രാവുംപകലും വേഗേനമാറിമാറിമറിയവേ,
കോലംകെട്ടിയകാലം മുറതെറ്റിയലയവെ,
പകലിൻചരാചരങ്ങളും രാത്രീഞ്ചരങ്ങളും
കൂട്ടമായ് യലറിച്ചിലയ്ക്കവേ പ്രഭാതം
ഭയത്തിൻകൂടൊരുക്കി കനച്ചുനിൽക്കുന്നു!
ഇന്നലെമധ്യാഹ്നത്തിൽ വെളിച്ചമണച്ച്
കാണാത്തവരമ്പുകളിൽ വഴിയടച്ച്
ഇന്നീനേരാംകാലത്തിൽ ഇതുവരെയാരെയും
കാണാതെ,ഞാനെന്റെ സ്വപ്‌നങ്ങൾതിരഞ്ഞുപോയ്!
ആകാശത്തിൽമുകിലുകൾഗതികിട്ടാ-
പ്രേതങ്ങൾപോൽ,ആരെയോ
തിരഞ്ഞുപാഞ്ഞുപൊകവേ,
മാനവന്റെസ്വപ്നങ്ങളുമതു
വാരിയെടുത്തിട്ടുണ്ടെന്നുമതുമരണ-
വക്ത്രത്തിലേക്കെന്നുമാരോപറഞ്ഞു!
മുന്നോട്ടുള്ളഗതിയിൽ കാലചക്രം
അക്ഷമറ്റു പാതിവഴിയിൽ വീഴവേ
ഞാനെന്റെ സ്വപ്നങ്ങളെല്ലാം തിരഞ്ഞു
മാറാപ്പിലൊതുക്കുവാൻ സമയംതിരയുന്നു!
പണ്ടെങ്ങാണ്ടോ നെയ്തുകൂട്ടിയസ്വപ്‌നങ്ങൾ
ചുടുനിണംപോൽ ചടുലതയാർന്ന പകലിന്റെ-
യന്ത്യത്തിലസ്തമിക്കുന്നതറിയവേ,
തേജോമാണിക്യമാർന്നയെന്റെ മിഴികളിൽ
അശ്രുകണങ്ങൾ നിറഞ്ഞുതുളുമ്പുന്നു!

By ivayana