Month: December 2021

*പുതുവർഷം-2022*

രചന : മംഗളാനന്ദൻ✍️ ഇരുപത്തൊന്നാം നൂറ്റാ-ണ്ടിന്റെ യായുസ്സിൽനിന്നുംഒരു കൊല്ലവും കുടെ-യിന്നിതാ കൊഴിയുന്നു.അറിയാം പ്രപഞ്ചത്തിൻശ്വാസധാരയിലെന്നുംവെറുതെയൊരു മാത്രമാത്രമീസംവത്സരം.എങ്കിലുമല്പായുസ്സാംമാനവകുലത്തിനുസങ്കടക്കടലിലെയുഗമായതു മാറി.നിയതിതൊടുത്തൊരുജൈവബാണത്തിൽനിന്നുഭയപ്പാടോടെ യോടി-യൊളിച്ചു, നരകുലം.കോടി ജന്മങ്ങൾ ബലികൊടുത്തെങ്കിലുമിന്നുംതേടുന്നു മരണത്തിൻകരങ്ങൾ മനുഷ്യരെ!പ്രതിസന്ധികളോളം-തല്ലുമാഴിയിൽ നിന്നുംഅമൃതം കടഞ്ഞെടു-ക്കാൻ, ഞങ്ങൾ ശ്രമിക്കുന്നു.വരവേൽപ്പിനു കാത്തു-നില്ക്കാതെ വീണ്ടുമൊരുപുതുവത്സരം വന്നുവാതിലിൽ മുട്ടീടുമ്പോൾ,നരവംശമീ മണ്ണിൽനിലനില്ക്കണമെങ്കിൽകരുതൽ വീണ്ടും വേണ-മെന്നു നാം…

അറച്ചറച്ച്

രചന : കലാകൃഷ്ണൻപൂഞ്ഞാർ✍️ നിയതീ ,നിന്റെ പദചലനംഅറച്ചുകാൽ വച്ചു വച്ച്ഉദയജ്ഞാന സീമയിലൂടെഇരുതലവാൾ പിടി മുറുക്കിഉലകമഹാ കൊലവെറിതൻകരാളകരങ്ങൾ മുറിച്ചെറിയാൻകേൾക്കുന്നെന്നുടെ അകനാഡിയിൽഹരഹരബംബം ബംബം ബംബംകൽക്കീയെന്റെ പുതുവൽസരമേ !ജീവനിലലിയുക സ്വാഗതംഅനപത്യത്തെ തുടച്ചു മാറ്റാൻസകലരി,ലുടലി,ലൂർജ്ജിതംനിയതീ ,നിന്റെ പദചലനംഅറച്ചുകാൽ വച്ചു വച്ച്ഉദയജ്ഞാനസീമയിലൂടെഇരുതലവാൾ പിടിമുറുക്കിഉലകമഹാ കൊലവെറി തൻകരാളകരങ്ങൾ മുറിച്ചെറിയാൻ !

പുതുവർഷത്തിനായി.

രചന : ജോർജ് കക്കാട്ട് ✍️ പുതുവർഷത്തിനായി ഒരു പുതിയ ഹൃദയം,ജീവിതത്തിന്റെ പുസ്തകത്തിൽ ഒരു പുതിയ ഇല.പഴയ കുറ്റബോധം കടന്നുപോയി.ഒപ്പം പഴയ ശാപവും മായ്ച്ചു.പുതുവർഷത്തിനായി ഒരു പുതിയ ഹൃദയം,ജീവിത പുസ്തകത്തിൽ ഒരു പുത്തൻ ഇല!പുതുവർഷത്തിൽ ഒരു പുതിയ പ്രതീക്ഷ!ഭൂമി ഇപ്പോഴും വീണ്ടും…

പുതുവർഷം

രചന : ഷാജു കെ കടമേരി✍️ അശാന്തിയുടെഭ്രമണപഥങ്ങളിൽ നിന്നുംമഞ്ഞ് പെയ്യുന്നഡിസംബറിനോട്വിട പറഞ്ഞ്.കൊടുംവെയിൽ പൂക്കൾപൊതിഞ്ഞചോരയടർന്ന ദൃശ്യങ്ങളിൽമുഖം പൊത്തി കുതറിവേതാള ജന്മങ്ങളിൽ നിന്നുംഓടിയകന്ന്,ചെവിപൊട്ടിയെത്തുന്നഉന്മാദ ജല്പനങ്ങളിൽഅഗ്നി വർഷിച്ച്കരിഞ്ചിറകടിച്ച കിനാക്കളിൽമുത്തുമണികൾ കോർക്കാൻവിലാപങ്ങളിൽതല ചായ്ച്ചുറങ്ങുന്നഭൂമിയുടെ നെഞ്ചിൽപുതുവസന്തത്തിന്റെചിറകടിയൊച്ചകൾകൊത്തിവയ്ക്കാൻതലച്ചോറ് കൊത്തിപ്പിളർന്നവാക്കുകൾ ഏറ്റുമുട്ടിപതറി നിന്ന തെരുവുകളിൽസമത്വത്തിന്റെ വരികൾപടർത്താൻമുറിവുകൾ തിന്ന് കൊഴുത്തകാലത്തിന്റെ ഇതളുകൾഅറുത്തെടുത്ത്ആഴങ്ങളിലേക്ക് വലിച്ചെറിഞ്ഞ്കൂരിരുൾ…

അമ്മയുടെ തീണ്ടാരിയും ആവിവരാത്ത പുട്ടും.

രചന: ശ്രീലത രാധാകൃഷ്ണൻ✍️ “കോമളേ ഇയ്യ് ന്നോട് തർക്കുത്തരം പറയാൻ വരണ്ട ട്ടോ … എനക്ക് അത് നല്ലേ നല്ല…” അമ്മ കലിയിളകി ഇരിക്കയാണ്.” ഇങ്ങളൊരു തീണ്ടാരീം തൊട്ടൂടായ്മ്മീം…” ചേച്ചി വിട്ടുകൊടുക്കുന്നില്ല.ഞാനും ചേച്ചിയും അടുപ്പിന്നടുത്താണ്. അടുപ്പിലെ നനഞ്ഞ പച്ചമട്ടലും കരിയിലകളും പുകഞ്ഞ്…

ഓർമ്മകളുടെ ചാറ്റൽമഴ.

രചന : ഗീത.എം.എസ്…✍️ ഒരുവർഷമിന്നങ്ങു വിടപറയുമീ നേരംഒരു വർഷമെന്നിലും പെയ്തിടുന്നുഓർമ്മകളാകുന്ന ചാറ്റൽ മഴകളുംഓർക്കാതെ പെയ്യുന്ന പേമാരിയുംഓർക്കുവാനേറെ പ്രിയമുള്ളൊരോർമ്മകൾകോർത്തെടുക്കുന്നിതെൻ മനവുമിപ്പോൾഓർക്കാപ്പുറത്തായുരുണ്ടങ്ങുകൂടുന്നുഓക്കാനമേകുന്ന ചിലയോർമ്മകൾരണ്ടായിരത്തിരുപത്തൊന്നു പോകുമ്പോൾകണ്ടു രണ്ടായിരം പൊയ്മുഖങ്ങൾരണ്ടായിരാമാണ്ടിൽ കണ്ടമുഖങ്ങളോകണ്ടില്ലയീയിരുപത്തിയൊന്നിൽമൂടിവെച്ചകലത്തിരിക്കും മുഖങ്ങളുടെമൂടികൾ പലതുമഴിഞ്ഞു വീണുകണ്ടതും കേട്ടതും മിണ്ടാതെ ചൊന്നതുംകണ്ടുകണ്ടങ്ങിനെ നാൾകൊഴിഞ്ഞുതണ്ടുംതടിയുമായ് തണ്ടിൽക്കരേറിയോർകണ്ടില്ല കേട്ടില്ല യാതൊന്നുമേനാട്യങ്ങൾ കാണുവാൻ…

ഒരു നല്ല മെസ്സേജ് !.

അർജുനന്റെ അമ്പ് എൽക്കുന്ന ശക്തിയിൽ കർണ്ണന്റെ രഥം ഏറെ ദൂരെ പിറകിലേക്ക് പോയി കൊണ്ടിരിക്കുന്നു,തിരിച്ച് കർണ്ണൻ അമ്പ് എയ്യുമ്പോൾ അതേറ്റ് അർജുനന്റെ രഥം ഏഴു അടി മാത്രം പിറകിലേക്ക് പോകുന്നു…പക്ഷെ ഓരോ തവണയും രഥം ഏഴു അടി പിറകിലേക്ക് പോകുമ്പോൾ ശ്രീ…

പുതുവർഷം പുലരുമ്പോൾ.

രചന : സുദർശൻ കാർത്തികപ്പറമ്പിൽ* വർഷാന്ത്യമേഘങ്ങൾ മങ്ങി മറയവേ;ഹർഷാരവങ്ങൾ മുഴക്കി മർത്യർ,ഹാ പുതുവർഷത്തെ മാടിവിളിച്ചുകൊ-ണ്ടാടിത്തിമിർക്കുകയല്ലി നീളെ!രണ്ടായിരത്തിയിരുപത്തിയൊന്നിന്റെ ,ദണ്ഡനമെത്ര ബീഭൽസമോർത്താൽ!രണ്ടായിരത്തിയിരുപത്തിരണ്ടൊരുതണ്ടാർദലംപോൽ വിടർന്നിടട്ടെസർവസൗഭാഗ്യങ്ങളും നൽകി,സർവർക്കു –മുർവിയിൽ സൗഖ്യം പകർന്നിടട്ടെജാതി,മതങ്ങൾക്കതീതമായ് ജീവിത –ഗാഥകളെങ്ങുമുയർത്തിടട്ടെഏതു മഹാമാരി വന്നാലുമീനമു-ക്കൂതിക്കെടുത്തുവാനുള്ളൊരൂർജംനിത്യവുമേകി സദ്രസമുള്ളിന്നുള്ളിൽസത്യധർമ്മങ്ങൾ പുലർത്തിടട്ടെരണ്ടെന്ന ഭാവമകന്നു നാമൊന്നെന്ന,ചിന്തകളെന്നും തഴച്ചു പൊന്താൻ,വഞ്ചനയില്ലാത്ത വാതുവയ്പ്പില്ലാത്തസഞ്ചാരവീഥികൾ…

മൊട്ടായിരിക്കെ (വൃ: ഊനകാകളി)

രചന : സുദർശൻ കാർത്തികപ്പറമ്പിൽ* ഞാനന്നുമൊട്ടായിരിക്കെ,നീവന്നഹോനാണമില്ലാതെത്രമുത്തി!എന്നിരുന്നാലുമെൻ മാറോടണച്ചുഞാൻനിന്നെപ്പുണർന്നാർദ്രമായി!ഇപ്രപഞ്ചത്തിൻ വിലാസങ്ങളോരുന്ന-തത്രയെളുപ്പമല്ലേലും,ഒട്ടൊന്നറിയുവാ,നാകേണമീനമു-ക്കുറ്റ സൗഭ്രാത്രമാർന്നെന്നുംമൊട്ടായുണർന്നതിൻ മുന്നെയാ,വല്ലിയിൽതന്നെ ഞാനുണ്ടായിരുന്നു!ആയതിൻമുന്നെ ഞാ,നാത്മഭാവംപൂണ്ടു ,മായയിലാണ്ടങ്ങിരുന്നു!ഞാനുമീനീയു,മൊന്നെന്നറിയുന്നുഞാ-നീനൽ പ്രഭാതത്തിലാവോ!ഞാനില്ലയെങ്കിൽ നീയില്ല,നീയില്ലെങ്കിൽ;ഞാനില്ലയെന്നതേ സത്യം!ഞാനില്ലയെങ്കിലാ,ദൈവങ്ങളത്രയും,താനേ നിശൂന്യമാകില്ലേ!വേണ്ട,പരിഭവമൊട്ടുമേ,നമ്മളി-ലുണ്ടാകണം തത്വബോധംജീവന്റെയോരോ മിടിപ്പു,മറിയുവാ-നാവണമീനമുക്കെന്നുംആവില്ലയെങ്കിലീ,വാഴ് വിൻ സമസ്യകൾ-ക്കേവമെന്തർത്ഥം നിനച്ചാൽ!

പ്രണയചൂട്*

രചന :സലിം വെട്ടം* എൻ ഉടലിൻ ആഴങ്ങളിൽ മഴയായ്പെയ്യും പ്രിയേ നിൻ ആലിംഗനംഉന്മാദം പടർത്തും സിരകളിൽഓരോ അണുവിലും തഴുകി തലോടിചുംബിച്ചുണർത്തീടും നിന്നെസിരകളിൽ ലഹരി ആയി പടർന്നു നീമരു ഭൂമിയിൽ പെയ്ത മഴ പോലെനിൻ അന്തരംഗം കാണുന്നു ഞാൻഅവിടെ വിരിയും പ്രണയ ചൂടിൽവെന്തുരുകും…