Category: കവിതകൾ

എന്റെ ഇഷ്ടങ്ങൾ .

രചന : മായ അനൂപ്. എന്നുള്ളിലായുണ്ടൊരായിരം ഇഷ്ടങ്ങൾഎല്ലാം രഹസ്യമാണെന്നാകിലുംചൊല്ലീടാം ആയവ നിങ്ങളോടായി ഞാൻനിങ്ങളതാരോടും ചൊല്ലില്ലെങ്കിൽ കുഞ്ഞിലേ ഞാനേറ്റം സുന്ദരിയായ് കണ്ടകുന്നിക്കുരുവിനെ ഇന്നുമിഷ്ടംചോന്ന കവിളിലെ മറുകിലൊരായിരംമുത്തം കൊടുക്കുവാൻ തോന്നുമെന്നും പുസ്തകത്തിൽ ഞാൻ ഒളിപ്പിച്ചു വെച്ചൊരാനിറ മയിൽപ്പീലിയെ എന്നുമിഷ്ടംകണ്ണൻ നിറുകയിൽ ചൂടിയതിനാലോഏറെ അഴകതിനുള്ള കൊണ്ടോ…

ലഹരി.

രചന : മനോജ് മുല്ലശ്ശേരിനൂറനാട്. രാവും,പകലുമറിയാതെത്രനാളുകൾപീയുഷമല്ലെന്നറിഞ്ഞിരിക്കെഗരളം മോന്തി തിമിർത്താടിവരിയോരങ്ങളിലെ മാലിന്യങ്ങളിലൊരുപുഴുവായ് മാറുന്നു. വേനലിൻ കാഠിന്യമറിയാതേയുംആർത്തലച്ച് പെയ്യുമാമഴയേയും –അവഗണിച്ച് നുരയോടും,പതയോടുംപുകയോടും ആർത്തിപൂണ്ട്ലജജയെന്തന്നറിയാതെ അപരൻ്റഅവജ്ഞയേറ്റു വാങ്ങുന്നു . നാളത്തെ നാടിൻ്റെ നന്മയായിശോഭിച്ചീടേണ്ട കൗമാരവും,യൗവ്വനവും ലഹരിയിലാനന്ദം കണ്ടെത്തുന്നു.രുചിയിലും, നിറത്തിലും, കാഴ്ചയിലുംവിപിന്നമായി നിൻ മുന്നിലെത്തും മദ്യംഫലത്തിൽ നിന്നുള്ളം…

സ്നേഹസ്വരൂപൻ.

രചന :ശിവരാജൻ കോവിലഴികം ,മയ്യനാട്,കൊല്ലം. പാരിന്റെ നായകനേശുനാഥൻപാപംപൊറുക്കുന്ന പുണ്യരൂപൻനീതന്നതല്ലാതെയില്ലൊന്നുമേയെന്നിൽനാഥാ നിൻകൃപ തന്നെയെല്ലാം എൻനാഥാ നിൻകൃപ തന്നെയെല്ലാം … യേശുവേ നീതന്നെ സത്യം,എൻയേശുവേ നീതന്നെ മാർഗ്ഗംഅത്യുന്നതങ്ങളിൽ വാഴുന്ന നായകാഞങ്ങളെ നിന്നിൽ ചേർക്കേണമേഞങ്ങൾതൻ ഹൃത്തിൽ വസിച്ചീടണേ … ഏകദൈവം എന്റെയേശുനാഥൻ,അവൻഏകനായ് മാറ്റുകില്ലാരെയുമേമുട്ടുവിൻ വാതിൽ തുറക്കപ്പെടും…

കടൽക്കൊള്ളക്കാരന്റെ കവിതകൾ.

രചന : ദിജീഷ് കെ.എസ് പുരം. തികച്ചുമവിചാരിതമായാണ്അഴീക്കൽ കടൽത്തീരത്തുനിന്നുമൊരുപഴയകാലത്തെ കുപ്പികിട്ടിയത്,മോക്ഷംകാത്തുകിടക്കുന്ന ഭൂതങ്ങളെപ്പോലെനിറയെ കടലാസുചുരുളുകളുള്ളത്!കോർക്കുബന്ധനംമുറിച്ചപ്പോൾകാണാത്തൊരുൾക്കടൽഗന്ധത്തിൽ,അറിയാത്ത കാലത്തൊരു മനംപൂത്തപോൽകുറേ ദിനസരിക്കുറിപ്പുകളെന്നെത്തൊടുന്നു!കടലാസുകളോരോന്നായി നിവർത്തിവായിക്കാം.താൾ – 1.💀 സമയം : സുമാർ നട്ടുച്ച.⚔ തീയതി : അറിയില്ല.➖➖➖➖➖➖➖➖➖➖➖➖➖➖➖➖➖കപ്പലിപ്പോൾ നങ്കൂരത്തിന്റേതാണ്,വെളുത്ത തലയോട്ടിപ്പടമുള്ളകറുത്ത കൊടിയിപ്പോൾ,കടൽക്കൊള്ളക്കാരുടേതു മാത്രമായതന്ത്രങ്ങളിലൊന്നിനാൽതാഴോട്ടിറങ്ങി തലകുമ്പിട്ടിരിക്കുന്നു.ദൂരദർശിനിയിലിനിയുംപെടാത്ത,വയനാടൻ സുഗന്ധദ്രവ്യങ്ങളുള്ളഒരു പത്തേമാരിയുടെനിറവയർഗന്ധവുമായികടൽക്കാറ്റുകൾ…

വാഗ്ദാനങ്ങൾ.

രചന : ബിജുകുമാർ മിതൃമ്മല: ഈ വരുന്നതിരഞ്ഞെടുപ്പിൽഞാൻ ജയിച്ചാൽഎന്റെ വാഗ്ദാനങ്ങൾനിങ്ങൾക്കായിസമർപ്പിക്കുന്നു കിഴക്കുദിക്കുന്നസൂര്യനെ കുറച്ച്സ്ഥാനം മാറ്റി പ്രതിഷ്ഠിക്കുംഎന്നും സഞ്ചരിക്കുന്നപാതയിൽ നിന്നുംതെല്ല് മാറി സഞ്ചരിക്കാൻ പറയും.ഇത്രയുംനാൾ ഭൂമിസൂര്യനെ വലം വച്ചത്നിർത്തി സൂര്യനോട് പറയുംഭൂമിയേ ചുറ്റാൻ പിന്നെ കാക്കകൾമലന്നു പറക്കുംഅതിൽ എല്ലാ കാക്കകൾക്കുംഓഫറും കൊടുക്കുംവേഗം കുളിച്ച്കൊക്കായി…

നാമകരണം.

രചന : ലത അനിൽ. അമ്പേറ്റു വീഴും മുൻപ് ഒരു ഗജം പുനർനാമകരണം ചെയ്യപ്പട്ടു.“അശ്വത്ഥാമാവ് ,അശ്വത്ഥാമാവ് “സത്യപാലകൻ വിളിച്ചു പറഞ്ഞു.“അശ്വത്ഥാമാവ് കൊല്ലപ്പെട്ടു.പ്രതിഷേധിക്കാനറിയാത്ത ശില്പങ്ങൾക്കു മുന്നിൽകുന്നുകൂടുന്ന ധന, ധാന്യാദികൾ നോക്കിആരൊക്കെയോ പേരിടീൽ കർമ്മം നടത്തുന്നു.“ശക്തിയുള്ള ദൈവം, ശക്തിയുള്ള ദൈവം “ഉറക്കെ പ്രാർത്ഥിക്കുന്നു ഭക്തർ“എല്ലാം…

ഇരുണ്ട ആത്‌മാവ്.

രചന : ജോർജ് കക്കാട്ട്. തകർന്ന കഷണങ്ങളിലൂടെ മാത്രമേ ഞാൻ വെളിച്ചം കാണൂഎന്റെ കൈകളിൽ അവശിഷ്ടങ്ങൾ നിറഞ്ഞുഇരുട്ടുനിറഞ്ഞ ലോകത്തേക്ക് പോകുകപ്രതീക്ഷയുടെ തിളക്കം മാത്രംഒരു ശക്തി എന്നെ മുകളിലേക്ക് നയിക്കുന്നുകാരണം ലോകം താഴെ വീഴുന്നുഇത് ഒരു അവസാന നിമിഷം പോലെയാണ്ഇത് ഒരു ലോകവിധി…

മാവോയിസ്റ്റ്.

രചന : പവിത്രൻ തീക്കുനി. അതിസാഹസികമായികുറച്ച് മീനുകൾകരയിലേക്ക്നുഴഞ്ഞു കയറി;മണ്ണിരകളുടെമുറ്റത്തെത്തി.ഭയന്നു വിറച്ച മണ്ണിരകളുടെകണ്ണുകളിൽ നോക്കിമീനുകൾ പറഞ്ഞു;“കൊത്തി വിഴുങ്ങാൻ വന്നതല്ലഉന്മൂലനം ചെയ്യാനും വന്നതല്ലനമ്മൾ രണ്ടുകൂട്ടരുംഇരകളാണ് “അപ്പോൾരാത്രി ഏറേ വൈകിയിരുന്നുമണ്ണിരകളുടെ ശ്വാസകോശങ്ങളിൽചെറിയ വെളിച്ചം പടർന്നുമീനുകൾ തുടർന്നു;“നിങ്ങൾ കോർക്കപ്പെടുന്നവർഞങ്ങൾ കുരുക്കപ്പെടുന്നവർഇരകൾ പരസ്പരം തിരിച്ചറിയണംഒരുമിക്കണംപക്ഷെനിങ്ങൾ എന്നും വേട്ടക്കാരുടെ സഹായികളാവുന്നുഅങ്ങനെയാവരുത്ഈ…

“മകളേ”

രചന : ബീഗം അലമുറയിട്ട സ്വപ്നങ്ങളിൽഅരുമ മകളിൻ അലറിക്കരച്ചിൽഒരു നനു സ്പർശമായുള്ളിൽ കിടക്കവെഒരു നറുപുഞ്ചിരിയേകിയമ്മ തൻ താരാട്ടുംഈ മകൾ വേണ്ടെന്നു വിധിക്കുന്നു നിർദയംഇരന്നു കേഴുന്നു പാലൂട്ടാൻ മാനസംഅമ്മതൻ നേത്രമൊഴുക്കുന്ന ചുടുകണ്ണീർആറിത്തണുക്കാതെ ഉദരത്തിലുംപിച്ചവെച്ചമ്മക്കരികിലായെത്തുന്നപച്ച പിടിച്ച കിനാക്കൾ മയങ്ങവേചുട്ടുപഴുപ്പിച്ച ലോഹത്തിൻ വീണപോൽചുട്ടെരിച്ചു മമ മോഹത്തിൻ…

തലമുറകൾ.

രചന :- ബിനു. ആർ. തറവാട്ടിൻമുറ്റത്തമ്പരചുബിയായ്തലയുയർത്തിനിന്നൊരരയാൽമരത്തിൻ,തലങ്ങുംവിലങ്ങും നിന്ന കൊമ്പുകളിൽചിലതെല്ലാം ദ്രവിച്ചുവീണുടഞ്ഞുപോയ് !ചിരിക്കാതേയുംകരയാതെയുംമാനവും നോക്കി ചിന്തിച്ചിരിക്കുന്ന പലർ,ബുദ്ധിജീവികളെയെന്ന പോൽകുറേയെറെക്കൊമ്പുകളെനന്മകവരങ്ങളെന്നു നിനച്ചുകമ്പിയുംപട്ടയുമിട്ടുബലപ്പെടുത്തിയിരുന്നു… !മാനത്തിരുന്നുചിരിച്ചൂ കതിരവൻ,ഇളകിയാടുന്ന ചെറുചില്ലകളിലെ കുഞ്ഞിലകളെക്കണ്ടിട്ട്.പൊട്ടിവിടരുന്നുണ്ട്കരുത്തുറ്റകുഞ്ഞിച്ചില്ലകൾപോൽ പലർ,ഭുവനത്തിൽക്കൂടുതൽതണൽ വിരിച്ചീടുവാൻ !സ്വർഗത്തിലിരുന്നൂ പ്രതിവചിച്ചൂ കാരണവർ,സ്വപ്നങ്ങളെല്ലാം തകർത്തെറിഞ്ഞവർ പലർ തലമുറകൾ,മുരടൻ കൊമ്പുകളായ് കുരുടിച്ചുപോയവർ,നിനച്ചിരിപ്പതെല്ലാം നൽക്കിനാവുകൾ പോൽപൊട്ടിയടർന്നേ…