Category: കവിതകൾ

എന്നുമെന്നിൽ.

രചന : രാജു കാഞ്ഞിരങ്ങാട് (മഹാകവി ഒ.എൻ.വി.യെക്കുറിച്ചുള്ള ഓർമ്മ) ഇല്ലാ വൃഥാവിലാകില്ലനിൻപട്ടട-ച്ചൂടേറ്റിടം പോലും ധന്യമെന്നോർക്കുക.ആഴിപോൽ നിന്നോർമ്മ ,യൂഴിയിലെന്നുമേതിരക്കൈകൾ നീട്ടി കരേറി വന്നീടുമേ പുലരികൾ, സന്ധ്യകൾ ചോക്കുന്നതെന്നുമേശോകാർദ്രമാംനിൻ്റെ ഓർമ്മയാലല്ലയോഅപ്പൊഴും നിൻ്റെയാ കുസൃതി ചിരിയെൻ്റെ –യുള്ളിൻ കുഹരത്തിൽ മെല്ലേ മുഴങ്ങുന്നു കവിതകളക്ഷര പൂക്കളായെൻ മുന്നിൽവിരിയവേയുള്ളിൻ്റെയുള്ളിൻമുകുരത്തിൽനിൻമുഖമന്തിനക്ഷത്രമായ്…

മൺമറഞ്ഞ മുഖങ്ങൾ

രചന : തോമസ് കാവാലം കാഴ്ചകൾ മാറുന്നു കാലവും ദിനംതോറുംനീറുന്നെൻമാനസ്സം നയനങ്ങൾ നിറയവെഏറെ കൂറോടെ അരികത്തു ചേർത്തവർഅരങ്ങൊഴിയവെ, തിരിഞ്ഞു നോക്കാതെ. മനസ്സിൽ തറഞ്ഞ പാട്ടിന്റെയീണംപോൽഓർമ്മതൻ ഓരത്തു ശ്രുതി മീട്ടുന്നവർഅവർ പറഞ്ഞ വാക്കിന്നർത്ഥതലങ്ങളോഅർത്ഥസമ്പുഷ്ടം സൂര്യ ശോഭപോൽ . പുലരിയിൽ വിരിയുന്ന പുഷ്പങ്ങളോരോന്നുംഓർമ്മതൻ പുതുനാമ്പെന്നിലുണർത്തുന്നുരജനിയിൽ…

ഭാരതം ഇന്നൊരുഓവുചാലിലൂടെയൊഴുകുന്നു.

രചന : ജെസ്റ്റിൻ ജെബിൻ ഭാരതപിതാവേനീപുനർജ്ജനിക്കനിദ്രയുടെപരമോന്നത പീഠം വെടിയുകനിൻ്റെ ഭാരതമിന്നിതാഒരുഓവുചാലിലൂടെയൊഴുകുന്നു ഭാരത പിതാവേനീ വരികധർമ്മ കാഹളം മുഴക്കുകമണ്ണിൽകലികാലത്തിൻകോശധാരദുർഭരണത്തിൻബീജ ദ്രവ്യംധരയിൽ പെരുകുന്നുഅധർമ്മത്തിൻഗർഭപിണ്ഡങ്ങൾ സാഹോദര്യംനാഗ മിഴികളിൽദേശസ്നേഹംക്ഷുദ്ര ജന്തുക്കളിൽ കണ്ണുകളിൽസ്ത്രീ പീഢകർകാതുകളിൽകർഷക മർദ്ദിതർ ഭാരതപിതാവേനീ വരികനിൻ്റെനഗ്നപാദങ്ങൾക്കായിദാഹിക്കുന്നു ഞങ്ങൾ ബംഗാളി കവിയേനീയും വരികനിൻ്റെതൂലികയാൽ നെയ്യുകഒരുസുഗന്ധലേപന കാവ്യംദേശ രാഗത്താൽഅലംകൃതമാക്കിഞങ്ങളത്…

അമ്മ.

രചന :- ബിനു. ആർ. മുലപ്പാലിൻ മണം ഇന്നുമെൻ രക്തത്തിൽലയിച്ചുചേർന്നിരിക്കുന്നതറിയുന്നൂ ഞാനിന്നും,അയൂസിന്റെ പകുതിയെത്തുന്നനേരത്തും… ! ചിന്തിക്കാതെ ഞാനാദ്യം പറഞ്ഞവാക്കുംഅമ്മയെന്ന മധുവൂറും പദം,എൻ ചിന്തകളിൽ വന്നുനിന്നുകിന്നാരംപറയുന്നുണ്ടിപ്പോഴും…! കാലയവനികയിൽ വന്നു തിരശീലമാറ്റിസദസ്യരുടെഎണ്ണമെടുക്കാൻ തുനിയുന്നൂ,മഹാമാരികളാൽ കാലപുരുഷനുംഅനന്തവിഹായസ്സിലെ അപ്രമാദിത്തവും… ! ഞാനും കാത്തിരിക്കുന്നൂവീണ്ടുമമ്മതൻ മടിത്തട്ടിലേക്കുമടങ്ങുവാൻ,ചൊല്ലുള്ളോരുപിള്ളയാകുവാൻ,വീണ്ടും അമ്മയുടെ പിച്ചപിച്ചയെന്ന…

ഉദ്യോഗാർത്ഥികൾ.

രചന : മനോജ്‌ കാലടി ഇരവിനെ പകലാക്കി നാളേയ്ക്ക് വേണ്ടിഅക്ഷരമേറെ പഠിച്ചോരവർ.കുനിയാൻ കഴിയാത്ത നട്ടെല്ല് കൊണ്ട്കുനിയാൻ ശ്രമിച്ചിന്ന് കൂനരായി.എഴുതിത്തളർന്ന പരീക്ഷകളൊക്കയുംപ്രഹസനമാണെന്നറിഞ്ഞിടുമ്പോൾകോമാളിവേഷമണിഞ്ഞുള്ള നാളുകൾഅവരെ നോക്കി ചിരിച്ചിടുന്നു.വിദ്യകൊണ്ടൊന്നും പ്രബുദ്ധരായ് മാറുവാൻകഴിയില്ല മാറും വ്യവസ്ഥതിയിൽ.കടലിരമ്പീടുന്നു കാതിലിപ്പോളെങ്ങുംഇടനെഞ്ചിലെരിയുന്നു അഗ്നിഗോളം.മണ്ണിനെ പൊന്നാക്കും കർഷകർക്കൊപ്പംഅഭ്യസ്ഥവിദ്യരും തോറ്റിടുന്നു.കർണ്ണാഭരണങ്ങൾ ദാനമായ് വാങ്ങികർണ്ണനെ പണ്ട്…

പിരിയും മുമ്പ്.

രചന : സുമോദ് പരുമല പിരിയുന്നതിൻ മുമ്പ്ഒന്നുകൂടിവിളിയ്ക്കേണ്ടതായിരുന്നു. മാറ്റിമാറ്റിവയ്ക്കപ്പെട്ടവിളികളിൽ നിന്ന്എത്രവേഗത്തിലാണൊരാൾഇറങ്ങിനടക്കുന്നത് ..! പിരിയുന്നതിന് മുമ്പ്ഒന്നുകൂടിതൊട്ടറിയേണ്ടതായിരുന്നു .നാവുകൾഹൃദയം തൊടുമ്പോഴാണല്ലോകടലോളം പോന്നസ്നേഹത്തുള്ളികൾഇടയ്ക്കിടയ്ക്ക്കണ്ണുകളിൽനിറയുന്നത് …! പിരിയും മുമ്പ്ഒന്നുകൂടിചിരിയ്ക്കേണ്ടതായിരുന്നു .ചിരികളിലൂടെയാണല്ലോ ..എരിഞ്ഞുവെണ്ണീറായകരൾപ്പാടങ്ങളിൽമഴത്താളങ്ങൾവസന്തങ്ങളെമാടിവിളിയ്ക്കുന്നത് ..! പിരിയുന്നതിന്,തൊട്ടുമുമ്പ്ഒന്നുകൂടികാണേണ്ടതായിരുന്നു ..കൺവെട്ടങ്ങളാണല്ലോകാണാമറയത്തെത്തുംവരെ…സ്നേഹത്തെഒളിവിടങ്ങളിലേയ്ക്ക്എപ്പോഴുമെപ്പോഴുംനാടുകടത്തുന്നത് .

കാമാട്ടിപ്പുരയിലെ പാട്ട്

രചന : മോഹൻദാസ് എവർഷൈൻ കുലടയാണെന്നാകിലും എനിക്കുമുണ്ട്സ്വപ്‌നങ്ങൾ രാപ്പാർക്കുമൊരു മനസ്സ്…എവിടെ വീണുടഞ്ഞതീ പളുങ്ക് പാത്രമി –താരുമെ തിരഞ്ഞതില്ലതിനൊട്ടുനേരമില്ല നാണം മറയ്ക്കുവാനാകാതെ നില്ക്കവേനാണം മറന്നവർ ആർത്തു ചിരിക്കുന്നു…ഏകപത്നീവൃതം വെറുമൊരു പാഴ് വാക്ക്ലക്ഷ്മണരേഖകളെന്നോമാഞ്ഞുപോയി. വിശപ്പിൻ കഞ്ഞിയിലൊരു തലനാരിഴകണ്ടാൽ മനംപെരട്ടുന്നവർ, ഇന്നെന്റെവിയർപ്പമൃത് പോൽമുത്തിക്കുടിക്കവെഞാനോർക്കുന്നുആധിപത്യത്തിന്റകാപട്യം പുലയാട്ടു കൊണ്ടെന്റെ…

കോടതിവരാന്തയിൽ നിന്നും ക്യാമറമാനോടൊപ്പം.

രചന : ഡോ. ലയ ശേഖർ കേസ് 1 : OP 608/2020 അനിവാര്യമായവിധിയുമായിഅവർകുടുബ കോടതിയിൽനിന്നിറങ്ങി.ഒന്നിച്ച് ജയിച്ചുവോ?ഒന്നിച്ച് തോറ്റുവോ?ആ ചോദ്യത്തിന്റെഅർത്ഥശൂന്യതയിൽനിലം പതറാതെഅവസാനമായിചേർന്ന് നിന്ന്സെൽഫി പിടിച്ചു. കേസ് 2 : OP 234/2000 കാത്തുനിന്നവാഹനത്തിന്റെമുൻസീറ്റിലേക്ക് കയറിറിവേഴ്സ് ഗിയറിടാതെകണ്ണാടി നോക്കാതെയാത്ര പറയാതെഇരുവാഹനങ്ങളിൽവഴി പിരിഞ്ഞു. കേസ്…

അഭിജാതരല്ലാത്ത ഞങ്ങൾ.

രചന : മംഗളാനന്ദൻ ടി കെ അഭിജാതരല്ലാത്ത ഞങ്ങൾ,സ്വരാജ്യത്തി-ലഭയാർത്ഥി പോലെ ഹതഭാഗ്യർ.പുഴുകുത്തി വാടിയ ഗർഭപാത്രങ്ങളിൽപിറവിയെടുത്ത ഭ്രുണങ്ങൾ.വ്രണിത ബാല്യങ്ങളീ വഴിയിൽ ചവിട്ടേറ്റുചതയാൻ കുരുത്ത.തൃണങ്ങൾ.മൃദുകരസ്പർശനമേല്ക്കാതെ കാഠിന്യപദതാഢനത്തിലമർന്നുംതലചായ്ക്കുവാനിടം കിട്ടാതെ ഭൂമിയിൽഅലയുന്ന രാത്രീഞ്ചരന്മാർ.മഴയത്തു മൂടിപ്പുതച്ചു കിടക്കുവാൻകഴിയാതലഞ്ഞ കിടാങ്ങൾ.അഭിജാതരല്ലാത്ത ഞങ്ങൾ,തലക്കുമേൽഒരു കൂരസ്വന്തമല്ലാത്തോർ.വറുതിയിൽ വറ്റിവരണ്ട മുലഞെട്ടുകൾവെറുതെ നുണഞ്ഞ ശിശുക്കൾ.മൃദുലാർദ്ര മാതൃത്വ…

ന്യായവിധികൾ.

രചന : ദിജീഷ് രാജ് എസ് അവർ വിരമിച്ച രണ്ടു ന്യായാധിപന്മാർ,പതിവായെത്തുന്ന രഹസ്യകേന്ദ്രത്തിലെവിശാലമുറിയിലിപ്പോൾ ‘മുജ്‌റ’ കാണുന്നു. ‘മീഠാ പാൻ’ ചുവപ്പിച്ച ചുണ്ടുകളുമായിപഴയകാല ഗസലിനൊപ്പംതാളത്തിൽ ചുവടുകൾവയ്ക്കുന്നസുന്ദരീ നർത്തകികളുടെഉടൽച്ചുഴികളിലേക്ക്കണ്ണുകളെ കറങ്ങാൻവിട്ട്അവർ ഭാരതീയ ലൈംഗികഅരാജകത്വത്തെപ്പറ്റി ചർച്ചചെയ്തു. ‘അമർത്തിപ്പിടിച്ച ലൈംഗികാസക്തികൾപൊട്ടിച്ചൊഴുക്കും ഓവുചാലുകൾ.കാമാത്തിപുര, സോനാഗച്ചി,ജി.ബി റോഡ്, ശിവ്ദാസ്പൂർ…ചുവന്ന കുടുസ്സുമുറികളിലേക്കുള്ളപെൺദേഹിക്കടത്തുകൾ.നഗ്നതഘോഷിക്കും…