ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും ക്രിസ്തുമസ്സ് ആശംസകൾ  !

Category: അറിയിപ്പുകൾ

പ്രതീക്ഷ

രചന : പട്ടം ശ്രീദേവിനായർ ✍ വിണ്ണിൽ ചിരിക്കുന്ന രാജകുമാരന്,മണ്ണിലെപെണ്ണിനോടാത്മാനുരാഗം……..!കാട്ടിലെവന്മരക്കൂട്ടത്തിനാകെ ,ചോട്ടിലെ,പുല്മേടപ്പെണ്ണിനോടാശ!അക്കരക്കൂട്ടിലെ തത്തമ്മ പെണ്ണിനെ,ഇക്കരനിന്നു കലമാൻകൊതിച്ചു!നാട്ടരുവിയോടൊത്തു നടക്കുവാൻ,കാട്ടാനക്കൊമ്പന് വീണ്ടുമൊരാശ…..ആശ നിരാശകൾ നിശ്വാസമായപ്പോൾനോക്കിനിന്നൊരു കുയിലമ്മ ചൊല്ലി…….!കിട്ടില്ല കിട്ടില്ല ഒന്നും നിനക്കായ്..സൃഷ്ടിച്ചവൻ നിന്നെ രക്ഷിച്ചു കൊള്ളും…മുറ്റും പ്രതീക്ഷകൾ നിൻ പക്കൽ വേണ്ടാ..മറ്റെല്ലാമീശ്വരൻ തൻകളിയല്ലേ …..?”എന്തൊക്കെയാണെന്റെ…

*ചന്ദ്രിക*

രചന : വിദ്യാ രാജീവ്‌✍ നിശയുടെ മാറിൽമൃദുശോഭയേറ്റിപാലൊളിതൂകുംമധുചന്ദ്രികേ…ആമ്പൽപ്പൊയ്കയിൽഅഴകേറിമരുവും കുമുദിനിതൻകളിത്തോഴനല്ലയോ നീ…അംബരത്തിൽ ചന്ദനക്കുറിയായ്വിലസ്സുമമ്പിളീ,നിൻ നക്ഷത്രപൂക്കളത്തിലെയൊരുപുഷ്പം എനിക്കായ് നൽകിടാമോ..ഒരുവേളേ നിന്നെ കാണാതെ വന്നാൽ ശോകാർദ്രമാകുംഎൻ മനമെന്റെ ചന്ദ്രികേ…തൂവെള്ളനിറമോലുംപരിശുദ്ധിയായ്,ഇരവിൽ നിറയുംദിവ്യപ്രകാശമേ…എനിക്കേറെ പ്രിയമാണുനീയെന്നുമെന്റെ നിലാത്തിങ്കളേ…

നിനക്കായ്.

രചന : പള്ളിയിൽ മണികണ്ഠൻ✍ മധുരസംഗീതമണിനാദമിടറുന്നുമരണഗേഹംപോലകം പിടയ്ക്കുന്നുഇടയ്ക്ക് സാന്ത്വനസ്പന്ദമായ് മോഹങ്ങൾഇടയ്ക്കകൊട്ടാറുണ്ടതും നിലയ്ക്കുന്നു. ‘പകുതിചന്ദ്രികേ’ നിൻ ശുഷ്കവെട്ടമീവ്രണിതവീഥിയിൽ വീണതെന്തിനോശ്രുതിയകന്നൊരീ പഴയതന്ത്രിയിൽവിരലമർത്തി നീ പരിഹസിയ്ക്കയോ.? മമഹൃദയഗഗനമാ മിഴിക്കിന്നദൃശ്യമോപഥികനായ് നിൽക്കുന്ന ഞാൻ നിനക്കന്യനോപൊൻകൂന്തലൊന്നഴിച്ചാട്ടുവാനിന്നെന്റെചന്ദ്രികേ പിന്നിത്ര താമസമെന്തിനോ.? ശിഥിലമയമാണ്‌ മമ ഹൃദയാംബരമെങ്കിൽതവരൂപമെന്നിൽ നിറഞ്ഞുനിന്നീടുമോശിഥിലമെന്നകമെന്ന് നീ ധരിച്ചീടുകിൽപൂർണ്ണേന്ദുസുന്ദരീ ഞാനെന്തുചെയ്യുവാൻ.…

പ്രത്യാശ

രചന : എൻ അജിത് വട്ടപ്പാറ✍ ചെമ്പരത്തിപ്പൂവിരിഞ്ഞൂചെമ്പക മലർ പൂത്തുലഞ്ഞൂ ,ആകാശ മേഘം ചെങ്കടലായൊഴുകീമാനവ മനസ്സുകളിൽ പുതുദിനം വിടർന്നൂ . കർഷകർ വയലേല കൊയ്തുമെതിക്കുന്നുകൊയ്യും വയലുകളിൽ ഇടവിളകൃഷിക്കൂട്ടും,കാർഷിക വിളകൾതൻ ഉന്മാദശ്രുതിയിൽഓരോരോ ഹൃദയവും പരിലാളനമായ് . പ്രകൃതിതൻ ചൂഷണം ചൂഷകർകരുവാക്കിധന മാർഗ്ഗ നേട്ടങ്ങൾ…

ഉത്തരാധുനികം

രചന : രാജു കാഞ്ഞിരങ്ങാട്✍ റിയലിസത്തിൽനിന്ന്ഉത്തരാധുനികതയിലേക്ക്വണ്ടി കയറി ഒരു കവിത അപ്പോൾശൂന്യതയിൽനിന്ന്ശാന്തതയിലേക്കെന്നമുഖഭാവമായിരുന്നു അപ്പോൾതൻ്റെ ഇടം വെട്ടിപ്പിടിക്കാനുംതൻ്റെ അതിരുകളേതെന്ന്താൻ തന്നെ നിർണ്ണയ്ക്കുംഎന്ന സമരഭാവമായിരുന്നു കാലത്തിൻ്റെ അടരുകളിലൂടെവണ്ടി ഓടിക്കൊണ്ടേയിരുന്നുഗലികളിലൂടെ ,ഇനിപ്പും, കവർപ്പും, പുളിയുമുള്ളതെരുവുകളിലൂടെ പ്രാണൻ്റെ പിടച്ചിൽ കൊത്തിവെച്ചകടലിനരികിലൂടെപ്രത്യാശകൾ പച്ചക്കുത്തിയപുലരികളിലൂടെ ജീവിതം കവിതയാകുമ്പോൾചരിത്രവും ഓർമകളുംമുറിച്ചെറിയുന്നവരെതുറന്നുകാട്ടാൻ വൃത്തങ്ങളുടെ…

കേഴുന്ന കൊന്നമരം

രചന : ഗീത.എം.എസ്✍️ കൊന്നതില്ല ഞാനാരെയുമെന്നു ഞാൻചൊന്നതാരുമേ കേട്ടില്ലിതുവരെ‘കൊന്ന’മരമെന്നു ചൊന്നേവരുംഎന്നുമെന്നെ പ്രതിക്കൂട്ടിലാക്കുന്നു അന്യനാമങ്ങളുണ്ടെനിക്കെങ്കിലുംഅന്യമായിടുനിന്നവയൊക്കെയുംഅന്യനല്ല ഞാനെന്നിരുന്നീടിലുംഅന്യനെപ്പോലെ കാണുവതെന്തഹോ ‘കർണ്ണികാര’വും, ‘രാജവൃക്ഷ’ങ്ങളും‘ദീർഘഫല’മേകും ‘നൃപേന്ദ്ര’വുംഎണ്ണമില്ലാത്ത പേരുകളേറെയായ്ഉണ്ടെനിക്കെന്നറിയുക തോഴരേ കൊല്ലമേറെയായ് കേഴുന്നേൻ മാനസംകൊന്നതില്ല ഞാനാരെയും മാനസേ‘കൊന്ന’യെന്നൊന്നു മാത്രം വിളിക്കാതെ‘കണിക്കൊന്ന’യെന്നൊരു പേരെങ്കിലും മതി വർഷമെത്രയോ പോയ്മറഞ്ഞീടിലുംപുതുവർഷമെത്തുന്ന മേടപ്പുലരിയിൽകണ്ടുണരുന്നതേവരുമെന്നുടെതണ്ടുണങ്ങാത്ത സ്വർണ്ണമലരുകൾ…

എന്തിത്ര വെമ്പൽ

രചന : അനിയൻ പുലികേർഴ്‌ ✍ എല്ലാം കഴിഞ്ഞെന്നു കരുതുന്നുവോ സഖേഎല്ലാം തുടങ്ങുന്ന തേയുള്ളൂവെന്നറികവല്ലാത്ത പൊല്ലാപ്പിലാണെന്നറിയുകവല്ലതും അറിയുമോ മാറ്റിമറിക്കുവാൻകണ്ണു ചിമ്മി കിടക്കേണ്ട കാലമല്ലല്ലോകണ്ണുനന്നായ് തുറന്നങ്ങു വെച്ചിടുകമുന്നിൽ മറക്കാൻ കാഴ്ച തകർക്കാൻമുന്നിലെ വിനയത്തിൻ അഭിനയക്കാർചിതകളെ തീർപ്പവർ ചതുരംഗക്കളത്തിൽനിരത്തുന്ന തൊന്നും കരുക്കളല്ലല്ലോആത്മാവിനുള്ളിലെ വേദന കളിയാൻമുറിച്ചു…

ഉത്ഥിതന്റെ തിരുന്നാള്.

രചന : ഷൈലകുമാരി ✍ ഉത്ഥിതന്റെ തിരുന്നാള്,മണ്ണിൽ പുണ്യം പൂത്ത പെരുന്നാള്,തിന്മ കുരിശിൽ തറച്ചു,നന്മ കുരിശിൽ ജയിച്ചു!പാപികൾക്കു വേണ്ടി യേശുപ്രാണനെ വെടിഞ്ഞു,പീഡകൾ സഹിച്ചു,മേനി ചോരയാൽ വിയർത്തു!കുരിശിലേറ്റി ലോകം,സംസ്കാരവും നടത്തി,മൂന്നാം നാളുയർത്തു,ഭൂവിൽ പുണ്യം പൂത്തുലഞ്ഞു!തിന്മയെത്ര വളർന്നാലും,നന്മ തന്നെ ജയിക്കും,എന്നസത്യം തിരിച്ചറിഞ്ഞു,പെരുന്നാള് കൂടണം നമ്മൾ,ഈസ്റ്റർ…

ദുഃഖവെള്ളി

രചന : അശോകൻ പുത്തൂർ ✍ പിരിഞ്ഞതിൻ ശേഷമൊരുകവിതയെഴുതിചോരയിലൊട്ടിച്ച് പോസ്റ്റുചെയ്യുന്നു.കുറിപ്പ് വായിച്ച്നീയൊരു ചിരിചിരിക്കുംഎന്റെ മരണത്തേക്കാൾമുഴക്കമുള്ളത്അന്നായിരിക്കും ഞാൻ ദൈവത്തിന്പ്രാണൻകൊണ്ട്ഉപന്യാസമെഴുതുക.എഴുത്തു വായിച്ച്ദൈവവും ചിരിക്കുംപിന്നെ കുറിപ്പിനു മുകളിൽഅപായചിഹ്നം വരഞ്ഞ്ചതിക്കപ്പെട്ട ഒരുവന്റെതിരുഹൃദയംതൂക്കിയിടുംനിലവിളികളുംപ്രാർത്ഥനകളുംപള്ളിമണികളുടെ ഒച്ചയിലേക്ക്അടർന്നുവീഴും ആ ദിവസത്തെദുഃഖവെള്ളിയെന്ന്നീ പരിഹസിക്കും.

കണിക്കൊന്ന

രചന : ഒ.കെ.ശൈലജ ടീച്ചർ✍ മേടപ്പുലരിയുടെ പൊന്നൊളിയിൽപൊൻ പ്രഭയാൽ പൂത്തുവിരിയും കർണ്ണികാരമേവിഷുപ്പുലരിയെ വരവേൽക്കാനൊരുങ്ങിനിൽക്കും പീത സുന്ദരീആലോലമാടി പുഞ്ചിരിക്കുംനിന്നെയല്ലോ കണ്ണനേറെയിഷ്ടംപീതവർണ്ണം തൂകും നീപീതാംബരന്റെ തോഴിയല്ലേകണ്ണിനു കണിയായുണരുംപൊൻ കണി കൊന്ന മലരേവിഷുപ്പക്ഷി തന്നീണത്തിൽനീ നൃത്തമാടു.