പുസ്തകപ്പുര
രചന : അഡ്വ: അനൂപ് കുറ്റൂർ✍ പുസ്തകമെന്നുമറിവിന്നാശ്രയംപരന്നോരറിവീയുലകിന്നാധാരംപ്രണവപ്പൊരുളറിവായിപ്രകൃതിയിൽപ്രപഞ്ചമായതുത്തീരുന്നുലകിൽ. പ്രതിഭാശാലിക്കുപകരാനായിപുസ്തകമക്ഷരവാഹിനിയായിപരിമളംപൊഴിച്ചീയിളയിലായിപാവനമാമൊരുഭാരതിയായി. പ്രഭയാർന്നവൾധ്വനിപദമായിപല്ലവിയായിസപ്തസ്വരങ്ങളിൽപവനാനന്ദധാരയായൊഴുകിപഞ്ചമമലിയുന്നമധുരിമയായി. പതംഗാംശുയുതിർന്നിതായമലംപകലന്തിയോളം പ്രഭതൂകിയന്ത്യംപരന്നോരറിവൊഴുകിയൊഴുകിപുത്തരിച്ചുണ്ടിലെപ്പായസമായി. പ്രഗ്രഹണം ചെയ്യില്ല ചോരന്മാർപൂർണ്ണതയാമറിവൊരിക്കലുംപഠിക്കാതൊന്നുമെങ്ങുംകിട്ടില്ലപഠിച്ചതുമറിഞ്ഞതുമുദകണം. പ്രപഞ്ചത്തിലേയോരോകണത്തിലുംപ്രത്യക്ഷമായിയറിവലിഞ്ഞിട്ടുണ്ട്പ്രത്യേകമറിഞ്ഞുപാസിച്ചെന്നാൽപ്രകൃതിയനുകമ്പയാലേകുന്നറിവ്. പ്രകൃതിയിലേയറിവെല്ലാമങ്ങുപതഞ്ഞൊരരുവിയായൊഴുകുന്നുപതുക്കെചെന്നങ്ങൂറ്റിക്കുടിക്കണംപാത്രത്തിലേക്കതുപകരാനാവണം. പാത്രത്തീന്നതു പുസ്തകമാക്കാൻപകരുന്നൊരറിവുക്രമത്തിലാക്കണംപടിപടിയായിയാവർത്തിച്ചാവർത്തിച്ച്പ്രാർത്ഥനാപൂർവ്വം സന്നിവേശിക്കണം. പഠിച്ചതു പിന്നെ പകർത്തീടേണംപകർത്തിയതുചിന്തിക്കേണമനന്തംപാത്രമറിഞ്ഞുജിജ്ഞാസുവിനേകണംപകർന്നോരറിവുപരക്കണമെങ്ങും. പള്ളികൊള്ളുമുഢുപതിയുണർന്ന്പൂക്കളാം നക്ഷത്രങ്ങളായിമിന്നിപൂത്തുലഞ്ഞാടും മഞ്ജരിയായിപൂത്തിരുവാതിരയാടണമങ്കയായി. പുസ്തകമാഴിയായിയനന്തംപുതുതിരമാലയായലയടിക്കണംപൊന്നൊളിതൂകുമുഷസ്സിലായിപുത്തൻകതിർമണിപ്പാടത്തുലയും. പ്രമോദമോടൊരുങ്ങുമംഗനമാർപ്രകാശം ചൊരിഞ്ഞoമ്പരത്തിൽപ്രത്യാശയായെന്നുമകതാരിൽപുസ്തകഖനിയായി നിറയുന്നു. പകരുകയമൃതീയക്ഷയപാത്രത്തിൽപക്ഷാഭേദമില്ലാതാനന്ദംഗുരുക്കളെപുസ്തകമെന്നുമെന്നാത്മഗുരുനാഥൻപകരുന്നമൃതമതിരില്ലാതെസമ്മായി. പകലന്തിയോളം…