Category: വൈറൽ

ഉപേക്ഷിച്ചു കളയുന്നതിനും മുൻപേ.

രചന : ജിഷ കെ ✍ ഉപേക്ഷിച്ചു കളയുന്നതിനും മുൻപേഉടൽഭിക്ഷുക്കൾ വന്ന് പോകുന്നഇടമായിരുന്നിരിക്കണംബുദ്ധന്…അത്‌ നിരന്തരംവിട്ട് പോകലുകളുടെഭാഷയിൽസംവദിച്ചു…..എടുത്തു ചാട്ടം ഉടൽ അതീവകൗശലത്തോടെഒളിപ്പിച്ചു വെച്ചഒരു മറുക്..അതും ബുദ്ധമന്ത്രങ്ങളുടെകൊടും കാറ്റുകൾഅടക്കം ചെയ്തത്…നിശബ്ദത കൊണ്ട് കെട്ടാവുന്ന ഒരു പായ്ക്കപ്പൽഉടൽ ചുറ്റിലുംവലിച്ച് കെട്ടും വരെയുംബുദ്ധൻഒരു കടൽ കൊള്ളക്കാരനായിരുന്നിരിക്കണം…കടൽകൂടുതൽ ഉപ്പ്…

അഗ്നിച്ചിറകുകൾ

രചന : പ്രകാശ് പോളശ്ശേരി✍ കൊഴിയുന്നീ വർഷത്തിലൊത്തിരിപറഞ്ഞതില്ല ഞാനിതുവരേയും,എനിക്കു ചൊല്ലണംപലതുംനിങ്ങളോടെന്റെചിറകു തകരില്ലെങ്കിൽ ഉയരത്തിലൊരുപാടു പറന്നിടേണംഎന്നിട്ടുരിയാടണംഏറെയെന്റെആകാശത്തിലെത്തിയ കണ്ണിന്റെകാഴ്ചയിൽവിധിക്കുവിട്ടതല്ല ജീവിതം ജീവിച്ചനാളിൽകണ്ട ,കുമിളകൾ വീർത്തുപൊട്ടിഒലിച്ചചലത്തിൽനിറഞ്ഞ പുഴുക്കൾരമിച്ചുഭൂവിൽ വെന്നിക്കൊടിപറത്തിതിരിച്ചുപറഞ്ഞ ജീവൻപൊലിഞ്ഞതരിച്ച നിമിഷങ്ങൾ പാരിൽസുലഭംഅടഞ്ഞ വാതിലിനപ്പുറത്തായിതെരുതെരെയേറെ ലേലംവിളികൾലേലവസ്തുവിൽ കരംതീർക്കാതകൃഷിയിറക്കിയലേലപ്പരിഷകൾപൊയ്മുഖച്ചുണ്ടുകളിൽനിന്നുൽഗ്ഗമിച്ചീടുംവളിച്ചകഞ്ചാവിൻ ധൂമധൂമങ്ങൾനിറച്ചമുറിയിൽവലിച്ചെറിഞ്ഞതുണിക്കൂട്ടങ്ങൾനിറച്ച്നിറഞ്ഞനഗ്നനൃത്തങ്ങൾരഹസ്യമുറിയിൽ കൺകുളിർക്കെകണ്ട്രമിക്കും , മുൻനിരമേൽ മീശകൾപിരിച്ചമീശ തളർന്നുതാഴേക്ക്…

ക്രിസ്തുമസ് ഗാനംഉണ്ണിയേശു

രചന : മോഹനൻ താഴത്തേതിൽ അകത്തേത്തറ.✍️ പുൽക്കുടിലിൽ ഉണ്ണിപിറന്നുലോകൈകനാഥനായിമാനവനു മാർഗ്ഗമേകിശാന്തിതൻ ഗീതമായി പാവങ്ങളെ കാത്തിടുവാൻപിറന്നവനുണ്ണിയേശുപാപികളെ നേർവഴിയിൽനയിച്ചവൻ യേശുക്രിസ്തു പീഢനങ്ങൾ ഏറ്റുവാങ്ങിമുൾക്കിരീടം തലയിൽച്ചാർത്തിപാപമെല്ലാം ഏറ്റെടുത്തുകുരിശുചുമന്നു ദൈവം ക്രൂരതതൻ ചാട്ടവാറിൽപുഞ്ചിരിതൂകി മുന്നിൽനിന്നുചതിക്കളത്തിൽ ഒറ്റുകാരെകരുണയോടെ ചേർത്തുനിർത്തി ദിവ്യരൂപം ഉയർത്തെണീറ്റുപാപികൾക്കു മാപ്പു നൽകിഉലകിലെങ്ങും സമാധാനംശാന്തിസന്ദേശം പകർന്നു… വാഴ്ത്തുക…

കറുത്തവന്റെ സ്വപ്നം (വൃത്തം- ഭുജംഗപ്രയാതം)

രചന : മംഗളാനന്ദൻ✍️ എനിക്കിന്നുമുണ്ടെന്റെ ചിത്തത്തിനുള്ളിൽനിനയ്ക്കാതെ കത്തിജ്ജ്വലിക്കുന്ന സ്വപ്നം,ഘനശ്യാമവർണ്ണം മറച്ചാലുമെന്നുംമനസ്സിന്റെയുള്ളിൽ കിളിർക്കും കിനാക്കൾ. കഴുത്തിന്റെ മേലേ ചവിട്ടുന്നു ധാർഷ്ട്യംമുഴുത്തോരു വർണ്ണാധിപത്യങ്ങളിന്നും.കരുത്തുള്ള നാട്ടിൽ കറുത്തോരുപൗരൻനിരത്തിൽ പിടയ്ക്കുന്നു ശ്വാസത്തിനായി. കറുപ്പിന്റെ നേർക്കിന്നുമെയ്യുന്നു നിങ്ങൾ,വെറുപ്പിന്റെ ചൂരുള്ളതാംതത്വശാസ്ത്രംകുറച്ചൊന്നുമല്ലെന്നെ നീറുന്ന സത്യംഉറക്കം കെടുത്തുന്നതീ വന്യരാവിൽ. നിരത്തിൽ കിടന്നൂർദ്ധശ്വാസം വലിച്ചുമരിക്കാൻ…

പുൽക്കൂട്ടിലെ കരിയിലകൾ.

രചന : ജയരാജ്‌ പുതുമഠം✍️ നാലിതൾ കവിതതേടിനാൽക്കവലകളിൽഅലഞ്ഞു ഞാനേറെക്രിസ്തുമസ് പുലരിയുടെആനന്ദലഹരിയിലേറിപൊട്ടിമുളച്ചില്ല ഒരു നാമ്പുംശീതതെന്നലൊഴുകിയപതിതമനസ്സിൻകുങ്കുമസന്ധ്യയിൽപോലുംമടങ്ങി ഞാൻമേഘഗണങ്ങൾക്കൊപ്പംവൈകിവരുന്ന പറവകളെനോക്കിഇരുളിന്റെ ഇഴകൾ പിറന്നസന്ധ്യാംബരത്തിൻ ചിറകിൽവിഷാദരാഗവും മൂളിസത്യമാണെ,പെട്ടെന്നൊരു മിന്നൽ മിടിപ്പ്നെഞ്ചിൽ ശിരസ്സിൽപഞ്ചേന്ദ്രിയങ്ങളിൽസർഗ്ഗവൃക്ഷശിഖരങ്ങളിൽതെളിഞ്ഞു… ആടിത്തിമിർത്തു,തെങ്ങോലത്തുമ്പിന്റെതരളമോഹങ്ങളിൽകിളിയിണകൾ കുരവയിട്ടുഇനി എഴുതാം,മിഴിനീരോഴുകുന്ന ഇടയരുടെസങ്കൽപ്പനപർവ്വങ്ങളുടെഅൾത്താരയിൽയുഗങ്ങളായ് നെയ്യുന്നപാവനമാം പുൽക്കൂടിന്റെഅന്ത്യമില്ലാകഥനങ്ങൾ.

ജീവിതത്തിനും മരണത്തിനുംഇടയിൽ

രചന : കല ഭാസ്‌കർ ✍️ ജീവിതത്തിനും മരണത്തിനുംഇടയിലെവിടെയോ ഒരു നക്ഷത്രംരാത്രിയാകാശത്ത്മറഞ്ഞും ഇടയ്ക്ക് തെളിഞ്ഞുമിരുന്നു.അപ്പുറത്തേക്കോ ഇപ്പുറത്തേക്കോഎന്നതിരു തിരിയാതൊരു ഓർമ്മത്രിസന്ധ്യയുടെ മങ്ങൂഴത്തിൽമുനിഞ്ഞ് നിന്നത്വെറുതെ ഓർമ്മയിൽ വന്നു മാഞ്ഞു .അടുത്ത ജന്മമീമരണവേദന മറന്നാലോനിന്നെ മറന്നാലോഎന്ന് മാത്രമൊരു മരണഭീതി-യന്നേരം ചുറ്റും ഇരുട്ടായിവേഷം മാറി വന്ന് കാവൽ…

പിരിഞ്ഞുപോയപ്രണയം

രചന : ഷിബിത എടയൂർ✍️ പിരിഞ്ഞുപോയപ്രണയംഓർത്താനന്ദത്തിനിറങ്ങുന്നപെണ്ണിനെപ്പറ്റി ,അവളയാളുടെകാപ്പിക്കാട്ടിലെകുടിലിൽഉന്മാദിയാകുന്നു.ഉടലുപോലെളുപ്പത്തിൽപ്രണയവുംനഗ്നംരണ്ടുപേർഉരുകിത്തിളച്ച്ജബ്നയിലെകൊഴുത്തകടുംകാപ്പിയാകുന്നുഉള്ളിലെ ഹുക്കലഹരിയാകാൻഉമ്മകളാകേണ്ടിവന്നചുണ്ടുകൾഎത്ര വേഗമായിരിക്കണംഒരു പകലിന്റെമരണം ,അരണ്ടവെട്ടത്തിൽതണുപ്പുപൊതിഞ്ഞമെത്തയിൽതമ്മിൽതലയണയോവിരിപയോആയിരിക്കുവാൻതകർന്ന ചില്ലുകോപ്പയിൽപകർന്ന വോഡ്കകാപ്പിപ്പൂ ചൂരുള്ളപ്രേമത്തിലേക്കൊഴുക്കിഒരറ്റത്തുനിന്ന്തീപടർത്തുന്നു.അവളായിരിക്കാൻപ്രേമമുണ്ടായിരിക്കലല്ലാതെപൂക്കാനൊരുകാപ്പിക്കാടിനിയില്ലാത്തവളെപ്പറ്റി.കടുംകാപ്പി നിറമുള്ളൊരുവൾ 🤎ഷിബിത എടയൂർ 🤎

” അപകടം “

രചന : ഷാജി പേടികുളം✍️ നിരത്തുകൾചോരക്കളമാക്കുന്നവരോർക്കുക….🤔🤔🤔 നാളെ നിങ്ങളുംഇരയാകാം☝️☝️☝️ വാഹനം രംഗബോധമില്ലാത്ത കോമാളിയാണ്നിയന്ത്രിക്കുന്നവൻ്റെബോധത്തിലാണ്ആ കോമാളിയുടെ യാത്രകണ്ണും മനസ്സും കൈകാലുകളുംഎപ്പോഴുമുണർന്ന് പ്രവർത്തിച്ചില്ലേൽഅവൻ കോമാളിയായി ജീവനുകൾഅപഹരിച്ചു ലക്കില്ലാതെ പായുംഉറക്കം ഒരു ലഹരിയാണ്അത് കണ്ണുകളെ ബാധിക്കുന്നുഎന്നറിയുമ്പോൾകോമാളിയെ വശത്തേക്ക്ഒതുക്കി നിർത്തിയൽപനേരംഉറങ്ങണമില്ലേൽ തണുത്തവെള്ളത്താൽ മുഖം കഴുകിശരീരത്തേയും മനസിനെയുംഉണർത്തി യാത്ര…

ഒരു പഴുതെങ്കിലും ബാക്കി നിർത്താതെ.

രചന : ജിഷ കെ ✍️ ആത്മഹത്യക്ക് ഒരു പഴുതെങ്കിലും ബാക്കി നിർത്താതെജീവിതമേയെന്നുള്ളകെട്ടിപ്പിടിക്കലുകൾ….ഇറങ്ങിപ്പോകുന്ന ആൾക്കൂട്ടങ്ങളോട്അരുതേയെന്നൊരു പിൻവിളി പോലുംബാക്കി നിർത്താതെഎന്റെ വിഷാദമേയെന്നഉള്ളടക്കത്തിൽമയങ്ങി വീണു പോകുന്ന രാത്രികൾ….ചേർത്ത് പിടിച്ചതൊക്ക ഇറുക്കി മുറുക്കിവരിഞ്ഞു പുണരുമ്പോഴുംഒരു കയ്യകലം മാറ്റി നിർത്തപ്പെടുന്നശ്വാസമേയെന്ന്കാലിടറി വീണു പോകുന്നനെടുവീർപ്പിന്റെദീർഘമായ ഇടനാഴികൾ…എന്റെ നിലാവേ പൗർണമിയേയെന്ന്ആനന്ദനൃത്തം…

മേലേരി.

രചന : മധു മാവില✍️ യുദ്ധത്തിൽആരാണ് ജയിച്ചതെന്ന്മനസ്സിലാവാതെസാക്ഷികളിലൊരാൾജയ് വിളിച്ച കൗരവരോട്ചോദിച്ചു..മനസിലായില്ലേതോറ്റ് തൊപ്പിയിട്ടവൻതലതാഴ്തി ഒന്നുംമിണ്ടാനാവാതെ പുറത്തേക്ക്പോകുന്നത് കണ്ടില്ലേ..!ഇരുട്ടിൽ ഓരിയിട്ട്ജയ് വിളിക്കുന്നതിനിടയിൽഅയാൾ പറഞ്ഞത്നിങ്ങളാരെങ്കിലും കേട്ടുവോ..?വാക്കിൻ്റെ തീക്കനൽപുകയുന്ന കൊടിമരത്തണലിൽആത്മഹത്യ ചെയ്തവർ,നിങ്ങളാണ് തോറ്റതെന്ന്.കൂക്കി വിളിക്കുന്നവരറിയാതെകൊടിമരത്തിൻ്റെ വേരുകളിൽതീക്കനലുകൾ പെറ്റുപെരുകിനേരിൻ്റെ മേലേരിയായിവാക്കുകൾ പൊള്ളിയടരുന്നു.ജയ് വിളിക്കിടയിൽകൂക്കി വിളിച്ചവരൊറ്റയായിചതുപ്പു നാറ്റങ്ങളിൽ പൂണ്ട്കെട്ടുപോയ വരമ്പിലൂടെഅയാളൊന്നുംമിണ്ടാതെയിന്നും…