Category: സിനിമ

കണ്ണീർ മഴ

രചന : പരമേശ്വരൻ കേശവ പിള്ള ✍ അറിഞ്ഞതില്ലയെൻ ദുഖങ്ങളത്രയു-മറിഞ്ഞുസ്വാന്തനമേകുവാനേറ്റംപറഞ്ഞതില്ലാരോടുമീസഹനങ്ങൾമുറിഞ്ഞുപോകാതിരിക്കുവാനീബന്ധങ്ങൾ. പരിചിതരെന്കിലുമപരിചിതരേപ്പോൽപരിസരം മറന്നു ജീവിപ്പാനാവതില്ലപരിണയമൊരു നിത്യദുഖമെന്നപോൽപരസ്പ്പരമറിഞ്ഞു കാലങ്ങൾ തള്ളി നീക്കി. ഇരുൾ മൂടുന്ന ജീവിതവേളകളിൽഒരു കനലിന്റെ വെളിച്ചമെന്കിലുംതരുമോയെൻ ദാഹമകറ്റാനായ്കരുണതൻ പ്രകാശവുമായെൻ മുന്നിൽ. കൺമുന്നിലെരിയുന്ന കനലുകൾക്കപ്പുറംകാണുന്നുഞാനെൻ ജീവന്റെവെളിച്ചംകരളിലെരിയുന്ന കനലുകളൊക്കയുംകണ്ണീർ മഴകൊണ്ടണയ്ക്കാനാകുമോ!.

ഭൂമിപുത്രി

രചന : ശ്രീകുമാർ എം പി.✍ ഭൂമി തൻ മാറിൽ പുണ്യമായ് വന്നുപൂവ്വുപോൽ വിടർന്നു നീ സഖീഭൂമിതൻ ഭാവമേറ്റുവാങ്ങിയഭൂമിപുത്രിയാണു നീ !സൂര്യതേജസ്സ്വെള്ളി വെയിൽ നാളങ്ങളാ-യേറ്റു വാങ്ങുന്നഭൂമിയെപ്പോലെ നീ.തീഷ്ണമാം ചൂടുംലാവാപ്രവാഹവുംഅഗ്നി സ്പുലിംഗങ്ങളുംവമിക്കുന്നഅഗ്നി മുഖമാർന്നഭൂമിയെപ്പോലെ നീ.പ്രകൃതി തൻ ദീർഘനിശ്വാസങ്ങൾപ്രചണ്ഡ പ്രവാഹമായ്വരുന്ന കാറ്റുകളെയേറ്റു വാങ്ങുന്നഭൂമിയെപ്പോലെ നീ.കനത്ത…

അമ്പിളിമാമാ

രചന : സിയ സംറിൻ ✍ കവിതയോടുള്ള അടങ്ങാത്ത കൊതിയുമായി എന്റെ ഗ്രാമത്തിലൊരു മിടുക്കിയുണ്ട്.സിയ സംറിൻ എന്ന നാലാംക്ലാസുകാരി.ആലാപനംമാത്രമല്ല, എഴുത്തും ഈ കുഞ്ഞാവയ്ക്കൊരു ലഹരിയാണ്.ആലാപനത്തോടൊപ്പം സിയക്കുട്ടി എഴുതിയ ഒരു കവിതയും പോസ്റ്റ്‌ ചെയ്തുകൊണ്ട് ഞാനീ കുഞ്ഞാവയെ പുറംലോകത്തേക്ക് കൊണ്ടുവരികയാണ്.അവൾക്ക് നിങ്ങളുടെയെല്ലാം പിന്തുണവേണം.…

*യുദ്ധഭൂമി*

രചന : മുഹമ്മദ് ഹുസൈൻ,വാണിമേൽ✍️ ചേതനയറ്റ ജഡങ്ങൾ ചുറ്റും,ചോരയിൽ മുങ്ങിയ ഭിത്തികൾ,നിലങ്ങൾ.യന്ത്രപ്പക്ഷിതൻ ആരവം മേലെ.താഴെ, ചോരയിൽ മുങ്ങിയ കുഞ്ഞു മുഖങ്ങൾ.കുടിപ്പാൻ ചുടുചോരയും അഴുക്കുചാലും,കഴിക്കാനോ ജഡകൂമ്പാരങ്ങളും പുല്നാമ്പുകളും.കളിപ്പാവയെ തേടിയ കുഞ്ഞികൈകളില്ലാംചുടുചോരയിൽ മുങ്ങിയ കാഴ്ചകൾ ചുറ്റും.മരിച്ചു മരവിച്ചൊരകിടിൻ ചോട്ടിൽമുലപ്പാൽ തേടും കുഞ്ഞിനെ കാണാം.ചോരയിൽ മുങ്ങിയ…

അമാലന്മാർ

രചന : ജയേഷ് പണിക്കർ✍ ജീവിയ്ക്കുന്നിവരുമേ ഭാരമതേറ്റിയെന്നുംസഹിക്കയെന്നല്ലാതെ മാർഗ്ഗമതേതുമില്ലകരുത്തതേകിയെന്നും കാക്കുന്നതിവരല്ലോകറിവേപ്പില പോലെ ചവച്ചങ്ങു തുപ്പുന്നതുംയാത്രയിലുടനീളം കൂട്ടിനങ്ങിവർ വേണംദേഹരക്ഷയുമങ്ങു നോക്കുക വേണമല്ലോചിലവാക്കുന്നുണ്ടാ സമ്പാദ്യമൊക്കെയെന്നാൽചിലവതിനുള്ള വക നല്കുവാൻ മടിയല്ലോഇനിയിതിങ്ങെത്ര ചുമലിൽ പേറീടണംഇടതടവില്ലാതെയീ യുലകിതിലനുദിനംമനുജ ജന്മത്തിലോ പിറന്നു ഞങ്ങളുമീമനസ്സുമതുപോലെ നിങ്ങളതെല്ലാം പോലെകരുണയല്പമങ്ങു കാട്ടീടവേണമങ്ങുകഴിഞ്ഞുകൂടുമൊരു കുടുംബമായി ഞാനുംവിശപ്പിൻവിളിയാലെയെടുത്തു…

പൂമിഴിയാൾ

രചന : വിദ്യാ രാജീവ് ✍ ജാലകപ്പഴുതിലൂടൊന്നെത്തി നോക്കിജാള്യതവന്നങ്ങു മൂടിമെല്ലേ.ഉമ്മറത്തിണ്ണയിലൊരു കൂട്ടരുണ്ടേപെണ്ണുകാണാനായി വന്നതാണേ. ഇടങ്കണ്ണാൽ പലകുറി നോക്കിടുന്നൂഅക്ഷമയോടെ ആണൊരുത്തൻ.പൂമിഴിയാളവൾ വരികയായ്ധാവണിയിൽ സുന്ദരിയായ്. ഇടനെഞ്ചിൻ താളമേറുന്നുണ്ടേ,വിറയാർന്നിടുന്ന തനുവോടേ ചുവടുവച്ചു.നമ്ര ശിരസ്സൊന്നു ഉയർത്തിയവൾ,കണ്ടമാത്രയിൽ ഇരുവരും മതിമറന്നുപുഞ്ചിരി പാലാഴി തീർത്തിടുന്നു. ഇഷ്ടമറിയിച്ചു മടങ്ങവേപിന്തിരിഞ്ഞു നോക്കിടുന്നു,ജാലക വാതിൽക്കൽ…

യുദ്ധാനന്തരം

രചന : ദിലീപ്✍ അതിർത്തികൾനിശ്ചയിക്കപ്പെടാത്തരണ്ടു രാജ്യങ്ങൾയുദ്ധാനന്തരംസ്വയം മരുഭൂമികൾനട്ടുപിടിപ്പിക്കുന്നതാണ്… ആയുധങ്ങൾ മൂർച്ചകൂട്ടിഅതിർത്തികളിൽപതുങ്ങിയിരുന്നുപരസ്പരം വെട്ടിവീഴ്ത്തിയിട്ടുംഒടുങ്ങാത്ത പകയുടെചരിത്രം പറയാനുണ്ടാവുംഓരോ രാജ്യത്തിനും, പകയുടെ ആകാശംഇരുണ്ടതാണെന്ന്വാക്കുകൾകൊണ്ട്അവർ വരച്ചിട്ടിട്ടുണ്ടാവും,രക്തം മണക്കുന്നപകലുകൾക്ക് ഇനിയുംഅതിജീവനത്തിന്റെനിറമുണ്ടാവില്ല, വെറുക്കപ്പെട്ടവരെന്ന്പരസ്പരം മുദ്രചാർത്തിആദ്യം അതിർത്തികളിൽയുദ്ധത്തിന്റെ കൊടിനാട്ടും,നിശബ്ദതകൾ ആയുധമാവുംരക്തം പൊടിയാത്തയുദ്ധത്തിൽ മനസ്സുകൾഇടയ്ക്കിടെ മരിച്ചു വീഴും, അതിർത്തികളിൽഇരു രാജ്യങ്ങളുംസൈനിക ശക്തികൂട്ടികൊണ്ടിരിക്കും,സൂചിപ്പഴുതുകളിൽപോലുംഅതി വിദഗ്ധമായിആയുധങ്ങൾ…

തുളസിക്കതിർ ( വൃത്തം : കേക)

രചന : ശ്രീകുമാർ എം പി ✍ ചെത്തിപ്പൂമാലയിട്ട്ചന്ദനഗോപി തൊട്ട്“ചിൽചിലെ” കൊലുസിന്റെചെറിയ സ്വനം ചിന്നി ചെറിയ പുല്ലാങ്കുഴൽമെല്ലവെയൂതിക്കൊണ്ട്ചേലൊത്ത ചോടുവച്ചുതാളത്തിൽ വന്നു കണ്ണൻ ചേറല്പം പുരണ്ടുള്ളചേവടിയുയരുമ്പോൾചെമ്മുകിൽ കാർമേഘത്തി-ന്നിടയിൽപോലെ പാദം ! കാർമുകിൽവർണ്ണൻ തന്റെകള്ളനോട്ടത്തിൽ പോലുംകവിതയൊന്നുണ്ടെന്നുചൊല്ലിയതാരൊരിയ്ക്കൽ ! കാർത്തികവിളക്കു പോൽതെളിഞ്ഞ കണ്ണുകളിൽകവിതയ്ക്കൊപ്പം കാണാംകനിവും കരുതലും…

കടവത്തെ ചെമ്പകം

രചന : സതി സുധാകരൻ✍ കണിയാംപുഴയുടെ കടവത്തു നില്ക്കണചെമ്പകം പൂത്തുലഞ്ഞു.കുഞ്ഞോളങ്ങൾക്കു കണി കാണാൻകുഞ്ഞിക്കുരുവിയ്ക്കു കൂടൊരുക്കാൻചന്ദന മണമുള്ള കാറ്റേ വാ,ഇത്തിരി കുളിരും തന്നേ പോ… ആകാശത്തിലെ പറവകളെചെമ്പകം പുത്തതറിഞ്ഞില്ലേകുയിലമ്മ പാടണ കേട്ടില്ലേഈ മരത്തണലിലിരുന്നീടാംഇതിലെ വരു പറവകളെചെമ്പകപ്പൂവിനെ കണ്ടേ പോ… മാനത്തു മുല്ല വിരിഞ്ഞ…

മഞ്ഞു വീണ രണ്ട് പെൺകുട്ടികൾ.

രചന : എം ബി ശ്രീകുമാർ ✍ ഫെബ്രുവരി ഇരുപത്തിയാറ്എന്‍റെ ഫ്ലാറ്റില്‍ പതിനഞ്ചാം നിലയില്‍വെള്ളിനര വീണ രണ്ടുപേര്‍.ഇരുപത്തിയാറു വര്‍ഷം മുന്‍പ് തമ്മില്‍ പിരിഞ്ഞരണ്ടു പെണ്‍കുട്ടികള്‍ഉടല്‍ വേഗങ്ങള്‍ ആവേശമുണര്‍ത്തിയകത്തിപ്പടരുന്ന തീ പടര്‍പ്പുകളില്‍മുഖങ്ങള്‍ പരസ്പ്പരം തിരയുന്ന ഗന്ധംനെറ്റിയിലോ കണ്ണുകളിളോ കവിളുകളിലോകഴുത്തിലോ എവിടെ നിന്നാണ്ചന്ദന മുട്ടികളുടെ…