സ്ത്രിധനം.
രചന : പള്ളിയിൽ മണികണ്ഠൻ ✍ നിറ,ഗുണമൊക്കെയുമൊത്തവളാകിയനിരവധിപേരെ കണ്ടെന്നാലുംമകനൊരുപെണ്ണ് തിരഞ്ഞിട്ടനവധികുടിലുകൾ കേറിയിറങ്ങീ താതൻ.ദേവതപോലതിസുന്ദരിയാകിയതരുണികളൊരുപാടുണ്ടെന്നാലുംമൂന്നരസെന്റിലെയോലപ്പുരയുടെമുതലാളിയ്ക്ക് മനസ്സിലതൃപ്തി.മുക്കാൽചക്രക്കൂലിയ്ക്കെങ്കിലു-മൊരുതൊഴിലില്ല മകനെന്നാലുംതാതന് ചിന്തയതൊന്നേയുള്ളൂസ്ത്രിധനമതുപവനിരുപതുവേണംപലപലദിക്കിലലഞ്ഞതിനൊടുവിൽകരുതിയപോലൊരു പെണ്ണ് ലഭിച്ചുമകനുടെ മംഗലമങ്ങനെ താതൻഅമിതാഹ്ലാദത്തോടെ നടത്തി. ഇരുപതുവയസ്സുതികഞ്ഞ മകൾക്കൊരുവരനെ തേടിനടക്കുംനേരംവന്നവരൊക്കെ സ്ത്രീധനമായിപവനുടെയെണ്ണം ചോദിക്കുമ്പോൾ….മകനന്നിരുപതുപവനിനുവേണ്ടിപലപലദിക്കിലലഞ്ഞുനടന്നോൻമകളുടെകാര്യം വന്നൊരുനേരംതെരുവിലിറങ്ങി പ്രസംഗിക്കുന്നു.സ്ത്രിയെന്നാലതിനെക്കാൾ വലിയൊരുധനമായുലകിൽ മറ്റെന്തുണ്ട്സ്ത്രിധനമെന്ന ദുരാചാരത്തിനെനമ്മൾക്കൊന്നായാട്ടിയകറ്റാം..
