രചന : ബിനു. ആർ.✍ ആരുടെയൊക്കെയോപരിഭവങ്ങൾതീർക്കാൻ,അല്ലലുകൾ നിറഞ്ഞ്,അഭിഷിക്തനായപ്പോഴുംആരോടും പരിഭവമില്ലാതെയെൻഉൾമനസ്സ്ആട്ടങ്ങളെല്ലാം ആടിത്തീർത്തു.ചിത്രപങ്കിലമായരാവുകളെല്ലാംനീന്തിക്കടന്നപ്പോൾചിരിയുംകരച്ചിലും നിമ്ന്നോന്നതമായ്ഉൾത്തടങ്ങളിൽസമ്മർദ്ദമേറ്റീടവേ,നീപോലുമെന്നെമറന്നിതോ തോഴീ.ജീവിതമാകേയും തോന്നിയപോൽരാജാപാർട്ടുകെട്ടി തപിച്ചീടവേ,പുറംനാട്ടുകാർ പൂരപ്പൊലിമപൊലിച്ചിട്ടകാലംവിദൂരമാംഓർമ്മതൻ നിറക്കാഴചകളായ്ഉൾമനസ്സിലെന്നും കേളികൊട്ടുയർന്നിരുന്നു.നൽചിന്തകളിലെപ്പോഴുമെല്ലാവർക്കു-മെന്നുംനന്മകൾമാത്രംനിറയണമെന്നുനേർന്നിരുന്നെങ്കിലുമത്കണ്ടെത്തിടാനാർക്കുംകഴിഞ്ഞില്ലായെന്നതുംഉൾമനസ്സിലെപ്പോഴും നൊമ്പരമായ്നിറഞ്ഞിരുന്നു.കാലംതിരിഞ്ഞുനോക്കാതെ പുറകോട്ടോടികൊഴിഞ്ഞുപോകവേ,കരിമുകിലുകൾപോൽ മനസ്സിലെല്ലാംകരിന്തിരി പടരവേ,ഭാവിതൻമധുരഫലംതേടിയെൻമനംജന്മശിഷ്ടംതിരഞ്ഞുകാതങ്ങൾനടന്നിരുന്നു.മുനിഞ്ഞുകത്തുമൊരുദീപനാളംപോൽകാറ്റിലാടിയുലയും സ്വന്തബന്ധങ്ങൾസ്വരരാഗങ്ങളിൽ ഇടർച്ചകൾ വന്നുഭവിക്കേ,സുരാസുരയോധനംപോലെൻ ചിന്തകളിൽസന്മാർഗ്ഗസങ്കല്പമഥനം നടന്നിരുന്നു.