ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: വൈറൽ

മറിയ ഇൻ മ്യൂണിക് .

ആക്ഷേപ ഹാസ്യം : ജോർജ് കക്കാട്ട് © 2021 -ലെ ശൈത്യകാലത്താണ് ആഞ്ചല ചക്രവർത്തി ഒരു ഉത്തരവ് പുറപ്പെടുവിച്ചത് അത് ജർമ്മനി മുഴുവൻ പരീക്ഷിക്കണമെന്ന് നാട് മുഴുവൻ വിളംബരം ചെയ്തു .ഇതൊന്നും അറിയാതെ മരിയ ചെറിയ ജോലിയുടെ തിരക്കിൽ ആയിരിക്കുകയും ഗർഭിണിയായിരിക്കുകയും…

ക്രിസ്മസ് രാവ് ഒരു ഓർമ്മ.

രചന : സന്തോഷ് പല്ലിശ്ശേരി `* തണുത്ത ഡിസംബറിലെഇടമുറിഞ്ഞ് വീശുന്ന കാറ്റടിച്ച് അപ്പുറത്തെവിടെയോ ഒരു ജനൽപാളി ഇടയ്ക്കിടെ ശബ്ദമുണ്ടാക്കിക്കൊണ്ടിരുന്നു..തീരെ ഉറക്കം വരാത്തതിനാൽടോമി തന്റെ പായിൽ എണീറ്റ് ഇരുന്നു.. അവൻ ചുറ്റിലും നോക്കി.. കൂട്ടുകാരെല്ലാം നല്ല ഉറക്കം…അവന് അവരോട് അസൂയ തോന്നി, ഉറക്കത്തിന്റെ…

പൊന്നേശു

രചന : ജോളി ഷാജി… ✍️ എന്നേശു പൊന്നേശു ജാതനായിബത്‌ലഹേം തന്നിൽ ഭൂജാതനായിമണ്ണിന്റെ പാപമകറ്റീടനായ്കാലിത്തൊഴുത്തതിൽ ജാതനായി…(2) മഞ്ഞു പെയ്യുമാ പാതിരാവിൽപുൽക്കൂടിനുള്ളിൽ പിറന്നെന്റെ യേശുവിണ്ണിൽ താരങ്ങൾ കൺചിമ്മി നിന്നുകാഴ്ചകളർപ്പിച്ചു രാജാക്കളെത്തി…(2) (എന്നേശു ) സ്നേഹസ്വരൂപനവൻ ആഗതനായിമാനവൻ ആഹ്ലാദമോടെ പാടിമണ്ണിൻ പാപങ്ങൾ മാറ്റുവാനായ്ഭൂജാതനായവന് ഗ്ലോറിയ…

ക്രിസ്സ്മസ് തലേന്ന് .

രചന : ജോർജ് കക്കാട്ട് ✍️ ഞാൻ ആശങ്കയോടെ വിചിത്രമായ നഗരത്തിലൂടെ നടന്നുഞാൻ വീട്ടിൽ ഉപേക്ഷിക്കപ്പെട്ട കുട്ടികളെ കുറിച്ച് ചിന്തിച്ചു.എല്ലാ തെരുവുകളിലും ക്രിസ്മസ് ആയിരുന്നുകുട്ടികളുടെ ആർപ്പുവിളിയും മാർക്കറ്റിലെ തിരക്കും. ജനപ്രവാഹം ഞാൻ ഒലിച്ചുപോയതുപോലെഒരു പരുക്കൻ ശബ്ദം എന്റെ ചെവിയിൽ തുളച്ചുകയറി:“വാങ്ങൂ, പ്രിയ…

എത്ര കൊന്നാലും

രചന : സുദർശൻ കാർത്തികപ്പറമ്പിൽ* എത്ര കൊന്നാലു,മൊടുങ്ങില്ല ജൻമങ്ങൾ;അത്രമാത്രം നാമറിവൂകൊല്ലേണ്ടതീ,നമ്മിലുള്ളൊരജ്ഞാനത്തെ –യല്ലോ മനുഷ്യരെന്നെന്നുംകൊല്ലുകയല്ല ചിലർ,ചിലരെക്കൊണ്ടു –കൊല്ലിക്കയല്ലി,നിർലജ്ജം !കൊല്ലുന്നവർക്കെന്തുകിട്ടി പ്രതിഫല –മെന്നുള്ളതേയുള്ളു ചിന്ത !കൊല്ലാതിരിക്കുവാനുള്ളോരു മാർഗ്ഗങ്ങ –ളെല്ലാരുമൊന്നുചേർന്നേവം;തെല്ലും മടികൂടിടാതെടുത്തീടുകി –ലെല്ലാം ശരിയാക്കിമാറ്റാംരാഷ്ട്ര പുരോഗതി മാത്രമായീടണംതീർത്തുമ,ച്ചിന്തയ്ക്കു പിന്നിൽരാഷ്ട്രമില്ലേ,ലെന്തധികാരമോർക്കുകിൽ,രാഷ്ട്രമാണേതിനും മീതെജാതിമതങ്ങൾക്കുമപ്പുറം മാനവ –വ്യാധികൾ നീക്കിടാൻ നിത്യംമേദിനിതന്നിലുണർന്നു…

പിടി തോമസ് എംഎൽഎ അന്തരിച്ചു.

തൃക്കാക്കര എംഎൽഎയും കെപിസിസി വർക്കിങ് പ്രസിഡന്റുമായ പിടി തോമസ് അന്തരിച്ചു. 71 വയസായിരുന്നു. ദീർഘ കാലമായി അർബുദ ബാധിതനായി അ​ദ്ദേഹം ചികിത്സയിലായിരുന്നു. തമിഴ്നാട് വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ചികിത്സയുടെ ഭാഗമായി വെല്ലൂരിൽ തുടരുന്നതിനിടെയാണ് മരണം. 1950…

ഭ്രാന്താലയങ്ങളുയരുമ്പോൾ

രചന : ടി.എം. നവാസ് വളാഞ്ചേരി* സ്നേഹ ഭൂമികയിൽ ഭ്രാന്താലയങ്ങൾ തീർക്കാൻ കച്ചകെട്ടിയിറങ്ങുന്നവരോട് ഒരു വാക്ക് . ഉപകാരം വേണ്ട. ഉപദ്രവിക്കരുത്. വരും തലമുറക്ക് ചിതയൊരുക്കരുത്. ചോരയാം മനുജന്റെ ചോര കുടിക്കുവാൻ ചേരികൾ തീർക്കുന്ന ചീഞ്ഞ വർഗംതീർക്കാൻ കൊതിക്കുന്നു ഭ്രാന്താലയങ്ങളീ സ്നേഹം…

*താമരകൃഷിയുടെ മിച്ചമൂല്യം.*

രചന : പി.ഹരികുമാർ.✍️ ക്ഷേത്രക്കുളത്തില്‍ താമരപ്പൂകൃഷി.താമരത്താരെന്തു ബഹുനിറം,നറുംതിടം.പഴംപുരാണ പ്രകീർത്തിതംലക്ഷ്മിദേവീ പ്രസീതിതം,പ്രധാനം.എങ്കിലുമിനിയും,താമരപ്പൂ നീ ചൂടണ്ടാ പെണ്ണാളേ.താമരകൃഷിയോർത്തു തുള്ളണ്ടാ കൂട്ടാളേ.ലക്ഷ്മിക്കു പ്രിയമെന്ന്നോക്കണ്ടാ മാളോരേകാണാത്ത മുള്ളുണ്ടേ.വളയങ്ങളാഴത്തില്‍നീണ്ടുപിണഞ്ഞുണ്ടേ.മുക്കിപ്പിഴിഞ്ഞാലുംനനവില്ലാത്തിലയുണ്ടേ.ഇല മീതേ നിരക്കുകില്‍ഓളങ്ങളനങ്ങില്ലേ,ആഴങ്ങളറിയില്ലേ.താമരക്കുളമാകെശാന്തമായ്ത്തോന്നില്ലേ? ഉള്ളിലൊളിക്കുന്നനീരാളിയെന്നപോൽതാമരവളയങ്ങള്‍ചെളിയിലേക്കാഴ്ത്തുകില്‍,മാളോരുമറിയില്ലാ,മേലാളുമോരില്ലാ.ആകയാൽ,നന്നല്ല നമ്മക്കീ താമരപ്പൂകൃഷി.കുടിവെള്ളം നിന്നുപോം.കുളിക്കാനിറങ്ങുവോര്‍ചെളിയില്‍ പുതഞ്ഞുപോം.വൈകാതെയെല്ലാമേഓർമ്മയായ് മാഞ്ഞുപോം;നമ്മളും,നമ്മുടെ നാടും,കുളങ്ങളും.

അവാർഡുകൾ വില്ക്കുന്ന കടകൾ*

താഹാ ജമാൽ ✍️ ചേട്ടാരണ്ടു വിജാഗിരിഒരു കുറ്റിയും കൊളുത്തുംനൂറു ഗ്രാം മുള്ളാണിചേട്ടന് കട മാറിയോ?ഇല്ല, മുമ്പ് ഇവിടെ നിന്നും ഞാൻഇത് വാങ്ങിയിട്ടുണ്ട്.മുമ്പല്ലേ….?കടയുടെ ബോർഡ് വായിച്ചില്ലേ?ഇല്ലഇതിപ്പോൾ അവാർഡുകൾവില്ക്കുന്ന കടയാണ്ങ്ങേ….?അവാർഡുകൾ വില്ക്കുന്ന കടയോ?ശവപ്പെട്ടിക്കടറീത്തു കട, അതുപോലൊരു കട.ഇവിടെ ഏതെല്ലാം അവാർഡുകൾ കിട്ടും?മരിച്ച സാഹിത്യകാരന്മാരുടെ പേരിലെഏതവാർഡും…

കാലങ്ങൾ മാറിയിട്ടും*

സുദർശൻ കാർത്തികപ്പറമ്പിൽ* നിങ്ങളന്നെന്നെ പഠിപ്പിച്ചതൊക്കെയുംഅന്ധ വിശ്വാസങ്ങളായിരുന്നു!നിങ്ങളന്നെന്നെപ്പിഴപ്പിച്ചതൊക്കെയുംനിങ്ങൾതൻ സ്വാർഥതയായിരുന്നു!നിങ്ങളിന്നും സുഖലോലുപൻമാരായി-ത്തന്നെ വസിക്കുന്നീ,നാട്ടിലെങ്ങും!ഇന്നിക്കാണും ധനക്കൂമ്പാരമൊക്കെയുംഎന്നുടെ പൂർവികർ തൻ വിയർപ്പാൽ;എന്നറിഞ്ഞീടാതെയല്ലോ നിരന്തരംനിങ്ങൾ മദിച്ചു പുളച്ചിടുന്നു!ജാതിയെ മാറോടണച്ചുപുൽകി,നിങ്ങൾവ്യാധികളെത്ര പരത്തിനീണാൾ!കാലങ്ങൾ മാറി,ജനായത്തമായിട്ടു-മായതിനെന്തുള്ളൊരൊട്ടു മാറ്റം?‘മാറ്റുവിൻ ചട്ടങ്ങ’ളെന്നൊരുനാൾകവി-യേറ്റമുറക്കെ,മൊഴിഞ്ഞതോർപ്പൂമാറ്റിയില്ല,ച്ചട്ടമിപ്പോഴുമങ്ങനെ;മാറ്റമില്ലാതെ തുടർന്നിടുന്നു!കാട്ടാള നീതികൊണ്ടല്ലി,കീഴാളരെ;വേട്ടയാടുന്നീ,ഭരണവർഗം!നാട്ടിൻ തുടിപ്പുകൾ തെല്ലുമറിയാത്ത,കൂട്ടർക്കെന്തുണ്ടല്ലേ,ലാദർശങ്ങൾ?അപ്പഴയോലകൾ മേഞ്ഞകുടിലിലാ-ണിപ്പൊഴുമീഞാൻ ശയിച്ചിടുന്നു!അപ്പോഴുമോർക്കാതെ പോകുന്നു,നിങ്ങള-ച്ചോപ്പിൻ മഹാദർശ നിസ്വനങ്ങൾ!പണ്ടൊരു നാളങ്ങു…