്യുന്നു,യാത്രാന്ത്യത്തിൽതാൻ നിഷേധത്തിൻ്റെമദ്ധ്യാഹ്നത്തിലെന്ന് തിരിച്ചറിയന്നു.ഋതുക്കളുടെ പുനരാവർത്തനംപോലെഗാന്ധാരിമാരുടെഗർഭപാത്രമുടച്ചുവരുന്നഓരോകുഞ്ഞുംകൂരിരുട്ടിൻറെ കാളിമയേറ്റ്കരുവാളിക്കുന്നു.തൻ്റെ സർഗ്ഗബീജങ്ങളിൽഒരു നിഷ്കളങ്കഭ്രൂണമെന്നകവിയുടെ സ്വപ്നം…

കാലമേ നീ തന്നെ സാക്ഷി

രചന : ഷബ്‌നഅബൂബക്കർ✍ മനം കുളിരുന്ന മനോഹാരിതയിൽപ്രകൃതിയെ നീഹാരം പുതപ്പിച്ചൊരുക്കിയനൂറു നൂറ് ശിശിരത്തിനും,ഓർമ്മകൾ തൊട്ടുണർത്തി പെയ്തൊഴിഞ്ഞയോരോ വർഷത്തിനും,പ്രണയം പൂത്തുലഞ്ഞു പടർന്നയോരോവസന്തത്തിനും,വസന്തം പടിയിറങ്ങിയതിൽ പിന്നേവരണ്ടുണങ്ങി പൊള്ളിയർന്നയോരോഗ്രീഷ്മത്തിനും,കാലമേ നീ തന്നെ സാക്ഷി… മിഠായി മധുരത്തിനൊപ്പം അറിയാതെരുചിക്കുന്ന മസ്തിഷ്ക തീനിയാംലഹരിക്കു വേണ്ടി മത്തു പിടിച്ചലയുന്നകളങ്കമറിയാത്ത പിഞ്ചു…

💧ആതുരാലയ മുറ്റത്തുകൂടി💧

രചന : കൃഷ്ണമോഹൻ കെ പി ✍ ഒരുമിച്ചീ ഭൂമിതൻ മടിയിൽ പിറന്നവർഒരുമ തൻ കൈത്താങ്ങുതേടിടുമ്പോൾഒരു കൂട്ടമവശർക്ക് ആശ്വാസമേകുവാൻഒരു മാത്ര ഞങ്ങളും കൂടെയുണ്ട്…… ആയിരമാശകൾ ശയ്യാതലങ്ങളിൽആതുരമാനസരായ് കിടക്കുംആതുരാലയമെന്ന കെട്ടിടമുറ്റത്തായ്ആദിനമൊന്നു ഞാൻ പെട്ടു പോയീ കല്ക്കെട്ടിനുള്ളിലെ കട്ടിലിൽ ചാരിയാകഷ്ടകാലത്തിൻ്റെ നാൾവഴികൾകഷ്ടം, പരിതപിച്ചീടുന്ന മാനവർസ്പഷ്ടം,…

പാതിരാക്കാറ്റ്.

രചന : സതി സുധാകരൻ പൊന്നുരുന്നി✍ മഞ്ഞുള്ളൊരു മാമലയിൽകുളിർകോരണ ചന്ദ്രികയിൽനീഎന്തേ വന്നീല കുഞ്ഞിക്കുയിലെ…ആടാൻ മറന്നോ നീ, പാടാൻ മറന്നോഇല്ലിമുളങ്കാടുകൾ നിന്നെ മാടി വിളിക്കുന്നു.കുലുസിട്ടൊരു താരകവുംകുറിതൊട്ടൊരു ചന്ദ്രികയുംനീലവാനച്ചോലയതിൽനീന്തി നടപ്പുണ്ടേ!.പാതിരാപ്പാട്ടും പാടി മുല്ലമലർപ്പൂവും ചൂടി,ഒഴുകി വരുന്നൊരു പൂങ്കാറ്റേ ,പാതിവിരിഞ്ഞൊരു പവിഴമല്ലിപ്പൂവിനെതൊട്ടുതലോടാൻ വാ.പുലർകാലം വരവായി ചെറുകിളികൾ…

അമേരിക്കൻ മലയാളികൾക്ക് അഭിമാനമായി ഡോ.സജിമോൻ ആന്റണി മാർക്വിസ് ഹു ഈസ് ഹു ഇൻ അമേരിക്കയിൽ.

ശ്രീകുമാർ ഉണ്ണിത്താൻ✍ ഇന്ത്യൻ അമേരിക്കൻ സമൂഹത്തിൽ അറിയപ്പെടുന്ന ബിസിനസ്സ്കാരനും, സാംസ്‌കാരിക പ്രവർത്തകനും മാധ്യമ പ്രവർത്തകനുമായ ഡോ.സജിമോൻ ആന്റണി മാർക്വിസ് ഹു ഈസ് ഹു എന്ന ബഹുമതിക്ക് അർഹനായി. വളരെ ചുരുക്കം ഇന്ത്യൻ അമേരിക്കകാർക്ക് ലഭിച്ചിട്ടുള്ള ഈ നേട്ടം ഇനി സജിമോൻ ആന്റണിക്കും…

എന്താണ്ടി

രചന : സി വി എൻ ബാബു ✍ ഇതെഴുതുമ്പോൾ കണ്ണ് നിറയുന്നുണ്ട്.കവിത എഴുതാൻ തുടങ്ങുന്ന കാലത്ത് സ്കൂളിലെ പാഠപുസ്തകത്തിലെ കവിതകളല്ലാതെ ഞാൻ വായിച്ചിട്ടില്ല.പിന്നീട് ഞാൻ വായിച്ചതിലധികവും എന്റെ ഫെയ്‌സ്‌ബുക്ക്‌ സൗഹൃദത്തിലെ കവിതകളും എഴുത്തുകളുമായിരുന്നു.എന്റെ എഴുത്തുകളെ ഇഷ്ടം കൊണ്ടും കമന്റുകൾ കൊണ്ടും…

വൃദ്ധന്മാരുടെ
ബാർബർഷോപ്പ്

രചന : ബിജു കാരമൂട് ✍ തിരക്കുപിടിച്ചഅങ്ങാടിയിൽനിന്നൊഴിഞ്ഞ്പാതയോരത്തെഏതെങ്കിലുംപകിട്ടില്ലാത്തകെട്ടിടത്തിലാവുംഅതുണ്ടാവുക…സലൂൺഎന്നോ ബാർബർ ഷോപ്പ്എന്നോ മറ്റോപേരു വച്ചിട്ടുണ്ടാവും.വൃദ്ധന്മാരുടെബാർബർഷോപ്പ്പക്ഷിസങ്കേതങ്ങളെ പോലെയാണ്..പ്രഭാതങ്ങളിലുംസായന്തനങ്ങളിലുംകൂടുതൽ സജീവമാകുന്നഒരിടം.ഉച്ചകളിൽനിശബ്ദമാകുന്നഒന്ന്…മിക്കവാറുംചുവപ്പുംമഞ്ഞയുംനീലയും നിറങ്ങളിലുള്ളകട്ടിച്ചില്ലുപതിപ്പിച്ചതാവുംജനാലകൾ..കുത്തനെനിർത്തിയദീർഘ ചതുരത്തിലുള്ളമുഖക്കണ്ണാടിക്ക്മുന്നിൽകാലുയർത്തി കയറേണ്ടതില്ലാത്തഒരുസാധാരണകസേരകാണും..അവിടെവായിക്കാൻദിനപ്പത്രങ്ങളോവാരികകളോഒന്നുംഉണ്ടാവില്ല..ചിലയിടങ്ങളിൽചുവരിൽഒന്നോ രണ്ടോസിനിമാനടിമാരുടെസ്നാനവസ്ത്രത്തിലുള്ളചിത്രങ്ങൾഒട്ടിച്ചിട്ടുണ്ടാവും.. മുപ്പതുവർഷമെങ്കിലുംപഴക്കമുള്ളത്..ഇടയകലമുള്ള ചീപ്പുകൾ..മൃദുലമായി മുറിക്കുന്ന കത്രികയൊച്ചകൾനനഞ്ഞസോപ്പുപാത്രംനരച്ച ബ്രഷ്…നവസാരക്കല്ല്.തടിയലമാരയിൽമടക്കിവച്ചകട്ടിപ്പുതപ്പുകൾകുട്ടിക്കൂറ പൗഡ൪…വൃദ്ധന്മാരുടെ ബാർബർഷോപ്പിൽതീരെചെറുപ്പക്കാരനായഒരാളോമധ്യവയസ്സു കഴിഞ്ഞഒരാളോ ആവുംജീവനക്കാരൻ…. നൈപുണ്യമൊന്നുംആവശ്യമില്ലാത്ത…വെല്ലുവിളികളില്ലാത്തജോലിഅയാൾപഴയൊരുയന്ത്രത്തിനെപ്പോലെ ആവർത്തിച്ചുകൊണ്ടിരിക്കും..മുടിവെട്ടുമ്പോഴുംഷേവ് ചെയ്യുമ്പോഴുംമിക്കവാറും പേർഅവരുടെസ്നേഹിതൻമാരായഅവിടത്തെപതിവുകാരെപ്പറ്റിജീവനക്കാരനോട്അന്വേഷിക്കും….പലരുംഈയിടെയായി വരാറില്ലെന്നൊന്നുംപറയാതെജീവനക്കാരൻഎഫ്…

ഉണർന്നിരിക്കുക

രചന : കാഞ്ചിയാർ മോഹനൻ✍ ഉണർന്നിരിക്കുക മക്കളെ,ഊരും പേരുമില്ലാത്തോർഉറക്കിളച്ചിരിക്കുന്നൂ നിങ്ങളെഉറക്കാനായ്. ഉമിതീയിൽ നീറും ഹൃത്തടംഉദയം മുതലുള്ള പ്രാർത്ഥന,ഉദകക്രിയയാകാതാവാൻഉടച്ചുവാർക്കുക ജീവിതം. ഉത്തരം കിട്ടാ ചോദ്യംഉയരും മാദ്ധ്യമങ്ങളിൽഉണരുക മാതാപിതാക്കളെ,ഉയിർ കാക്കാനിനി മുതൽ. ഊഴി പോലും കരയുന്നുഉച്ഛനീചത്വങ്ങളിൽ മനംനൊന്ത്,ഉയരുക മനസ്സാക്ഷിഉത്തമവാക്യങ്ങളിൽ. ഊരുതെണ്ടികൾ മുതൽഉറ്റവർ പോലും നിത്യംഉണ്ണികളെ…