Category: കവിതകൾ

ഡി വൈൻ.

രചന : സുദേവ്.ബി മിഴിനീരു നിറച്ചു, നേർത്തനി_ന്നിടറും,വാക്കുകളേറ്റുവാങ്ങവേപറയാനറിയില്ല,മുഗ്ദ്ധമെൻഹൃദയം സാഗരമാകയാണെടോ ഒരുപാടൊരുപാടു പണ്ടു നാംപറയേണ്ടുന്നതു തന്നെയെങ്കിലുംഹൃദയത്തിലിരുന്നുപാകമായതിനാൽ ഞാൻനിലതെറ്റിടുന്നുവോ ഹൃദയാന്തര വീഞ്ഞുവീപ്പയിൽപകരാനായി നിറച്ചു വെച്ചതാണഴകേയൊരു പക്ഷെ യദ്യമാ-യവിടേ കണ്ട,ദിനാന്ത സന്ധ്യയിൽ മതിയോ അറിവീല കാലമേപഴകും തോറുമതേറുമെങ്കിലുംകൊതിയായൊരു കാസയെങ്കിലുംകവിളിൽ ചേർത്തു പകർന്നു നൽകുവാൻ ഹൃദയേ തനിയേ…

*സവാരിഗിരിഗിരി*

രചന : സജികണ്ണമംഗലം* പണിക്കുപോകുവാനുറച്ചു ബസ്റ്റോപ്പി-ലണിനിരന്നവർക്കിടയിലായ്തുണിയിലുണ്ടാക്കിയെടുത്ത സഞ്ചിയിൽപണിക്കരണ്ടിയും പിടിച്ചു ഞാൻമണിക്കൂറൊന്നായിട്ടിതുവരെയെട്ടു-മണിക്കു വന്നീടും ശകടത്തിൻകണക്കു തെറ്റിയിന്നതിന്റെ പിന്നാലെഅണയും ബസ്സിതാ വരുന്നല്ലോ!ഇടിച്ചുകേറുവാനടുത്ത കുട്ടികൾ-ക്കിടയിലൂടൊരു വിധത്തിലായ്പിടിച്ചുനിൽക്കുവാനിടയില്ലെന്നാലുംകടന്നുകേറി ഞാനൊരുവിധം!കൊടുത്ത ചക്രത്തിൻ ബാക്കി കൺട്രാവികിലുക്കിത്തന്നപ്പോൾക്കുലുക്കത്തിൽചിലമ്പിച്ചില്ലറ ചിതറിത്താഴേക്കു പതിച്ചുചങ്കിടിച്ചൊതുങ്ങി ഞാൻ .അടുത്തു നിൽക്കുന്ന തടിച്ച ചേച്ചിതൻകടുത്ത നോട്ടവും ഭയങ്കരംഎടുത്തുചാടിക്കൊണ്ടലറി ചേച്ചിയുംകിടുങ്ങിയുള്ളവും…

സകലകുലാവ്യാക്ക.

രചന : ഹാഫിസ് ആഷിക് ❤️ പത്തേമുക്കാലിന്റെ ബസ്പതിനൊന്നേകാലിന് വന്നന്നായിരുന്നുസദ്ദാംമുക്കിലെ മാഞ്ചോട്ടിൽഅയാളിറങ്ങിയത്വലത്തേകാൽ മാങ്ങണ്ടിക്കൂട്ടത്തിലുംഇടത്തേകാൽ കുട്ടേട്ടന്റെതട്ട്കടയിലും ചവിട്ടിഅയാൾ ചായക്ക് പറഞ്ഞുഒന്നല്ല,കടുപ്പത്തിൽ എട്ടെണ്ണംപതിനാല് കണ്ണുകളിൽപതിനാലാം രാവിന്റെ പൊലിവ്ചുവപ്പ് തലേകെട്ടുംപച്ച ജുബ്ബയുംകാവിത്തുണിയുമുടുത്തവരത്തന് നാട്ടുകാർ പേരിട്ടുസകലകുലാവ്യാക്കവിരലായ വിരലിലെല്ലാംവെള്ളി മോതിരങ്ങൾകൈതണ്ടയിൽ കെട്ടിയിട്ടമരമുത്തിന്റെ തസ്ബീഹ്മാലഇടക്കിടെ വാറ് പൊട്ടുന്നനരച്ച് വെളുത്തൊരു അവായിഇതൊക്കെയായിരുന്നുഅയാളുടെ…

തിരുമുടിമാല.

രചന : ഷിബു ആലപ്പുഴ ഉലകമെല്ലാം വാണീടും കണ്ണാ അമ്പാടിക്കണ്ണാനിന്റെ മാറിലേ ശ്രീവത്സം എവിടേ കണ്ടതേയില്ലാ…..കണ്ടില്ലേലെന്താ നിന്റെ ഹൃത്തടമെപ്പോഴും വിളങ്ങീടുകയല്ലേചുണ്ടുകളെല്ലാം ചുകന്നിതേ കണ്ണാ ചായങ്ങളൊന്നും പൂശിയതുമില്ലാല്ലോ ….ഇല്ലെങ്കിലെന്താ ചുണ്ടെല്ലാം നന്നേ ചുമന്ന് തുടുത്തത് തന്നല്ലേപ്രേമകണ്ണീരുകൊണ്ടൊന്നും നീ മയങ്ങല്ലേ കണ്ണാഗോപീകന്യകമാരെല്ലാം നിന്നേ പുൽകീടുമല്ലോ…..പുൽകിയില്ലെങ്കിലെന്താ…

ഭ്രഷ്ട്.

രചന : അനില്‍കുമാര്‍പി ശിവശക്തി കാട്ടുമാക്കാ കാട്ടുമാക്കാപൂതത്താന്‍ കെട്ടിലെ കാട്ടുമാക്കാപൊന്തക്കാട് താണ്ടി വരുന്നേകാട്ടുമാക്കാ ചന്ത കാട്ടുമാക്കാഉച്ചവെയില്‍ കായുന്ന നേരത്ത്കാടിളക്കി കാട്ടില്‍ തേവരെത്തിനായാടി ഞാന്‍ മണ്ണിന്‍റെ ചോട്ടില്‍മാളം കുഴിച്ചങ്ങോളിച്ചിരുന്നേചത്തെലിയും കാട്ടുപോത്തുമെന്‍റെപള്ള നിറച്ച് കഴിച്ചിരുന്നേപച്ചിലയാല്‍ നാണം മറച്ചുംപച്ച മണ്ണിന്‍റെ മണമണിഞ്ഞേചുട്ടു പൊള്ളും വേനലില്‍മണ്ണിന്‍റെ മാളത്തി…

സ്വപ്നങ്ങളിൽഒളിക്യാമറവെച്ച കള്ളൻ.

രചന : അശോകൻ പുത്തൂർ സ്വപ്നങ്ങളിൽജീവിതമൊരുഒളിക്യാമറ വെച്ചിട്ടുണ്ട്.അതായിരിയ്ക്കാംപ്രണയത്തിലേക്ക് പറത്തിവിടുന്നഓരോ വാക്കുംഭീതിയുടെ കടലിൽ പതിക്കുന്നത്സ്നേഹത്തിന്റെ റഡാറിൽസന്ദേശങ്ങളൊന്നും തെളിയുന്നേയില്ല…………നിലവിളിയിൽനിന്ന്നിലാവിലേയ്ക്ക് വിക്ഷേപിക്കുന്നസങ്കടങ്ങളെദൈവമേ എന്തിനാണിങ്ങനെമരണത്തിന്റെ ചുട്ടികുത്തിഇരുട്ടത്തു നിർത്തിയിരിക്കുന്നത്……..കൊയ്ത്തുയന്ത്രംപോലെഓർമ്മകൾഅരിഞ്ഞരിഞ്ഞുപോകുന്ന ജീവിതമേഇനിയേത് ദുരിതപ്പാടത്താണ്പൂവിനുള്ളിലെ മണംപോലെഈ രുചികളും മണങ്ങളുംനീ കരിയാതെ മുളപ്പിക്കുക..

പ്രവാസികൾ അഥവാ സത്രങ്ങൾ.

രചന : പള്ളിയിൽ മണികണ്ഠൻ വെയിൽച്ചൂടിനിടക്ക്തണലാകാനൊരുകുട..തളരുമ്പോൾഉടൽചായ്ക്കാനൊരിടം…കിതപ്പുതീർത്ത്ഓരോ സഞ്ചാരികൾമടങ്ങുമ്പോഴുംഉണങ്ങാത്ത ഒരിത്തിരി വിയർപ്പുപ്പ്ഓരോ സത്രങ്ങളിലും ബാക്കിയുണ്ടാകും.‘മരംകോച്ചുന്ന മകര’ത്തിലും‘കനലുതിർക്കുന്ന മീന’ത്തിലുംകരുണവറ്റാത്തകാവലാളാണ് സത്രങ്ങൾ.കളിയും ചിരിയുംകനവും കണ്ണീരുമായിവന്നഎത്രയെത്ര സഞ്ചാരികളാണ്ഓരോ സത്രങ്ങളേയുംആശ്രയിച്ചിട്ടുള്ളത്.പുറമെരിയാതെ അകംപുകയുന്നസഞ്ചാരികളുടെമനസ്സറിയുന്നതുകൊണ്ടാകാംഓരോ സത്രങ്ങളുടേയും മാറിടത്തിൽവിയർപ്പാറ്റി, നന്ദിപറയാതെമുഖംതിരിച്ചു കടന്നുപോകുന്നസഞ്ചാരികളുടെവിയർപ്പുപ്പ് ബാക്കിനിൽക്കുന്നത്.സഞ്ചാരികളുടെ വേദനയറിയുന്നവരാണ്സത്രങ്ങളെങ്കിലും,സഞ്ചാരികളിന്നേവരെഒരു സത്രത്തിന്റേയുംമനസ്സുകാണാൻ ശ്രമിച്ചിട്ടില്ല.നീ സഞ്ചാരിയാണ്..നീ സഞ്ചാരിയാണ്….ഞാനൊരു സത്രവും.

ഞാൻ.

രചന : അൻസാരി ബഷീർ മതമെനിക്ക് സ്വകാര്യവുംമാതൃഭൂമി വികാരവുംമനസ്സെനിക്ക് സുതാര്യവുംമർത്ത്യജീവൻ പ്രധാനവും.. ജാതി ചിന്തയെരിച്ചൊരുജാതകക്കുറി സ്വന്തവുംപാതിവെന്ത മനുഷ്യന്നീതിയെന്നുടെ സ്വപ്നവും! നേര് തോറ്റയിടങ്ങളിൽപോരടിച്ച ചരിത്രവുംനേര് നേർത്ത മനുഷ്യരെനേരിടുന്നത് ശീലവും പാരിലുള്ള വിശുദ്ധിയെചാരിയാണ് പ്രതീക്ഷകൾ,നേരിലുള്ള പ്രതീക്ഷയെചാരിയാണ് കിനാക്കളും! നാരിയെന്ന വിശുദ്ധിയെആദരിച്ച ചരിത്രവുംപെണ്ണ് നൊന്ത വ്രണങ്ങളിൽകണ്ണുനിറയും…

ശിലാലിഖിതങ്ങൾ.

രചന : ദിജീഷ് കെ.എസ് പുരം. അജ്ഞാത ശിലായുഗ ചിത്രകാരാ,ഈ ഗുഹാഭിത്തിയിൽ നീ തീർത്തകൊത്തുചിത്രങ്ങൾക്കുള്ളിൽ ലയിക്കവേ,അറിയാത്ത ലിപിയിലെ ഗൂഢമന്ത്രാക്ഷരങ്ങളിൽമുഴങ്ങിയെത്തുന്നു ഭൂതവൈദ്യുതിവീചികൾ!കാലം വരച്ചിട്ട താന്ത്രികക്കളത്തിൽ ഞാൻമോഹനിദ്രയിൽ നീയായി മാറുന്നു! നിദ്രയില്ലാത്ത മഹാവനത്തിന്റെരൗദ്രസങ്കീർത്തനം, അന്തമില്ലാതെചൊല്ലിത്തകർക്കുന്നു പേച്ചീവീടുകൾ.കരുത്തിന്റെ വന്യമാമൊറ്റത്തേർതെളിച്ചെത്തുംവ്യാഘ്രഗർജ്ജനം ഭയപ്പിച്ച മാത്രകൾ.ചന്ദ്രസാമ്രാജ്യം വിശാലമാക്കുവാൻയുദ്ധംനയിക്കുന്ന നക്ഷത്രയോദ്ധാക്കൾ,ആകാശക്കടൽമുറിച്ചെത്തും അംഗാരയാനങ്ങൾഅത്ഭുതംകൊള്ളിക്കും…

എന്റെ ഗ്രാമം.

രചന : തോമസ് കാവാലം. എങ്ങുപോയെങ്ങുപോയെന്റെ ഗ്രാമംനന്മവിളഞ്ഞൊരാ നല്ല കാലംനല്ല മനുഷ്യരും നാട്ടുവഴിയുംനാട്ടറുവുകളും അന്യമായോ? എന്റെ മനസ്സിലെൻഗ്രാമമുണ്ട്വഞ്ചിപ്പാട്ടിൻതാള, മീണമുണ്ട്വെള്ളത്തിലോടുന്നു വഞ്ചിവീടുക-ളോളപ്പരപ്പിലെ കരിനാഗങ്ങൾ. തൊടും പുഴയും ചേർന്ന കായൽമരതക പച്ച വിരിച്ച പാടംവെള്ളം വറ്റിച്ചു കൃഷിയിറക്കിഉള്ളം നിറയെ നെല്ലളന്നിരുന്നു. മണ്ണിൻ മണമുള്ള മനുഷ്യരെല്ലാംഎല്ലുമുറിയെ…