Category: കവിതകൾ

മാവോയിസ്റ്റ്.

രചന : പവിത്രൻ തീക്കുനി. അതിസാഹസികമായികുറച്ച് മീനുകൾകരയിലേക്ക്നുഴഞ്ഞു കയറി;മണ്ണിരകളുടെമുറ്റത്തെത്തി.ഭയന്നു വിറച്ച മണ്ണിരകളുടെകണ്ണുകളിൽ നോക്കിമീനുകൾ പറഞ്ഞു;“കൊത്തി വിഴുങ്ങാൻ വന്നതല്ലഉന്മൂലനം ചെയ്യാനും വന്നതല്ലനമ്മൾ രണ്ടുകൂട്ടരുംഇരകളാണ് “അപ്പോൾരാത്രി ഏറേ വൈകിയിരുന്നുമണ്ണിരകളുടെ ശ്വാസകോശങ്ങളിൽചെറിയ വെളിച്ചം പടർന്നുമീനുകൾ തുടർന്നു;“നിങ്ങൾ കോർക്കപ്പെടുന്നവർഞങ്ങൾ കുരുക്കപ്പെടുന്നവർഇരകൾ പരസ്പരം തിരിച്ചറിയണംഒരുമിക്കണംപക്ഷെനിങ്ങൾ എന്നും വേട്ടക്കാരുടെ സഹായികളാവുന്നുഅങ്ങനെയാവരുത്ഈ…

“മകളേ”

രചന : ബീഗം അലമുറയിട്ട സ്വപ്നങ്ങളിൽഅരുമ മകളിൻ അലറിക്കരച്ചിൽഒരു നനു സ്പർശമായുള്ളിൽ കിടക്കവെഒരു നറുപുഞ്ചിരിയേകിയമ്മ തൻ താരാട്ടുംഈ മകൾ വേണ്ടെന്നു വിധിക്കുന്നു നിർദയംഇരന്നു കേഴുന്നു പാലൂട്ടാൻ മാനസംഅമ്മതൻ നേത്രമൊഴുക്കുന്ന ചുടുകണ്ണീർആറിത്തണുക്കാതെ ഉദരത്തിലുംപിച്ചവെച്ചമ്മക്കരികിലായെത്തുന്നപച്ച പിടിച്ച കിനാക്കൾ മയങ്ങവേചുട്ടുപഴുപ്പിച്ച ലോഹത്തിൻ വീണപോൽചുട്ടെരിച്ചു മമ മോഹത്തിൻ…

തലമുറകൾ.

രചന :- ബിനു. ആർ. തറവാട്ടിൻമുറ്റത്തമ്പരചുബിയായ്തലയുയർത്തിനിന്നൊരരയാൽമരത്തിൻ,തലങ്ങുംവിലങ്ങും നിന്ന കൊമ്പുകളിൽചിലതെല്ലാം ദ്രവിച്ചുവീണുടഞ്ഞുപോയ് !ചിരിക്കാതേയുംകരയാതെയുംമാനവും നോക്കി ചിന്തിച്ചിരിക്കുന്ന പലർ,ബുദ്ധിജീവികളെയെന്ന പോൽകുറേയെറെക്കൊമ്പുകളെനന്മകവരങ്ങളെന്നു നിനച്ചുകമ്പിയുംപട്ടയുമിട്ടുബലപ്പെടുത്തിയിരുന്നു… !മാനത്തിരുന്നുചിരിച്ചൂ കതിരവൻ,ഇളകിയാടുന്ന ചെറുചില്ലകളിലെ കുഞ്ഞിലകളെക്കണ്ടിട്ട്.പൊട്ടിവിടരുന്നുണ്ട്കരുത്തുറ്റകുഞ്ഞിച്ചില്ലകൾപോൽ പലർ,ഭുവനത്തിൽക്കൂടുതൽതണൽ വിരിച്ചീടുവാൻ !സ്വർഗത്തിലിരുന്നൂ പ്രതിവചിച്ചൂ കാരണവർ,സ്വപ്നങ്ങളെല്ലാം തകർത്തെറിഞ്ഞവർ പലർ തലമുറകൾ,മുരടൻ കൊമ്പുകളായ് കുരുടിച്ചുപോയവർ,നിനച്ചിരിപ്പതെല്ലാം നൽക്കിനാവുകൾ പോൽപൊട്ടിയടർന്നേ…

കാഴ്ചകൾ!

രചന : മാധവി ടീച്ചർ, ചാത്തനാത്ത്! പാരിന്റെ ചാരുതയാം നല്ല കാഴ്ചകൾഉള്ളം കുളിർപ്പിക്കും കൗതുകങ്ങൾ! …ഇത്തിരി നാൾ നമുക്കീശ്വരൻ നല്കിയസ്വപ്നസമാനമാമീ ജീവിതം!ഇനി ബാക്കി നീക്കിയിരിപ്പെത്രനാളാണ-തെന്നതും നമ്മളറിവതില്ല.ആയതാൽ നമ്മൾക്കായ് കാലമൊരുക്കിയകാഴ്ചകൾ, സാമോദമാസ്വദിക്കാം.!പാടുപെട്ടൊട്ടേറെ നാളും തുലച്ചു നാംനമ്മൾക്കായ്, സ്വന്തമായ് നേടിയില്ല!മണ്ണിൽ നാമെന്തൊക്കെ സമ്പാദിച്ചീടിലുംഎല്ലാമുപേക്ഷിച്ചു പോകണം…

ചേരാത്തോൻ.

രചന : ജയൻ മണ്ണൂർകോഡ് അതിമോഹികളുടെ ആർത്തിക്കണ്ണുകളെത്രധനദാഹികളുടെ ധാർഷ്ട്യച്ചെയ്ത്തുകളെത്രഒതുങ്ങിപ്പോയ പണിപ്പകലുകളെത്രഉറക്കം ചീർത്ത കൺവീക്കങ്ങളെത്രമടുപ്പിന്റെ മലമുകളിൽ നിന്നും മറിഞ്ഞുവീണെത്രസഹനപരുവത്തിന്റെ പരിണാമരൂപംനിഷേധങ്ങളിൽ ഉഗ്രപ്പെട്ടെത്ര‘ചേരാത്തോൻ’ കൂട്ടവിളിപ്പെട്ടെത്ര.. കേൾക്കാറേയില്ലവൻ അധികാരവിളികൾകാക്കാറേയില്ലവൻ സഹതാപനോട്ടങ്ങൾനോക്കാറേയില്ലവൻ വെറുംപുച്ഛങ്ങൾകൂട്ടുണ്ട് ധീരത, വാക്കിന്റെ ഉഗ്രതചേരാത്തോനിൽ ചെയ്ത്തിന്റെ കൃത്യത.. ഇവ്വിധം എത്രെത്ര ഭിന്നപ്പകർച്ചകൾഇനിയെത്ര കാലം ഇതേത്തുടർച്ചകൾചേരാത്തോനിൻ…

നീയെന്ന കാവ്യം.

രചന : ജീ ആർ കവിയൂർ. നിന്നോര്‍മ്മകള്‍ പൂക്കുന്നിടത്തുമൗനത്തിനു ഗന്ധമേറെ ..നിന്നിലായി മിടിക്കുംഹൃദയ താളത്തിനു ഹൃദന്തം ..നിന്‍ കരവലയത്തിന്റെചൂടെറ്റു മയങ്ങുന്ന രാവും ..നീ ഉള്ളപ്പോള്‍ അറിഞ്ഞില്ലഊരുവിലക്കുകളുടെ നൊമ്പരം ..നീയൊരു തണല്‍ മരംഅതില്‍ പൂക്കും പുഷ്പം ഞാനും ..ആകാശക്കുടക്കീഴിൽ നാം ഇരുവരുംസഞ്ചരിക്കുന്നു മറിയതെ…

മരിച്ചവന്റെ മുഖപുസ്തകം.

രചന : ജോയി ജോൺ. വെയിൽ കത്തിയ നട്ടുച്ചയ്ക്കിന്നലെമരണം കവർന്ന ഒരുവൻ്റെ മുഖപുസ്തകതാളുകളിൽ, ആകാശത്തോളം വളർന്നൊര്കടൽ പൊടുന്നനെ വറ്റിക്കിടക്കുന്നതു കാണാം. ഒന്നാം താളിലെ ആഖ്യായികയ്ക്കു താഴെകാലങ്ങളായ് കൈപിടിച്ചു നടത്തിയപ്രിയപ്പെട്ടവർക്കായ് നിവേദിച്ച ചുവന്നറോസാപ്പൂവിൻ്റെ നിറംകറുപ്പായ്പരിണമിച്ചിട്ടുണ്ട്. യാഥാർത്ഥ്യത്തിലേക്കെത്താൻഅരനാഴികനേരം മാത്രം ബാക്കിനിൽക്കേ പൊലിഞ്ഞ ഒരുപിടിസ്വപ്നങ്ങളുടെ ചാമ്പൽക്കൂമ്പാരത്തിൽ,നിമഞ്ജനം…

പ്രണയതാരകം.

രചന : സുരേഷ് ബി ഭാസ്‌കരൻ. കോണടർന്നൊരാസ്ലേറ്റിലായ്ഒടിഞ്ഞുനുറുങ്ങിയകല്ലുപെൻസിലാൽഞാൻകോറിയസ്വപ്നമിന്നും പിൻതുടർന്നീടുന്നുഇന്നുംപിടയുന്നൊരുസത്യമായ്ഏറെമായ്ച്ചൊരുമഷിത്തണ്ടിനാലെങ്കിലുമിന്നുംമായാത്തൊരോർമ്മയായ് കാലമേനിൻ്റെ കളിവഞ്ചിയിലിന്നുമേകനായ് തുഴയുന്നുസ്വപ്നതീരത്തിലേക്ക്പ്രണയമേനീപകർന്നസ്നേഹച്ചൂടിലുരുകിയൊലിച്ചവനല്ലോഞാൻ പ്രാണൻപിടഞ്ഞുമറഞ്ഞുനീപ്രണയമേപ്രാർത്ഥനകേട്ടതില്ലൊരുശക്തിയുംപ്രാപിച്ചുചേരാൻകൊതിച്ചുനാംപ്രപഞ്ചമതിൻതിരികെടുത്തി വാനത്തിലുദിച്ചതാരകംനീവാതായനങ്ങൾതുറന്നതില്ലൊട്ടുമേവാദ്യമേളങ്ങൾതീർത്തതില്ലവാനത്തിലായ്തെളിയുന്നുദൂരെനീപ്രണയമേ.

“അവള്‍ പത്താം ക്ലാസ്സില്‍ പഠിക്കുന്നു.”

രചന : മംഗളാനന്ദന്‍ ടി കെ അടുപ്പില്‍ അന്തിക്കഞ്ഞി തിളക്കാന്‍ മടിക്കുന്നു.അരികില്‍ തീയുതിക്കൊണ്ടവളും കിതക്കുന്നു..കുടിലില്‍ ഇരുള്‍കേറിപ്പറ്റുന്നു കുടിപാര്‍ക്കാന്‍,അവളീവര്‍ഷം പത്താംതരത്തില്‍ ജയിക്കേണ്ടോള്‍.കഞ്ഞിവേകുന്നു കറിയുപ്പതിലലിയുന്നു,പിന്നിലെയടുക്കളവാതിലുമടയുന്നു.തവിയും പിഞ്ഞാണവും കൂട്ടിമുട്ടുന്നു, തള്ള-മകളെ കരിക്കാടിയൂട്ടുന്നു, തലോടുന്നു.പിന്നീടു രസതന്ത്രബുക്കവള്‍ തുറക്കുന്നുനല്ലപോല്‍ പഠിക്കേണം, അവളിക്കൊല്ലം പത്തില്‍.ഇടയ്ക്കു നിറുകയില്‍ തള്ളപ്പേന്‍ കടിക്കുന്നു,അവള്‍ക്കു മുന്നില്‍…

വ്യാകുലം.

രചന : ശ്രീരേഖ എസ് തളർന്ന മിഴിയുമായ് കാത്തിരിപ്പൂമക്കൾ വരുന്നുണ്ടോയെന്ന്മിഴി നിറഞ്ഞാലുമിമ ചിമ്മാതെമക്കളെയും നോക്കിയിരിപ്പൂ.. വർഷമൊന്നു കഴിഞ്ഞിട്ടും കണ്ടില്ലവർത്തമാനങ്ങളൊന്നുമേയില്ലകെട്ടിപിടിച്ചൊന്നു മുത്തം കൊടുക്കാൻനെഞ്ചകം വല്ലാതെ വിങ്ങുന്നല്ലോ. ഇത്രയും നാളവർക്കായി ജീവിച്ചു,കണക്കുകളൊന്നുമേ കൂട്ടിയില്ലകഷ്ടപ്പാടേതുമേയറിയാതിരിക്കാൻഉള്ളിലടക്കിയെല്ലാ നൊമ്പരവും..! പണ്ടവർ തമ്മിലടിപിടികൂടുമ്പോൾകുസൃതിക്കളിയായി കണ്ടുനിന്നു.ഇന്നവർ സ്വത്തിനായ് പിടിവലിയായി,തൻകാര്യം മാത്രം നോക്കുന്നോരായി.…