രചന : ടിഎം നവാസ് വളാഞ്ചേരി✍️.
പണ്ടത്തെ കാലത്ത് കാൽ തെറ്റി
വീണവർക്കാശ്വാസമായെത്തി തൊട്ട വീട്
അന്തിക്ക് അമ്മൂമ കൂകി വിളിച്ചത്രെ
അത്താഴ പട്ടിണി ആരുണ്ടെന്ന്
കൊണ്ടും കൊടുത്തും സ്നേഹിച്ച നാളൊക്കെ
ഓർമയായ് മാറുന്ന കാലമിന്ന്
വീണോന്റെ കയ്യിൽ പിടിക്കുന്നോർ പോലും
നോക്കുന്നെനിക്കെന്ത് നേട്ടമെന്ന്
വൻമതിൽ പണിതിട്ട് കൂട്ടിലിരുന്നിട്ട്
കണ്ണീരു വാർക്കുന്ന കൂട്ടരാണെ
മതിലിനടുത്തുള്ള ഓടിട്ട വീട്ടിലെ
കാര്യം തിരക്കാത്ത മനുജരാണെ
ചിരിയിലും നോക്കി ലും ഭയമാത്രെ
കണ്ടാൽ വെട്ടിത്തിരിഞ്ഞു നടക്കലാത്രെ
കടമൊന്നു ചോദിച്ചാൽ ആളിനെ
കീടമായ് തള്ളിക്കളയുന്ന കാലമാത്രെ
തേങ്ങാനറിയാത്ത താങ്ങാനറിയാത്ത
വെറി പൂണ്ട സ്വാർത്ഥരാം കൂട്ടമത്രെ
എന്തിലും ഏതിലും ലാഭം ചികയുന്ന
കണ്ണുമായെത്തുന്ന കാലമത്രെ
വെട്ടിപ്പിടിക്കാനായ് കൂട്ടിനെ തള്ളുന്ന
കൂട്ടാണ് കൂട്ടരെ നാട്ടിലൊക്കേ
മാറ്റി പിടിച്ചില്ലേൽ മുറിവേറ്റുവീഴുമീ
സാധുക്കളൊക്കെയും ഭൂതലത്തിൽ
നഷ്ട കാലത്തെ തിരിച്ചു പിടിക്കുക
നല്ല കാലത്തിന്റെ കാവലാളാവുക
താങ്ങായി മാറുകതണലായി മാറുക
കനിവിന്റെ നിനവിന്റെ വൻമരമാകുക
