Category: സിനിമ

പരിരംഭണം.

കവിത : സുദർശൻ കാർത്തികപ്പറമ്പിൽ * കരിനീലമിഴിയുള്ള പെണ്ണാളേ,നിന്റെകരതാരിൽ ഞാനൊന്നു തൊട്ടോട്ടെഅരുമപ്രതീക്ഷകൾ നെയ്തുനെയ്തന്നുഞാൻഒരു നൂറുസ്വപ്നങ്ങൾ കണ്ടതല്ലേപുലരിപ്പൂഞ്ചിറകും വിരിച്ചുകൊണ്ടേയെന്നിൽ,നലമെഴും പുഞ്ചിരിതൂകിക്കൊണ്ടേ,കലയുടെ കേദാരവനിയിലൂടങ്ങനെ,കളഭക്കുറിയുമായ് വന്നതല്ലേപേരൊന്നറിയുവാൻ മോഹമുണ്ടേ,യുള്ളിൽനേരൊന്നറിയുവാൻ ദാഹമുണ്ടേഏതു സ്വർഗ്ഗത്തിൽ നിന്നിങ്ങുവന്നെന്നുള്ളി-ലോതുക,നീയൊന്നെൻ പുന്നാരേ!മേനകയോ,ഹാ തിലോത്തമയോ,ദേവ-ലോകത്തിൻ,സൗന്ദര്യറാണിയോനീ!ഒന്നുമറിയില്ലയെങ്കിലുമോമലേ-യൊന്നറിയാമെന്റെ മുത്താണ്വേദത്തെളിമുകിൽ ചിത്താണ്,നീയീ-നാദപ്രപഞ്ചത്തിൻ സത്താണ്ആദിമധ്യാന്തപ്പൊരുളാണ്,സ്നേഹ-ഗാഥകൾതോറ്റും മിഴാവാണ്ആ ദിവ്യഭാവ സുഹാസിതനർത്തന –വേദിയിൽ ഞാൻ…

സ്മൃതി.

ഒരു ‘പ്രണയഗവിത!’ : മീനാക്ഷി പ്രമോദ്* നിന്നോർമ്മകൾക്കിന്നു കമനീയത തോന്നിയെന്നാ-ലെന്നോമലേ, നിൻപ്രണയമെന്നെ വിളിച്ചതാവാംഓർക്കാതിരിക്കാമിനിയിതെന്നു നിനച്ചുവെന്നാ-ലോർത്തോർത്തു ഞാൻ നിന്നെ മറവിക്കു കൊടുത്തതാവാംചൊല്ലാൻ മടിച്ചന്നു മൊഴിയാത്ത വിശേഷമോർത്താ-ലെല്ലാമൊരേ നെഞ്ചിലെ മിടിപ്പുകളെന്നു കാണാംനീളൻവരാന്തയ്ക്കകലെ നിൻപദതാളമൂർന്നാ-ലുള്ളം തുടിക്കുംശ്രുതിയിടഞ്ഞൊരുപക്ഷിയായ് ഞാൻമഞ്ചാടികൾ വീണ കളിയങ്കണമോർത്തുചെന്നാൽമാഞ്ചില്ലകൾക്കുണ്ടു പറയാൻ കളിയൂയലാട്ടംമന്ദാനിലൻ പോയ വഴിയേ…

അന്ധരെന്ന് മുറവിളി.

കവിത : ബീഗം* അന്ധരെന്ന് മുറവിളികൂട്ടാതെഅന്യോന്യം വെളിച്ചമായ്നില്പൂ ഞങ്ങൾ….മണി കിലുക്കത്തിന്ന-കമ്പടിയായ്മാർഗ്ഗമറിഞ്ഞു ചരിക്കവേമാർഗ്ഗം മുടക്കികളെന്നുപുലമ്പുന്നുമനസ്സിലന്ധത ബാധിച്ച കൂട്ടർ…….കാഴ്ചകൾ കണ്ടുമടുത്തെന്നുംകണ്ട കാഴ്ചകൾകണ്ടില്ലെന്നുംകാപട്യം നടിച്ചുംകള്ളമോതുന്നു ചിലർ…..പരിഭവമോതിയില്ലപ്രപഞ്ചനാഥനോടുംപിണങ്ങിയില്ലയകംമുറിച്ചവരോടും…..മനതാരിൻ വെളിച്ചംവഴി കാണിപ്പൂതമസ്സിൽ വീഥികളിൽകനിവിൻ കരങ്ങളു_ണ്ടങ്ങിങ്ങു കാഴ്ചയായ്കൂടപ്പിറപ്പുപോൽ…..എങ്കിലുമുണ്ടാശയീവഴിത്താരയിൽഎൻ ജീവനാംകുരുന്നിനെ കാണുവാൻ..

മുൾക്കിരീടം.

രചന :- ബിനു. ആർ.* മുൾക്കിരീടമണിഞ്ഞുനീ തൂങ്ങിക്കിടന്നൂആ മരക്കുരിശിൽപീഡിതനായേറ്റംവിഹ്വലനായ്, നൊന്തുപിടഞ്ഞൂമനവും മാനവുംഅകലെനോക്കിനിന്നപീഡിതരാം മാനവകുലത്തിൻഅധിനായകൻ.. കാലങ്ങളെല്ലാംമണ്മറഞ്ഞുപോകവേകാത്തിരിപ്പുണ്ടുസത്വരം വിശ്വാസികൾകാത്തുവയ്ക്കുന്നൂ,ഡിസംബറിന്നൊരുദിനംപുൽക്കൂടിൽപിറന്നുവീണവൻസത്യമാം അധിനായകനായ്… ! ഇന്നീവിശ്വത്തിൽമുൾക്കിരീടമണിഞ്ഞിരിക്കുന്നൂദൈവത്തിന്റെയോമനപുത്രരാംമാനവകുലമൊന്നാകെ,മഹാമാരികളാലേ,കാതരമായ് സ്വയം പീഡിതരായ്… !

എൽ എൻ വി ടെലിനാടകത്തിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.

ഗിരീഷ് കാരാടി* മലയാള നാടക പ്രവർത്തകരുടെ അന്താരാഷ്ട്ര ഓൺലൈൻ കൂട്ടായ്മയായ ലോക നാടക വാർത്തകളുടെ നാടക സംഘമായ എൽ.എൻ.വി തിയേറ്റർ ഇനിഷ്യേറ്റീവ്, ഒ.ടി.ടി പ്ലാറ്റ്ഫോമിലൂടെ റിലീസ് ചെയ്ത് പ്രേക്ഷകരിലെത്തിക്കുന്ന ‘പാൻ ഡെമൻ’ എന്ന ടെലിനാടകത്തിന്റെ ഔദ്യോഗിക പോസ്റ്റർ പ്രകാശനം ജൂൺ 25…

സ്നേഹഗീതം.

രചന : മായ അനൂപ്.* എന്നിനി കാണും നാം ഇനിയുംഎന്നോർത്തിട്ടെൻമിഴികളിൽ അശ്രു തുളുമ്പീടവേഒരുകുളിർ തെന്നലായ് നീഅരികത്തണഞ്ഞെന്നെസാന്ത്വനിപ്പിക്കുന്ന പോലെ തോന്നുംഏകാന്തത എന്നെ ചൂഴുന്ന വേളയിൽഞാനോടി നിന്റെ അരികിലെത്തിആ സ്നേഹധാരയാം ശീതള ഛായയിൽഞാനെന്നേ തന്നെ മറന്നു നിൽക്കുംനിന്നെയെൻ കവിതയായ് എഴുതുവാനായിഞാൻ രാവിൽ ഉറങ്ങാതിരുന്നീടവേനീയെന്റെ ജാലകത്തിരശീലയ്ക്കിടയിലൂടൊരുപൗർണ്ണമിയായി…

വ്രണങ്ങൾ.

രചന :- ശ്രീരേഖ എസ്. * ചങ്ങലയിട്ട് താഴിട്ടുപൂട്ടിയചില ഓർമ്മകൾവ്രണമായി മനസ്സിനെ കാർന്നെടുത്തിട്ടുംമദയാനയെപ്പോലെ ഭ്രാന്തു പിടിച്ചോടുന്നുഗതികെട്ട കാലം….താളം തെറ്റുന്ന കെടുജന്മങ്ങളെവിധിയുടെ പേരിൽ നാടു കടത്തുമ്പോൾ…തടയുവാനെത്തില്ലസാന്ത്വനവുമായി ഒരു ചെറുകാറ്റുപോലും.വകതിരിവില്ലാത്തവികാരങ്ങൾക്കടിമപ്പെട്ട് വിഭ്രാന്തിയുടെതേരിൽ കയറിപ്പോകുമ്പോൾയാഥാർഥ്യത്തിന്റെകയ്പുനീർ കുടിച്ചൊടുങ്ങുന്നനരജന്മങ്ങൾക്കു നൊട്ടിനുണയാൻമറ്റെന്തുണ്ട് ഓർമ്മകളുടെപൊട്ടിയൊലിയ്ക്കും വ്രണങ്ങളല്ലാതെ?

അപരിചിതരല്ല നാം…!

ഉണ്ണി കെ ടി . ✍️ പരസ്പരം കണ്ണുകള്‍കൊരുക്കാതിരിക്കാന്‍ പാടുപെടുന്നനോട്ടങ്ങളും, മിഴിവാതിലിലൂടെരക്ഷപ്പെട്ട് വിളംബരസാധ്യത-കളാരായുന്ന നേരും…! എന്നെ അറിയുമോ എന്നാരായുന്നനിഴലിന്‍റെ മുഖത്തുപോലുംഅറപ്പുളവാക്കുന്ന ഔപചാരീകത ! നഷ്ടപ്പെട്ട കാലത്തിന്‍റെഒടുങ്ങാത്ത ഓര്‍മ്മകള്‍നെടുവീര്‍പ്പായി ശൂന്യതയില്‍സ്വത്വബോധങ്ങളെ താലോലിക്കുന്നു…! എന്നിലേക്ക് നീ നടന്നവഴികള്‍നഷ്ടസ്മൃതികള്‍ക്കൊപ്പം മാഞ്ഞുപോയിരിക്കുന്നു….! ഞാനോ…..? നിന്നില്‍നിന്നും മടങ്ങാനുള്ളവഴികള്‍മറന്ന്‍ ഒരുയാത്രയുടെപരിസമാപ്തി…

തികച്ചും പുതിയ ഒരുപദേശം.

ബിജു കാരമൂട്* ജീവിതവണ്ടിയുരുണ്ടുവരുമ്പോൾവട്ടം ചാടിമരിക്കാൻ നോക്കൂ …ചാടുകയെന്നാൽപുത്തൻ കയറിൽകെട്ടിയ വട്ടംപാഴാവില്ലേപാഴായെന്നാൽകിണറാഴത്തിൽചാടിയ മോഹംചത്തു മലയ്ക്കുംരുചിനോക്കാതെയിറക്കാനായിക്കൊണ്ടുനടന്നൊരുവിഷമെന്താവുംകടലിൽ ചാടിയകാമനയെല്ലാംവലയിൽ പെട്ടുതിരിച്ചുനടക്കുംതീവണ്ടിയ്ക്കാണീത്തലയെങ്കിൽനേരം വൈകിമടുത്തു മടങ്ങും….വെറുതെയെന്തിനുപാഴാക്കുന്നുഒന്നല്ലെങ്കിൽമറ്റൊന്നിനെയുംജീവിതവണ്ടിയുരുണ്ടുവരുമ്പോൾകൈ കാണിക്കൂ…കയറിപ്പോകൂ…..

ഭ്രാന്തിപ്പെണ്ണ്.

ജോളി ഷാജി…. ✍️ ദൂരെ എവിടെയോനെഞ്ചുപൊട്ടി കേഴുന്നുണ്ട്സ്വാതന്ത്ര്യം നിഷേധിച്ചൊരുഭ്രാന്തിപ്പെണ്ണ്…മൗനം തളം കെട്ടി നിന്നഅവളുടെ ചുറ്റിലുംപാറിനടന്ന്ഓർമ്മകൾ അവളെവേദനിപ്പിച്ചുരസിക്കുകയാണ്..ഹൃദയത്തിൽ നിന്നുംതള്ളിയിറക്കിവിട്ടിട്ടുംപിന്നെയും പിന്നെയുംഓടിയെത്തുകയാണ്വേദനിപ്പിക്കാൻമാത്രമായ് ഓർമ്മകൾ..ഒരിക്കൽ മഴയായ്പെയ്തിറങ്ങിയഇഷ്ടങ്ങൾ പ്രളയമായ്ഒഴുകിമാഞ്ഞപ്പോൾഉറക്കം നഷ്ടമായിഭ്രാന്തിയായി മാറിയത്അവൾ മാത്രമായിരുന്നു..അവനെന്നഒറ്റമരത്തിൽവള്ളികളായിപടർന്നുകയറിഎന്നും വസന്തംതീർക്കാൻകൊതിച്ചവൾ..അത്രമേൽസ്നേഹിച്ചവൻഅതിർവരമ്പുകൾസ്രഷ്ടിച്ചു തുടങ്ങിയപ്പോൾമുതലാണ് അവളിൽപ്രണയം ഭ്രാന്തായിമാറീതുടങ്ങിയത്…അവളുടെമാത്രമായഭ്രാന്തുകളെഒരിക്കൽപോലുംപ്രിയപ്പെട്ടവരോനാട്ടുകാരോകൂട്ടുകാരോഅംഗീകരിച്ചില്ല..അവളുടെ ഭ്രാന്ത്‌അവളെ കൊണ്ടെത്തിച്ചത്ഇരുളടഞ്ഞ ആമഴക്കൂട്ടിനുള്ളിലും…പല്ലിയുടെ ചീവിടിന്റെയുംചിലപ്പുകൾക്കിടയിൽപരസ്പരം കടിച്ചുഓടിനടക്കുന്ന എലികളുംപാറ്റകൾക്കുമൊപ്പമാണ്അവളുടെ…