Category: കവിതകൾ

പുരസ്‌കാരമാഹാത്മ്യം(ഓട്ടൻതുള്ളൽ)

രചന : സുദർശൻ കാർത്തികപ്പറമ്പിൽ ✍ നാട്ടിൽ പാട്ടാണെങ്കിലുമരുളാം,കേട്ടൊരുകാര്യം പതിരില്ലാതെകിട്ടുമവാർഡുകൾ,കാശുകൊടുത്താൽകൊട്ടും കുരവയുമായിവിടാർക്കും! ബ്രാന്റുകൾ പലതരമുണ്ടെന്നാലും,ഓന്റെ പണത്തിനു തക്കതുവാങ്ങാംതുഞ്ചത്താചാര്യൻ മുതലങ്ങനെ;പഞ്ഞമതില്ല പുരസ്കാരങ്ങൾ! കവിത ചമയ്ക്കാനറിയില്ലേലുംകവിപട്ടം ഹാ കിട്ടുകിലേവം;പണമുണ്ടൊട്ടുകൊടുത്തീടുകിലോ,മണമുണ്ടാമതു തന്നെമഹത്വം! ‘മലയാറ്റൂരിൻ’ പേരിലുമുണ്ടേ,മലപോലുള്ള പുരസ്കാരങ്ങൾ!ചെറുകഥവേണ്ട,പെരുങ്കഥവേണ്ടാ,നിറവൊടുകിട്ടുമവാർഡുകൾ പലതും! ‘സുഗതകുമാരി’,പുരസ്കാരങ്ങൾ,സുഗമം,സുലഭം ഗദ്യക്കാർക്കും!കീർത്തിലഭിപ്പാനിതിലും മീതേ,തീർത്തും മറ്റെന്തുളെളാരുപായം! ‘ജി’യുടെ പേരിൽ,…

യേശുനാഥൻ

രചന : ശിവരാജൻ കോവിലഴികം ,മയ്യനാട്,കൊല്ലം ✍ പാരിന്റെ നായകനേശുനാഥൻപാപംപൊറുക്കുന്ന പുണ്യരൂപൻനീതന്നതല്ലാതെയില്ലൊന്നുമേയെന്നിൽനാഥാ നിൻകൃപ തന്നെയെല്ലാം എൻനാഥാ നിൻകൃപ തന്നെയെല്ലാം … യേശുവേ നീതന്നെ സത്യം,എൻയേശുവേ നീതന്നെ മാർഗ്ഗംഅത്യുന്നതങ്ങളിൽ വാഴുന്ന നായകാഞങ്ങളെ നിന്നിൽ ചേർക്കേണമേഞങ്ങൾതൻ ഹൃത്തിൽ വസിച്ചീടണേ … ഏകദൈവം എന്റെയേശുനാഥൻ,അവൻഏകനായ് മാറ്റുകില്ലാരെയുമേമുട്ടുവിൻ…

ഓ ജീസസ്

രചന : ശ്രീകുമാർ എം പി ✍ ഓ ജീസസ്,ഗാഗുൽത്താമലയിലേയ്ക്ക്ലോകത്തിന്റെ പാപവുമേന്തിനടന്നു നീങ്ങിയ സ്നേഹസ്വരൂപാഞങ്ങളങ്ങയെ നമിയ്ക്കുന്നു. ജീസസ്നിർമ്മലസ്നേഹമെഅവിടുത്തെതിരുഹൃദയത്തിൽ നിന്നും,അവരേല്പിച്ചമുറിവുകളിലൂടൊഴുകിയരക്തച്ചാലുകൾസ്നേഹത്തിന്റെയുംത്യാഗത്തിന്റെയുംശോണകാന്തി ലോകത്തിന് കാട്ടിക്കൊടുത്തു ! ജീസസ്മൂന്നാംദിനംഅങ്ങ് ഉയിർത്തെഴുന്നേറ്റപ്പോൾഅവർ ആഴത്തിലേയ്ക്ക്താഴുകയായിരുന്നു. എങ്കിലും അവർക്ക് മോചനമുണ്ടാകാം.കാരണംഅവിടുന്ന് അവർക്കായിപ്രാർത്ഥിച്ചിരുന്നു. ജീസസ്അവർ അങ്ങയെപീഡിപ്പിച്ച് കുരിശിലേറ്റിയപ്പോൾഅവർ വികലമായആൾക്കൂട്ടമായിഅധ:പതിയ്ക്കുകയായിരുന്നു.ആൾക്കൂട്ടങ്ങൾ ചിലപ്പോൾസാമൂഹ്യ വിരുദ്ധരായി…

മേടപ്പുലരിയിൽ

രചന : രമണി ചന്ദ്രശേഖരൻ, പുല്ലാട്✍ ഇന്നുഞാൻ കണ്ടുവെൻ മുറ്റത്തരികിലായ്കൊഞ്ചിക്കളിക്കുന്ന വണ്ണാത്തിക്കിളികൾ.കോലാഹലമോടെ പാറിപ്പറന്നവർചെന്നിരുന്നു,പൂത്ത കണിക്കൊന്നച്ചില്ലമേൽ ഹാ!എന്തൊരത്ഭുതം,കൊന്നനിറയെമഞ്ഞത്തുമ്പിപോൽ നിരനിരെ പൂക്കൾ.ഹൃദയത്തിൽ വിരിഞ്ഞ നറുപുഞ്ചിരിപോൽഅഴകു നിറച്ചവർ ചാഞ്ചാടുന്നു. ചെറുകാറ്റിലിളകുമൊരു ചെറുചില്ലയിൽപൂവേതു കിളിയേതെന്നറിയാത്തതു പോൽഇണചേർന്നിരിക്കുന്ന മഞ്ഞക്കിളികളും,ചാടിമറിയുന്നൊരണ്ണാറക്കണ്ണനും. മധുവുണ്ട്, വർണ്ണച്ചിറകുകൾ വീശിപാറിപ്പറക്കുന്ന ചിത്രപതംഗവുംഞാൻ പാടും പാട്ടുകൾ കേട്ടതുപോലെമറുപാട്ടു…

വിഷുപ്പക്ഷി പാടുന്നു

രചന : ശ്രീകുമാർ എം പി ✍ മേടം പടി കടന്നെത്തീടുന്നുവീണ്ടുംവിഷുവൊന്നുമുന്നിലെത്തിവിഷുപ്പക്ഷിയീണത്തിൽ പാടിവന്നു“വിത്തും കൈക്കോട്ടു”മെടുത്തീടുവാൻ(2) കണ്ണനെ കണ്ടോണ്ടുണർന്നുവല്ലൊകൈനീട്ടം കൈകൾ പകർന്നുവല്ലൊകമ്പിത്തിരികളും കമ്പങ്ങളുംകൗതുകമോടെ കൊളുത്തിയെങ്ങും (2) പൊടിമഴ തീർത്ഥം തളിച്ചു വന്നുപൊൻവെയിൽ തോരണം തൂക്കിനിന്നുകൊന്നകൾ പൂത്താലിയേന്തിനിന്നുകോൾമയിർക്കൊള്ളുന്നുവെന്റെനാട് (2) വീണ്ടും വിഷുപ്പക്ഷി പാടിടുന്നു”വിത്തും കൈക്കോട്ടു”മെടുക്കവേഗംപാടില്ല…

ശൂന്യമായ കല്ലറ

രചന : ഷാഫി റാവുത്തർ✍ മുൾക്കിരീടമണിഞ്ഞശിരസ്സതിൽരക്തമൊപ്പിക്കഴുകി ശുചിയാക്കിചോരവറ്റിയ ദേഹമതെങ്കിലുംതേജസ്സൊട്ടും മറയാതെ നിൽക്കുന്നു കൈകളിലിരുമ്പാണികൾ സൃഷ്ടിച്ചദ്വാരമിങ്ങനെയുലകിനെ നോക്കുന്നുവാരിയെല്ലിന്നിടയിലും കുന്തത്താൽപേർത്തു കുത്തിയനേകം മുറിവുകൾ ചാട്ടവാറിന്റെ താഡനം ദേഹത്തിൽതീർത്ത ചോന്ന വരകൾ തിണർത്തതുംരക്തവഴികൾ ഉണങ്ങിപ്പടർന്നൊരുദേഹമായ് ദൈവപുത്രൻ കിടക്കുന്നു എത്രപീഢനമേൽക്കിലും ശത്രുവിൻക്ഷേമഭാവിയ്ക്കു പ്രാർത്ഥനയേകിയോൻകാൽവരിയിലെക്കല്ലുകൾക്കുള്ളിലുംകരുണതൻ മൃദുലഹൃദയങ്ങൾ തീർത്തവൻ ശാന്തിഗീതം…

ശകുനി

രചന : അനിൽ ചേർത്തല ✍ മുടന്തന്റെ ഏന്തിൽ കുഴിത്താള മേളംകോങ്കണ്ണിനുള്ളിലൊ അങ്കത്തുരങ്കം,പകിടക്കുതന്ത്രമോ കുതികാലു വെട്ടാൻകുലം കുത്തൊഴുക്കിൽ അടിവേരറുക്കാൻ,പെണ്ണിന്റെ മാനത്തിൽ മൗനം ഭജിപ്പാൻഭീഷ്മർക്കു ശരശയ്യ വാങ്ങിക്കൊടുപ്പാൻ,ശകുനം മുടക്കുവാൻ ശകുനം പിഴക്കുവാൻശപഥo എടുത്തവൻ ശകുനി.പലകാല പ്രതികാരമഗ്നിക്കടൽ തീർത്തടുക്കി കൊരുത്തിട്ടുടമ്പടിത്താളതിൽകോറിക്കുറിക്കുവാൻ നാരായമുനകളിൽകുരുവംശ രക്തം കൊതിച്ചു…

തെന്നാലിരാമൻ

രചന : ഷാജി നായരമ്പലം ✍ കൊഴിഞ്ഞുപോയെന്നാലു-മിലകൾ ഒന്നൊന്നായി-പ്പെറുക്കിക്കൂട്ടിക്കാലംപതിച്ച കൈയൊപ്പുകൾതുടച്ചുമിനുക്കിയുംമിഴിവേകിയും ഡോക്ടർഎനിക്കായയക്കുന്നു-ണ്ടതിൽ ക്കണ്ടതാണിവൻതെന്നാലി രാമൻ, കൊച്ചുകുരങ്ങൻ അതിഥിയായ്വന്നു തൻ്റെ വീട്ടിലെഅംഗമായതിൻ കഥ.! ആലുവാപ്പാലത്തിൻ്റെയിറക്കിൽ പെരിയാറിൻതീരത്ത് പുതുതായിപണിഞ്ഞ ഗൃഹം, വർഷംഅമ്പതു കഴിഞ്ഞതാ-ണെങ്കിലും, ഗതകാല-യോർമ്മകളടുക്കോടെകെട്ടിവയ്ക്കയാം ഡോക്ടർ. താമസം തുടങ്ങിയ നാൾ മുതൽമുറ്റത്തുള്ള മാവിലെ-ക്കൊമ്പിൽ ച്ചാടിനടക്കുന്നവൻ…

രണ്ടാം ഷാപ്പ്

രചന : ഹരിദാസ് കൊടകര✍️ മികച്ച വാക്കിൻവിഭാഗത്തിലിന്നുംവാക്കെന്ന വാക്കിന്-തന്നെയാദരം പലരും തുന്നിയെടുത്തകുപ്പായംതോട്ടിലേക്കിട്ടുപഴയ പാട്ടുകേൾക്കാൻവീണ്ടുവിചാരമില്ലാത്ത-ഷാപ്പിലേയ്ക്കോടിവെയിലും വിലാപവുംകൊണ്ടുനിന്നേ പറ്റു പുഷ്ടി വരുത്തിവലിയവനാക്കാതെകൊല്ലുവാനാകുമൊരിളം-പ്രായമിപ്പോൾകൊല്ലുവിൻ തങ്ങളെതങ്ങളിൽ തന്നെ..ഷാപ്പിന്നകം തുടികൊണ്ടു നിന്നവൻ പെറ്റു“മനുഷ്യനെത്ര ദുർബലൻമാനുഷ്യമെത്ര ദുർലഭം” ഈ വീട് എന്റെയല്ലാഅച്ഛന്റേതുമല്ലാഅച്ഛാച്ചന്റേതുമല്ലമരണ മഴയത്ത്നനയാതിരിക്കാൻമഴ തന്ന തീർപ്പ് ഒന്നായ രണ്ടിനുംഞാനെന്നതേ ചോദ്യംമനസ്സിലും…

വേഷപ്പകര്‍ച്ച

രചന : ബാബു ഡാനിയൽ.✍ കുണുങ്ങി കുണുങ്ങി കടക്കണ്ണെറിയുംനവോഢയെപ്പോലെന്നരികിലെത്തിചിണുങ്ങിചിണുങ്ങി വിറയാര്‍ന്നചുണ്ടാല്‍നനവാര്‍ന്ന ചുംബനമേകിയോളേ. നിനയാത്തനേരത്തരികത്തണഞ്ഞ്നയനാമൃതം നല്‍കി നടനമാടിനവനീതഗാത്രിയെന്‍ കാമിനിയെപ്പോല്‍നിറമാര്‍ന്നരോര്‍മ്മകള്‍ നല്‍കിയോളേ അത്രമോദത്താല്‍ കഴിഞ്ഞ ദിനങ്ങളെഎത്രവേഗേന നീ വിസ്മൃതിപൂകിവിസ്മയമാകുന്നുണ്ടിന്നെന്‍റെ മാനസംനാട്യം പഠിച്ചനിന്‍ വേഷപ്പകര്‍ച്ചയാല്‍ കാര്‍മുകിലാമശ്വത്തേര്‍തെളിച്ചെത്തി നീപ്രചണ്ഡതാളവും ഹുങ്കാരമോടെയുംനഗ്നികാരൂപേ മുടിയഴിച്ചാടിനീഅഗ്നിയാല്‍ തീര്‍ത്തൊരാ ചാട്ടവാര്‍വീശി അടര്‍ക്കളം തീര്‍ത്തു…