ഐ വായനയുടെ എല്ലാ മാന്യ വായനക്കാർക്കും സന്തോഷവും സമാധാനവും നിറഞ്ഞ പുതുവത്സരാശംസകൾ !

Category: കവിതകൾ

നമ്മൾ.

ജനാർദനൻ കേളത്ത്* നമ്മൾഗർഭപാത്രത്തിലെഏകാന്തതയെ വിട്ട്പിരിയുന്ന കുഞ്ഞ്,അമ്മക്ക് നൽകിയപ്രാണവേദനയും,ശ്മശാനാനന്തതയിലേക്ക്പിരിയുന്ന അവ്യക്ത വാഴ്‌വ്സഹജീവികൾക്ക്നൽകിയ ക്ലേശവും,കുമ്പസാരക്കൂട്ടിൽമറച്ച്, പുകഴ് പാടി,നല്ലവരാക്കുന്നവർ!…………നമ്മൾ! നല്ലവരാക്കപ്പെട്ട്ചില്ലിട്ട കൂട്കളിൽചുമരിൽ തൂക്കിയഛായാ ശീർഷങ്ങൾദൈവങ്ങളായ-ദൃശ്യംകൊഞ്ഞനം കുത്തിനമ്മെ പരിഹസിക്കെ,ജീവിത യാത്രയിൽനിർദയ പരികർമാ-വശിഷ്ടങ്ങളുതിർത്തഅമാനുഷികതക്ക്വാഴ്ത്ത് പാടിനല്ലവരാക്കുന്നവർ!………..നമ്മൾ! വിരുന്നൊരുക്കി വിളമ്പിക്കൊടുക്കെഉപ്പില്ലെന്നും മുളകില്ലെന്നുംപരാതികൾ പറഞ്ഞ്അതിജീവനത്തിൻ്റെആത്മശേഷികളെകുറവാക്കിക്കാട്ടികൊറോണയുടെമഹനീയതകൾപാടുന്നവരെ പോലുംനല്ലവരാക്കുന്നവർ!………..നമ്മൾ!നല്ലവരാകാത്ത – വരെ,നല്ലവരാക്കപ്പെടുന്നപ്രഹേളികകളിലെരാഗം മറന്ന പാട്ടിൻ്റെ,താളം തെറ്റിയ…

“വെറുതെ”

കവിത : മോഹൻദാസ് എവർഷൈൻ* നമ്മളൊന്നായൊഴുകുവാൻ മോഹിച്ചൊരുഇന്നലെകൾ ഇന്നെത്ര അകലെയാണ്ഇനി നാളെ നാമൊന്നായി മാറുമെന്നോവ്രണിതമാനസ്സങ്ങൾചേർന്നൊഴുകീടുമോ.ഞാനെന്ന വാക്കിലെന്നെയാരോതളച്ചിട്ട്നേടുവാനേറെയുണ്ടെന്ന് ചൊല്ലിടുമ്പോൾസർപ്പവും നാണിച്ചുപോം വിധം ചീറ്റുവാൻവിഷമൂറിടുന്നു മനസ്സിന്നുറവകളിലിപ്പോഴുംകുളിരുകൾ പൂത്തോരുതണലുകളന്യമായ്കാമങ്ങൾ പൂക്കുന്ന കാടായി മാറിടുന്നുമദമിളകിയ ചിന്തകളിൽ വേനലുരുകീടവേഅനുകമ്പയുതിർന്നൊരുമിഴികളുമടയന്നുകടലോളം സ്നേഹമുള്ളിലുണ്ടെന്നാകിലുംകടുകോളം പകരുവാൻ കഴിയാതെയല്ലോമൗനപാശത്താലാരോബന്ധിച്ചന്യരായ്നില്പൂ നാം ഒരു ചുവടകലത്തിലങ്കത്തിനയ്അമൃതായ്നുണഞ്ഞൊരുമാതൃവാത്സല്യംമനതാരിൽ നിന്നെങ്ങോകളഞ്ഞ്…

ആർത്തി പണ്ടാരങ്ങൾ.

രചന :- ടി.എം. നവാസ് വളാഞ്ചേരി * ഉത്ര , പ്രിയങ്ക . വിസ്മയ പട്ടിക നീളുകയാണ്. മഹാമാരി വന്നിട്ടും ഒന്നും പഠിക്കാത്ത മനുഷ്യ പിശാചുക്കൾ സ്ത്രീധനത്തിന്റെ പേരിൽകൊന്നുതള്ളിയ പ്രിയ സോദരിമാർ … (കവിത)വീണ്ടുമീ ഭൂവിതിൽ ഞെട്ടറ്റു വീഴുന്നുക്രൂരരാൽ ഗതികെട്ട് കയറിൽ…

നീർകുമിളപോൽ.

ഷാജി നായരമ്പലം* അടുത്തതാരെന്നു ഭയന്നുവോ? മന-സ്സൊടുക്കമായെന്നു നിനച്ചുവോ? വെറുംനിലത്തിതേകനായ്ശരങ്ങൾ ശൂന്യമായ്അടുത്തിടുന്ന വൻ ഭയത്തിലാണ്ടുവോ?വെറുതെ വെന്തുവേർത്തൊടുങ്ങയോ ?വിധി-ക്കമരുമെന്നോർത്തു കുഴങ്ങിയോ? നിഴൽനിലച്ചു പോയപോൽനിശബ്ദതയ്ക്കുമേൽഅടയിരുന്നതിന്നൊടുക്കമെത്തിയോ?തിടുക്കമായെത്ര നടന്നുവോ? വഴിതെളിച്ച ചൂട്ടെത്രെയെരിച്ചെറിഞ്ഞുവോ,ഉഡുഗണങ്ങളിൽതെളിനിലാവിലുംവിമുഖമായ് പാദമുടക്കി വീണുവോ?നിരനിരന്നെത്തിയഗാധമാം ചുഴി-യെഴുന്നഴൽത്തിര തിമിർക്കവേ, ചിലർഅരൂപ രൂപികൾകടന്നു പോയവർ’നടന്നടുത്തെത്തി വിളിച്ചിടുന്നുവോ??പിടി തരാതെയിന്നൊളിക്കുവാൻപണിതുയിരൊളിപ്പിച്ചയിടങ്ങളിൽ, പനിവലിയ മുള്ളുകൾനരക വേരുകൾനിറയെയാഞ്ഞാഞ്ഞു…

പുല്ല് 🌿

സിജി സജീവ് 🐦 പുൽച്ചെടിത്തലപ്പതാ പുഞ്ചിരിപൊഴിക്കുന്നുപൂഴിയിൽ പറ്റിച്ചേർന്നു പുളകംകൊണ്ടീടുന്നുഇളംകാറ്റെതിരേറ്റു താളത്തിൽചാഞ്ചാടുന്നുഇളം വെയിലിലിതാ തലയുയർത്തീടുന്നുപച്ചനിറമാർന്നൊരു പുടവചമയ്ക്കുന്നുഭൂമി മാതാവിന്നത് ഭംഗിയായിഅണിയുന്നുചെറു ജീവജാലങ്ങൾക്കാവാസയോഗ്യമായിചെറു പുൽച്ചെടിയിതാ ചെറുവീടൊരുക്കുന്നുസസ്യഭുക്കുകളാകും പക്ഷിമൃഗാധികൾക്കുംഭക്ഷണമായിമാറുന്നു പാവമാംഇവരെന്നുംമണ്ണിൻ ഫലങ്ങളെ മണ്ണിലായ്സംരക്ഷിച്ച്വിളകൾ സമൃദ്ധമായൊരുക്കുന്നതുംഇവർപുല്ലുകളില്ലെന്നായാൽ മണ്ണിടംവിണ്ടു കീറുംജല നീരുകൾ വറ്റി പാർത്തലംവെണ്ണീറാകുംവന്മരക്കൂട്ടങ്ങൾക്ക് താഴത്തായ്പറ്റിച്ചേർന്ന്അഹമൊട്ടുമില്ലാതെ നിൽക്കുന്നു പുൽനാമ്പുകൾവന്മരച്ചില്ലകളെ കൊടുങ്കാറ്റെടുത്താലുംകുഞ്ഞനാം…

മുതലയുണ്ട് സൂക്ഷിക്കുക.

ദിജീഷ് കെ.എസ് പുരം.✍️ നോട്ടമെത്താ ദൂരം പരന്നുകിടക്കുന്നവലിയ വയലുകളുടെ ചതുർഭുജങ്ങൾ,ഒത്ത നടുവിലൊരു കുഞ്ഞു തുരുത്ത്,അവിടെയൊരു ചെറിയ വീട്,അതിലൊറ്റയ്ക്കൊരു യുവതിയുടെ താമസം.പാടാതിർത്തികളിൽ ഏതുകാലത്തുംവെള്ളത്താൽ ചുറ്റപ്പെട്ടുകിടക്കുന്ന ദേശങ്ങൾ.കർഷകർക്കിടയിൽ, നാട്ടുകാർക്കിടയിൽപ്രചുരപ്രചാരം നേടിയഅവളുടെ അത്ഭുത സത്യകഥകൾകഥകളിൽ, വീടിനു കാവലായ്,അവൾക്ക് കാവലായ്ജലാശയത്തിലൊരു ഭീമൻ മുതല!അവൾ മന്ത്രവിദ്യയാൽ രൂപംമാറിമുതലയായി നീന്തുന്നതാണെന്നുംഅതല്ല,…

കാലാന്തരം.

കവിത : സുദർശൻ കാർത്തികപ്പറമ്പിൽ * അച്ഛൻ മരിച്ചാലെനിക്കെന്തുകിട്ടുംസ്വച്ഛന്ദമാ,യമ്മപോയാലുമൊപ്പം!എന്നൊന്നതേ,മക്കൾതന്നുള്ളിൽ നിന്നുംഎന്നും മുഴങ്ങീടുകെന്തെന്തു കഷ്ടം! കല്ലാക്കി മാറ്റുന്നിതുള്ളം മനുഷ്യൻ!കല്ലിന്നുമുണ്ടാർദ്ര ഭാവങ്ങൾ മന്നിൽഇല്ലാർക്കുമിന്നീ,മനുഷ്യത്വമോലും,ഫുല്ലസ്മിതംതെല്ലുപോലും മുഖത്തിൽ! നേരിന്റെ നെഞ്ചിൽ കൊലക്കത്തിവച്ചുംനേടുന്നുനമ്മൾ പുറംവാതിൽ തോറുംപാരിന്നതെല്ലാം പൊറുക്കേണമെന്നോ,ആരൊന്നതൽപ്പം നിനയ്ക്കുന്നുനിത്യം! ചേണുറ്റപൂക്കൾ വിടർന്നങ്ങുനിൽക്കേ;തേനല്ലിവേണ്ടൂ,സദാവണ്ടുകൾക്കായ്!തേനൊന്നുമുത്തിക്കുടിച്ചാലൊടുക്കംകാണില്ല,കണ്മുന്നിലാഭൃംഗവൃന്ദം! കാലം വരയ്ക്കുന്ന വൃത്തത്തിനുള്ളിൽകാലേയൊതുങ്ങുന്നു,സന്മാർഗചാരി!കാലത്തെമല്ലിട്ടു,മല്ലിട്ടു നീങ്ങാൻ,കോലങ്ങൾ കെട്ടുന്നു,ദുർമാർഗചാരി!…

അമ്മമനം.

കത്രീന വിജിമോൾ* ചുമരുകൾക്കുള്ളിലായമരുന്ന ഗദ്ഗദംഅന്യോന്യമൊന്നുമേചൊല്ലാതെ തന്നെഎല്ലാമറിയുന്നസമനോവിന്നുടമകൾപറയാതെ അറിയുവാൻ കഴിവുള്ള മിഴികൾ കടമകൾനന്നായിനിർവ്വഹിച്ചീടുവാൻകഴിയാതെപോയവരാണോ ഈ നമ്മൾഎവിടെയാണക്ഷരത്തെറ്റ് ഭവിച്ചത്എന്താണ്ചെയ്യാതിരുന്നതീ നമ്മൾ കൗമാരമോടിമറയുന്നതിൻ മുന്നേകല്യാണ ബന്ധൂര കൂട്ടിലായില്ലേഇല്ലായ്മയൊന്നുമേ മക്കളെയാരേയുംഅറിയിച്ചിടാതെ നുകം തോളിലേറ്റി ആവുംവിധം വിദ്യ നല്കി മക്കൾക്ക്ജീവിതം കെട്ടിപ്പടുക്കാൻ തുണച്ചുസ്വന്തമായ് സ്വസ്തമായ് അവരൊക്കെ ജീവിതസുഖസൗകര്യങ്ങളിലാഴ്ന്നങ്ങു പോയി…

ഭിക്ഷാടകൻ.

കവിത : പള്ളിയിൽ മണികണ്ഠൻ* ഭിക്ഷതന്നാലുമെന്നമ്മേ മനോഹരീഭിക്ഷതന്നാലുമെന്നമ്മേഗതിയറ്റ് വഴിയറ്റ് നിന്നോടിരക്കുന്നുഭിക്ഷതന്നാലുമെന്നമ്മേ. പൊരിവെയിലേറ്റ് തളർന്നുപോകുന്നുഞാൻമിഴിനീരുവറ്റി കുഴഞ്ഞുപോകുന്നുഞാൻഎരിയുന്ന വയറിന് വരതീർത്ഥമാകുവാ-നൊരുതുള്ളി സ്നേഹമേകമ്മേ മണിമേടയാശിപ്പതില്ല, ഞാനുരിയരി-ച്ചോറിനായൂരുതെണ്ടുമ്പോൾമടിപിടിച്ചുമ്മറവാതിലടയ്ക്കുന്നനരജന്മമെന്തിനാണമ്മേ. സമരാണ് നാം ഭൂവിലൊറ്റശ്വാസത്തിന്റെദയവുണ്ടുറങ്ങുന്ന ചെറുജന്മമല്ലയോഒരുനേരമാദാനമകലുന്ന വേളയിൽസമരായ നാം വെറും മൃതദേഹമല്ലയോ. നിറമുള്ള സ്വപ്നം നിനക്ക് സ്വന്തംനീറുന്ന നിമിഷമാണെന്റെ ജന്മംനിറഹർഷഗീതം…

സദയം.

രചന : സുദർശൻ കാർത്തികപ്പറമ്പിൽ* ഇരുതലമൂരികളുണ്ടു,മനുഷ്യ-പ്പരിഷകളായീമന്നിൽഇരവും,പകലുമൊരേപോലിന്നവ-രിരതേടുന്നു സമർത്ഥം!മനസ്സിനുള്ളിൽ മാലിന്യത്തിൻ,കൂനകളാണെന്നാലുംശിരസ്സുകുമ്പിട്ടതിവിനയത്തോ-ടരികത്തായവർനിൽപ്പൂ!സമാദരസ്നേഹാർദ്രവിഭാവനപുലർത്തിടാനനുവേലം,കലയും കവിതയുമായെന്നാലുംഅടിപതറാതെ ഗമിപ്പൂ.മദാന്ധകാരമകറ്റാനാമോ,മനുഷ്യജീവിക്കെങ്ങാൻ?മതിമധുരോജ്വല ചിന്തയ്ക്കുണ്ടോ,ഗതി,യിദ്ധരയിലൊരൽപ്പം!ജീവിതമൊരുപാഴ് കനവാണെന്നോർ-ത്താവിലമുള്ളിലൊതുക്കി,അരിയവിഭാതപ്പൊൻകതിരൊളിപോ-ലാരുയിരാർന്നെങ്ങെങ്ങും,പുതുമണമൂറുംപൂവുകൾതോറും –പാറിനടപ്പൂനീളെഅനശ്വരസത്യത്തിൻ തായ്‌വഴി,തേടിനടപ്പൂനീളെഅണിയിക്കില്ലൊരു പുഷ്പകിരീടവു-മാരും തൻ്റെ ശിരസ്സിൽഅണിയിപ്പതു മുൾക്കിരീടമാകാ-മതുകൈക്കൊൾവൂ,സദയംകരളിലൊരൽപ്പം കാരുണ്യാമൃത-ധാര നുരയ്ക്കാത്തോരിൽ,ചിരമുരുതാപപ്പാഴിരുളല്ലാ-തേതൊന്നുണ്ടുലഭിക്കാൻ?കരുതരുതാരോടും പക,നീരസ-മൊരുതരിപോലും മനസ്സിൽകരയാനായിക്കണ്ണുകൾ മുതിരുകി-ലരുതരുതെന്നുവിലക്കൂനിറഞ്ഞപുഞ്ചിരിയോടീലോക-ത്താടിപ്പാടിനടക്കൂകഴിഞ്ഞകാലച്ചെയ്തികൾ സർവംമറന്നുനാളുകൾ നീക്കൂ.ഒന്നറിയുന്നേൻ വാഴ് വിൻ മാന്ത്രിക-തന്തിയിൽ വിരൽതൊട്ടേവംകാലത്തിൻ കടലാഴങ്ങളിലേ-ക്കാളുകയല്ലീനമ്മൾ!