Category: വൈറൽ

യാഥാർഥ്യമാകാത്ത സ്വപ്‌നങ്ങൾ ബാക്കിയാക്കി അഗ്നിനാളങ്ങൾ വിഴുങ്ങിയ ജീവിതങ്ങൾ.

മാത്യുക്കുട്ടി ഈശോ✍ ന്യൂയോർക്ക്: കഴിഞ്ഞ ദിവസം കുവൈറ്റ് മംഗഫിൽ തൊഴിലാളി ക്യാമ്പ് കെട്ടിടത്തിലെ തീ പിടുത്തത്തിൽ പൊലിഞ്ഞു പോയ 50 ജീവിതങ്ങൾ; വിധിയുടെ ക്രൂരത എന്നല്ലാതെ എന്ത് പറയാൻ. പ്രഭാതത്തിൽ എഴുന്നേറ്റു പതിവ് ജോലികളിൽ ഏർപ്പെടാമെന്ന പ്രതീക്ഷയോടെ രാത്രിയിൽ ഉറങ്ങാൻ കിടന്നവർ…

മടങ്ങിപ്പോകുമ്പോൾ നീ

രചന : സെഹ്റാൻ✍ എബ്രഹാം,മടങ്ങിപ്പോകുമ്പോൾ നീനിന്റെ പരുന്തുകളെയുംകൂടെക്കൂട്ടണം.നോക്കൂ, ഇന്നലെഅവയിലൊരെണ്ണമെൻ്റെകണ്ണുകളിലൊന്ന്കൊത്തിയെടുക്കയുണ്ടായി!അതിനുമുമ്പൊരിക്കൽകാതുകളിലൊന്ന്!അതിനും മുമ്പ്അധരങ്ങളിലൊന്ന്!വിരലുകളിലൊന്ന്!ഇനിയൊരുപക്ഷേഓർമ്മകളിലൊന്ന്…!?അതൊരിക്കലുംഅകത്തളത്തിലെമരയലമാരയിൽമരുന്നുചെപ്പ്സൂക്ഷിച്ചിരിക്കുന്നഅറയേതെന്നഓർമ്മയെമാത്രമാവരുതേയെന്നപ്രാർത്ഥനയാണിപ്പോൾ.എൻ്റെ മനോവിഭ്രാന്തികളുടെഗുളികകളെല്ലാംഅതിലാണല്ലോസൂക്ഷിച്ചിരിക്കുന്നത്.ആയതിനാൽ എബ്രഹാം,മടങ്ങിപ്പോകുമ്പോൾദയവായി നീനിന്റെ പരുന്തുകളെയുംകൂടെക്കൂട്ടണം…🟫

പൊക്കിൾക്കൊടി

രചന : പിറവം തോംസൺ✍ മനുഷ്യാ, നീയൊരിയ്ക്കലുംമറന്നു പോകരുതേ,നീയൊരു കുളിർ കാറ്റിൻഔദാര്യമാണെന്ന്.ഒരു മഴത്തുള്ളിയുടെനനവോലും കനിവിലാണ്നി വാടിക്കരിയാത്തതെന്ന്.’ഒരു പുൽക്കൊടിത്തുമ്പിൻസ്നേഹ വാത്സല്യമാണിവിടെ നിന്നെജീവത്താക്കുന്നതെന്ന്.ഒരു കുളിർത്തെന്നലുയർന്നുമേഘമായ്, മഴവില്ലായ്പനിനീർ മഴയായിമണ്ണിൽ പൊഴിയുന്നു.ആ ജലബിന്ദു ഭൂദേവിയെപുൽകിയുണർത്തുമ്പോൾപുളകം പോലൊരു പുൽനാമ്പുയിർ കൊള്ളുന്നു.ആ മരതകത്തളിരിൻനിർവൃതി നിശ്വാസമാകുoപ്രാണമാരുതൻ നമ്മിൽജീവന്റെ ജീവനായ്ഇഴുകിയലിയുന്നു.നിതാന്ത ജീവ ചൈതന്യായനംഒരാവൃത്തിയായ്…

ലഹരി

രചന : ബിന്ദു അരുവിപ്പുറം✍ കൊള്ളിവാക്കേറ്റമെറിഞ്ഞു കൊണ്ട്കള്ളിൻ ലഹരിയിലാണ്ടു കൊണ്ട്മാടത്തിന്നുള്ളിലൊളിച്ചു കൊണ്ട്മാരനിരിപ്പുണ്ട് കണ്ടതില്ലേ? കാർകൂന്തലാകെയഴിച്ച പെണ്ണ്കാളുന്ന നോട്ടം തൊടുത്ത പെണ്ണ്കാതടപ്പിക്കും ശകാരശേഷംകണ്ണീരൊഴുക്കീട്ടു നിൽപ്പതെന്തേ? പൈതങ്ങൾ കൂരയിൽ തന്നെയാണ്പൈദാഹം കൊണ്ടങ്ങുറക്കമാണ്കാണുമ്പോളുള്ളം നടുങ്ങുന്നുണ്ട്കണ്ണീരിലെല്ലാം കലങ്ങുന്നുണ്ട്. ഓർക്കുമ്പോളാകെ വിയർക്കുന്നുണ്ട്നെഞ്ചത്തിടിവാള് വീഴുന്നുണ്ട്.ദേഷ്യത്താലാകെ വിറയ്ക്കുന്നുണ്ട്ദോഷം വരുത്തല്ലേ തമ്പുരാനേ!

” ഒരു തൈ നടാം “

രചന : ഷാജി പേടികുളം✍ ഞാനൊരു തൈ നട്ടുനീയൊരു തൈ നട്ടുനമ്മളൊരായിരംതൈകൾ നട്ടൂ …ഞാനതിനു ജലമേകിനീയതിനു ജലമേകിനമ്മളതിനു ജലമേകിതൈകൾ വളർന്നൂമരങ്ങളായി….പൂ തന്നു കായ് തന്നുതണലു തന്നൂ മരംവേനലിൽദാഹജലവും തന്നൂ …..വിരുന്നുകാരായ്കുഞ്ഞു കിളികളെത്തിതേൻ നുകർന്നൂരസിച്ചു പറന്നകന്നു……ചില്ലകളിൽ കൂടുകൂട്ടിയ പക്ഷികൾതേൻ കനി തിന്നുമദിച്ചു വാണു…

ചെങ്കനൽ തീയ്യാട്ടം

രചന : അശോകൻ പുത്തൂർ ✍ മഴപെയ്യുമ്പോഴെ കൂരയിൽകുട്ട്യോള് ഒറ്റയ്ക്കാണേഇടിവെട്ടുമ്പോഴേ തൈവേനെഞ്ചില് തീയാണെമാനംകറുക്കുമ്പഴേമനമുരുകണല്ലാഇടിവെട്ടുമ്പോഴേ പൊന്നേകൊത്തിക്കെളക്കെല്ലെട്ടൊകത്തുംപന്തം കണക്ക് പടിഞ്ഞാറ്കത്തിയെരിഞ്ഞമർന്നേകണ്ണിലിരിട്ടുകേറി മാടത്തിലുംകൂരാ കൂരിരുട്ട്പാതിരാപൂങ്കോഴി കൂകണനേരത്ത്മാടത്തീ നിന്നിറങ്ങിപാൽക്കടൽ പത്തായം പൊന്തിത്തെളിയുമ്പംമാടത്തീ ചെന്നുകേറിമൂവര മൂവന്തിയായ് പള്ളേല്തെയ്യത്തെറയാട്ടംഏഴര മൂവന്തിയായ് നെഞ്ഞത്തോകത്തും കനലാട്ടംമാമ്പറപ്പാടത്ത് കുട്ടാടൻ പുഞ്ചയിൽഇന്നല്ലേ വേലപൂരംകുഞ്ഞമ്മ വന്നോടീ നമ്മക്ക്വേലയ്ക്ക്…

“സ്കൂൾ”

രചന : ഡാർവിൻ പിറവം✍ ജൂണിൽ, സ്കൂളുതുറക്കുമ്പോൾമഴയതുവരവായ് മലനാട്ടിൽകുട്ടികൾ സ്കൂളിൽപ്പോകുമ്പോൾകുഞ്ഞിക്കുടകൾച്ചൂടൂല്ലോ… വഴിയോരത്തുനടക്കുമ്പോൾകനികളെറിഞ്ഞുപറിക്കൂല്ലോവണ്ടിക്കൂലിക്കാശുകളാൽമിഠായ് വാങ്ങിക്കഴിക്കൂല്ലോ… മഴയിൽച്ചാടിരമിക്കുന്നേവെള്ളത്തിൽക്കളിയാണല്ലോഅണകൾ, കെട്ടിയുയർത്തുമ്പോൾവസ്ത്രംമുഴുവൻ നനയൂല്ലോ… മണിയടികേട്ടവരോടുന്നേബഞ്ചിൽക്കയറിയിരിക്കുന്നേപുത്തൻബാഗുതുറക്കുന്നേപുസ്തകമൊക്കെയെടുക്കുന്നേ… ടീച്ചറ് ക്ലാസ്സിൽവന്നെന്നാൽഹാജരെടുത്തു കഴിഞ്ഞെന്നാൽഹോംവർക്കൊന്നും ചെയ്തില്ലേൽശകാരിച്ചീടും ദേഷ്യത്തിൽ… ടീച്ചർ ചീത്തകൾ പറയുമ്പോൾമിണ്ടാവ്രതമീപ്പിള്ളേർക്ക്സ്കൂളിൽ യോഗം കൂടുമ്പോൾചീത്തകളച്ഛനുമമ്മയ്ക്കും… വീട്ടിൽക്കഥയത് അറിയുമ്പോൾഅച്ഛനുദേഷ്യം വന്നെന്നാൽഅമ്മകലിച്ചുവരുന്നുണ്ടേൽപല്ലുകൾകാട്ടി ചിരിക്കൂല്ലോ… കുട്ടികളൊപ്പം കൂടുമ്പോൾഒത്തുകളിച്ചുരസിക്കൂല്ലോഎന്തൊരുസുന്ദരമക്കാലംഎന്തൊരുരസമാണാ…

മതരസം

രചന : ഷാഫി മുഹമ്മദ് റാവുത്തർ✍ ഋഷഭതനയനുത്തമൻവികലകുടിലചിന്തകൻമഹിതസമരസാക്ഷ്യമാ-യുദിച്ചരാജ്യഭക്ഷകൻ മതവിഷം പടർത്തുമീസമതഹരണശക്തികൾമനുജവിഭജനത്തിനായ്കടയറുക്കുമോർമ്മകൾ വണികവർഗ്ഗ സേവകൻമദമുറഞ്ഞ ഭീകരൻപ്രരോദനങ്ങളൊക്കെയുംതരളമായ് ശ്രവിപ്പവൻ നൊന്തസോദരങ്ങളെചുട്ടുതള്ളിയുച്ചമായ്‌വെന്ത മാംസഗന്ധവുംമന്ത്രിമന്ത്രമാക്കിയോൻ ആയിരങ്ങളാശയിൽപടുത്ത ക്ഷേമരാഷ്ട്രവുംആയിരം മുടക്കിയീ-ച്ചോരണത്തളങ്ങളായ് ഗാന്ധി കണ്ട സത്യവുംബാബ നെയ്ത സ്വപ്നവുംവേരറുത്തെറിഞ്ഞു വിത്തു-കുത്തിയന്നമാക്കിയോൻ ഉണ്മയുണ്ടുവെണ്മയെ-പ്പുതച്ചസത്യ നീതിയിൽകല്മഷക്കറുപ്പിനാൽകാളിമ പടർത്തിയോൻ വ്രണിതഹൃദയവേദന-ത്തുടിയുണർന്ന വേദിയിൽഹൃദയരഹിത ചിന്തയെ-പ്പുണർന്ന കമലധാരകൻ…

ഒറ്റയടിപാത

രചന : ദിവാകരൻ പികെ പൊന്മേരി.✍️ കല്ലും മുള്ളും നിറഞ്ഞജീവിത ഒറ്റയടിപാതയിൽ ഒറ്റയ്ക്കാണ് നടന്നതത്രയും.പാത അവസാനിക്കുന്നിടത്തുനിന്ന്യാത്രയുംഅവസാനിപ്പിക്കണം.തിരിച്ചുനടത്തംഅസാധ്യമാകുന്നുനിസ്സഹായാവസ്ഥ ഭീതിപ്പെടുത്തുന്നു.അറിയാസത്യത്തിൻ പൊരുൾതേടിഉഴലും മനസ്സ് അങ്കലാപ്പിലാകുന്നു.യാത്രയ്ക്ക്കൂട്ടായിആരുമില്ലെന്നതോന്നലെൻ മനസ്സിനെ മഥിക്കുന്നുതിരിഞ്ഞു നോക്കാതുള്ളയാത്രയ്ക്ക്അന്ത്യമായെന്ന് മനസ്സ് മന്ത്രിക്കുന്നുതിരിഞ്ഞു നോട്ടം അനിവാര്യമാകവെശൂന്യമായ വഴികളിൽഇരുട്ട് പരക്കുന്നു.കൂട്ടിവച്ചതും സ്വന്തബന്ധങ്ങളുംസൗഹൃദങ്ങളും അർത്ഥശൂന്യമാകുന്നു.നിറമില്ലാ കാഴ്ചകൾമിന്നിമായുമ്പോൾകണ്ണുകൾക്കലോസരമാകുന്നു .ആരാധകർഅനുസ്മരണത്തിനായിപൊയ്‌വാക്കുകൾക്ക് നിറംചാർത്തുന്നുപറഞ്ഞു…

ഇടവപ്പാതി

രചന : മോനിക്കുട്ടൻ കോന്നി ✍️ ഇടവപ്പാതിയിടിച്ചു കുത്തിഇടയിൽപ്പാതി പിടിച്ചു ചുറ്റിഇടമുറിയാപ്പുതപ്പിനുളളിൽഇടയ്ക്കിടെ വരിഞ്ഞു മുറുക്കീഇടയ്ക്കു മിന്നൽ,ഞെട്ടി നിറച്ചുഇടിപോലൊരുപേടിയതില്ലാഇടിപോയാലും പിടി വിടൂല്ലാഇടിവാൾ കൊണ്ടാ മാരി മരിച്ചൂ !ഇടതടവില്ലാതിടിവെട്ടീഇടിയൊലികേട്ടങ്ങുവിറച്ചൂഇടമിനിയില്ലീച്ചൂടിക്കുളളിൽഇടിവന്നാലൊന്നൊളിച്ചുകൊളളാൻഇറയത്തൊരു പൂച്ച മുരൾച്ചഇറങ്ങേണ്ടാതൊരു കണ്ടൻപൂച്ചഇണയെക്കണ്ടൊരുതണ്ടൻപൂച്ചഇണകാണാത്തൊരാമിണ്ടാപ്പൂച്ചഇലയിൽ കേട്ടൊരു തുളളിച്ചാട്ടംഇലപൊഴിക്കുമാ വെളളച്ചാട്ടംഇലച്ചാർത്തിലൊകൂട്ടക്കുറുകൽഇലക്കൊമ്പിലൊരുക്കിയക്കൂട്ടിൽഇടംവലമിരുന്നക്കിളികൾഇടയിലരുമക്കുഞ്ഞിക്കിളിഇടംപിടിച്ചതിയാമോദത്താൽഇടവപ്പാതിപ്പെയ്ത്തുകഴിഞ്ഞും