രചന :- ബിനു. ആർ.

തറവാട്ടിൻമുറ്റത്തമ്പരചുബിയായ്
തലയുയർത്തിനിന്നൊരരയാൽമരത്തിൻ,
തലങ്ങുംവിലങ്ങും നിന്ന കൊമ്പുകളിൽ
ചിലതെല്ലാം ദ്രവിച്ചുവീണുടഞ്ഞുപോയ് !
ചിരിക്കാതേയുംകരയാതെയും
മാനവും നോക്കി ചിന്തിച്ചിരിക്കുന്ന പലർ,
ബുദ്ധിജീവികളെയെന്ന പോൽ
കുറേയെറെക്കൊമ്പുകളെ
നന്മകവരങ്ങളെന്നു നിനച്ചു
കമ്പിയുംപട്ടയുമിട്ടുബലപ്പെടുത്തിയിരുന്നു… !
മാനത്തിരുന്നുചിരിച്ചൂ കതിരവൻ,
ഇളകിയാടുന്ന ചെറുചില്ലകളിലെ കുഞ്ഞിലകളെക്കണ്ടിട്ട്.
പൊട്ടിവിടരുന്നുണ്ട്കരുത്തുറ്റകുഞ്ഞിച്ചില്ലകൾപോൽ പലർ,
ഭുവനത്തിൽക്കൂടുതൽ
തണൽ വിരിച്ചീടുവാൻ !
സ്വർഗത്തിലിരുന്നൂ പ്രതിവചിച്ചൂ കാരണവർ,
സ്വപ്നങ്ങളെല്ലാം തകർത്തെറിഞ്ഞവർ പലർ തലമുറകൾ,
മുരടൻ കൊമ്പുകളായ് കുരുടിച്ചുപോയവർ,
നിനച്ചിരിപ്പതെല്ലാം നൽക്കിനാവുകൾ പോൽ
പൊട്ടിയടർന്നേ പോയ് !

By ivayana