വിലയില്ലാതായ മനുഷ്യർ
രചന : അഡ്വ: അനൂപ് കുറ്റൂർ✍ വിസ്മയമായ സൃഷ്ടിയതൊന്നേവകതിരിവുള്ളൊരുമനുജരല്ലോവിരുതോടെന്നുമുയരെയുയരെവൃദ്ധിയിലെന്നുംമുന്നം വച്ചവർ. വേടനായിയിടമായുധമേന്തിവിഹാരിയായിവനഭൂമികയിൽവൃന്ദമോടവർയാഘോഷത്താൽവേട്ടയാടിയയിരയേയുമേന്തി. വിഷമതയെല്ലാമതിജീവിച്ചവർവീക്ഷണമോടെ മുന്നേറുമ്പോൾവ്യഥയോർക്കാതെയദ്വാനിച്ചാൽവിധിയെങ്ങോയോടിയോളിക്കും വേഗതയേറിയ മുന്നേറ്റത്തിൽവൈരമോടവരടരാടാനായിവാഗ്ധോരണിയോടെന്നുമന്ത്യംവെല്ലുവിളിച്ചോരെല്ലാമൊടുങ്ങും. വീണതൊന്നും വകവെയ്ക്കാതെവീര്യമോടെയെഴുന്നേറ്റങ്ങനെവീരന്മാരായവരെന്നുമുലകിൽവീറോടെയുറച്ചൊരുച്ചുവടും. വകവെയ്ക്കാതഹന്തയോടെവ്രതമെടുത്തൊരുക്രിയയോടെവിശിഷ്ടമായൊരുവംശമതല്ലോവാഴാനായിയൊരു മർത്യക്കുലം. വളരും തോറും വേണ്ടാതനമതുവിനകളായിട്ടാവർത്തനമായിവേപഥു പൂണ്ടുപരിശ്രമിച്ചവർവിക്രമനായിയുട്ടലകിലെന്നും. വേഴ്ചകളാൽവർദ്ധനയുണ്ടായിവരിസംഖ്യകളനേകമനേകമായിവരിവരിയായിയണിയണിയായിവലുതായൊരുമാനവലോകം. വംശീയതയുടെ കൊടിയും പേറിവീര്യമോടവർ ആയുധമേന്തിവിസ്ഫോടമായൊരാധിപത്യംവരുവാനായിതെരുവാടികളായി. വളരാനായിവേദവുമവർക്കായിവേദത്തിനായിയൊരുയധിപതിയുംവർഗ്ഗീയതയുടെയധികാരത്തിന്വെറിയോടോടിയോരെന്ത് നേടി? വർഗ്ഗീയതയുടെ വിഷവും…