ചിരിയാണു ചിരി

രചന : റഫീഖ്. ചെറുവല്ലൂർ✍ ചിരിയതു പലതുണ്ടുലകിൽചിരിച്ചു പറഞ്ഞിട്ടുണ്ടതു പലരും.ചിരിയതു പോയാലതു ഞാനും പറയും.പുഞ്ചിരിയൊന്നു തഞ്ചത്തിൽചെഞ്ചുണ്ടിലുണ്ടാകിൽമൊഞ്ചത്തിമാർക്കുലകിലേതുമഞ്ചത്തിലും ഇടം കിടച്ചെന്നിരിക്കാം.പുരുഷകേസരിമാർക്കുചിരിയുള്ളിലൊതുക്കിയുംകാമിനിമാർക്കിടം നെഞ്ചിൽ പ്രണയതാളം പിടിക്കാം.സ്നേഹച്ചിരിയാണതു നൈർമല്യം,പെറ്റമ്മയെപ്പോലെ ചേർന്നങ്ങു നിൽക്കാം.ചിരി വരില്ലയിനി വന്നാലുമച്ഛൻകരുതിക്കൂട്ടിയും ചിരിക്കാതിരിക്കാംകാലത്തിനൊത്തൊരു കരുതലായിരിക്കാം.കൊലച്ചിരിയേക്കാളധികംചതിച്ചിരിയാണപകടം,പകയുള്ളിലൊതിക്കിയാൽചിരിയും കൊടുംവിഷമായി മാറാം.കാര്യം നേടാനൊരു ചിരി,നേടിക്കഴിഞ്ഞാലതേ ചിരിയും മാറും.ചിരിയെക്കുറിച്ചു…

ത്യാഗവിചിന്തനങ്ങൾ

രചന : ബാബു തില്ലങ്കേരി.✍ നീയെന്റെകൂടെനിന്നെന്നെമണ്ടനാക്കിയപ്പോഴാണ്ഞാനെന്റെബുദ്ധിജീവി-ക്കുപ്പായം തുന്നിച്ചത്.നീസ്നേഹിച്ചരാത്രിയിൽ,വിരൽതൊട്ടുരുമ്മിയയുച്ചയിൽ,ചുംബനംപെയ്തപുലർച്ചയിൽമൂടിവെച്ചയെന്നെവെളിച്ചമാക്കി.കവർന്നെടുത്തയെന്റെ-യാകാശം, കളയെടുത്തമണ്ണിലുണക്കിവേരുവെട്ടിജനലഴിയുടെതഴമ്പ്കാട്ടി.കൊല്ലാതെയെന്നെകുഴിയെടു-ത്തുപ്പിലിട്ടുമൂടി,വെളുത്തപ്രാവുകൾക്കുകുറുകാൻവഴിയിലരിമണിവിതറിചിരിച്ചു.തീക്ഷ്ണയൗവനംകിളച്ചുമാറ്റികൗമാരകാഴ്ചകൾകവർന്നെടുത്ത്ഊടുംപാവുമിളകിദ്രവിച്ചജീവിതംവാർദ്ധക്യത്തിലെത്രവ്യർത്ഥം.ഇന്നെനിസ്വപ്നങ്ങളെപ്രാകി-യിട്ടേതുലക്ഷ്യം തിരിച്ചുപിടിക്കുംഇനിയെങ്കിലും മുന്നേനടക്കുകമൃതിയെയെങ്കിലും ജയിക്കുവാൻ.

🌼കണിക്കൊന്ന പൂവുകൾ കഥ പറയുമ്പോൾ…🌼

രചന : സുനി ഷാജി✍ പുലരിയുടെ തണുപ്പും ചിറകിലേറ്റിയെത്തിയ കിഴക്കൻകാറ്റിൽ ഞെട്ടറ്റു വീഴുന്ന കണിക്കൊന്ന പൂവുകൾ.മുറ്റവും തൊടിയും മഞ്ഞ കമ്പളം പുതച്ചത് പോലെ കിടക്കുകയാണ്.ഉമ്മറപ്പടിമേൽ ഇരുന്ന് എത്ര കണ്ടാലും മതിവരാത്ത പ്രകൃതിയുടെ ആ സൗന്ദര്യത്തിലേക്ക് കണ്ണും നട്ടിരിക്കുകയാണ് നരേന്ദ്രൻ.“ആഹാ….ഇവിടെ വന്ന് ഇരിക്കുകയായിരുന്നോ..?…

വലിയ നഗരത്തിലെ കണ്ണുകൾ

രചന : ജോർജ് കക്കാട്ട്✍ ജോലിക്ക് പോകുമ്പോൾഅതിരാവിലെ,നിങ്ങൾ റെയിൽവേ സ്റ്റേഷനിൽ നിൽക്കുമ്പോൾനിങ്ങളുടെ ആശങ്കകളോടൊപ്പം:അവിടെയാണ് നഗരം കാണിക്കുന്നത്നിങ്ങൾ നിൽക്കുന്ന സ്ഥലം മിനുസമാർന്നതാണ്മനുഷ്യക്കൂട്ടങ്ങൾക്കിടയിൽദശലക്ഷക്കണക്കിന് മുഖങ്ങൾ:രണ്ട് വിചിത്രമായ കണ്ണുകൾ, പെട്ടെന്നുള്ള നോട്ടം,നെറ്റി, കൃഷ്ണമണി, കണ്പോളകൾ –അത് എന്തായിരുന്നു? ഒരുപക്ഷേ നിങ്ങളുടെ ജീവിതത്തിലെ സന്തോഷം…കഴിഞ്ഞു, പോയി, ഇനിയൊരിക്കലും.നിങ്ങൾ…

“ഖദീജക്കുട്ടി എളേമയും, തക്കാളി കേയ്ക്കും,പിന്നെ ഞങ്ങളും”

രചന : കുട്ടി; മണ്ണാർക്കാട് ✍ ഞങ്ങൾ അന്ന് ഒൻപതാം ക്ലാസ്സിൽ പഠിക്കുന്ന കാലം.. എട്ടാം ക്ലാസിൽ എത്തിയതിനു ശേഷമാണ് തറവാട്ട് വീടിന്റെ ചുറ്റു മതിലിന് പുറത്തേക്ക് പോകുവാനുള്ള അനുമതി തന്നെ കിട്ടുന്നത്.(ഇതെഴുതുമ്പോൾ എന്റെ പേരക്കുട്ടികൾ ചിരിക്കുന്നുണ്ട് ട്ടോ!)ഈ “ഞങ്ങൾ”ആരാണെന്നറിയണ്ടേ?ഞാനും എന്റെ…

കണ്ണാടി.

രചന : അബ്ദുൽ കലാം.✍ സങ്കടത്തൊഴുത്തിലകപ്പെട്ടമനസ്സേനീയാണെൻ്റെ കണ്ണാടി.എൻ്റെ മുൻവരി പല്ലോകോക്രിയോ കാണാൻനിനക്കാണ് വിധിയെന്ന്ഞാനെഴുതുന്നില്ല.ആകസ്മിക വേർപ്പാട്വന്നു കൊഞ്ഞനംകുത്തുമ്പോൾകണ്ണാടി എൻ്റെ ശത്രു.വെരുംപൊയ്മുഖംവായിച്ചെടുക്കാൻഉപകരിക്കുമെങ്കിലോ.മനസ്സ് ആകുലമാകുമ്പോൾവ്യാകുലമാണെന്നുഒരളവു കണ്ടാൽതഴയലുകളിൽ വെന്തുരുകിഒന്നു മറിച്ചിടാനുമാകാതെ.മനസ്സേ നീയൊന്നു കണ്ണാടിയാകൂ.വെളിച്ചമേ നീയൊരുനിമിഷം കണ്ണടക്കൂ.ഇരുട്ടേ നിൻ്റെ മുറിഎനിക്കൊന്നു ശയിക്കാൻവെടിപ്പാക്കൂ.ആത്മാവിനെനെന്തോഒരു പോരായ്മ.ഒരൽപം സംഗീതംശ്രവിച്ചാൽ തീരാത്തത്.ഇഷ്ട പ്രേയസിയൊരുവളുടെസ്വരം കേട്ടില്ലെങ്കിൽഇരിക്കപ്പൊറുതിയില്ലെന്നഭീഷണം.രണ്ടും…

മരണം കൊണ്ടുവരുന്നത് വാര്ധക്യമാണോ?

രചന : പ്രൊഫ. പി എ വർഗീസ് ✍ രണ്ടായിരം വര്ഷങ്ങള്ക്കു മുമ്പ് പ്ലേറ്റോ പറഞ്ഞത് വാർദ്ധക്യത്തെ ഭയക്കു; കാരണം അത് തനിച്ചായിട്ടായിരിക്കില്ല വരുന്നത് എന്നാണ്. പ്രായമാകുമ്പോൾ ധാരാളം അസുഖങ്ങൾ വരാറുണ്ട്. പക്ഷെ മരണം കൊണ്ടുവരുന്നത് വാര്ധക്യമാണോ? ഏതൊരാവസ്ഥയിലും അസുഖങ്ങൾ കടന്നുവരാം.…

🌷പൂരപ്പെരുമകൾ 🌷

രചന : ബേബി മാത്യു അടിമാലി✍ പെരുമകളനവദിവെഞ്ചാമരംവീശുംപഴമകളുള്ളൊരുപൂരംഇതു തൃശ്ശീവപേരൂരിൻ്റെ പൂരംബാല്യത്തിലാകഥകേട്ടു പഠിച്ചൊരെൻസ്മരണയിലുണ്ടൊരു പൂരംഗജരാജകാന്തികൾവർണ്ണാഭ ചാർത്തിയമേളക്കൊഴുപ്പിൻ്റെ പൂരംഎന്തെല്ലാംപൂരകഥകളതന്ന്വാമൊഴിയായുംവരമൊഴിയായുംപാടിനടന്നവരെത്രമണ്ണിൽ വീണ്ണിൽപൂക്കളിൽ പുൽകളിൽപൂമഴയായ്പെയ്ത പൂരംമഞ്ഞിൻ കണങ്ങളാംമാതളപൂക്കളെചുംബിച്ചുണർത്തിയ പൂരംചന്ദനചാർത്തിൽകുതിക്കുന്നയാമത്തിൽചിറകടിച്ചുയരുന്ന പൂരംനീലനിലാവിന്റെഅന്ത:പ്പുരങ്ങളിൽവിസ്മയം തീർക്കുന്ന പൂരംശക്തനാം മന്നൻ്റെകൈയ്യൊപ്പു ചാർത്തിയശക്തിതൻ അടയാളപൂരംകാലത്തിൽ വിസ്മയകളിയരങ്ങിൽപൂരവും പേരിനുമാത്രമായോ?പൂരത്തിൻ പെരുമകൾതുടികൊട്ടി പാടുന്നപാണന്റെ പാട്ടുകൾമാത്രമായോ ?

പാമ്പൂരാൻ പാറ

രചന : റെജി.എം.ജോസഫ്✍ (ഓരോ നാടിനും ഓരോ കഥകളുണ്ട്. നാടിനെ വേറിട്ട് നിർത്തുന്ന അത്ഭുതങ്ങളും കൗതുകങ്ങളും നിറഞ്ഞു നിൽക്കുന്ന പൈതൃകങ്ങൾ! പാമ്പൂരാൻപാറയും അത്തരത്തിൽ ചില അത്ഭുതങ്ങൾ ഉള്ളിലൊളിപ്പിക്കുന്നു!) പണ്ടു പണ്ടേ പറഞ്ഞു കേട്ട കഥ,കണ്ടും കേട്ടും കൈമാറുന്ന കഥ!വീണ്ടുമൊരിക്കലൂടാക്കഥ ചൊല്ലാം,പണ്ടുള്ളോർ ചൊന്നൊരു…

പാവിൽ പിഴച്ചോ ?

രചന : ഹരിദാസ് കൊടകര✍ എന്റേയും ചെടിയുടേയും ഉള്ളിൽ-വർഷവും വെയിലുമെത്തുന്നുഞാനൊന്നും ചെയ്യുന്നുമില്ല.ഇതിനോടകം..അധീശം വിശപ്പിൽക്രമവിദ്യാലയം പൂട്ടിതെങ്ങുകൾ തോളോളമായി.ഉപാധികൾ തിരിച്ചുനല്കി-ധൈഷണം അഴുകാനിരന്നു.വഴുവഴുപ്പാശയം-പൊക്കിപ്പറഞ്ഞും-കാലം..ഓട്ടനാണയം കുടഞ്ഞിടുന്നു.അടുത്ത കുത്തിന് ശീട്ടിടുന്നു.കഴിഞ്ഞതെല്ലാം-പുറകിൽപ്പെടുന്നു.ആയാസഭീതരായ്കടലാസുപുഞ്ചിരിതിരിഞ്ഞു നില്ക്കുന്നു.പരിണിതി..പാലവും കടന്നടുത്തു ചെല്ലുന്നുശക്തിധ്രുവങ്ങൾകടലോടടുക്കുന്നുഅനഭിമതന്-കറുത്ത ധാന്യം.ബുദ്ധിശാലകൾഒളിഞ്ഞു നോക്കവേഭൂമി ജലനയത്താൽ ഭദ്രം.(അന്യത് കഥയാമ കിം..)മറ്റൊന്നിനെ ഞങ്ങൾഎന്തിനി പറയണം..