ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: പ്രവാസി

സ്വന്തം വേരുകൾ തേടുന്നതിലെ അപകടം … ആന്റെണി പുത്തൻപുരയ്ക്കൽ

അലക്സ് ഹാലെ എന്ന ആഫ്രോ-അമേരിക്കക്കാരൻ സ്വന്തം വേരുകൾ തേടി ക്ലേശകരമായ ഒരു അന്വേഷണം നടത്തി. ഈ അന്വേഷണത്തിന്റെ അവസാനം ഏഴു തലമുറകൾക്കു പിന്നിലുള്ള ചരിത്രം വരെ കണ്ടുപിടിക്കാൻ അയാൾക്ക് കഴിഞ്ഞു. സാഹിത്യ, ചലച്ചിത്ര ലോകത്തെ വളരെ വിജയം വരിച്ച ഒരു കൃതിയായി…

ഉണ്ണിയേശു …. Rajesh Chirakkal

യേശു .. പിറന്നൊരു,നാളാണിത്…ഉണ്ണിയേശു,പിറന്നൊരു നാളാണിത്മാലാഖ മാരവർ,നൃത്തം ചെയ്തു.ലോകത്തിൻ നാഥൻ ജനിച്ചു.പുൽക്കൂട്ടിൽ ജനിച്ച ..എൻ പൊന്നു നാഥൻ.ഉലകത്തിൻ നാഥനായ്‌ ,വളർന്നു വന്നു.ലോകത്തിൻ പാപങ്ങൾ ,തുടച്ചു നീക്കാൻ ,ദൈവത്തിൻ പുത്രൻ ,ജനിച്ചു….നാട്ടിൽ .സുന്ദരിമാരവർ ,ദേവതകൾ ,ലോകരെ അറിയിച്ചു ,ആ ജനനം .കുളിർകാറ്റു വീശി ,ഹാ…

ഇവരുടെ ഇക്കാമ തീർന്നിട്ട് രണ്ട് വർഷമായി …. Ayoob Karoopadanna

പ്രിയമുള്ളവരേ . റിയാദിൽ ഈത്തപ്പഴം കയറ്റുമതി ചെയ്യുന്ന ഒരു കമ്പനിയിലെവി14, തൊഴിലാളികൾ . ഇവരുടെ ഇക്കാമ തീർന്നിട്ട് രണ്ട് വർഷമായി . 11, മാസമായി ശമ്പളം കിട്ടുന്നില്ല. തൊഴിലാളികളുടെ അവസ്ഥ വളരെ മോശമായപ്പോൾ ഇവർ സഹായം തേടി എംബസ്സിയിലെത്തി . എംബസ്സി…

അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേത്

സൗദി അറേബ്യയില്‍ കഴിഞ്ഞ ദിവസം അഴുകിയ നിലയില്‍ കണ്ടെത്തിയ മൃതദേഹം മലയാളിയുടേതാണെന്ന് തിരിച്ചറിഞ്ഞിരിക്കുന്നു. കൊല്ലം പുനലൂര്‍ സ്വദേശി നവാസ് ജമാല്‍ (48) ആണ് മരിച്ചതെന്ന് റിപ്പോർട്ട് ചെയ്തു.മരണപ്പെട്ടയാളുടെ ഇഖാമ പരിശോധിച്ചതില്‍ നിന്ന് ഇന്ത്യക്കാരനാണെന്ന് മനസിലാക്കിയതോടെ ദമ്മാം വെസ്റ്റ് പൊലീസ് സ്റ്റേഷന്‍ മേധാവി,…

ഫിഫയുടെ ലെവൻഡോവ്‌സ്‌കി.

2020ലെ ഫിഫയുടെ മികച്ച പുരുഷ താരമായി ബയേൺ മ്യൂണിക്കിന്റെ പോളിഷ് താരം റോബർട്ട് ലെവൻഡോവ്‌സ്‌കി തെരഞ്ഞെടുക്കപ്പെട്ടു.ക്രിസ്ത്യാനോ റൊണാൾഡോയെയും ലയണൽ മെസിയേയും മറികടന്നുകൊണ്ടാണ് ലെവൻഡോവ്‌സ്‌കിയുടെ നേട്ടം.ബയേണിനെ ചാമ്പ്യന്‍സ് ലീഗിലും ബുണ്ടസ് ലിഗയിലും കിരീടത്തിലേക്ക് നയിച്ചതില്‍ മുഖ്യ പങ്കുവഹിച്ചതാണ് താരത്തിനെ അവാർഡിന് അർഹനാക്കിയത്. ക്രിസ്റ്റ്യാനോ…

ഓസ്ട്രിയയിൽ ശ്രി.ചിന്മയ സംബന്ധം (60) മരണമടഞ്ഞു.

ഓസ്ട്രിയ വിയെന്ന :ദീർഘ നാളായി കുടുംബസമേതം വിയെന്നയിൽ സ്ഥിരതാമസക്കാരനായ പ്രവാസിയും തമിഴ് സ്വദേശിയുമായ ശ്രി ചിന്മയ സംബന്ധം (60) ഇന്ന് 17 . 12 .2020 വിയെന്നയിൽ നിര്യാതനായി. ഇന്റർ നാഷണൽ അറ്റോമിക് എനർജി ഏജൻസിയിലെ (IAEA) ജോലിക്കാരനാണ്. അതുപോലെ തന്നെ…

കൃതജ്ഞത …. ഠ ഹരിശങ്കരനശോകൻ

പണിയെടുത്ത് മെഴുകിയ ശരീരത്തിനൊരു ചായയും സിസറും കൊടുത്ത് ഉന്മേഷപ്പെടുത്തുന്ന കൂലിപ്പണിക്കാരനങ്കിൾസൈക്കിൾ ചവിട്ടി വന്ന് ആറ്റിൽ ചാടിത്തിമിർത്ത ശേഷം ഇരുട്ടുകളിലേക്ക് ചീറിമറയുന്ന കുട്ടികളുടെ ഒച്ചകൾരാവിലത്തെ ദോശമാവ് ബാക്കിയിരുപ്പുള്ളത് ചുട്ട് കൊടുത്ത് നേരത്തും കാലത്തും അടുക്കള പൂട്ടണമെന്ന് പിറുപിറുത്ത് കൊണ്ട് ലിഫ്ട് കൊടുത്ത അയൽക്കാരിയൊട്…

ഇതിലേ… ഇതിലേ …. Unni Kt

ഒത്തിരിപ്പറഞ്ഞുതേഞ്ഞുപോയവാക്കുകളെ മൗനംപുരട്ടി ഉപചരിക്കണം…!ആവർത്തനവിരസമായ വൃത്താന്തങ്ങളേ,സ്വാഗതോക്തികളുടെധാര വരണ്ടുണങ്ങിയിരിക്കുന്നു…!കേള്വിയിലേക്കുള്ളവാതായനങ്ങൾബന്ധിച്ച്കാഴ്ചകളെ നിരസിച്ച് മഹാധ്യാനത്തിന്റെശൃംഗങ്ങളിലേക്ക് ആരോഹണക്രമത്തിൽ ശാന്തിമന്ത്രങ്ങളുരുക്കഴിക്കാം…!ഒന്നാം പടവിൽനിന്ന്ഉയരത്തേക്ക് നോക്കണം….!ഉച്ചികാണാത്തമേരുവിന്റെഉയരംകണ്ടന്ധാളിച്ച്തിരിച്ചിറങ്ങി വേണമെങ്കിൽപഴയ വ്യർത്ഥശബ്ദങ്ങളുടെ പ്രചാരകനാകാം…!കൗതുകമറ്റകാഴ്ചകളുടെനിറംകെടുന്നതുംപതിയെ ദൃശ്യങ്ങൾ മാഞ്ഞുപോകുന്നതുംഇരുൾ പടരുന്നതുംകണ്ട്‌പുലരികളോട് അമിതാവേശമോ പകലിനോട് അളവറ്റഭ്രമമോഇല്ലാതെ തുടരുക…,കിതപ്പിൽ എണ്ണംതെറ്റുന്ന ശ്വാസോച്ഛ്വാസങ്ങളെക്കുറിച്ചെന്തിനാണാവലാതി….?ഉപയോഗക്രമംചിട്ടപ്പെടുത്തിയവൻ അമിതവ്യയം ചെയ്യപ്പെടാനുള്ള എല്ലാപഴുതുകളും അടച്ചുഭദ്രമാക്കിയിട്ടുണ്ട്!ഇതുവരെ വെറുതെപ്പറഞ്ഞുംകേട്ടും നഷ്ടമായമാത്രകളിലേക്ക്സ്മൃതിയാനത്തിൽതുടരുന്നയാത്രയ-വസാനിക്കുമ്പോൾമുതലാണ് പുനർജന്മത്തിന്റെപുതിയ…

തിരിച്ചറിവിൻ്റെ നിഗൂഢതീരങ്ങൾ ….. Letha Anil

ചാതുർവർണ്യം കൂട്ടിക്കിഴിച്ചതുംഅയിത്തമെന്നൊരു വാക്കിലകലം കുറിച്ചതുംഅടിയാത്തിപ്പെണ്ണിൻ്റെഉsലളന്നിട്ടതുംഞാനല്ല ഞാനല്ല കൂട്ടുകാരാപറയും നാഴിയുമറിയാതെ പലവട്ടംപത്തായം നിനക്കായ് തുറന്നില്ലേപാതിവിശപ്പു പകർന്നെടുത്ത് വലംപാണിയായ് കൂടെക്കൂട്ടിയില്ലേകൈ മെയ് മറന്നു വേല ചെയ്വോന്കൂടൊന്നു കൂട്ടണമെന്നൊരാശപറമ്പിലൊരു കോണിൽ കൂര പൊങ്ങിപൊറുതിക്കൊരു പെണ്ണും കൂടെയെത്തി.ചെങ്കതിരോനായ് തിളച്ചതും ചോന്നതുംഒക്കെ നിനക്കായ് കൂട്ടുകാരാസൂത്രവാക്യങ്ങളിലെന്നെനിക്കായ്സങ്കലനം നീ കുറിച്ചുവെച്ചുഇക്കാണും ഭൂവിൻ്റെയുടയവൻ…

മാനിഷാദ …. Madhav K. Vasudev

കവിതയ്ക്കൊരു കഥയുണ്ട്കണ്ണീരിന്‍ ചുവയുണ്ട്വിരഹത്തില്‍ വേര്‍പ്പെട്ടപ്രണയത്തിന്‍ ചൂടുണ്ട്.നിണമുതിരും പ്രാണന്‍റെനോവിന്‍റെ കനലുണ്ട്അമ്പേറ്റു പിടയുന്നൊരുസ്നേഹത്തിന്‍ ചെന്നിണമുണ്ട്.അകലുന്ന ജീവന്‍റെതുടിനില്‍ക്കും താളത്തില്‍ചിരിക്കുന്ന മനമുണ്ടതിലൊരുകാട്ടാളരൂപവുമുണ്ട്.കവിതയ്ക്കൊരു കണ്ണുണ്ട്മിഴിനീരിന്‍ ഉപ്പുണ്ട്‌തീരത്തൊരു സന്ധ്യയിലഴിയുംമണ്‍പ്പുറ്റിന്‍ ജടയുണ്ട്അതിലുരുകും മനസ്സിന്‍റെഅണയാത്തൊരു തിരിയുണ്ട്.കവിതയ്ക്കൊരു നനവുണ്ട്അതിലൊഴുകും വാക്കുണ്ട്തടയുന്നൊരു നാവുണ്ട്അതുകേള്‍ക്കെ മാനം പോയൊരുകാട്ടാളമനസ്സുണ്ട്കവിതയ്ക്കൊരു മുഖമുണ്ട്മിഴിനീരിന്‍ ചാലുണ്ട്നോവിന്‍റെ നീറ്റലുമുണ്ട്അതിലെരിയും മനസ്സുണ്ട്.