Category: കവിതകൾ

കാമാട്ടിപ്പുരയിലെ പാട്ട്

രചന : മോഹൻദാസ് എവർഷൈൻ കുലടയാണെന്നാകിലും എനിക്കുമുണ്ട്സ്വപ്‌നങ്ങൾ രാപ്പാർക്കുമൊരു മനസ്സ്…എവിടെ വീണുടഞ്ഞതീ പളുങ്ക് പാത്രമി –താരുമെ തിരഞ്ഞതില്ലതിനൊട്ടുനേരമില്ല നാണം മറയ്ക്കുവാനാകാതെ നില്ക്കവേനാണം മറന്നവർ ആർത്തു ചിരിക്കുന്നു…ഏകപത്നീവൃതം വെറുമൊരു പാഴ് വാക്ക്ലക്ഷ്മണരേഖകളെന്നോമാഞ്ഞുപോയി. വിശപ്പിൻ കഞ്ഞിയിലൊരു തലനാരിഴകണ്ടാൽ മനംപെരട്ടുന്നവർ, ഇന്നെന്റെവിയർപ്പമൃത് പോൽമുത്തിക്കുടിക്കവെഞാനോർക്കുന്നുആധിപത്യത്തിന്റകാപട്യം പുലയാട്ടു കൊണ്ടെന്റെ…

കോടതിവരാന്തയിൽ നിന്നും ക്യാമറമാനോടൊപ്പം.

രചന : ഡോ. ലയ ശേഖർ കേസ് 1 : OP 608/2020 അനിവാര്യമായവിധിയുമായിഅവർകുടുബ കോടതിയിൽനിന്നിറങ്ങി.ഒന്നിച്ച് ജയിച്ചുവോ?ഒന്നിച്ച് തോറ്റുവോ?ആ ചോദ്യത്തിന്റെഅർത്ഥശൂന്യതയിൽനിലം പതറാതെഅവസാനമായിചേർന്ന് നിന്ന്സെൽഫി പിടിച്ചു. കേസ് 2 : OP 234/2000 കാത്തുനിന്നവാഹനത്തിന്റെമുൻസീറ്റിലേക്ക് കയറിറിവേഴ്സ് ഗിയറിടാതെകണ്ണാടി നോക്കാതെയാത്ര പറയാതെഇരുവാഹനങ്ങളിൽവഴി പിരിഞ്ഞു. കേസ്…

അഭിജാതരല്ലാത്ത ഞങ്ങൾ.

രചന : മംഗളാനന്ദൻ ടി കെ അഭിജാതരല്ലാത്ത ഞങ്ങൾ,സ്വരാജ്യത്തി-ലഭയാർത്ഥി പോലെ ഹതഭാഗ്യർ.പുഴുകുത്തി വാടിയ ഗർഭപാത്രങ്ങളിൽപിറവിയെടുത്ത ഭ്രുണങ്ങൾ.വ്രണിത ബാല്യങ്ങളീ വഴിയിൽ ചവിട്ടേറ്റുചതയാൻ കുരുത്ത.തൃണങ്ങൾ.മൃദുകരസ്പർശനമേല്ക്കാതെ കാഠിന്യപദതാഢനത്തിലമർന്നുംതലചായ്ക്കുവാനിടം കിട്ടാതെ ഭൂമിയിൽഅലയുന്ന രാത്രീഞ്ചരന്മാർ.മഴയത്തു മൂടിപ്പുതച്ചു കിടക്കുവാൻകഴിയാതലഞ്ഞ കിടാങ്ങൾ.അഭിജാതരല്ലാത്ത ഞങ്ങൾ,തലക്കുമേൽഒരു കൂരസ്വന്തമല്ലാത്തോർ.വറുതിയിൽ വറ്റിവരണ്ട മുലഞെട്ടുകൾവെറുതെ നുണഞ്ഞ ശിശുക്കൾ.മൃദുലാർദ്ര മാതൃത്വ…

ന്യായവിധികൾ.

രചന : ദിജീഷ് രാജ് എസ് അവർ വിരമിച്ച രണ്ടു ന്യായാധിപന്മാർ,പതിവായെത്തുന്ന രഹസ്യകേന്ദ്രത്തിലെവിശാലമുറിയിലിപ്പോൾ ‘മുജ്‌റ’ കാണുന്നു. ‘മീഠാ പാൻ’ ചുവപ്പിച്ച ചുണ്ടുകളുമായിപഴയകാല ഗസലിനൊപ്പംതാളത്തിൽ ചുവടുകൾവയ്ക്കുന്നസുന്ദരീ നർത്തകികളുടെഉടൽച്ചുഴികളിലേക്ക്കണ്ണുകളെ കറങ്ങാൻവിട്ട്അവർ ഭാരതീയ ലൈംഗികഅരാജകത്വത്തെപ്പറ്റി ചർച്ചചെയ്തു. ‘അമർത്തിപ്പിടിച്ച ലൈംഗികാസക്തികൾപൊട്ടിച്ചൊഴുക്കും ഓവുചാലുകൾ.കാമാത്തിപുര, സോനാഗച്ചി,ജി.ബി റോഡ്, ശിവ്ദാസ്പൂർ…ചുവന്ന കുടുസ്സുമുറികളിലേക്കുള്ളപെൺദേഹിക്കടത്തുകൾ.നഗ്നതഘോഷിക്കും…

എന്റെ രാജ്യത്തിനൊരു പ്രേമലേഖനം .

രചന : ഹരി കുട്ടപ്പൻ അല്ലയോ ഭൂമി നിൻമടിതട്ടിലെ വശ്യതയിൽചേർന്നലിഞ്ഞതോയെൻ രാജ്യമഹാത്മ്യംആഴിതൻ സമൃദ്ധിയിൽ ഫലഭൂഷ്ടിയെങ്കിലുംഅരുവിതൻ ഹാരത്താൽ മാറിടം മറച്ചവൾ ഹിമശിഖരത്താൽ കിരീടമലങ്കരിച്ചപ്പോൾചുടുമണൽ പരപ്പുകൾ ഹൃദയത്തിൽ സൂക്ഷിച്ചുകാർഷികമികവുകൾ കൈവളകൾ ചാർത്തുന്നുപുന്നെല്ലിൻ ഗന്ധത്താൽ കാൽതളകളണിയുന്നു നിന്നിലാമാദകസൗന്ദര്യമെന്നെ മാടിവിളിക്കുന്നുമാനസസരോവരമാസ്മരികതയുള്ളിലൊതുക്കി നീമലനിരകളും വൃക്ഷലതാതികളാൽ ഹരിതകകാഴ്ചയുംകാട്ടിതരുന്നതോ നിൻ മുടിനാരിഴതൻ…

ചായംതേച്ചരുപങ്ങൾ.

രചന : പട്ടം ശ്രീദേവിനായർ ചായം കലര്‍ത്തി വരച്ചതെല്ലാം,പേടിപ്പിക്കുന്ന രൂപങ്ങളായികാന്‍വാസില്‍നിറയുകയാണ്!സുന്ദരമാക്കാന്‍‍ശ്രമിച്ചപ്പോഴെല്ലാംപിശാചുക്കള്‍ബ്രഷിലൂടെഒലിച്ചിറങ്ങി ക്കൊണ്ടിരുന്നു!വര്‍ണ്ണങ്ങള്‍ക്ക് പിന്നിലൊളിച്ചിരുന്നലോകത്തെ വികൃതമാക്കുന്നതാരാണ്?വര്‍ണ്ണങ്ങളേതെങ്കിലും,ഭീകരയാഥാര്‍ത്ഥ്യത്തിന്റെപിന്മുറക്കാരോ, പ്രതിനിധികളോ?ജീവനില്‍നിറം പിടിക്കാതിരിക്കാന്‍ഞാന്‍ബ്രഷ് കഴുകി സൂക്ഷിച്ചു.മനുഷ്യവികാരങ്ങള്‍ക്ക്പച്ചനിറം ഉണ്ടോ?പ്രകൃതിപച്ചയാണോ?പ്രകൃതിയുടെ പച്ചയുംവേഷ പ്രച്‌ഛന്നതയാണോ?ചായം തേച്ച മുഖങ്ങളില്‍,പൊള്ളയായ വികാരങ്ങള്‍കാണാന്‍ പ്രയാസപ്പെടേണ്ടിവന്നില്ല.ജീവന്റെ ചിത്രം വരയ്ക്കാന്‍വര്‍ണ്ണം ഒന്നുമെടുക്കാതിരിക്കാം!കാന്‍വാസില്‍ വിരിഞ്ഞത്,ശൂന്യതയുടെ അവ്യക്തരൂപങ്ങള്‍!മുഖംമൂടി ദൂരെയെറിയുന്ന,ആത്മാവിനെ തേടുന്നത്എപ്പോഴും സാഹസികമാണ്!രസാനുഭൂതിയുടെ…

മലയാളി ഭായ്

രചന : വി.ജി മുകുന്ദൻ പാരമ്പര്യത്തിന്റെമുറിവുകളുമായ്തലമുറകൾക്ക് മുമ്പ്നാട് വിട്ടിറങ്ങിയഅയാൾചെന്നെത്തിയത്ഇരുട്ടിലകപ്പെട്ടലോകത്തിന്റെവെളിച്ചം കയറാത്തമനസ്സുകളിലേയ്ക്കായിരുന്നു; പാരമ്പര്യത്തിന്റെഭാണ്ഡമഴിയ്ക്കാത്തഅതിജീവനത്തിനായ്വെയിലും മഴയുംകോരികുടിയ്ക്കുന്നഗ്രാമത്തിന്റെമനസ്സുകളിലേക്ക്…! ഇന്നവിടെ…,സാഹോദര്യത്തിന്റെയുംസന്തോഷത്തിന്റെയുംആകാശത്ത്വിത്തു പാകുന്നമനസ്സുകളിൽവിദ്വേഷത്തിന്റെചെടികൾ മുളയ്ക്കാറില്ല..! അറിവിന്റെ വെളിച്ചംസ്നേഹമായ് തെളിയുന്നഅവരിൽ നിന്നുംഅയാളുടെ പേരറിയുന്നുമലയാളി ഭായ്…അയാളവിടെ ,നട്ടുവളർത്തിയപൂമരങ്ങൾ ഇന്നുംപൂത്തുലഞ്ഞു നിൽക്കുന്നു..! കണ്ണടയ്ക്ക്മുകളിലൂടെനോക്കുകയുംകണ്ണടയിലൂടെലോകവിശേഷങ്ങൾവായിച്ചെടുക്കുകയുംചെയ്തിരുന്ന മലയാളി ഭയ്യ… വെളിച്ചം കേറാത്തഇടങ്ങളിലുംമനസ്സുകളിലുംമാത്രം ജീവിച്ച്നാടിന് വെളിച്ചമായിമാറിയമലയാളി ചേട്ടൻ……

ഭ്രാന്തൻ്റെകവിത.

രചന : വിഷ്ണു പകൽക്കുറി വിഷാദത്തിന്റെകൊടുമുടിയിലിരുന്ന്പൊട്ടിച്ചിരിക്കുന്നഭ്രാന്തൻ്റെകവിതകണ്ടോനിങ്ങൾ ഒരോവരിയിലുംകല്ലുരുട്ടിവച്ച്നിരസിച്ചവരോടുംതഴഞ്ഞവരോടുംപകപോക്കുന്നഭ്രാന്തൻ്റെകവിത പ്രണയമരണങ്ങളുടെയുംജീവിതസമരങ്ങളുടെയുംചുടലപറമ്പിലെഭ്രാന്തെഴുത്തിനൊടുവിൽഒറ്റയ്ക്ക്പൊട്ടിച്ചിരിക്കുന്നഭ്രാന്തൻ്റെകവിത നോവെഴുത്തുകളുടെകരിമ്പനകാടുകളിൽകൂടൊരുക്കാൻമറന്നുപോയൊരുഭ്രാന്തൻ്റെനിലയ്ക്കാത്തശബ്ദംകേൾക്കാൻകാതുകൾ കടംതരുമോനിങ്ങൾഒരിക്കലെങ്കിലും.

ഭാരതാര്‍ച്ചന

രചന : കുറുങ്ങാട്ട് വിജയൻ ‘സനാതനത്വം’ ഭാരതസത്ത്വം, അതിന്റെ ഭവചിത്തം‘നാനാത്വ’ത്തില്‍ക്കാണാ’മേകത്വ’ത്തിന്‍ മധുസിദ്ധം!മതേതരത്വം ദേശസ്നേഹം, എന്നീ ചിന്തകളാല്‍മതവും തേവരുമില്ലന്നാകില്‍ സുഖമീ ഭൂവാസം!രക്തം സിരയില്‍ത്തിളച്ചുനില്പൂ ദേശസ്നേഹത്താല്‍അഭിമാനവിജൃംഭിതമാകണമോരോ ഭാരതനെഞ്ചം!മതവും ദൈവവുമെല്ലാം പലതായ് വാഴുവതെന്നാലുംമതേതരത്വം ഭാരതസത്ത്വം, അതാണു ചൈതന്യം!വൃത്തം താളം ഭാവം ചേര്‍ന്നാല്‍ കവനം കാവ്യമയംസത്യം ധര്‍മ്മം…

അമ്മ – കായ്ക്കുന്ന പാഴ്മരം.

രചന : ഷാജി നായരമ്പലം പാതയിൽ പാതിയും വെന്തുപോതെടുത്തൊരു പാഴ്മരംശീതളച്ഛായ കാട്ടാനായ്താപമേറെസ്സഹിച്ചവൾ അമ്മ – കായ്ക്കുന്ന പാഴ്മരംഎങ്ങുമുണ്ടിന്നു കാഴ്ചയായ്നിന്നു കൊള്ളുന്ന വേവിൻ്റെഉള്ളുരുക്കത്തിലാണ്ടവൾ വന്നു തോന്നിച്ച കായെല്ലംകൈയയച്ചു കൊടുത്തവൾ,തിന്നുവാനാർത്തിയിൽ മുങ്ങി-പ്പാഞ്ഞ മക്കൾക്കു പാഴ്മരം… വിണ്ടു കീറുന്ന തോടിൻ്റെ-യുള്ളിലെത്തേങ്ങൽ കേട്ടുവോ?അടി പൊട്ടുന്ന വേരിൻ്റെമിടിപ്പിൽ തൊട്ടറിഞ്ഞുവോ?…