അപ്പൂപ്പന്റെ അന്ത്യം
രചന : തോമസ് കാവാലം✍️ കൂനിക്കൂടിയങ്ങു മൂലയ്ക്കിരിക്കുന്ന-കൂനിയപ്പൂപ്പനതാരാകുമോ?വേലയ്ക്കു നിൽക്കുന്ന വേലായുധനന്നുവേലിയ്ക്കൽ നിന്നല്ലോ ചോദിക്കുന്നു. എല്ലുന്തിനിൽക്കുന്നു ചുക്കിചുളിഞ്ഞോരാ-പല്ലില്ലാമോന്തയും കാട്ടിടുന്നുതെല്ലില്ല ഗൗരവം,ഗൗനിക്കാനാളില്ലപുല്ലുപോലല്ലയോ കണ്ടിടുന്നു. ചാകുന്നതിൻ മുൻപേ ചത്തുപോയാമനംമൂകനായ് മണ്ണോടു ചേർന്നിരുപ്പുനിർവ്വികാരനായി നീരുപോലല്ലയോനാളേയ്ക്കൊഴുകുന്നാനന്മനദി. പ്രായമായീടുകിൽ പ്രശ്നമായ് കാണുന്നുപ്രാണിപോൽ ശല്യമായ് തീരുന്നവൻആർക്കുമില്ലൽപ്പവും ദയാദാക്ഷിണ്യങ്ങൾകർക്കശ്ശമാകുന്നുകാര്യഗതി. പെട്ടെന്നൊരുദിനം മൺമറഞ്ഞീടുമ്പോൾഒട്ടെല്ലാദിക്കിലും ഫ്ലക്സ്…
