Category: സിനിമ

പ്രണയ മഴയിൽ കുളിക്കുമ്പോൾ …

രചന : സതി സതീഷ്✍ മഴ തെല്ലൊന്നൊതുങ്ങിഞാൻ കാതോർത്ത മഴയുടെ സംഗീതത്തിന്നിൻ്റെ പേരായിരുന്നു.എത്ര വിചിത്രം അല്ലേ?നമ്മളെന്നോർമ്മയിൽനിത്യവുംഞാനുംനീയും മുങ്ങിമരിക്കുന്ന– തെനിക്കറിയാം…..പ്രണയവഴികളെല്ലാം ലക്ഷ്യത്തിലെത്തണംഎന്നു ശഠിക്കരുതല്ലോ …?കൈകൾ കോർത്തുപിടിച്ച ലക്ഷ്യമായുള്ളചില യാത്രകൾഎത്രയോ മനോഹരമാണെന്നോ..പ്രണയമെന്തെന്നറിയുന്ന നിമിഷങ്ങളാണവ..സ്വന്തമായിട്ടുംസ്വന്തമാവാതെ പോയ നമ്മുടെ പ്രണയം …!എന്നിട്ടും നിന്നിൽനിറഞ്ഞു തുളുമ്പി എന്നിലേക്കൊഴുകുന്ന പ്രണയനീലിമയിൽഞാനും…

അവൾ സ്വർണ്ണനാണയങ്ങൾ വാരിയെറിയുകയാണ്

രചന : ഠ ഹരിശങ്കരനശോകൻ✍ പലയിടങ്ങളിലും ധൂർത്തരായവരുണ്ടായിരുന്നുസമ്പത്തിന്റെ വിതരണം അസമനിലയിലായിരുന്നുഇതൊരേകപ്പെട്ട കെടുതിയായിരിക്കാനിടയില്ലഅവൾ സ്വർണ്ണനാണയങ്ങൾ വാരിയെറിയുകയാണ്ഞാനത് പെറുക്കിയെടുക്കാൻ കുനിയുമ്പോൾഅവളുടെ പാവാടഞൊറികളിലെ ചിത്രപ്പണികൾനോക്കി നിവരാൻ മറന്ന് പോവുന്നുഅവളുടെ പാദങ്ങൾക്കിടയിലൂടെ ഞാൻവലിയൊരു നാണയക്കൂമ്പാരത്തിന്റെ തിളക്കം കാണുന്നു2അർദ്ധരാത്രിയുടെ തെരുവിലൂടെ ഞാൻനിങ്ങളെ തേടി വരികയായിരുന്നുഞാൻ കുടിച്ചിട്ടുണ്ടായിരുന്നുപാട്ട് പാടുന്നുണ്ടായിരുന്നുനിങ്ങളന്നകലെയായിരുന്നുഅതിനെ കുറിച്ചായിരുന്നു…

പ്രണയം പൂത്ത വഴികൾ

രചന : വാസുദേവൻ. കെ. വി ✍ “കാത്തിരിക്കുന്നു..” എന്ന വരികൾ അവളിൽ ആനന്ദാശ്രു പൊഴിച്ചു.മറുമൊഴി അവളിട്ടത്അവൻ പണ്ട് ചൊല്ലിക്കൊടുത്ത കവിതാ ശകലത്തോടെ ..കാവ്യത്മകമായി..“പ്രണയം പറഞ്ഞ് നീയെന്നെ പതിവുപോലെ വേദനിപ്പിക്കുന്നു.ഓർമ്മകളുണർത്തുന്നു..ചുംബനവർഷങ്ങളാൽ നമ്മൾ തരളിതമാക്കിയ വേളകളിലേക്കൊരു തിരിഞ്ഞു നോട്ടം.പൂത്തുലഞ്ഞ ഗുൽമോഹർ ചുവട്ടിൽ മടിയിൽ…

പ്രണയമഴപ്പെയ്ത്ത്‌

രചന : ശിവരാജ് പാക്കുളം✍ ഇടമുറിയാതന്നു പെയ്തൊ –രിടവപ്പാതി മഴയിലുംഇടവഴിയിലൊരു കുടയിൽചേർന്നുനിന്നതോർമ്മയിൽഇരുമനവുമൊന്നുചേർന്നുകുളിർമഴയിൽ നിൽക്കവേഇരുകരവും ചേർത്തുവെച്ചുകഥ പറഞ്ഞതോർമ്മയിൽതുടലുപൊട്ടിച്ചതുവഴിയെഓടിവന്ന ശുനകനെ കണ്ടു-ടലുചേർന്നു പുണർന്നുനമ്മളെത്ര നേരമങ്ങനെ..മഴന്നനഞ്ഞ മേനിയാൽമനം നിറഞ്ഞു നിൽക്കയാൽമധുരമുള്ള ചുണ്ടിലെ ത്രചുംബനങ്ങൾ തന്നു ഞാൻമറകുടയാലെന്നെ നോക്കിമൗനമായി നിന്നു നീമദനലഹരി നുകരുവൻമനം കൊതിച്ചു നിന്നു നാംപ്രണയവും…

ഗ൦ഗ പാടിയ നോവുകൾ ചുവക്കുമ്പോൾ .

രചന : വൃന്ദ മേനോൻ ✍ പ്രണയം നഷ്ടപ്പെടുമ്പോൾ , പ്രണയിച്ച മനുഷ്യരെ നഷ്ടപ്പെടുമ്പോൾ ആത്മഹത്യ ചെയ്യുന്നവ൪. പ്രണയത്തിന്റെ പേരിൽ ജീവിതം അവസാനിപ്പിച്ചവ൪ എത്ര എത്ര പേ൪. അവരുടെ ഒരു നിത്യസ്മാരകമായി ഞാൻ മഹാഭാരതകഥയിലെ ഗ൦ഗ എന്ന കഥാപാത്രത്തെ നോക്കിക്കാണുന്നു. വിഷാദമായ്,…

നാരങ്ങാ മിഠായിപ്പൊതി

രചന : അമൃത സാകേതം✍ നിനക്ക് വേണ്ടിയെന്നോർക്കാപ്പുറത്തൊരുകുഞ്ഞ് നാരങ്ങാ മിഠായിപ്പൊതി,നിന്നെ ഓർക്കുമ്പോഴെന്ന് ഒന്ന് രണ്ട് വരികൾ ,നിന്നെയൊന്ന് കാണാനായെങ്കിലെന്ന സ്നേഹപ്പൂതികൾ,നിന്റെ നിനവിലെന്ന് അറിയാതെ വിടർന്ന ചിരിച്ചാലുകൾ,നിന്നെ മോഹിച്ച് പടർന്നെന്ന കിനാവള്ളികൾ,നീ തന്നെ, നീ മാത്രമെന്ന നെഞ്ചുരുക്കങ്ങൾ,ഹാ… എത്രയെത്ര പ്രണയക്കൊതികളാണല്ലേ മനുഷ്യർക്ക്,,നീയെന്ന ചുഴികളെത്ര…

മുൻവിധി

രചന : ശ്രീകുമാർ എം പി✍ കറുത്തമേഘംപൊഴിച്ച മഴയിൽകുളിർത്തു ഭൂമിപൂക്കുന്നുകറുത്ത രാവുതപം ചെയ്തല്ലെതുടുത്ത കാല്യംപിറക്കുന്നെകറുത്ത കണ്ണ-നുതിർത്ത ഗീതയുലകിൽ വെട്ടമേകുന്നുകനത്ത ദു:ഖംപടരുമ്പോളുള്ളിൽകരുത്തോടെയെന്നുംമുഴങ്ങുന്നുകൊടും തമസ്സിനെയകറ്റിടും സൂര്യപ്രഭ പോലതുവിളങ്ങുന്നു !കറുത്ത കുയിലിൻകണ്ഠമല്ലയൊകവിത പാടിയുണർത്തുന്നെ !കരിമനസ്സിന്റെചുമരിലായ് നമ്മൾകളിയായിപോലുംവരച്ചെന്നാൽകറുക്കുകില്ലൊന്നുംകറുക്കും നമ്മുടെമനസ്സിന്റെ നാലുചുമരുകൾമുൻവിധികളെ പിൻ –തുടരുകയെന്നാൽവരിച്ചിടുന്നതി-ന്നടിമത്തം.

നിഴലുകൾ

രചന : സതി സതീഷ് ✍ നിഴലുകൾ മായുന്നതണ്ണീർത്തടങ്ങളിൽസുഗന്ധം പരത്തുന്ന പ്രണയത്തിന്നോർമ്മകൾമഴയായ് പെയ്യുമ്പോൾ …..ഞാനൊളിപ്പിച്ചനിന്നോടുള്ളപ്രണയത്തിന്നോർമ്മകൾചുട്ടുപൊള്ളിക്കുന്നു …..നിന്നിലെ ഞാനാണ്എന്നിലെ നീയാണ്നിൻ്റെ പ്രണയമാണ്ഞാനെന്നറിവുകൾഎന്റെ പ്രണയമാണ്നീയെന്നറിവുകൾ …..ഓർമ്മകളായ്പെയ്തൊഴിയുമ്പോൾ ….നാം കണ്ട സ്വപ്നങ്ങൾ …വറ്റിയകണ്ണീരുറവകൾ ….നീറുന്ന മനസ്സുകൾജീവിക്കാൻ പ്രേരിപ്പിക്കുന്നു !വരില്ലെന്നറിവിലുംആരെയോ തിരയുന്ന കണ്ണിന്റെയുള്ളിലുംനിനയാതെയറിയാതെനീ മറഞ്ഞപ്പോൾ …..ആരുമറിയാതൊളിപ്പിച്ചുവെച്ചോരുവേദനയിൽനിൻ്റെ രൂപം…

നൃത്തശാല

രചന : വിഷ്ണുപ്രസാദ് കുട്ടുറവൻ ഇലപ്പച്ച ✍️ പെരുന്തൽമണ്ണയിൽ നിന്ന്പട്ടാമ്പിയിലേക്കു പോകുന്ന ബസ്സിൽഡ്രൈവറുടെ എതിർവശത്ത്നാലു പേർക്കിരിക്കാവുന്ന സീറ്റിൽമുഴുക്കൈ നീല ബ്ലൗസും നീലസാരിയുമണിഞ്ഞ്പ്രേമം നിറഞ്ഞൊരു പെൺകുട്ടി തനിച്ചിരിക്കുന്നു.അവളുടെ കണ്ണുകൾക്ക്ഈ പ്രപഞ്ചത്തെ മുഴുവൻഊറ്റിക്കുടിക്കാനുള്ള കെൽപ്പുണ്ട്.അവളൊന്ന് നോക്കിയിരുന്നെങ്കിൽബസ്സിലെ മുഴുവൻ ആളുകളുംപറന്നു വന്ന്അവളുടെ കണ്ണുകൾക്കുള്ളിലേക്ക്അപ്രത്യക്ഷമായേനേ…ഭാഗ്യവശാൽ അതുണ്ടായില്ല.(ഇടയ്ക്കെപ്പോഴോ വൃദ്ധനായ…

എനിക്ക് ഇരുപത്തിമൂന്നാം വയസ്സിൽ കിട്ടിയ കടിഞ്ഞൂൽ പുത്രൻ…

രചന : ഷാഫി റാവുത്തർ ✍ ഒരിക്കലും നിലച്ചിടാതുറക്കെനീ… കുതിക്കണംഅമരഹൃദയമൂർജ്ജമാക്കിഅവനിതന്നിലുയരണംഅടിച്ചമർത്തിയവഗണിക്കു-മാളുകൾക്കു മുന്നിലായ്അടിമമാനസം തകർക്കു-മാത്മസത്യമറിയണംചൂഷണത്തിനമ്പുകൾതൻമുനയടിച്ചൊടിയ്ക്കണംകാരിരുമ്പിൻ ചങ്ങല-ത്തളപ്പറുത്തെറിയണംവേട്ടനായ്ക്കളെതിരിടുമ്പോൾവേദന മറക്കണം…ദ്വേഷസാഗരത്തിരയ്ക്ക്തടയണയൊരുക്കണംദീപമായ് ജ്വലിക്കണം നീകൽത്തുറുങ്കിരുട്ടിലും..അക്ഷരങ്ങൾ നേരിലേക്കുപാലമായ്പ്പണിയണംആശയത്തെയാത്മമായ്-പ്പുണർന്നു നേരെനീങ്ങണംസങ്കടത്തലയ്ക്കുമേലെപുഞ്ചിരിപൊഴിക്കണംമണ്ണിനെന്നും മധുരമൂറുംനന്മതന്നെയേകണംജീവനുള്ള നാൾ വരേക്കുംതലയുയർത്തിനിൽക്കണം.