ശരണം
രചന : റെജികുമാർ ചോറ്റാനിക്കര ✍ എണ്ണവറ്റി,ക്കരിന്തിരികത്തുമ്പോ-ലെണ്ണിയാലൊടുങ്ങാത്ത ജന്മങ്ങളി –ന്നൊക്കെയുള്ളിലായ് നീറിനിൽക്കുമ്പോഴുംഒന്നിനും കഴിയാതുഴലുന്നവർ..എന്തിനീനേരു:മീലോക സത്യവുംനിത്യവും പോർക്കളങ്ങൾ തീർത്തീടുന്നൂ..സത്വരം വന്നുചേരും ധനാദികൾമാത്രമീജന്മധർമ്മമെന്നോതുവോർ..വാഴുമീഭൂവിലുണ്ടാമധർമ്മങ്ങൾവാൾമുനത്തുമ്പിനാലേയതെന്നുമേ..കർമ്മബന്ധങ്ങൾക്കേകുന്നതില്ലല്ലോപുല്ലുപോലും വിലയെന്നു നിശ്ചയം..ധൂർത്തുമാത്രമായാർത്തകൺകാഴ്ചകൾപേർത്ത ജീവനോയീവഴിത്താരയിൽ..പുറ്റുപോൽ,ശലഭങ്ങളായ് ജീവിതംപട്ടടക്കുള്ളിലായെരിയും നാളിൽ…പട്ടുമെത്തമേൽ ശയ്യതീർക്കുന്നോരാ-ശക്തനും ചാരമായ്തീർന്നിടുമല്ലോ..ഓർത്തിടാതിന്നുമോരോ കരുക്കളുംഓർത്തവൻചേർത്തു നീക്കുന്നുവല്ലോ..പിന്നിലേക്കായ്തിരിഞ്ഞുനോക്കും മനംപുത്തരിച്ചോറതുണ്ടതിൻ സൗഖ്യവും..പിന്നതിൽക്കത്തിനിൽക്കും സ്മരണയിൽമിന്നിമായുമീ സർവ്വ സത്യങ്ങളും..ഒക്കെയീമണ്ണുചേരും ദിനങ്ങൾക്കി…
