Category: അറിയിപ്പുകൾ

നുണ

രചന : ജോയ് പാലക്കമൂല✍ എന്നാണ് ഞാൻനേരു പറയാൻ മറന്നുപോയത്.നുണയുടെ ചന്തയിൽസത്യത്തിനുവിലയിടിഞ്ഞപ്പോഴോ?യാചകൻ്റെ മുഖംനോക്കാതെനിഷേധ ഭാവത്തിൽതലയാട്ടിയപ്പോഴോ?വെറുക്കപ്പെട്ടവൻ്റെ മുമ്പിൽഒരു വേള വൃഥപല്ലിളിച്ചുകാട്ടിയപ്പോഴോ?ഇഷ്ടമില്ലാത്തവൻ്റെ വീട്ടിൽഉപചാരപൂർവ്വംഉണ്ടെന്നുമൊഴിഞ്ഞപ്പോഴൊ?സുഖാന്വേഷകൻ്റെപതിവ് ചോദ്യത്തിന്സുഖമെന്നുരുവിട്ടപ്പോഴോ?ഇഷ്ടപ്പെടാത്ത കവിതക്ക്മികച്ച രചനയെന്ന്കമൻറ് ചെയ്തപ്പോഴോ?എന്നാണ് ഞാൻനേരുകളെ മറ്റിവച്ച്നുണകളെ സ്നേഹിച്ചുതുടങ്ങിയത്?

വാക്കില
കാവ്യശിഖകില

സന്ധ്യാസന്നിധി✍ ഓരോ ശില്പശാലകളുംവിഞ്ജാനപ്രദമായഓരോരോ ഗ്രന്ഥശാലകളാണ്.വൃത്യസ്ത കാഴ്ചയും കാഴ്ചപ്പാടുകളുമുള്ള ഒരുകൂട്ടം അക്ഷരസ്നേഹികളെഒരുമിച്ച് നയിക്കാന്‍ കഴിവുള്ളമികച്ചസംഘാടനാ പ്രവര്‍ത്തകരുടെസാഹിത്യകൂട്ടായ്മകള്‍നമുക്ക്വൃത്യസ്തമായ അറിവുകളുംആശയങ്ങളും അതുവഴിവേറിട്ട നേട്ടങ്ങളും നേടിത്തരും. ഒറ്റയ്ക്ക് നിന്ന് ഒച്ചയുയര്‍ത്തുന്നതിനേക്കാള്‍കൂട്ടമായ് ചേരുന്ന കൂട്ടായ്മകളിലൂടെ ഓരോരുത്തരിലും ഉരുത്തിരിയുന്ന ആശയങ്ങള്‍ വഴി അവനവനും നാടിനും സമൂഹത്തിനും വേണ്ടിയുള്ള നന്മകള്‍ക്കായ് കലാസാഹിത്യസൃഷ്ടികളിലൂടെനമുക്ക്…

അപകടകരമായി കവിതയെഴുതുന്ന ഒരു പെൺകുട്ടി.

രചന : ലിഖിത ദാസ് ✍ അപകടകരമായി കവിതയെഴുതുന്നഒരു പെൺകുട്ടിയെ കണ്ടു.അവളുടെ ഉള്ളം കയ്യിൽചമ്പകമേടിന്റെ വാസനച്ചൂര്.കണ്ടുകണ്ടിരിക്കുമ്പൊഎന്റെ ഒടുവിലത്തെ വേദനേ..യെന്ന്മുകിൽ അതിന്റെനനഞ്ഞ ചിറകുകുടഞ്ഞു ചിരിക്കുന്നു.നഖത്തിനിടയിൽ നിന്നൊരുകടലു നുരയ്ക്കുന്ന ഇരമ്പംകേൾക്കുന്നുണ്ട്.വിരലിടുക്കിൽ അവളെ പ്രണയിച്ചുതോറ്റ കുട്ടിയുടെ ഉമ്മപ്പുറ്റുകൾ,ചുണ്ടുകൾക്കിടയിൽവേനൽപ്പൊട്ടുകൾ,ചെവിത്തുമ്പിലൊരു നുള്ള് നിലാപ്പൊടി.പിൻകഴുത്തിൽകൊന്നയുലഞ്ഞുപോയതിന്റെഒടുവിലത്തെ ഇതളുകൾപറ്റിപ്പിടിച്ചിരിക്കുന്നു.കണ്ണുകളിൽ ആദിപ്രേമത്തിന്റെ ചെടിത്തണുപ്പ്.മുടിക്കെട്ടിനുള്ളിലൊരുരഹസ്യക്കാരന്റെ ചിരിക്കഷ്ണം.ഉള്ളുണങ്ങിപ്പോയവനു…

ജനാധിപത്യം
സ്വാതന്ത്ര്യം

രചന : ജിസ്നി ശബാബ്✍ നട്ടെല്ല് വളയില്ല,ബൂട്ടുകൊണ്ട് നടുവൊടിക്കാംചൂണ്ടുവിരൽ മടങ്ങില്ല,അടിച്ചൊടിക്കാംമുദ്രാവാക്യ വിളികൾ നിലക്കില്ല,നാവുകള്‍ പിഴുതെടുക്കാം.സ്വാതന്ത്ര്യം.. പുരപ്പുറത്ത് കയറി കൊടിനാട്ടണംഎന്തിനെന്ന് ചോദിക്കരുത്രാജ്യസ്നേഹികളാണ്.ആഹ്വാനങ്ങള്‍ നെഞ്ചിലേറ്റി തെരുവിലിറങ്ങണംഎങ്ങോട്ടെന്ന് ചോദിക്കരുത്ഉത്തമപൗരന്മാരാണ്.പ്രഖ്യാപനങ്ങളത്രയും കണ്ണുമടച്ച് വിശ്വസിക്കണംഎവിടെയെന്ന് ചോദിക്കരുത്വിശ്വസ്ത പ്രജകളാകണ്.ചോദ്യങ്ങൾ ചോദിക്കരുത്ചൂണ്ടുവിരലുയർത്തരുത്മുഷ്ടിചുരുട്ടരുത്ശബ്ദമുയരരുത്തച്ചാലും കൊന്നാലും കാണാത്തൊരു കണ്ണുംനിലവിളിച്ചാലും അട്ടഹസിച്ചാലുംകേൾക്കാത്തൊരു കാതുംഒച്ചപൊങ്ങാത്തൊരു നാവുംജന്മഭൂമി അമ്മയെന്ന…

സൂര്യകാന്തിപ്പൂവ്

രചന : രാജു കാഞ്ഞിരങ്ങാട്✍ മഞ്ഞകൊണ്ട്നേരിനെ വരച്ചവൻമഞ്ഞ ,മൃത്യുവെന്ന്പറഞ്ഞു തന്നവൻ പ്രണയിനിക്ക്ചെവിപ്പൂവ് സമ്മാനിച്ച്പ്രാണനോളം സ്നേഹംകാട്ടിക്കൊടുത്തവൻ ഉന്മാദത്തിൻ്റെ ഉപ്പുരസംരുചിച്ച്സൂര്യതേജസ്സായി ജ്വലിച്ച്വെയിൽ വാരി തിന്ന്നിറങ്ങളുടെ നിറമായ്മാറിയവൻ വാൻഗോഗ്,നട്ടുച്ചയായ് പിറന്നവനെനിലവിളിയെ പോറ്റി വളർത്തി –യവനെജ്ഞാനം വിശപ്പെന്ന്വിളിച്ചു പറഞ്ഞവനെ ഇന്ന് ,എൻ്റെ മുറ്റത്ത് വിരിഞ്ഞി-രിക്കുന്നുഒരു ചെവിക്കുടപ്പൂവ്

വ്യവഹാര കവിതകള്‍

രചന : പട്ടം ശ്രീദേവിനായർ ✍ ‘❤പ്രീയപ്പെട്ട വർക്ക്കവിതാ ദിന ആശംസകൾ ‘”❤ കവിതേ,ചൊല്ലു നിന്‍ …………….അനര്‍ത്ഥവ്യാപ്തിയില്‍ഉരുകുന്നുവോ മനമിന്നു ——ഉരുളിയിലെണ്ണപോലവേ?ഉഴറുന്നു,മനമിന്നു നിന്‍വ്യാജബന്ധത്തിന്‍പുതുമയിലിന്നുനീ മാറുന്നു …….വ്യവഹാര കവിതയായ് !വരുമൊരു ദിനം നിന്റെ പഴയസൌഹൃദംശ്രേഷ്ഠമായ് നിന്നെപരിഗ്രഹിച്ചീടുവാന്‍ ,അന്നു നിന്‍ പുതുമയാം ശപ്തബന്ധങ്ങളെഅകലെ നിറുത്തുക വരാതിരിക്കുവാന്‍…

🪶കാണുന്നതൊക്കെയും, കവിതയായ് മാറ്റുന്ന,കാവ്യസുരഭിയേ,.. സ്വസ്തി🪶

രചന : കൃഷ്ണമോഹൻ കെ പി ✍ കരവിരുതാലെൻ്റെ കരളിലെ സങ്കല്പംശില്പമായ്, മാറ്റിയതാരേ…കമനീയ സ്വപ്നങ്ങൾ, വർണ്ണങ്ങൾ ചാലിച്ചുചിത്രങ്ങളാക്കിയതാരേ…കവിത തുളുമ്പുന്ന കല്പനാ വൈഭവംവരികളായ് തീർത്തതുമാരേ…കരുതിയ സ്നേഹത്തിൻ കൂമ്പാരമൊക്കവേമഴയായ് ചൊരിഞ്ഞതുമാരേ…കരുണതൻ സ്പർശനദ്യുതിയാലെ, മാനസംപ്രഭവിതമാക്കിയതാരേ…കരമേലടിയ്ക്കുന്ന തിര പോലെ ചിത്തത്തെകടലായി മാറ്റിയതാരേ…കരുതലോടെന്നുമേ, വചന സൗഭാഗ്യങ്ങൾനിറവോടെ നൽകുവതാരേ…കറയറ്റ നിർവാണ…

🙏കൊല്ലാതെ കൊല്ലും നാടിത്🙏

രചന : കനകംതുളസി ✍ പുരിയുടെ ഹൃദയംശ്വാസംകിട്ടാതുഴലുന്നൂപുരിയുടെനാഥൻബ്രഹ്മപുരമെരിയുന്നൂ.പകലിരവുകളിവിടെരാസ,രാക്ഷസക്കാറ്റുകൾ വീശുന്നൂ.പുകയുടെയിരുളിൽ വലയുന്നിവിടെപകലും കരിമൂടിയൊരു കൊച്ചുകൊച്ചീദേശം.പലവിധ ദുരിതം പണ്ടേയിവിടുണ്ടാക്കിപലരും ഭരിച്ചു പടച്ചൊരു മാലിന്യക്കൂമ്പാരമുണ്ടാക്കി.പറയുമ്പോൾ പുകയുoപകയുടെപുകയതുകൊണ്ട്പലരും പത്തിമടക്കിപുരയിലൊളിപ്പൂ ഹാ..കഷ്ടം.പറയാനുണ്ടേറെക്കഥകൾപാടിപ്പറയാമീ ദുഃഖം.പണമില്ലാഞ്ഞിട്ടല്ലീ പാരകളൊക്കെ കൊച്ചിക്ക്.പലവഴിമുക്കിയൊഴുക്കി പലദേശംവാഴുന്നിവിടെ പലതരമേറും വീരന്മാർ.പലരുടെ കൈയ്യാൽ പന്താടുംപാവംജനമാം നമ്മളവർക്കോ കളിപ്പാവ..!പ്രതീക്ഷയോടെത്തും പുതുതലമുറയിവിടെപ്പുലരാൻപ്രതികരിക്കാം നമുക്കൊന്നായ്.പാതകൾ…

നിന്റെ മൗനം

രചന: സുരേഷ് പൊൻകുന്നം✍ കണ്ടിട്ടുമൊന്നും മിണ്ടാതെ പോകുന്നമൗനത്തെ ഞാനെന്ത്പേര് വിളിക്കണംനാം നടന്ന് നടന്ന് തീരാഞ്ഞനാട്ടിടവഴിയിലെ ചാഞ്ഞ് ചതഞ്ഞപൂക്കളെ കണ്ടുവോമാരിവിൽ മാരിയും മാനത്ത് വന്നിട്ടുംനടനം മറന്ന മയിൽ പോലെ നീയുംഇരുളും പൊരുളും തിരിയാതെനാം നവ വ്യഥ തിന്ന് തീരുന്നുഒഴുകുന്ന മിഴിനീരിലലിയുന്നു ജീവിതംതിരയാർത്ത് ആർത്തലച്ചെത്തുമീ…

ഈയൽ

രചന : ബിജു കാഞ്ഞങ്ങാട്✍ “ഞാൻ മരിക്കുമ്പോൾഗൂഢഭാഷയിലുള്ളഒരു സന്ദേശംവിട്ടുപോകുംകഴിഞ്ഞ ജന്മത്തിലെഎൻ്റെ ഭാഷയെകണ്ടെത്തിയ നീനിശബ്ദയാവുംവരും ജന്മത്തിലെഎൻ്റെ സൂക്ഷ്മശരീരത്തെകാത്ത് കാത്ത്മൗനമായി ചിരിക്കുംഇതല്ലാതെനിനക്കെന്താണ്ചെയ്യാനാവുക?മരണ ശേഷംഅൽപസമയത്തേക്ക്പൂർവജന്മസ്മരണകൾനിലനിൽക്കുന്നത് പോലെനിന്നെ കാണുമ്പോൾ”■■■■■വാക്കനൽ