Category: ടെക്നോളജി

പാടുക ശാരികെ

രചന : എം പി ശ്രീകുമാർ✍ സന്ധ്യയായിതാ നേരവും ശാരികെചാരുശീലെ വരികയരികിലായ്ചൊല്ലെഴുന്ന ശ്രീരാമായണത്തിന്റെഈരടികളെയീണത്തിൽ പാടുകചേലോടെയിന്നു വീടിന്റെയുമ്മറ –ത്തിണ്ണയിൽ കത്തും പൊൻദീപ കാന്തിയിൽനെഞ്ചെരിയുന്ന ചന്ദനത്തിരിതൻആത്മസൗരഭ്യം നീളെപ്പരക്കവെഅദ്ധ്യാത്മഗന്ധം തൂകുന്ന പുണ്യമായ്തുളസി മുറ്റത്തു കൈകൂപ്പി നില്ക്കെആനന്ദമോടെ പാടുക ശാരികെആ ദിവ്യ ശ്രീരാമചന്ദ്ര കഥകൾശേഷശായി ജനിച്ചതും രാമനായ്ശേഷനന്നേരം…

നന്മ വറ്റാത്തവർ വാഴുന്ന ലോകം.

രചന : ദിവാകരൻ പികെ✍ മതമില്ലെനിക്കെങ്കിലുംമതമുണ്ടെനിക്ക്മനുഷ്യരെ സ്നേഹത്താൽ പടുത്തുയർത്തിയമതമുണ്ടെങ്കിൽ അതാണ് മതം.പരസ്പരം വെട്ടി നുറുക്കാതെമാറോടു ചേർത്താലിംഗനംചെയ്യണം ഉള്ളിൽ വിരിയുന്നപുഷ്പങ്ങൾ തൻ സുഗന്ധംപരത്തണംകൈകോർത്തു പടുത്തുയർത്തുംസാഹോദര്യത്തിൻ വെന്നി ക്കൊടിവാനിൽ പാറിക്കളിക്കണംനയന മനോഹര കാഴ്ചകൾ കണ്ട്മണ്ണും വീണ്ണും പുളകിത മാകണം.വർണ്ണ വെറിയാൽ സിരകളിൽ ഒഴുകുംരക്ത വർണ്ണത്തിൽ…

ഉരുള് തന്ന വേദന

രചന : കണ്ണൻ തലവടി✍ അമ്മേ എനിക്കെൻ്റെസ്കൂളിൽ പോണംകൂട്ടുകാരൊത്ത്പഠിച്ചിടേണംഉരുളിൻ്റെ ഭീകരതാണ്ഡവത്തിൽനാംചാലിയാർ പുഴയിലൊഴുകിയെത്തിഎപ്പോഴോ ബോധംമറഞ്ഞുപോയിഭൂമിവിട്ടിങ്ങ്പറന്നു മോളെനാമെല്ലാം എവിടെയാവന്നതമ്മേഭൂമിയിൽ കാൽ തൊടാൻകഴിയുന്നില്ലഎവിടെയാണമ്മേഎൻ വിദ്യാലയംഅവിടെല്ലാംമൺമറ മാത്രമാണ്വേദന ചൊല്ലുംമകളെ നോക്കിഅമ്മ തൻ നെഞ്ചകംഉരുകി നീറിനമ്മുടെ വീടുംപറമ്പുമെല്ലാംഎവിടെ മറഞ്ഞങ്ങ്പോയതമ്മെനമ്മുടെ വീടിൻസ്ഥലത്തിലെല്ലാംഎന്താമ്മേ കൂട്ടമായ്ആളുകള്മണ്ണിട്ട് മൂടുന്നുനമ്മളെയുംഇനിയുംഞാനെങ്ങനെകളിക്കുമമ്മേഎല്ലാരുമമ്മേകരയുന്നല്ലൊആർത്തലച്ചീടുന്നുബന്ധുക്കളുംഅച്ഛനും ചേട്ടനുംഎവിടെയമ്മേഅവരെയുംകാണുവാൻ കഴിയുന്നില്ല.അച്ഛൻ്റെ പഞ്ചാരമുത്തം കിട്ടാൻഞാനെവിടെ…

യാചന

രചന : പത്മിനി അരിങ്ങോട്ടിൽ ✍ കണ്ടിരുന്നു പ്രപഞ്ചസത്യങ്ങൾ നാംമണ്ണിതിന്റെ പ്രതികാരതാണ്ഡവം,കണ്ണുനീരിനും കാര്യമില്ലെന്നുമിപോയ നാളുകൾ കേട്ടതും കണ്ടതുംപിന്നെയെന്തി നീ ഭാവനാ ലോകവും,,പിൻ തുടരുന്നതിൻ കാര്യമെന്നോതുവാൻ,ഉച്ചനേരവുമന്തിയും മാറ്റമികണ്ടിടാനും മറന്നതി മാനവർചിന്ത തന്നെ യാകറ്റി യൊരു വേള,,കണ്ടിടേണമിന്നിന്റെ കാഴ്ച കൾ,,ചൊല്ലിടുന്നിവരോരോവരികളുമെന്തിനെന്നുപറയുമോ കൂട്ടരേ,,നൊന്തു കേഴുമി മണ്ണിന്റെ…

കരുണയില്ലാത്ത കാലൻ

രചന : താനു ഒളശ്ശേരി ✍️ നിശബ്ദതയെ വിഴുങ്ങി ,ഹൃദയധമനികളെ തിളപ്പിച്ച് മരവിപ്പിച്ചു.കണ്ണിലൊക്കാഴ്ന്ന് ജീവിതംഒളിച്ചിരുന്ന മരണമേ നീ എത്ര ശക്തൻ ,കരുണയുടെ പൂരം കണ്ടിട്ടും കൊങ്കിണികൾക്കുംകണ്ണു കാണാത്ത പകലിൽ രാത്രികരയാതെരിക്കുന്നതെങ്ങനെമരണമേ നിൻ്റെ കുരുക്ഷേത്രയുദ്ധത്തിൽയുദ്ധമുറ ചൊല്ലിയവൻ്റെ ജീവിതവുംനിൻ്റെ കയ്യിൽ ഒരു പാവയെ പോലെചിരിക്കുന്നത്…

സ്നേഹബലി

രചന : പട്ടം ശ്രീദേവിനായർ ✍ കദനങ്ങൾ കോർത്ത ,കല്പടവിൽ ഞാനിന്ന് ,അകലങ്ങൾ നോക്കി,കണ്ണീർതുടച്ചു …..അകലങ്ങൾ ആത്മാവിൻ,ആഴങ്ങൾ അറിയുന്ന ,അരികുകൾ നോക്കീ ,ഞാൻ വെറുതെ,നിന്നൂ …ഇന്നുവരുന്നോരോവിരുന്നുകാരൊക്കെയും .ബന്ധുക്കളാണെന്നതിരിച്ചറിവിൽ ……!ആരോ ആരാണിവരെന്നറിയാത്തഅതിശയ മായി നിന്നുപോയീ …അറിയാത്തപോൽവീണ്ടും നോക്കി നിന്നു …!എവിടെയോ കണ്ടു മറന്നമുഖങ്ങളിൽകണ്ടു…

പ്രകൃതി ദൈവങ്ങൾ

രചന : പട്ടം ശ്രീദേവിനായർ✍️ അനന്തതേ….അപാരതേ….നീറും മനംഇന്ന്,നോവും മനം…!മേവും മനം…വേവും മനം..മനമറിയാത്തൊരുപൈതലായ്നീ…..!വിങ്ങുന്നുവോ?അഴലുകളോ?കഥയറിയാത്തൊരു..കദനങ്ങളോ?സ്വപ്നത്തിൽ എന്നുംനിഴലുകളോ?എന്തറിഞ്ഞൂ?പൈതലേ നീ…..എരിയുന്നമനസ്സിന്റെവിങ്ങലുകൾ……!ഉയരുന്നു മേഘങ്ങൾ.പടരുന്നു കൂരിരുൾ….എന്നിട്ടും എന്തേ നീ മയങ്ങീ…..?അറിയാത്ത കരങ്ങളിൽ….അറിഞ്ഞുകൊണ്ട് ഉറങ്ങി നീ….അകലങ്ങൾ താണ്ടു ന്നഅമ്മയെപ്പോൽ…..!“അമ്മ തന്നർത്ഥം സ്നേഹമാണെന്നും…അമ്മ തന്നാത്മാവ് കാണുന്നു നീ….”എന്നും അരുമയായ് പൈതലേ നീ വളരൂ…പ്രകൃതിതൻപുത്രനായ്നീ…..വളരൂ!

🖤മൃണ്മയശരീരരേ. സ്വസ്തി🖤

രചന : കൃഷ്ണമോഹൻ കെ പി ✍ മാധവൻ ചൊല്ലിയ വാക്കുകളങ്ങനെമലയാളം മെല്ലെ മറന്നിടുമ്പോൾമലകൾ കരയുന്നു, മരങ്ങളുമുലയുന്നുമലയുടെ കണ്ണീർപ്രവാഹത്തിലായ്മണ്ണങ്ങിടിയുന്നു മരണം വിതയ്ക്കുന്നുമലയാളി മെല്ലെ വിതുമ്പിടുന്നൂമരതകപ്പച്ചയാൽ സുന്ദരഗാത്രിയായ്മരുവിയ വയനാടും കേണിടുന്നൂമനിത ജന്മങ്ങളോ ചെളിയിൽ പുതഞ്ഞുള്ളമരണത്തിൽ മഗ്നരായ് മാറിടുന്നൂമാമക ചിത്തത്തിൽ മരണത്തിൻ രണഭേരിമന്ത്രധ്വനിയായ് മുഴങ്ങിടുമ്പോൾമരണത്തെപ്പുൽകിയ…

പഴമ്പൊരുൾ

രചന : സുദർശൻ കാർത്തികപ്പറമ്പിൽ✍ എവിടെ നാടിൻ്റെ സംസ്കാരപൈതൃകംഎവിടെ നാടിൻ്റെ സമ്പൽസമൃദ്ധികൾ?എവിടെനാമന്നുറക്കനെപ്പാടിയോ-രവികലസ്നേഹ സൗഹൃദശ്ശീലുകൾ! ഇവിടെ ഞണ്ടുകൾ,ഞാഞ്ഞൂലുകൾ വൃഥാ,കവിതകൾ ചമയ്ക്കുന്നഹോ നിസ്ത്രപം!അതിനെ വാനോളമയ്യോ,പുകഴ്ത്തുവാൻക്ഷിതിയിലുണ്ടു സാഹിത്യനപുംസകർ! കപടലോകമേ നിന്നെനോക്കിപ്പണ്ടുകവിയൊരുത്തൻ മൊഴിഞ്ഞതോർക്കുന്നുഞാൻ!ഒരു വിശുദ്ധഹൃദയത്തിനാവുമോ,പരമവിഡ്ഢിതൻ പിന്നിൽ ചരിക്കുവാൻ? പ്രകൃതിതൻ സൂക്ഷ്മഭാവങ്ങളോരാത്തവികൃത ജൻമത്തിനെങ്ങനെയായിടുംസുകൃതപുഷ്പവനങ്ങൾ തേടിപ്പറ-ന്നമൃതകാവ്യസരസ്സിൽ നിരാടുവാൻ പരമചിന്തയിൽ നിന്നേ…

മഴക്ക് മണ്ണിനോട്

രചന : ജോളി ഷാജി ✍ മഴക്ക് മണ്ണിനോട്പ്രണയം പെരുകുമ്പോൾപൊരുതി ജയിക്കാൻമനുഷ്യന് കഴിയില്ല…ഒന്നിച്ചൊന്നായിഇണപിരിയാതെനിങ്ങൾ കടൽ തേടിഅകലുമ്പോൾകൂടെ കൊണ്ടുപോകുന്നതെത്രജീവനുകളെയാണെന്നോ…മുന്നിൽ കാണുംതടസ്സങ്ങൾ തട്ടിമാറ്റിഉഗ്ര കോപികളായിമണ്ണും മഴയുംകുത്തിയൊലിക്കുമ്പോൾഒരു നാട് പോലുംഭൂവിൽനിന്നും മറയുന്നു…പ്രണയം പെരുത്തനിങ്ങൾ മണ്ണിലൊന്നായിദുരന്തംവിതക്കുമ്പോൾഉരുകിയൊലിക്കുന്നുമർത്യന്റെ കണ്ണുകൾ…ഒറ്റ മഴയെതാങ്ങാൻ കഴിയാത്തവരിലേക്ക്ഒരു കടലായ് നീപെയ്തിറങ്ങുമ്പോൾനിന്നെക്കുറിച്ചുകവിത രചിച്ചവർപോലുംനിന്ദയോടിന്നുപുച്ഛിച്ചു പുലമ്പുന്നു…ഓ പ്രിയപ്പെട്ടവളേമടങ്ങൂ…